പ്രാവിനൊപ്പം നായകളെയും വളർത്തുന്നുണ്ടിവർ. ജർമൻ ഷെപ്പേർഡ്, ലാബ്രഡോർ, ഡാഷ്ഹണ്ട് എന്നിവയാണ് പ്രധാന നായഇനങ്ങൾ. ചെറുപ്രായം മുതൽ ആരംഭിച്ച പ്രാവു വളർത്തൽ അവർക്കൊപ്പം വളർന്നു. ഇന്നതൊരു സംരംഭമായി മാറിയിരിക്കുന്നു. ജോഡിക്ക് 1500 മുതൽ 30,000 രൂപ വരെ വിലവരുന്ന പ്രാവുകളുടെ വൻശേഖരത്തിന് ഉടമകളാണിന്നിവർ. മട്ടുപ്പാവിലും പഴയ പശു തൊഴുത്തിലും കൂടുകൾ ക്രമീകരിച്ചാണു പ്രാവുകളെ വളർത്തുന്നത്.
നാടനിൽ നിന്നു തുടക്കം
നാടൻ പ്രാവുകളിലായിരുന്നു ഇവരുടെ തുടക്കം. പിന്നീട് ആട്ട പ്രാവ്, മുഖി, തുടങ്ങിയവയിലൂടെ വളർന്ന് ഹങ്കേറിയൻ ജയന്റ്, ബൊക്കാറോ എന്നീ മുന്തിയയിനം പ്രാ വുകളികളിൽ വരെയെത്തി നിൽക്കു ന്നു ഇവരുടെ ശേഖരം. അലങ്കാര പ്രാവുവളർത്തൽ വലിയൊരു വ്യാപാര മേഖലയായി മാറിയതോടെ വിൽക്കാൻ കാത്തിരിക്കേണ്ട അവസ്ഥയുമില്ല.
വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെയും ഫേസ് ബുക്ക് പേജ് വഴിയുമൊക്കെ വിൽപന തകൃതിയാണ്. മുട്ടവിരിഞ്ഞു കുഞ്ഞി റങ്ങി രണ്ടു മാസത്തിനു ശേഷമാണു വിൽക്കുന്നത്. ഫോട്ടോയെടുത്ത് ഗ്രൂപ്പു കളിലേക്ക് ഇടേണ്ട താമസം അതിന്റെ വിൽപ്പനയും നടക്കും. പറക്കമുറ്റിയ ഇത്തരം കുഞ്ഞുങ്ങളെ വാങ്ങിവളർ ത്തി പ്രായപൂർത്തിയാക്കി വലിയ വില യ്ക്ക് വിൽക്കുന്നവരും ഈ മേഖലയിലുണ്ട്.
മുഖി, ആട്ടപ്രാവ്, ലാഹോറി, സാറ്റിൻ, മുദിന, കിംഗ്, ഫ്രിൽ, ചുവാചന്ദ്, ബ്യൂട്ടി ഹോമർ, ഹങ്കേ റിയൻ ജയന്റ്, ബൊക്കാറോ, ബർപ്പൻ, ഹോമർ, ഹിപ്പി, ലോംഗ്ഫേസ് തുടങ്ങി നിരവധി ഇനങ്ങളിലുള്ള മുന്നൂറി ലധികം ഫാൻസി പ്രാവുകൾ ഇവരുടെ പക്കലുണ്ട്. നാടൻ ഇനങ്ങൾ വേറെ യും.
തീറ്റക്കാര്യം
ഗോതന്പ്, ചെറുപയർ, ചോളം, തിന എന്നീ ധാന്യങ്ങളാണ് ഇവയുടെ ഭക്ഷണം. കടയിൽ നിന്നു വാങ്ങുന്ന ധാന്യങ്ങൾ കഴുകി വൃത്തിയാക്കി, വെയിലിൽ ഉണക്കും. ഇവയോടൊപ്പം മഞ്ഞൾ, ഉണക്കിയ ആര്യവേപ്പില എന്നിവ ചേർത്താണ് പ്രാവുകൾക്കു നൽകുന്നത്. ആഴ്ചയിലൊരിക്കൽ മൾട്ടി വിറ്റാമിനുകൾ, ലിവ്- 52 എന്നി വയും കൊടുക്കുന്നു. ദഹനത്തിനായി ഗ്രിറ്റും നൽകുന്നുണ്ട്. കൽപ്പൊടി, മണൽതരി, മുട്ടത്തോട്, കരി, പാറക്കൽ പ്പൊടി, മഞ്ഞൾപ്പൊടി തുടങ്ങിയവയും ഉപ്പും ചേർത്താണ് ഗ്രിറ്റുണ്ടാക്കുന്നത്.
അതിരാവിലെ തന്നെ ഇവയ്ക്കു ഭക്ഷണവും വെളളവും നിറച്ചു കൊടു ക്കും. പഴകിയ ധാന്യങ്ങൾ കൃത്യമായി മാറ്റിയ ശേഷം തീറ്റപാത്രം വൃത്തിയാ ക്കിയിട്ടേ പുതിയതീറ്റ നൽകൂ. ശുദ്ധ മായ ഭക്ഷണവും വെള്ളവും രോഗസാധ്യത കുറക്കും.
നാലുമാസത്തിലൊരിക്കൽ വിരയി ളക്കൽ നിർബന്ധമാണ്. മെഡിവാം എന്ന മരുന്നാണ് കൂടുതൽ ഫലപ്രദം. എന്നാൽ ഇതു ലഭ്യമല്ലാത്ത അവസരങ്ങളിൽ നിമോസിഡ്, ബണ്ടി പ്ലസ്, അൽബോമെർ, ഹൈടെക്, ആക്ടിപ്ര എന്നീ മരുന്നുകളും ഉപയോഗിക്കുന്നു.
വിരകളും പ്രശ്നങ്ങളും
മൂന്നുതരം വിരകളാണ് പ്രാവുകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നത്. വിരശല്യമുള്ള പ്രാവുകളിൽ വയറി ളക്കം, പച്ച നിറത്തിലുള്ളതോ അമിത മായ ജലാംശംതോടുകൂടിയതോ ആയ കാഷ്ഠം എന്നിവയുണ്ടാകുന്നു. നെ ഞ്ചിന്റെ എല്ലുകൾ തള്ളുക, ശരീരഭാരം കുറയുക, കഫം, തുടങ്ങി പല ലക്ഷ ണങ്ങളും കാണാറുണ്ട്.
ഒരു കുഞ്ഞുവിരിഞ്ഞ് ഒന്പതാഴ്ച യാകുന്പോൾ ആദ്യ വിരയിളക്കൽ നടത്തണം. മുട്ടയിടാൻ തയാറായി നിൽ ക്കുന്നവർ, അട ഇരിക്കുന്നവർ, കുട്ടി കളെ നോക്കുന്നവർ, മറ്റെന്തെങ്കിലും അസുഖമുള്ളവർ, പുതിയ തൂവലുകൾ വരുന്ന പ്രാവുകൾ എന്നിവരെ വിര യിളക്കാറില്ല.
വിര ഇളക്കേണ്ട വലിയ പ്രാവിന് നാലു തുള്ളി വിരമരുന്നാണ് നൽകുന്നത്. ഒന്പതാഴ്ച പ്രായമുള്ള പ്രാവിന് മൂന്നു തുള്ളിയും പൗട്ടർ, കിംഗ് പ്രാവു കൾക്ക് അഞ്ചു മുതൽ എഴു തുള്ളി വരെയും വിരമരുന്നു നൽകാം. രാത്രി യാണു മരുന്നു നൽകുക. കൂട്ടിലെ വെള്ളം, ആഹാരം എന്നിവ മാറ്റിയ ശേഷം ഒരു ന്യൂസ് പേപ്പർ കൂട്ടിൽ വിരി ച്ചിടുന്നു. ഇതിനുശേഷമാണു വിരമരുന്നു നൽകുക. വിര പോയിട്ടുണ്ടെ ങ്കിൽ അതു കാണാനും കൂടുകൾ വൃ ത്തിയാക്കാനുള്ള എളുപ്പത്തിനുമാണിത്.
പോഷകഭക്ഷണത്തിന് ഒരു ടൈംടേബിൾ
ഒന്നാം ദിവസം വിരയിളക്കൽ, ര ണ്ടാം ദിവസം മൾട്ടിവിറ്റാമിൻ, ലിവർ ടോണിക് മൂന്നു മുതൽ ഏഴു ദിവസം വരെ പ്രോ ബയോട്ടിക്കിക്, ഒൻപതാം ദിവസം മൾട്ടിവിറ്റാമിൻ, ലിവർ ടോ ണിക് എന്നിങ്ങനെയാണ് നൽകുക. രണ്ടാമതു വിരമരുന്നു നൽകുന്പോൾ വിരയ്ക്കായി ആദ്യം നൽകിയ മരുന്നു മാറ്റി പുതിയ മരുന്നു നൽകും. ശുദ്ധ മായ തൈരിന്റെ മുകളിലുള്ള വെള്ളം നല്ലൊരു പ്രോബയോട്ടിക്കാണ്. ഇത് ഒരു പ്രാവിനു രണ്ടുതുള്ളി വരെ നൽകാം.
പ്രാവിന്റെ ജീവിതചക്രം
പ്രാവുകൾ അഞ്ചു മുതൽ എട്ടു മാസത്തിനുള്ളിൽ പ്രായപൂർത്തിയാ കും. പ്രാവു വളർത്തലുകാരുടെ ഭാഷ യിൽ പറഞ്ഞാൽ പത്തു കള്ളി ആകു ന്പോഴേക്കാണ് ഒരു പ്രാവ് പ്രായപൂർ ത്തിയാകുന്നത്. പറക്കാനുപയോഗി ക്കുന്ന വളർന്നുവരുന്ന തൂവലുകൾ ആദ്യം കൊഴിഞ്ഞു വീണ്ടും കിളിർത്തു വരുന്ന കാലഘട്ടമാണിത്. ഇതിനു ശേഷമായിരിക്കും ഇണചേരുന്നത്. ഇണചേർന്നു കഴിഞ്ഞാൽ 20 ദിവസ ത്തിനകം പെണ്പ്രാവ് ആദ്യ മുട്ടയിടും.
രണ്ടു ദിവസത്തിനു ശേഷം രണ്ടാമ ത്തെ മുട്ടയുമിടുന്നു. എന്നാൽ ഒന്നാ മത്തെ മുട്ടയിട്ടയുടൻ തന്നെ അതു മാറ്റും. രണ്ടാമത്തെ മുട്ടയും ഇട്ടതിനു ശേഷം ഇവ ഒരുമിച്ചാണ് അടയിരി ക്കാനായി വച്ചു കൊടുക്കുന്നത്. ഇങ്ങനെ ചെയ് തില്ലെങ്കിൽ ആദ്യത്തെ മുട്ട 18 ദിവസമാകുന്പോൾ വിരിയും. താമസിച്ചു വിരിയുന്ന രണ്ടാം മുട്ടയിലെ കുഞ്ഞിനു തള്ളയുടെ പരിചരണം കുറയും. മുട്ട വിരിഞ്ഞു നാലു മുതൽ ആറാഴ്ചകൾക്കുള്ളിൽ കുഞ്ഞു ങ്ങൾ വേർപിരിയുകയും പെണ്പ്രാവു വീണ്ടും മുട്ടയിടുകയും ചെയ്യും. ഒരു പ്രാവ് ഒരു വർഷം എട്ടു പ്രാവശ്യം മുട്ടയിടുമെങ്കിലും ഗുണമേ·യാണ് വില നിർണയിക്കുന്നതെന്നതിനാൽ ഇത് മൂന്ന് അല്ലെങ്കിൽ നാല് ക്ലച്ചായി പരിമിതപ്പെടുത്തുകയാണു പതിവ്.
ചില മുന്തിയയിനം പ്രാവുകൾ മുട്ടയ്ക്ക് അടയിരിക്കാറില്ല. അത്തരം പ്രാവുകളുടെ മുട്ടകൾ നാടൻ, ഹോമർ, ലാഹോറി എന്നീ അടയിരിക്കുന്നതരം പ്രാവുകൾക്കു വച്ചാണു വിരിയിക്കുന്നത്.
ശ്രദ്ധ പ്രധാനം
കൂടൊരുക്കൽ മുതൽ കൂട്ടിൽ നമ്മുടെ ശ്രദ്ധ എല്ലായിപ്പോഴും ഉണ്ടാകണം. മുട്ടയിട്ടു വിരിയുന്ന കുഞ്ഞുങ്ങൾക്ക് ചില പ്രാവുകൾ തീറ്റ കൊടുക്കില്ല. അപ്പോൾ കൈകൊണ്ടുള്ള തീറ്റ നൽകൽ മാത്രമാണു പരിഹാരം. സിറിഞ്ച് ഉപയോഗിച്ചാണ് ഇതു ചെയ്യേണ്ടത്. വിവിധ കന്പനി കളുടെ ഹാൻഡ് ഫീഡിംഗ് മിക്സു കൾ വിപണിയിൽ ലഭ്യമാണ്.
തലതിരിയാതെ നോക്കണം
പ്രാവുകളിൽ കണ്ടുവരുന്ന മാരക രോഗാവസ്ഥയാണ് തലതിരിച്ചിൽ. ഇതിനൊപ്പം തന്നെ തൂങ്ങി നിൽ ക്കലും. പാരാമിക്സോ, ഹീമോപ്രോട്ടി യസ് എന്നീ രോഗങ്ങൾ കാരണമാ ണിത്. പാരാമിക്സോ രോഗത്തിനു ഫലപ്രദമായ ചികിത്സയില്ല. രോഗം വരാതിരിക്കാതെ നോക്കുകയാണു പ്രതിവിധി.
കൂടുതൽ ഇനങ്ങളെ ഉൾപ്പെടുത്തി ഇവരുടെ ന്ധഎംവികെ ലോഫ്റ്റെന്ന’ സംരംഭത്തെ വിപുലീകരിക്കുയാണ് അഖിലിന്റെയും അനീഷിന്റെയും അടുത്ത ലക്ഷ്യം. അഖിൽ ഫാബ്രി ക്കേറ്ററും അനീഷ് നഴ്സുമാണ്. ഇവരുടെ അഭാവത്തിൽ മാതാപിതാ ക്കളായ വർഗീസും ലിസിയും പരി പാലനം ഏറ്റെടുക്കും.
ഫോണ്: അഖിൽ- 96052 95592.
9961854854, 9400241995.