പാലക്കാട് പട്ടിത്തറയിൽ വെള്ളിലാപ്പുള്ളി വീട്ടിൽ വിനീഷ് എന്ന മുപ്പത്തിമൂന്നുകാരൻ. വിനീഷിന്റെ പിതാവായ വേലായുധൻ നേന്ത്രവാഴ കർഷകനായിരുന്നു. വർഷങ്ങളായി തുടരുന്ന നേന്ത്രവാഴകൃഷി വേലായുധന്റെ ശീലത്തിൽ അലിഞ്ഞു ചേർന്നതാണ്.
വേലായുധന്റെ മൂത്തമകനായ വിനീഷ് അടക്കം മൂന്ന് മക്കളെ വളർത്തിയതും കുടുംബത്തിന്റെ ഉപജീവന മാർഗവുമൊക്കെ നേന്ത്രവാഴ കൃഷിയായിരുന്നു. അച്ഛന്റെ മരണശേഷം സഹോദരനായ കൃഷ്ണനാണ് വിനീഷിന് നേന്ത്രവാഴ കൃഷിയിൽ പരിശീലനം നൽകിയത്.
അഞ്ചു വർഷമായി വിനീഷ് കൃഷിയിൽ സജീവമാണ്. പാട്ടത്തിനെടുത്ത രണ്ടേക്കറിലെ നേന്ത്രവാഴയും നാലേക്കറിലെ നെല്ലും വൈവിധ്യ പച്ചക്കറി കൃഷികളുമൊക്കെയായി വിളസന്പുഷ്ടമാണ് ഈ കൃഷിയിടം.
വിനീഷ് ഒരു മാതൃകയാണ്
വൻതോതിലുള്ള രാസകീടനാശിനി പ്രയോഗങ്ങളില്ലാത്ത സ്വാഭാവിക കാർഷിക പ്രവർത്തനങ്ങളോടാണ് വിനീഷിനു കൂടുതൽ താത്പര്യം. കാർഷിക മേഖലയിലേക്കു കടന്നു വരുന്ന യുവാക്കൾക്കു വിനീഷ് ഒരു മാതൃകയാണ്.
കൃഷിയോളം മനസുനിറയുന്നൊരു കർമ്മവഴി വേറെയില്ലന്നാണ് വിനീഷിന്റെ പക്ഷം. വർഷങ്ങൾക്കു ശേഷം പട്ടിത്തറയിലൂടെയുള്ള ഒരു യാത്രക്കിടയിലാണ് യാദൃശ്ചികമായി റോഡരികിൽ ചീര വില്പന നടത്തുന്ന വിനീഷിനെ വീണ്ടും കണ്ടുമുട്ടുന്നത്. ചീര കൃഷിയുടെ വിളവെടുപ്പു തിരക്ക് തുടങ്ങി കഴിഞ്ഞു.
മണ്ണിൽ മല്ലിട്ട് വളർ ത്തിയെടുത്ത ചീരയ്ക്ക് കച്ചവടക്കാർ വിലതാഴ് ത്തിയതോടെ വിനീഷ് തന്റെ കൃഷി യിടത്തോടു ചേർന്ന റോഡരികിൽ വച്ചു നല്ല വിലയ്ക്കു വിറ്റഴിക്കുകയാണ്.
മാസങ്ങളോളം മണ്ണിൽ കഷ്ടപ്പെട്ട് ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്ന ങ്ങൾ കർഷകർ തന്നെ നേരിട്ടു വിറ്റാ ലെന്താണു കുഴപ്പമെന്നാണ് ഈ യുവകർഷകൻ ആത്മരോഷത്തോടെ ചോദിക്കുന്നത്.
വിപണിയിലെ കർഷക ഇടപെടലിന്റെ പരിമിതിയാണ് മെയ്യനങ്ങാത്ത ഇടത്തട്ടുകാരന്റെ ചൂഷണം വ്യാപകമാകുന്നതിനു പിന്നിലെന്നാണ് ഈ യുവകർഷകന്റെ അഭിപ്രായം.
ഫോണ്: വിനീഷ് 9946378988
ഫോണ്: 9745632828