മൂന്നാറിലേക്കാണോ? ആനവണ്ടിക്കുപോകാം! വിനോദസഞ്ചാരികള്‍ക്കായി പുതിയ പാക്കേജ്

09:43 AM Nov 27, 2021 | Deepika.com
മൂന്നാർ: പ്രകൃതിയുടെ മായാക്കാഴ്ചകള്‍ ആസ്വദിക്കാന്‍ കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് വിനോദ സഞ്ചാരികള്‍ക്കായി മൂന്നാറിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നു.

കോതമംഗലത്തുനിന്നു കുട്ടമ്പുഴ, മാമലക്കണ്ടം, ഇരുമ്പുപാലം, കൊരങ്ങാട്ടി, മാങ്കുളം, വിരിപാറ, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിലേക്കാണ് സർവീസ്. തേയിലതോട്ടത്തിലൂടെയും അരുവികള്‍ക്കും വെള്ളച്ചാട്ടങ്ങള്‍ക്കും അരികിലൂടെയും പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാന്‍ ഈ യാത്ര അവസരം ഒരുക്കും.

രാവിലെ ഒമ്പതിന് പുറപ്പെട്ട് വൈകുന്നേരം ആറിന് മടങ്ങിയെത്താന്‍ കഴിയുന്നവിധത്തിലാണ് ട്രിപ്പ് പ്ലാന്‍ ചെയ്യുന്നത്. ഞായറാഴ്ചകളില്‍ മാത്രമായിരിക്കും സര്‍വീസ് ഉണ്ടായിരിക്കുക. ഉച്ചഭക്ഷണവും വൈകുന്നേരത്തെ ചായയും ഉള്‍പ്പടെ 500 രൂപ നിരക്കില്‍ ഒരാള്‍ക്ക് യാത്ര അനുവദിക്കാനാകുമെന്നുമാണ് കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതര്‍ നടത്തിയ സാധ്യത പഠനത്തിന്‍റെ റിപ്പോര്‍ട്ട്.

സാധ്യതാ പഠനത്തേക്കുറിച്ച് അറിഞ്ഞ ഒട്ടേറെ പേര്‍ ഇതിനകംതന്നെ ഡിപ്പോയുമായി ബന്ധപ്പെട്ടുവെന്നും അധികൃതര്‍ അറിയിച്ചു. അന്‍പത് പേരുമായി പരീക്ഷണയാത്ര നാളെ നടത്താനാണ് തീരുമാനം. വിജയകരമാണെന്ന് ഉറപ്പാകുകയും ഉന്നതാധികൃതര്‍ അനുമതി നല്‍കുകയും ചെയ്താല്‍ തുടര്‍ന്നുള്ള എല്ലാ ഞായറാഴ്ചകളിലും സര്‍വീസുണ്ടാകും. യാത്രക്കാരുണ്ടെങ്കില്‍ മറ്റ് അവധി ദിവസങ്ങളിലും ട്രിപ്പ് നടത്താന്‍ കെഎസ്ആര്‍ടിസിക്ക് പദ്ധതിയുണ്ട്.