കണ്ണൂർ തില്ലങ്കേരി സ്വദേശിയായ ഡോ.പി.വി. രാജഗോപാൽ ഉത്തരേന്ത്യക്കാർക്ക് രാജാജിയും രാജുഭയ്യയും ഒക്കെയാണ്. പി.വി. രാജഗോപാൽ എന്ന ഗാന്ധിയനെ പദയാത്രഗാന്ധി എന്നാണ് വിശേഷിപ്പിക്കുന്നത്. അടിച്ചമർത്തപ്പെട്ടവരുടെയും ഭൂമിയില്ലാത്തവരുടെയും പ്രശ്നങ്ങൾ അധികാര കേന്ദ്രങ്ങളിലെത്തിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള ഗാന്ധിയൻ രീതിയിലുള്ള രാജഗോപാലിന്റെ സമരമാർഗമാണ് പദയാത്ര.
ഇരുപത്തിരണ്ടാമത്തെ വയസിൽ ഗാന്ധിയൻ ചിന്തകൾ തലയ്ക്ക് പിടിച്ച അദ്ദേഹം തില്ലങ്കേരി വിട്ട് നേരെ പോയത് മധ്യപ്രദേശിലെ ഗ്വാളിയോറിനു സമീപം മൊറീന ജില്ലയിലേക്കാണ്. ചന്പൽകൊള്ളക്കാരുടെ ശല്യം ഏറെയുള്ളതാണ് ഈ പ്രദേശം. അദ്ദേഹം അവിടെ സ്വന്തമായി ആശ്രമം സ്ഥാപിച്ച് അപകടംപിടിച്ച സാമൂഹ്യ പ്രവർത്തനത്തിന് തുടക്കമിടുകയായിരുന്നു. ഏകതാപരിഷത്ത് എന്ന സംഘടന വഴി തോക്കില്ലാതെ തന്നെ അവരെ സാധാരണ വ്യക്തികളാക്കി മാറ്റുകയായിരുന്നു. അങ്ങനെ ഉത്തരേന്ത്യൻ ഗ്രാമീണരുടെ പ്രീതി പിടിച്ചുപറ്റി തില്ലങ്കേരിക്കാരൻ അവരിൽ ഒരാളായി മാറി. കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങൾക്ക് അറുതി വരുത്തുവാൻ പി.വി. രാജഗോപാലിന്റെ നേതൃത്വത്തിലുള്ള ഗാന്ധിയൻസംഘത്തിന് സാധിച്ചു. ഫാ. സ്കറിയ കല്ലൂർ നേതൃത്വം നല്കുന്ന പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ് എന്ന സംഘടനയുമായി സഹകരിച്ചായിരുന്നു ഗാന്ധിയൻ രീതിയിലുള്ള സമരമാർഗം.
2012 ൽ ഒരു ലക്ഷം പേരാണ് ഗ്വാളിയോറിൽ നിന്നും ഡൽഹിയിലേക്കുള്ള പദയാത്രയിൽ പങ്കെടുത്തത്. ഭൂമി തന്നെയായിരുന്നു വിഷയം. പക്ഷെ യാത്ര ആഗ്രയിൽ എത്തിയപ്പോൾ തന്നെ ഭരണാധികാ രികൾ ഇടപെട്ടു. ആഗ്രയിൽ വച്ച് അന്നത്തെ കേന്ദ്രമന്ത്രി ജയറാം രമേശ് ചർച്ചയ്ക്കെത്തി. ലാൻഡ് റിഫോം കൗൺസിലുൾപ്പെടെ അവർ ഉന്നയിച്ച പല ആവശ്യങ്ങളും പരിഗണിക്കാമെന്ന വാഗ്ദാനം കിട്ടിയതിനാൽ പദയാത്ര നിർത്തുകയായിരുന്നു.
രാജഗോപാലിന്റെ പദയാത്രകൾക്ക് പ്രത്യേകതകൾ ഏറെയുണ്ട്. ഭക്ഷണവും വെള്ളവും കരുതിക്കൊണ്ട് എല്ലാവരും ഒന്നിച്ച് നടക്കുകയാണ്. ജാതി മതഭേദമില്ലാതെ, സാന്പത്തിക ഉച്ചനീചത്വമില്ലാതെ എല്ലാവരും പങ്കെടുക്കുന്ന യാത്ര. പിന്നീട് ഒരു ലഹരിപോലെ നാട് ഏറ്റെടുക്കും. എല്ലാ രാഷ്ട്രീയക്കാരും മതക്കാരും അതിൽ അണി ചേരും. മുഖ്യമന്ത്രിമാരും മന്ത്രിമാരും ചേരും. യാത്രയിൽ ചിലപ്പോൾ ആളുകൾ വീണ് മരിച്ചെന്നു വരും. എന്നാലും യാത്രകൾ തുടരും..
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കാടാച്ചിറയിലെ പരേതനായ ചാത്തുക്കുട്ടി നന്പ്യാരുടെയും തില്ലങ്കേരി ഇരട്ടഞാലിൽ വീട്ടിൽ മാധവിയമ്മയുടെയും മകനാണ്. ജിൽകാർ ഹാരീസ് എന്ന വിദേശ വനിതയാണ് അദ്ദേഹത്തിന്റെ ജീവിത സഖി. നല്ല അധ്യാപകനും കൂടിയായ രാജഗോപാൽ കഥകളിയും പഠിച്ചിട്ടുണ്ട്.
ജയ് ജഗത് 2020
അനീതിയും അസമത്വവും സംഘർഷവുമില്ലാത്ത ഒരു പുതിയലോകം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗാന്ധിയനും ഏകതാപരിഷത്ത് സ്ഥാപകനുമായ ഡോ. പി.വി. രാജഗോപാൽ ഡൽഹിയിൽ നിന്നും ജനീവയിലേക്ക് പദയാത്ര നടത്തുന്നത്. ജയ് ജഗത് 2020 എന്ന പേരിലാണ് പദയാത്ര സംഘടിപ്പിക്കുന്നത്. 2019 ഒക്ടോബർ രണ്ടിന് ഡൽഹിയിലെ രാജ്ഘട്ടിൽ നിന്നാരംഭിക്കുന്ന പദയാത്ര വിവിധ രാജ്യങ്ങൾ താണ്ടി 2020 സെപ്റ്റംബർ 26ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ എത്തിച്ചേരും. അവിടെ വച്ച് ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങളിലൂടെ കടന്നുവരുന്ന പദയാത്രയുമായി സംഗമിക്കും.
ഒരു വർഷം നീണ്ടുനിൽക്കുന്ന പദയാത്രകളിലുടനീളം ജനങ്ങളും സംഘടനകളുമായി നടത്തുന്ന സംവാദങ്ങളിൽനിന്ന് ഉയർന്നവരുന്ന നിർദേശങ്ങൾ എട്ടു ദിവസങ്ങളായി നടക്കുന്ന ഗ്ലോബൽ ആക്ഷൻ ഫോറത്തിന്റെ വിവിധ വേദികളിൽ ചർച്ച ചെയ്ത് ക്രോഡീകരിക്കും. പ്രസ്തുത റിപ്പോർട്ട് ഐക്യരാഷ്ട്രസഭയുടെ പരിഗണനയ്ക്കായി സമർപ്പിക്കുന്നതോടെ 2020 ഒക്ടോബർ രണ്ടിന് ആദ്യഘട്ട പ്രവർത്തനം അവസാനിക്കും. പദയാത്രയുടെ ലക്ഷ്യങ്ങളും ഗാന്ധിയൻ മൂല്യങ്ങളുടെ പ്രസക്തിയും ദീപികയുമായി പങ്കുവച്ചപ്പോൾ...
വികസനത്തിന്റെ പേരിൽ ആളുകൾ കൂടുതൽ ഭൂരഹിതരായിരിക്കുകയാണ്. ജയ് ജഗത് 2020 എന്ന യാത്ര മുന്നോട്ടു വയ്ക്കുന്ന വികസന കാഴ്ചപ്പാട് എന്താണ് ?
വികസന കാഴ്ചപ്പാടു മാറണം. നിലവിലുള്ള വികസന രീതി കൊണ്ട് സംഭവിക്കാൻ പോകുന്നത് വലിയ കന്പനികൾക്ക് സർക്കാർ ഭൂമി കൊടുക്കാൻ നിർബന്ധിതമാകുന്നു. സാധാരണക്കാരിൽനിന്ന് ഭൂമി തട്ടിയെടുക്കുന്ന ഒരു വികസന കാഴ്ചപ്പാടാണ് നിലവിൽ സംഭവിക്കുന്നത്. ഇതു നിലനിൽക്കുന്നിടത്തോളം കാലം ജനങ്ങൾ ഗ്രാമങ്ങൾ വിട്ട് നഗരങ്ങളിലേക്ക് ചേക്കേറുവാനും ചേരികളിൽ താമസിക്കാനും നിർബന്ധിതരാകുന്നു. ബ്രസീലിന്റെ അവസ്ഥ നോക്കൂ. ഇന്ത്യയേക്കാൾ രണ്ടര ഇരട്ടി വലിപ്പമുള്ള രാജ്യമാണ് ബ്രസീൽ. ജനസംഖ്യ 30 കോടിയാണ്. 80 ശതമാനം ആളുകളും ചേരികളിലും ടൗണുകളിലുമാണ് ജീവിക്കുന്നത്. ബാക്കി ഭൂമി മുഴുവൻ 20 ശതമാനം ആളുകളുടെ കൈയിലുമാണ്.
യൂറോപ്യൻ രാഷ്ട്രങ്ങളിൽ പോലും ഭൂമിയെ രക്ഷിക്കാൻ സമരം തുടങ്ങിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ വിമാനത്താവളത്തിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നു. ഇതിനെതിരേ വലിയ കർഷകപ്രക്ഷോഭമാണ് അവിടെ നടക്കുന്നത്. ഭൂമിയും വെള്ളവും വയലുമൊക്കെ നശിപ്പിച്ച് ആർക്കുവേണ്ടിയാണ് വികസനം.?
ആധുനിക വികസന സങ്കല്പങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ ഏതു തരത്തിലാണ് മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നത്. ഈ മാറ്റങ്ങൾ വരുത്തുവാൻ ജയ് ജഗത് 2020 യാത്ര കൊണ്ട് എത്രത്തോളം സാധിക്കും ?
ഭൂമിക്കും വെള്ളത്തിനും കാടിനും വേണ്ടിയുള്ള സമരം കഴിഞ്ഞ കുറെ വർഷങ്ങളായി നടന്നുവരികയാണ്. ഞാൻ നേതൃത്വം നൽകുന്നത് ആ സമരത്തിനാണ്. ഭൂമി, കാട്, വെള്ളം ഇതിനെ രക്ഷിക്കാൻ വലിയൊരു പദ്ധതി ആവശ്യമുണ്ട്. ഇന്ത്യയിൽ പറഞ്ഞതുകൊണ്ട് മാത്രം പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ഭോപ്പാലിലും ഡൽഹിയിലും പറഞ്ഞുനോക്കി. എന്നിട്ടും കാര്യമില്ല. ഇന്ത്യയിലെ വികനസ നയങ്ങളെ സ്വാധീനിക്കുന്നത് ലോകത്തിലെ മാറ്റങ്ങളാണ്. ജനീവയിലും ന്യൂയോർക്കിലും നടപ്പാക്കുന്ന നയങ്ങളാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നത്. അതിനാലാണ് ഡൽഹിയിൽനിന്നു ജനീവയിലേക്ക് യാത്ര നടക്കുന്നത്. ഇവിടെയുള്ള ലോകനേതാക്കളുടെ മുന്നിൽ പ്രശ്നങ്ങൾ അവതരിപ്പിക്കണം. ഇതാണ് ജയ് ജഗത്-2020 കൊണ്ട് ഉദ്ദേശിക്കുന്നത്.
വികസനത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ കാഴ്ചപ്പാടുകൾക്ക് എത്രത്തോളം പ്രസക്തിയുണ്ട് പുതിയ കാലഘട്ടത്തിൽ ?
വികസനത്തെക്കുറിച്ച് ഗാന്ധിജി പറഞ്ഞ കാര്യങ്ങളുണ്ട്. നിങ്ങൾ എന്തു ചെയ്യുന്പോഴും ഏറ്റവും പാവപ്പെട്ട മനുഷ്യനെ കണ്ണിൽ വച്ചുകൊണ്ടുവേണം ചെയ്യാൻ. നിങ്ങൾ ചെയ്യുന്ന ജോലി കൊണ്ട് ഏറ്റവും ശക്തി കുറഞ്ഞവന് ശക്തി കിട്ടുമെങ്കിൽ അത് ശരിയാണ്. ഈ വികസനത്തിൽ എന്താണ് സംഭവിക്കുന്നത്. ശക്തിയില്ലാത്തവനെ കുറെക്കൂടി ശക്തി ഇല്ലാത്തവനാക്കുന്നു. കഷ്ടപ്പെടുത്തുന്നവനെ കൂടുതൽ കഷ്ടപ്പെടുത്തുന്നു. ശക്തിയുള്ളവനെ കൂടുതൽ ശക്തിമാനാക്കുന്നു. ആവശ്യവും അത്യാവശ്യവും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോൾ ലോകത്ത് നടക്കുന്നത്. പലർക്കും ആവശ്യം നിറവേറ്റാൻ മാത്രമുള്ള വെള്ളമില്ല. ഭൂമിയില്ല. ജീവിക്കാൻ വഴിയുമില്ല. സർക്കാർ എപ്പോഴും അത്യാഗ്രഹക്കാരുടെ കൂടെ കൂടിയിരിക്കുകയാണ്. ആവശ്യക്കാരുടെ കൂടെ ആരും ഇല്ലാതായിരിക്കുന്നു. ആവശ്യങ്ങൾ പൂർത്തിയാക്കുന്ന സമൂഹത്തിനെ ശാന്തിയും സമാധാനവും ഉണ്ടാവുകയുള്ളൂ. നമ്മുടെ ചുറ്റുവട്ടം നോക്കുകയാണെങ്കിൽ എത്ര പേരാണ് പോരാടുന്നത് സ്വന്തം ഭൂമിയും ജീവിതവും രക്ഷിക്കാൻ.
വികസനകാര്യത്തിൽ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നയങ്ങളെ ഭരണകൂടം എങ്ങനെയാണ് കാണുന്നത് ?
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിയമങ്ങൾ പ്രാബല്യത്തിലുണ്ട്. മൂന്നു വിളകളുള്ള ഭൂമി ഏറ്റെടുക്കാൻ പാടില്ല. 70 ശതമാനം ആളുകളുടെ അനുവാദം വേണം ഭൂമിയെടുക്കാൻ. ആദിവാസി മേഖലയിലാണെങ്കിൽ 80 ശതമാനവും. ഭൂമി എടുത്തതിനുശേഷം അഞ്ചു വർഷത്തിനുള്ളിൽ അത് ഉപയോഗിച്ചില്ലെങ്കിൽ ഉടമസ്ഥനു തിരിച്ചുകൊടുക്കണം. ആരുടെ ഭൂമിയാണോ ഏറ്റെടുക്കുന്നത് ഭൂമി ഉടമയ്ക്കു മാത്രമല്ല പുനരധിവാസം നൽകേണ്ടത്, ഭൂമിയെ ആശ്രയിച്ച് ജീവിക്കുന്ന എല്ലാ വർക്കും പുനരധിവാസം നല്കണം. എന്നാൽ സർക്കാർ ആഗ്രഹിക്കുന്നത് നിലവിലുള്ള ഈ നിയമത്തിൽ മായം ചേർക്കാനാണ്.
ലോക വ്യാപാര സംഘടന പോലും കൃഷിയെ വ്യവസായത്തിന്റെ പട്ടികയിൽ കൊണ്ടുവന്നു. കാർ വ്യവസായം, ഖനി വ്യവസായം എന്നിങ്ങനെ കേട്ടിട്ടുണ്ട്. എന്നാൽ കൃഷി എങ്ങനെയാണ് വ്യവസായമാവുക. ഭക്ഷണം മനുഷ്യന്റെ പ്രധാനപ്പെട്ട ആവശ്യമാണ്. ഇതിനെ വ്യവസായമാക്കി മാറ്റാൻ പാടില്ല.
വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്പോൾ അതിനെ എതിർക്കുന്നവരെ മാവോയിസ്റ്റുകൾ അല്ലെങ്കിൽ തീവ്രവാദികൾ എന്ന് ഭരണകൂടം മുദ്രകുത്തുന്നു. ഇതിനെ എങ്ങനെ കാണുന്നു ?
എന്തുകൊണ്ടാണ് മാവോയിസ്റ്റുകൾക്കും ഹിംസയിൽ വിശ്വസിക്കുന്നവർക്കും ഒരു ഇടം കിട്ടുന്നത്. സാധാരണക്കാരന് അവകാശമുള്ളതെല്ലാം പണക്കാരൻ തട്ടിയെടുത്താൽ ആരെങ്കിലും പാവപ്പെട്ടവനെ സഹായിക്കാനെത്തും. നീ തോക്കെടുത്താൽ മതി, നിന്റെ കാര്യങ്ങളെല്ലാം ശരിയാക്കി തരാമെന്നു പറയുന്നവന്റെ വലയിൽ ആരാണെങ്കിലും വീഴും. അനീതിയാണ് ഹിംസയ്ക്ക് ഏറ്റവും വലിയ കാരണം. ആദിവാസികളുടെ ആവശ്യങ്ങൾ നേടിക്കൊടുത്താൽ മാവോയിസ്റ്റുകളുടെ ആവശ്യമില്ല. ഹിംസ വളരാതിരിക്കാൻ നീതിയും ന്യായവും ഭരണകൂടങ്ങൾ നടപ്പിലാക്കണം. ഹിംസ കൊണ്ട് ഒന്നും നേടുവാൻ സാധിക്കില്ല. അതാണ് ഗാന്ധിജിയിൽനിന്നു പഠിക്കുന്നത്. വലിയ ഹിംസ ഉപയോഗിച്ച ബ്രിട്ടീഷുകാരെ അഹിംസയിലൂടെ തോൽപ്പിച്ചയാളാണ് ഗാന്ധിജി. അഹിംസയെ ശക്തിപ്പെടുത്തിയാൽ ഹിംസ കുറയും. സാന്പത്തികം, വിദ്യാഭ്യാസം, വികസനം എല്ലാം ഹിംസ മോഡലാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.
ഗാന്ധിജിയെ പ്രതീകാത്മകമായി വെടിവയ്ക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന പുതിയ കാലഘട്ടത്തെക്കുറിച്ച്. ഇത്തരം കാര്യങ്ങളിൽ ഭരണകൂട പിന്തുണ ഉണ്ടോ?
ഇന്നത്തെ വികസന പദ്ധതികളെല്ലാം നടപ്പിലാക്കണമെങ്കിൽ ഗാന്ധിജിയെ വഴിയിൽനിന്നു മാറ്റണം. ഗാന്ധിജി ഏറ്റവും പാവപ്പെട്ടവനെക്കുറിച്ച് പറയുന്നു, നീതിന്യായങ്ങളെക്കുറിച്ച് പറയുന്നു. നേട്ടം മാത്രം ഉണ്ടായാൽ പോര, എങ്ങനെ നേടുന്നുവെന്നു കൂടി നോക്കണമെന്നും പറയുന്നു. ഇതൊന്നും രാഷ്ട്രീയക്കാർക്കും സാന്പത്തിക വിദഗ്ധർക്കും ഇഷ്ടമല്ല. അപ്പോൾ ചെയ്യേണ്ടത് ഗാന്ധിജിയെ വഴിയിൽനിന്നു മാറ്റുക എന്നതാണ്. ഗാന്ധിജി ഒരു ലൈറ്റ് ഹൗസാണ്. എന്നാൽ ഈ ലൈറ്റ് ഹൗസിനെ നശിപ്പിക്കലാണ് ഇപ്പോൾ ചെയ്യുന്നത്. ഇന്ത്യയിൽ ഈ ലൈറ്റ് ഹൗസിനെ നശിപ്പിക്കുന്പോൾ ലോകത്തിലെ പല ഭാഗത്തും ഈ ലൈറ്റ് ഹൗസിനെ ആശ്രയിക്കുന്നവരാണുള്ളത്.
ഗാന്ധിജി ഒരു ലോകനേതാവാണ്. ഗാന്ധിജിയെ അവഗണിച്ചുകൊണ്ടും ഇല്ലാതാക്കിക്കൊണ്ടും ആർക്കും മുന്നോട്ടുപോകാൻ സാധിക്കില്ല. ഗാന്ധിജിയെ നശിപ്പിക്കുന്നവർക്കെതിരായ ശബ്ദം ഉയരേണ്ടിയിരിക്കുന്നു. കണ്ണൂരിലെ അക്രമങ്ങൾക്ക് അറുതിവന്നത് ഗാന്ധിജിയുടെ പേരിൽ കുറച്ചുപേർ ഒന്നിച്ചുകൂടിയതുകൊണ്ടാണ്. അസമിൽ ഉൽഫ തീവ്രവാദത്തിന്റെ ശക്തികുറഞ്ഞതും ഗാന്ധിജിയെ മുന്നിൽനിർത്തി പോരാടിയതുകൊണ്ടാണ്. അർമേനിയൻ പ്രസിഡന്റിനെ അവിടെ ആളുകൾ വിളിക്കുന്നത് ഛോട്ടാഗാന്ധിയെന്നാണ്. ഗാന്ധിജിയുടെ അഹിംസയാണ് അയാൾ അവിടെ നടപ്പാക്കുന്നത്. മാധ്യമങ്ങൾക്കും വലിയ ഉത്തരവാദിത്വമുണ്ട്. ക്രൈം, വാർ റിപ്പോർട്ട് തസ്തിക പോലെ ഒരു പീസ് റിപ്പോർട്ടർ മാധ്യമങ്ങളിൽ വേണം.
ആൾക്കൂട്ട അക്രമങ്ങളും ജാതി അക്രമങ്ങളും ഇന്ത്യയിൽ കൂടിവരികയാണല്ലോ ?
ഞങ്ങൾ പറയുന്നത് ചെയ്തില്ലെങ്കിൽ കൊന്നുകളയുമെന്ന ജനങ്ങളുടെ ഭാവം മാറ്റിയെടുക്കുവാൻ സർക്കാർ തയാറാകണം. ഗോവധം പാടില്ലെന്നു പറയുന്പോൾ അതിനെ ആശ്രയിച്ചുജീവിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ ഇടയിലുണ്ട്. ഇങ്ങനെയുള്ള നിയമങ്ങൾ നടപ്പാക്കുന്പോൾ മുൻകൂട്ടി കുറെ കാര്യങ്ങൾ കാണണം. അല്ലാതെ ഭാവനയിൽ നിയമങ്ങൾ മെനഞ്ഞെടുക്കരുത്. മതേതരത്വം നഷ്ടപ്പെട്ടിരിക്കുന്നു. സർക്കാർ പോളിസികൾ നടപ്പാക്കുന്പോൾ ഒരു സമൂഹത്തിന് തോന്നരുത്, ഇത് തങ്ങൾക്കെതിരാണെന്ന്. ഇന്ത്യയിൽ താമസിക്കുന്ന എല്ലാവരും ഇന്ത്യക്കാരാണ്. നമ്മൾ ഉണ്ടാക്കുന്ന പോളിസികളെല്ലാം അവർക്കു വേണ്ടിയാകണമെന്നും അവർക്ക് അനുകൂലമാണെന്നും ജനങ്ങളെ പറഞ്ഞു മനസിലാക്കണം. ഇങ്ങനെ വേണം മാറ്റങ്ങൾ വരുത്താൻ. ഇപ്പോൾ സംഭവിക്കുന്നതെന്താണ്. ഇതൊക്കെ ചെയ്യണം. ഇതൊക്കെ ചെയ്യാൻവേണ്ടിയാണ് ഞങ്ങൾ വന്നിരിക്കുന്നത്. മറ്റുള്ളവർക്ക് സംഭവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുക. വിശ്വസിക്കുന്നത് ഒന്ന്, ചെയ്യുന്നത് വേറൊന്ന്. ഇതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നത്.
ഒക്ടോബർ രണ്ടിനാണ് യാത്ര ആരംഭിക്കുന്നത്. ഡൽഹിയിൽനിന്ന് വാഗ അതിർത്തി വഴി പാക്കിസ്ഥാൻ വരെ ആദ്യം നടക്കും. തുടർന്ന് ഇന്ത്യയിലേക്ക്. ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലൂടെ നടന്ന് അഹമ്മദാബാദിൽ എത്തി അവിടെ നിന്ന് ഇറാൻ വഴി ജനീവയിലേക്ക് പോകും. ഗാന്ധിജിയുടെ ജന്മദിനം മുതൽ ചരമദിനം വരെയാണ് ഇന്ത്യയിൽ പദയാത്ര. രാജഗോപാലിന്റെ ഒപ്പം 50 അംഗ സംഘമാണ് നടക്കുന്നത്.
പദയാത്രയെക്കുറിച്ച് പി.വി. രാജഗോപാൽ പറയുന്നത് ഇങ്ങനെയാണ്; പദയാത്ര ഒരു സന്ദേശമാണ്. മനസും ശരീരവും ഒരു താളത്തിൽ ഒരു പ്രശ്നത്തോടെ പ്രകോപനമേതുമില്ലാതെ ജൈവതാളം പോലെ പ്രതികരിക്കുകയാണ്. ഗാന്ധിജി നടത്തിയ യാത്രകൾ അങ്ങനെയാണ്. ആ യാത്രയെ അവഗണിക്കാൻ ഒരു പട്ടാള ശക്തിക്കും ആവില്ല. ചന്പൽ താഴ്വരയിലെ രാജാജി ജനങ്ങളുടെ രാജാഭയ്യയായി അറിയപ്പെടുന്നത് തോക്കു കൊണ്ട് നടന്നവരെ വാക്കുകൊണ്ട് കീഴ്പെടുത്തിയതു കൊണ്ടാണ്. പദയാത്രയോളം ജനങ്ങളെ അടുത്തറിയാൻ കഴിയുന്ന മറ്റൊരു വേദിയില്ലെന്നാണ് രാജഗോപാലിന്റെ പക്ഷം.
റെനീഷ് മാത്യു
ഇരുപത്തിരണ്ടാമത്തെ വയസിൽ ഗാന്ധിയൻ ചിന്തകൾ തലയ്ക്ക് പിടിച്ച അദ്ദേഹം തില്ലങ്കേരി വിട്ട് നേരെ പോയത് മധ്യപ്രദേശിലെ ഗ്വാളിയോറിനു സമീപം മൊറീന ജില്ലയിലേക്കാണ്. ചന്പൽകൊള്ളക്കാരുടെ ശല്യം ഏറെയുള്ളതാണ് ഈ പ്രദേശം. അദ്ദേഹം അവിടെ സ്വന്തമായി ആശ്രമം സ്ഥാപിച്ച് അപകടംപിടിച്ച സാമൂഹ്യ പ്രവർത്തനത്തിന് തുടക്കമിടുകയായിരുന്നു. ഏകതാപരിഷത്ത് എന്ന സംഘടന വഴി തോക്കില്ലാതെ തന്നെ അവരെ സാധാരണ വ്യക്തികളാക്കി മാറ്റുകയായിരുന്നു. അങ്ങനെ ഉത്തരേന്ത്യൻ ഗ്രാമീണരുടെ പ്രീതി പിടിച്ചുപറ്റി തില്ലങ്കേരിക്കാരൻ അവരിൽ ഒരാളായി മാറി. കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങൾക്ക് അറുതി വരുത്തുവാൻ പി.വി. രാജഗോപാലിന്റെ നേതൃത്വത്തിലുള്ള ഗാന്ധിയൻസംഘത്തിന് സാധിച്ചു. ഫാ. സ്കറിയ കല്ലൂർ നേതൃത്വം നല്കുന്ന പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ് എന്ന സംഘടനയുമായി സഹകരിച്ചായിരുന്നു ഗാന്ധിയൻ രീതിയിലുള്ള സമരമാർഗം.
2012 ൽ ഒരു ലക്ഷം പേരാണ് ഗ്വാളിയോറിൽ നിന്നും ഡൽഹിയിലേക്കുള്ള പദയാത്രയിൽ പങ്കെടുത്തത്. ഭൂമി തന്നെയായിരുന്നു വിഷയം. പക്ഷെ യാത്ര ആഗ്രയിൽ എത്തിയപ്പോൾ തന്നെ ഭരണാധികാ രികൾ ഇടപെട്ടു. ആഗ്രയിൽ വച്ച് അന്നത്തെ കേന്ദ്രമന്ത്രി ജയറാം രമേശ് ചർച്ചയ്ക്കെത്തി. ലാൻഡ് റിഫോം കൗൺസിലുൾപ്പെടെ അവർ ഉന്നയിച്ച പല ആവശ്യങ്ങളും പരിഗണിക്കാമെന്ന വാഗ്ദാനം കിട്ടിയതിനാൽ പദയാത്ര നിർത്തുകയായിരുന്നു.
രാജഗോപാലിന്റെ പദയാത്രകൾക്ക് പ്രത്യേകതകൾ ഏറെയുണ്ട്. ഭക്ഷണവും വെള്ളവും കരുതിക്കൊണ്ട് എല്ലാവരും ഒന്നിച്ച് നടക്കുകയാണ്. ജാതി മതഭേദമില്ലാതെ, സാന്പത്തിക ഉച്ചനീചത്വമില്ലാതെ എല്ലാവരും പങ്കെടുക്കുന്ന യാത്ര. പിന്നീട് ഒരു ലഹരിപോലെ നാട് ഏറ്റെടുക്കും. എല്ലാ രാഷ്ട്രീയക്കാരും മതക്കാരും അതിൽ അണി ചേരും. മുഖ്യമന്ത്രിമാരും മന്ത്രിമാരും ചേരും. യാത്രയിൽ ചിലപ്പോൾ ആളുകൾ വീണ് മരിച്ചെന്നു വരും. എന്നാലും യാത്രകൾ തുടരും..
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കാടാച്ചിറയിലെ പരേതനായ ചാത്തുക്കുട്ടി നന്പ്യാരുടെയും തില്ലങ്കേരി ഇരട്ടഞാലിൽ വീട്ടിൽ മാധവിയമ്മയുടെയും മകനാണ്. ജിൽകാർ ഹാരീസ് എന്ന വിദേശ വനിതയാണ് അദ്ദേഹത്തിന്റെ ജീവിത സഖി. നല്ല അധ്യാപകനും കൂടിയായ രാജഗോപാൽ കഥകളിയും പഠിച്ചിട്ടുണ്ട്.
ജയ് ജഗത് 2020
അനീതിയും അസമത്വവും സംഘർഷവുമില്ലാത്ത ഒരു പുതിയലോകം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗാന്ധിയനും ഏകതാപരിഷത്ത് സ്ഥാപകനുമായ ഡോ. പി.വി. രാജഗോപാൽ ഡൽഹിയിൽ നിന്നും ജനീവയിലേക്ക് പദയാത്ര നടത്തുന്നത്. ജയ് ജഗത് 2020 എന്ന പേരിലാണ് പദയാത്ര സംഘടിപ്പിക്കുന്നത്. 2019 ഒക്ടോബർ രണ്ടിന് ഡൽഹിയിലെ രാജ്ഘട്ടിൽ നിന്നാരംഭിക്കുന്ന പദയാത്ര വിവിധ രാജ്യങ്ങൾ താണ്ടി 2020 സെപ്റ്റംബർ 26ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ എത്തിച്ചേരും. അവിടെ വച്ച് ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങളിലൂടെ കടന്നുവരുന്ന പദയാത്രയുമായി സംഗമിക്കും.
ഒരു വർഷം നീണ്ടുനിൽക്കുന്ന പദയാത്രകളിലുടനീളം ജനങ്ങളും സംഘടനകളുമായി നടത്തുന്ന സംവാദങ്ങളിൽനിന്ന് ഉയർന്നവരുന്ന നിർദേശങ്ങൾ എട്ടു ദിവസങ്ങളായി നടക്കുന്ന ഗ്ലോബൽ ആക്ഷൻ ഫോറത്തിന്റെ വിവിധ വേദികളിൽ ചർച്ച ചെയ്ത് ക്രോഡീകരിക്കും. പ്രസ്തുത റിപ്പോർട്ട് ഐക്യരാഷ്ട്രസഭയുടെ പരിഗണനയ്ക്കായി സമർപ്പിക്കുന്നതോടെ 2020 ഒക്ടോബർ രണ്ടിന് ആദ്യഘട്ട പ്രവർത്തനം അവസാനിക്കും. പദയാത്രയുടെ ലക്ഷ്യങ്ങളും ഗാന്ധിയൻ മൂല്യങ്ങളുടെ പ്രസക്തിയും ദീപികയുമായി പങ്കുവച്ചപ്പോൾ...
വികസനത്തിന്റെ പേരിൽ ആളുകൾ കൂടുതൽ ഭൂരഹിതരായിരിക്കുകയാണ്. ജയ് ജഗത് 2020 എന്ന യാത്ര മുന്നോട്ടു വയ്ക്കുന്ന വികസന കാഴ്ചപ്പാട് എന്താണ് ?
വികസന കാഴ്ചപ്പാടു മാറണം. നിലവിലുള്ള വികസന രീതി കൊണ്ട് സംഭവിക്കാൻ പോകുന്നത് വലിയ കന്പനികൾക്ക് സർക്കാർ ഭൂമി കൊടുക്കാൻ നിർബന്ധിതമാകുന്നു. സാധാരണക്കാരിൽനിന്ന് ഭൂമി തട്ടിയെടുക്കുന്ന ഒരു വികസന കാഴ്ചപ്പാടാണ് നിലവിൽ സംഭവിക്കുന്നത്. ഇതു നിലനിൽക്കുന്നിടത്തോളം കാലം ജനങ്ങൾ ഗ്രാമങ്ങൾ വിട്ട് നഗരങ്ങളിലേക്ക് ചേക്കേറുവാനും ചേരികളിൽ താമസിക്കാനും നിർബന്ധിതരാകുന്നു. ബ്രസീലിന്റെ അവസ്ഥ നോക്കൂ. ഇന്ത്യയേക്കാൾ രണ്ടര ഇരട്ടി വലിപ്പമുള്ള രാജ്യമാണ് ബ്രസീൽ. ജനസംഖ്യ 30 കോടിയാണ്. 80 ശതമാനം ആളുകളും ചേരികളിലും ടൗണുകളിലുമാണ് ജീവിക്കുന്നത്. ബാക്കി ഭൂമി മുഴുവൻ 20 ശതമാനം ആളുകളുടെ കൈയിലുമാണ്.
യൂറോപ്യൻ രാഷ്ട്രങ്ങളിൽ പോലും ഭൂമിയെ രക്ഷിക്കാൻ സമരം തുടങ്ങിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ വിമാനത്താവളത്തിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നു. ഇതിനെതിരേ വലിയ കർഷകപ്രക്ഷോഭമാണ് അവിടെ നടക്കുന്നത്. ഭൂമിയും വെള്ളവും വയലുമൊക്കെ നശിപ്പിച്ച് ആർക്കുവേണ്ടിയാണ് വികസനം.?
ആധുനിക വികസന സങ്കല്പങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ ഏതു തരത്തിലാണ് മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നത്. ഈ മാറ്റങ്ങൾ വരുത്തുവാൻ ജയ് ജഗത് 2020 യാത്ര കൊണ്ട് എത്രത്തോളം സാധിക്കും ?
ഭൂമിക്കും വെള്ളത്തിനും കാടിനും വേണ്ടിയുള്ള സമരം കഴിഞ്ഞ കുറെ വർഷങ്ങളായി നടന്നുവരികയാണ്. ഞാൻ നേതൃത്വം നൽകുന്നത് ആ സമരത്തിനാണ്. ഭൂമി, കാട്, വെള്ളം ഇതിനെ രക്ഷിക്കാൻ വലിയൊരു പദ്ധതി ആവശ്യമുണ്ട്. ഇന്ത്യയിൽ പറഞ്ഞതുകൊണ്ട് മാത്രം പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ഭോപ്പാലിലും ഡൽഹിയിലും പറഞ്ഞുനോക്കി. എന്നിട്ടും കാര്യമില്ല. ഇന്ത്യയിലെ വികനസ നയങ്ങളെ സ്വാധീനിക്കുന്നത് ലോകത്തിലെ മാറ്റങ്ങളാണ്. ജനീവയിലും ന്യൂയോർക്കിലും നടപ്പാക്കുന്ന നയങ്ങളാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നത്. അതിനാലാണ് ഡൽഹിയിൽനിന്നു ജനീവയിലേക്ക് യാത്ര നടക്കുന്നത്. ഇവിടെയുള്ള ലോകനേതാക്കളുടെ മുന്നിൽ പ്രശ്നങ്ങൾ അവതരിപ്പിക്കണം. ഇതാണ് ജയ് ജഗത്-2020 കൊണ്ട് ഉദ്ദേശിക്കുന്നത്.
വികസനത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ കാഴ്ചപ്പാടുകൾക്ക് എത്രത്തോളം പ്രസക്തിയുണ്ട് പുതിയ കാലഘട്ടത്തിൽ ?
വികസനത്തെക്കുറിച്ച് ഗാന്ധിജി പറഞ്ഞ കാര്യങ്ങളുണ്ട്. നിങ്ങൾ എന്തു ചെയ്യുന്പോഴും ഏറ്റവും പാവപ്പെട്ട മനുഷ്യനെ കണ്ണിൽ വച്ചുകൊണ്ടുവേണം ചെയ്യാൻ. നിങ്ങൾ ചെയ്യുന്ന ജോലി കൊണ്ട് ഏറ്റവും ശക്തി കുറഞ്ഞവന് ശക്തി കിട്ടുമെങ്കിൽ അത് ശരിയാണ്. ഈ വികസനത്തിൽ എന്താണ് സംഭവിക്കുന്നത്. ശക്തിയില്ലാത്തവനെ കുറെക്കൂടി ശക്തി ഇല്ലാത്തവനാക്കുന്നു. കഷ്ടപ്പെടുത്തുന്നവനെ കൂടുതൽ കഷ്ടപ്പെടുത്തുന്നു. ശക്തിയുള്ളവനെ കൂടുതൽ ശക്തിമാനാക്കുന്നു. ആവശ്യവും അത്യാവശ്യവും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോൾ ലോകത്ത് നടക്കുന്നത്. പലർക്കും ആവശ്യം നിറവേറ്റാൻ മാത്രമുള്ള വെള്ളമില്ല. ഭൂമിയില്ല. ജീവിക്കാൻ വഴിയുമില്ല. സർക്കാർ എപ്പോഴും അത്യാഗ്രഹക്കാരുടെ കൂടെ കൂടിയിരിക്കുകയാണ്. ആവശ്യക്കാരുടെ കൂടെ ആരും ഇല്ലാതായിരിക്കുന്നു. ആവശ്യങ്ങൾ പൂർത്തിയാക്കുന്ന സമൂഹത്തിനെ ശാന്തിയും സമാധാനവും ഉണ്ടാവുകയുള്ളൂ. നമ്മുടെ ചുറ്റുവട്ടം നോക്കുകയാണെങ്കിൽ എത്ര പേരാണ് പോരാടുന്നത് സ്വന്തം ഭൂമിയും ജീവിതവും രക്ഷിക്കാൻ.
വികസനകാര്യത്തിൽ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നയങ്ങളെ ഭരണകൂടം എങ്ങനെയാണ് കാണുന്നത് ?
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിയമങ്ങൾ പ്രാബല്യത്തിലുണ്ട്. മൂന്നു വിളകളുള്ള ഭൂമി ഏറ്റെടുക്കാൻ പാടില്ല. 70 ശതമാനം ആളുകളുടെ അനുവാദം വേണം ഭൂമിയെടുക്കാൻ. ആദിവാസി മേഖലയിലാണെങ്കിൽ 80 ശതമാനവും. ഭൂമി എടുത്തതിനുശേഷം അഞ്ചു വർഷത്തിനുള്ളിൽ അത് ഉപയോഗിച്ചില്ലെങ്കിൽ ഉടമസ്ഥനു തിരിച്ചുകൊടുക്കണം. ആരുടെ ഭൂമിയാണോ ഏറ്റെടുക്കുന്നത് ഭൂമി ഉടമയ്ക്കു മാത്രമല്ല പുനരധിവാസം നൽകേണ്ടത്, ഭൂമിയെ ആശ്രയിച്ച് ജീവിക്കുന്ന എല്ലാ വർക്കും പുനരധിവാസം നല്കണം. എന്നാൽ സർക്കാർ ആഗ്രഹിക്കുന്നത് നിലവിലുള്ള ഈ നിയമത്തിൽ മായം ചേർക്കാനാണ്.
ലോക വ്യാപാര സംഘടന പോലും കൃഷിയെ വ്യവസായത്തിന്റെ പട്ടികയിൽ കൊണ്ടുവന്നു. കാർ വ്യവസായം, ഖനി വ്യവസായം എന്നിങ്ങനെ കേട്ടിട്ടുണ്ട്. എന്നാൽ കൃഷി എങ്ങനെയാണ് വ്യവസായമാവുക. ഭക്ഷണം മനുഷ്യന്റെ പ്രധാനപ്പെട്ട ആവശ്യമാണ്. ഇതിനെ വ്യവസായമാക്കി മാറ്റാൻ പാടില്ല.
വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്പോൾ അതിനെ എതിർക്കുന്നവരെ മാവോയിസ്റ്റുകൾ അല്ലെങ്കിൽ തീവ്രവാദികൾ എന്ന് ഭരണകൂടം മുദ്രകുത്തുന്നു. ഇതിനെ എങ്ങനെ കാണുന്നു ?
എന്തുകൊണ്ടാണ് മാവോയിസ്റ്റുകൾക്കും ഹിംസയിൽ വിശ്വസിക്കുന്നവർക്കും ഒരു ഇടം കിട്ടുന്നത്. സാധാരണക്കാരന് അവകാശമുള്ളതെല്ലാം പണക്കാരൻ തട്ടിയെടുത്താൽ ആരെങ്കിലും പാവപ്പെട്ടവനെ സഹായിക്കാനെത്തും. നീ തോക്കെടുത്താൽ മതി, നിന്റെ കാര്യങ്ങളെല്ലാം ശരിയാക്കി തരാമെന്നു പറയുന്നവന്റെ വലയിൽ ആരാണെങ്കിലും വീഴും. അനീതിയാണ് ഹിംസയ്ക്ക് ഏറ്റവും വലിയ കാരണം. ആദിവാസികളുടെ ആവശ്യങ്ങൾ നേടിക്കൊടുത്താൽ മാവോയിസ്റ്റുകളുടെ ആവശ്യമില്ല. ഹിംസ വളരാതിരിക്കാൻ നീതിയും ന്യായവും ഭരണകൂടങ്ങൾ നടപ്പിലാക്കണം. ഹിംസ കൊണ്ട് ഒന്നും നേടുവാൻ സാധിക്കില്ല. അതാണ് ഗാന്ധിജിയിൽനിന്നു പഠിക്കുന്നത്. വലിയ ഹിംസ ഉപയോഗിച്ച ബ്രിട്ടീഷുകാരെ അഹിംസയിലൂടെ തോൽപ്പിച്ചയാളാണ് ഗാന്ധിജി. അഹിംസയെ ശക്തിപ്പെടുത്തിയാൽ ഹിംസ കുറയും. സാന്പത്തികം, വിദ്യാഭ്യാസം, വികസനം എല്ലാം ഹിംസ മോഡലാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.
ഗാന്ധിജിയെ പ്രതീകാത്മകമായി വെടിവയ്ക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന പുതിയ കാലഘട്ടത്തെക്കുറിച്ച്. ഇത്തരം കാര്യങ്ങളിൽ ഭരണകൂട പിന്തുണ ഉണ്ടോ?
ഇന്നത്തെ വികസന പദ്ധതികളെല്ലാം നടപ്പിലാക്കണമെങ്കിൽ ഗാന്ധിജിയെ വഴിയിൽനിന്നു മാറ്റണം. ഗാന്ധിജി ഏറ്റവും പാവപ്പെട്ടവനെക്കുറിച്ച് പറയുന്നു, നീതിന്യായങ്ങളെക്കുറിച്ച് പറയുന്നു. നേട്ടം മാത്രം ഉണ്ടായാൽ പോര, എങ്ങനെ നേടുന്നുവെന്നു കൂടി നോക്കണമെന്നും പറയുന്നു. ഇതൊന്നും രാഷ്ട്രീയക്കാർക്കും സാന്പത്തിക വിദഗ്ധർക്കും ഇഷ്ടമല്ല. അപ്പോൾ ചെയ്യേണ്ടത് ഗാന്ധിജിയെ വഴിയിൽനിന്നു മാറ്റുക എന്നതാണ്. ഗാന്ധിജി ഒരു ലൈറ്റ് ഹൗസാണ്. എന്നാൽ ഈ ലൈറ്റ് ഹൗസിനെ നശിപ്പിക്കലാണ് ഇപ്പോൾ ചെയ്യുന്നത്. ഇന്ത്യയിൽ ഈ ലൈറ്റ് ഹൗസിനെ നശിപ്പിക്കുന്പോൾ ലോകത്തിലെ പല ഭാഗത്തും ഈ ലൈറ്റ് ഹൗസിനെ ആശ്രയിക്കുന്നവരാണുള്ളത്.
ഗാന്ധിജി ഒരു ലോകനേതാവാണ്. ഗാന്ധിജിയെ അവഗണിച്ചുകൊണ്ടും ഇല്ലാതാക്കിക്കൊണ്ടും ആർക്കും മുന്നോട്ടുപോകാൻ സാധിക്കില്ല. ഗാന്ധിജിയെ നശിപ്പിക്കുന്നവർക്കെതിരായ ശബ്ദം ഉയരേണ്ടിയിരിക്കുന്നു. കണ്ണൂരിലെ അക്രമങ്ങൾക്ക് അറുതിവന്നത് ഗാന്ധിജിയുടെ പേരിൽ കുറച്ചുപേർ ഒന്നിച്ചുകൂടിയതുകൊണ്ടാണ്. അസമിൽ ഉൽഫ തീവ്രവാദത്തിന്റെ ശക്തികുറഞ്ഞതും ഗാന്ധിജിയെ മുന്നിൽനിർത്തി പോരാടിയതുകൊണ്ടാണ്. അർമേനിയൻ പ്രസിഡന്റിനെ അവിടെ ആളുകൾ വിളിക്കുന്നത് ഛോട്ടാഗാന്ധിയെന്നാണ്. ഗാന്ധിജിയുടെ അഹിംസയാണ് അയാൾ അവിടെ നടപ്പാക്കുന്നത്. മാധ്യമങ്ങൾക്കും വലിയ ഉത്തരവാദിത്വമുണ്ട്. ക്രൈം, വാർ റിപ്പോർട്ട് തസ്തിക പോലെ ഒരു പീസ് റിപ്പോർട്ടർ മാധ്യമങ്ങളിൽ വേണം.
ആൾക്കൂട്ട അക്രമങ്ങളും ജാതി അക്രമങ്ങളും ഇന്ത്യയിൽ കൂടിവരികയാണല്ലോ ?
ഞങ്ങൾ പറയുന്നത് ചെയ്തില്ലെങ്കിൽ കൊന്നുകളയുമെന്ന ജനങ്ങളുടെ ഭാവം മാറ്റിയെടുക്കുവാൻ സർക്കാർ തയാറാകണം. ഗോവധം പാടില്ലെന്നു പറയുന്പോൾ അതിനെ ആശ്രയിച്ചുജീവിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ ഇടയിലുണ്ട്. ഇങ്ങനെയുള്ള നിയമങ്ങൾ നടപ്പാക്കുന്പോൾ മുൻകൂട്ടി കുറെ കാര്യങ്ങൾ കാണണം. അല്ലാതെ ഭാവനയിൽ നിയമങ്ങൾ മെനഞ്ഞെടുക്കരുത്. മതേതരത്വം നഷ്ടപ്പെട്ടിരിക്കുന്നു. സർക്കാർ പോളിസികൾ നടപ്പാക്കുന്പോൾ ഒരു സമൂഹത്തിന് തോന്നരുത്, ഇത് തങ്ങൾക്കെതിരാണെന്ന്. ഇന്ത്യയിൽ താമസിക്കുന്ന എല്ലാവരും ഇന്ത്യക്കാരാണ്. നമ്മൾ ഉണ്ടാക്കുന്ന പോളിസികളെല്ലാം അവർക്കു വേണ്ടിയാകണമെന്നും അവർക്ക് അനുകൂലമാണെന്നും ജനങ്ങളെ പറഞ്ഞു മനസിലാക്കണം. ഇങ്ങനെ വേണം മാറ്റങ്ങൾ വരുത്താൻ. ഇപ്പോൾ സംഭവിക്കുന്നതെന്താണ്. ഇതൊക്കെ ചെയ്യണം. ഇതൊക്കെ ചെയ്യാൻവേണ്ടിയാണ് ഞങ്ങൾ വന്നിരിക്കുന്നത്. മറ്റുള്ളവർക്ക് സംഭവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുക. വിശ്വസിക്കുന്നത് ഒന്ന്, ചെയ്യുന്നത് വേറൊന്ന്. ഇതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നത്.
ഒക്ടോബർ രണ്ടിനാണ് യാത്ര ആരംഭിക്കുന്നത്. ഡൽഹിയിൽനിന്ന് വാഗ അതിർത്തി വഴി പാക്കിസ്ഥാൻ വരെ ആദ്യം നടക്കും. തുടർന്ന് ഇന്ത്യയിലേക്ക്. ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലൂടെ നടന്ന് അഹമ്മദാബാദിൽ എത്തി അവിടെ നിന്ന് ഇറാൻ വഴി ജനീവയിലേക്ക് പോകും. ഗാന്ധിജിയുടെ ജന്മദിനം മുതൽ ചരമദിനം വരെയാണ് ഇന്ത്യയിൽ പദയാത്ര. രാജഗോപാലിന്റെ ഒപ്പം 50 അംഗ സംഘമാണ് നടക്കുന്നത്.
പദയാത്രയെക്കുറിച്ച് പി.വി. രാജഗോപാൽ പറയുന്നത് ഇങ്ങനെയാണ്; പദയാത്ര ഒരു സന്ദേശമാണ്. മനസും ശരീരവും ഒരു താളത്തിൽ ഒരു പ്രശ്നത്തോടെ പ്രകോപനമേതുമില്ലാതെ ജൈവതാളം പോലെ പ്രതികരിക്കുകയാണ്. ഗാന്ധിജി നടത്തിയ യാത്രകൾ അങ്ങനെയാണ്. ആ യാത്രയെ അവഗണിക്കാൻ ഒരു പട്ടാള ശക്തിക്കും ആവില്ല. ചന്പൽ താഴ്വരയിലെ രാജാജി ജനങ്ങളുടെ രാജാഭയ്യയായി അറിയപ്പെടുന്നത് തോക്കു കൊണ്ട് നടന്നവരെ വാക്കുകൊണ്ട് കീഴ്പെടുത്തിയതു കൊണ്ടാണ്. പദയാത്രയോളം ജനങ്ങളെ അടുത്തറിയാൻ കഴിയുന്ന മറ്റൊരു വേദിയില്ലെന്നാണ് രാജഗോപാലിന്റെ പക്ഷം.
റെനീഷ് മാത്യു