കൊല്ലം 17 ആയി. പക്ഷേ, എന്താ കാര്യം. വെറുപ്പുകൊണ്ടു നഷ്ടപ്പെടുത്തിയതെല്ലാം ഒരൊറ്റ ആലിംഗനത്തിൽ തിരിച്ചെടുത്തില്ലേ. ഇത്രേയുള്ളു കാര്യം. ഇത്രേയുള്ളു ദൂരം, വെറുപ്പിൽനിന്നു സന്തോഷത്തിലേക്ക്. ഗുജറാത്തിലെ അശോക് മോച്ചിക്കും അൻസാരിക്കും കെട്ടിപ്പിടിച്ചുനിന്ന് വർത്തമാനം പറയാമെങ്കിൽ... മോച്ചിയുടെ ചെരിപ്പുകട ഉദ്ഘാടനം ചെയ്യാൻ അൻസാരിക്ക് എത്താമെങ്കിൽ... സ്നേഹത്തിനു തടസമായി ഒന്നുമില്ല കേട്ടോ. പ്രതീക്ഷയ്ക്കു വകയില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ ഇനിമേൽ വിശ്വസിക്കരുത്.
2002 ഫെബ്രുവരി 28
ഗുജറാത്തിൽ കലാപം കത്തിപ്പടരുന്നു. അന്നാണ് രണ്ടു ചിത്രങ്ങൾ അഹമ്മദാബാദും ഗുജറാത്തും ഇന്ത്യയും കടന്ന് പറന്നുപോയത്. അത് മോച്ചിയുടെയും അൻസാരിയുടെയും ചിത്രങ്ങളായിരുന്നു. കലാപകാരികളിൽനിന്നു രക്ഷിക്കണേയെന്ന് അഭ്യർഥിച്ച് കൈ കൂപ്പി നില്ക്കുന്ന അൻസാരിയുടെയും വാളുയർത്തി ആക്രോശിച്ചു നില്ക്കുന്ന മോച്ചിയുടെയും ചിത്രങ്ങളായിരുന്നു അത്.
അശോക് മോച്ചി
അഹമ്മദാബാദിലെ മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഷാപൂരിലെ ചെരിപ്പുകുത്തിയായിരുന്നു അയാൾ. കടയൊന്നുമില്ല, വഴിയോരത്ത് ഒരു ഭിത്തിയിൽ ചാരി അയാളിരിക്കും. അടുത്ത് രണ്ട് ടിൻ വില കുറഞ്ഞ പോളീഷ്. ഒന്നുരണ്ട് ഇരുന്പു തട്ടുകൾ. ഒരു പഴയ തുണിക്കെട്ടിൽ ചുമരും ചാരി ഇരിക്കുന്നു മോച്ചി. ഏതെങ്കിലും വഴിയാത്രക്കാരന്റെ പാദം തന്റെ അടുത്തേക്കു നീണ്ടുവരുന്നതു കാത്ത് അയാളിരിക്കും പോളീഷ് ചെയ്തുകൊടുത്താൽ നാലോ അഞ്ചോ കിട്ടും. പക്ഷേ, എപ്പോഴും തിളങ്ങുന്ന ഷൂവിട്ടുനടക്കുന്നവർ ഷാപൂരിൽ കുറവാണ്. വരുമാനം കാര്യമായില്ല.
2002ൽ സംഭവം നടക്കുന്ന സമയത്ത് അയാൾക്ക് ഇത്തിരി ഗുണ്ടാപ്പണി കൂടെയുണ്ടായിരുന്നു. ഷാപൂരിലെ പച്ചക്കറി, തുണിക്കടകളിൽ കയറി രക്ഷാക്കൂലി എന്ന പേരിൽ ഗുണ്ടാപ്പിരിവു നടത്തും. ടൗണിലെ പാവപ്പെട്ട കടക്കാർ നിശ്ചിത തുക കൊടുക്കുകയും ചെയ്യും. അവിടെനിന്നാണ് മോച്ചി കലാപത്തിന്റെ നടുവിലേക്ക് എടുത്തു ചാടുന്നത്.
ഫെബ്രുവരി 28. ഉയർത്തിപ്പിടിച്ച വാളുമായി വലിയൊരു സംഘത്തെ നയിച്ചുകൊണ്ട് മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഷാപൂരിലെ തെരുവിലൂടെ അയാൾ കുതിച്ചുപാഞ്ഞു. എതിർക്കാൻ ത്രാണിയില്ലാത്ത മനുഷ്യരെ ഇറക്കിവിട്ട് 40 വീടുകൾ സംഘം കത്തിച്ചു. തീയും പുകയും ഉയരുന്ന ഇടവഴികളിൽ മുന്നിലായിരുന്നു മോച്ചി. ഇരകളുടെ കരച്ചിൽ അയാളെ കൂടുതൽ പ്രകോപിപ്പിച്ചതേയുള്ളു. ഇരകൾ വീടും കുടിയുമില്ലാതെ പലായനം ചെയ്തു.
പക്ഷേ, ഒന്നും സംഭവിച്ചില്ല. സാധാരണ കലാപ കേസുകളിൽ സംഭവിക്കുന്നതുപോലെ സാക്ഷിയില്ല. 2007-ൽ ഒരു 10 ദിവസം പോലീസ് കസ്റ്റഡിയിൽ കിടന്നു. അത്രയേ ഉള്ളു. അയാൾ സ്വതന്ത്രനായി.
ആ തെരുവിൽ വച്ചാണ് വാർത്താ ഏജൻസിയായ എഎഫ്പിയുടെ ഫോട്ടോഗ്രാഫർ സെബാസ്റ്റ്യൻ ഡിസൂസ ഉയർത്തിപ്പിടിച്ച വാളുമായി വരുന്ന മോച്ചിയെ കണ്ടത്. അതേക്കുറിച്ച് ഡിസൂസ പറഞ്ഞത് ഇങ്ങനെ: "ജനക്കൂട്ടം കാറുകൾ കത്തിക്കുകയായിരുന്നു. ആളുകളെ കുത്തിവീഴ്ത്തുന്നതും കണ്ടു. ഞാൻ യാത്ര ചെയ്തിരുന്ന കാറിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ആൾക്കൂട്ടത്തെ നയിച്ച് വരുന്ന ആ മനുഷ്യനെ ഞാൻ കണ്ടു. ഒരു നിമിഷം. ദൂരെ നിന്ന് 300 എംഎം ലെൻസ് ഉപയോഗിച്ച് ആ ദൃശ്യം പകർത്തി. നേരെ നോക്കുന്നതുപോലെയാണ് ചിത്രം പകർത്തിയിരിക്കുന്നതെങ്കിലും അയാൾ എന്നെ കണ്ടില്ല. എത്രയും പെട്ടെന്നു ഞാൻ അവിടെനിന്നു പോകുന്പോഴും വെല്ലുവിളിച്ചുകൊണ്ട് അയാൾ അവിടെത്തന്നെയുണ്ടായിരുന്നു. പിറ്റേന്നത്തെ പത്രങ്ങളിലൂടെ ലോകമെങ്ങുമുള്ള മനുഷ്യർ മോച്ചിയെ കണ്ടു. ആ പേരല്ല അയാളുടെ ഭാവം കലാപത്തിന്റെ മറക്കാനാവാത്ത മുദ്രയായി മാറി.
ആ കറുത്ത പകലിൽ മറ്റൊരു ചിത്രംകൂടി പിറന്നു. മനുഷ്യരുടെ കണ്ണുകളെ ഈറനണിയിച്ച് അതും അച്ചടിച്ചുവന്നു. അത് ഇരയുടേതായിരുന്നു.
കുത്ത്ബുദ്ദീൻ അൻസാരി
അഹമ്മദാബാദിലെ നരോദപാട്ടിയയ്ക്കടുത്തുള്ള തെരുവിലാണ് അടുത്ത സംഭവം. റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ ഫോട്ടോഗ്രാഫർ ആർകോ ദത്ത കുത്ത്ബുദ്ദീൻ അൻസാരിയെന്ന തയ്യൽക്കാരനെ കാണുന്നത് ഒരു ഇരുനിലക്കെട്ടിടത്തിന്റെ വരാന്തയിലാണ്. ഉണങ്ങിയ ചോരക്കറയുള്ള ഒരു കള്ളിഷർട്ടുമിട്ട് പരിഭ്രാന്തനായി നില്ക്കുന്നു. വിളറിയ കണ്ണുകളിൽ ഭീതിയുടെ വേലിയേറ്റം. വേട്ടക്കാരുടെ ഒരു സംഘം അയാൾ ഉൾപ്പെടെയുള്ളവരുടെ ചോരയ്ക്കായി ദാഹിച്ച് അടുത്തെത്തിയിരിക്കുന്നു. റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ ഒരു വാഹനം കടന്നുപോയപ്പോഴാണ് കെട്ടിടത്തിൽനിന്നു പുറത്തിറങ്ങി അയാൾ പട്ടാളക്കാർക്ക് മുന്നിലേക്ക് ഓടിയെത്തിയത്. ഇരു കൈകളും കൂപ്പി ജീവനുവേണ്ടി പട്ടാളക്കാരോട് യാചിക്കുകയാണ്. ഉച്ചസമയമായിരുന്നെങ്കിലും ആകാശം കലാപത്തിന്റെ പുകപടലങ്ങളാൽ ആവൃതമായിരുന്നു. കല്ലുകളും വാളുകളുമായി റോഡിനു മറുവശത്ത് എത്തിയിരുന്ന അക്രമികളിൽനിന്നു രക്ഷപ്പെടാനുള്ള അവസാന ശ്രമമായിരുന്നു അൻസാരിയുടെ കൈ കൂപ്പിയുള്ള യാചന. ആർകോ തന്റെ കാമറ മിന്നിച്ചു. ചരിത്രം.
പിറ്റേന്നത്തെ പത്രങ്ങളിലും ചാനൽ വാർത്തകളിലും കലാപകാലത്തെ മനുഷ്യന്റെ നിസഹായാവസ്ഥയുടെയും ഭീതിയുടെയും ജീവനുവേണ്ടിയുള്ള ഒടുങ്ങാത്ത തൃഷ്ണയുടെയും കഥ പറയുന്ന ചിത്രമായി അതു മാറി.
പക്ഷേ, അൻസാരി അതൊന്നുമറിഞ്ഞില്ല. എല്ലാം നഷ്ടപ്പെട്ട അയാൾ ദുരിതാശ്വാസ ക്യാന്പിലായിരുന്നു. ഒരു വിദേശ പത്രപ്രവർത്തകൻ ഒന്നാം പേജിൽ അച്ചടിച്ച അൻസാരിയുടെ ചിത്രവുമായി എത്തിയപ്പോഴാണ് അയാൾ അതറിയുന്നത്. അതയാളുടെ ജീവിതത്തെ മാറ്റിമറിച്ചു. പ്രാദേശിക പത്രങ്ങളിലും ചിത്രം അടിച്ചുവന്നതോടെ അയാൾ ഒറ്റപ്പെട്ടു. ആരും ജോലി പോലും നല്കില്ല. അൻസാരി മഹാരാഷ്ട്രയിലെ മലേഗാവിലേക്ക് കുടുംബത്തെയുമായി ഓടിപ്പോയി. രണ്ടാഴ്ച. ഒരു സഹ തുന്നൽക്കാരൻ അൻസാരിയുടെ പടമുള്ള പത്രവുമായി കടയിലെത്തി. ഉടമ ഒട്ടും സമയം കളയാതെ അയാളെ പുറത്താക്കി. ആരെയും കാണാതെ ഒളിച്ചു ജീവിച്ചു കുറെ നാൾ. തീരെ രക്ഷയില്ലാതെ വന്നതോടെ അയാൾ കോൽക്കത്തിയിലേക്ക് മുങ്ങി.
10 വർഷത്തിനുശേഷം ആർക്കോ അൻസാരിയെ വീണ്ടും കണ്ടു. താനെടുത്ത ചിത്രം മൂലം അയാൾക്കുണ്ടായ ദുരിതങ്ങൾക്കു മാപ്പു ചോദിച്ചു. അൻസാരി പറഞ്ഞത് അയാൾക്കൊരു പരിഭവവുമില്ലെന്നാണ്. ഫോട്ടോഗ്രാഫറെന്ന നിലയിൽ നിങ്ങൾ നിങ്ങളുടെ ജോലി ചെയ്തതല്ലേയെന്നാണ്. പക്ഷേ, ആർക്കോ പറഞ്ഞത്, അതു പറയുന്നതിനിടെ അൻസാരിയുടെ കണ്ണിൽനിന്ന് ഒരു തുള്ളി അടർന്നു നിലത്തുവീണു എന്നാണ്.
2019, സെപ്റ്റംബർ ഏഴ്.
അഹമ്മദാബാദിലെ ദില്ലിദർവാസ തെരുവിൽ അശോക് മോച്ചി ഒരു ചെറിയ ചെരിപ്പുകട തുടങ്ങി. ഏക്താ ചപ്പൽ ഷോപ്പ്. ഉദ്ഘാടനം ചെയ്യാനെത്തിയത് കുത്ത്ബുദ്ദീൻ അൻസാരി. വേട്ടക്കാരന്റെ മുഖമായി മാറിയ മോച്ചിയും ഇരയുടെ മുഖമായി മറിയ അൻസാരിയും 2002-ൽ സൗഹൃദത്തിലായി. ചില സന്നദ്ധ സംഘടനകളായിരുന്നു. അതിന്റെ പിന്നിൽ. കടയുടെ നിർമാണത്തിനു സിപിഎമ്മിന്റെ സാന്പത്തിക സഹായവുമുണ്ടായി. ഉദ്ഘാടനത്തിനു വിളിച്ചപ്പോൾ അൻസാരി സന്തോഷത്തോടെ എത്തി. "ഞങ്ങൾ നല്ല സുഹൃത്തുക്കളായിക്കഴിഞ്ഞു. അദ്ദേഹം എന്നോടു പറഞ്ഞു കട ഉദ്ഘാടനം ചെയ്യണമെന്ന്. ആലോചിക്കാനൊന്നുമില്ല. ഇത് നല്ലൊരു സന്ദേശമാണ്. മോച്ചിക്ക് നല്ലതു മാത്രം വരട്ടെ.’ അൻസാരി പറയുന്നു.
മോച്ചി ചിരിച്ചുകൊണ്ടു പറഞ്ഞു : ഈ ലോകത്തോടു ഞങ്ങൾക്കു പറയാനുള്ളത് മനുഷ്യരെന്ന നിലയിൽ നമ്മൾ ഒന്നാണെന്നാണ്. അപരന്റെ മതത്തെ നാം ബഹുമാനിക്കണം. വർഗീയ കലാപത്തിന്റെ പേരിൽ അഹമ്മദാബാദ് ഏറെക്കാലം അറിയപ്പെട്ടു. ഇനിയിത് ഹിന്ദു-മുസ്ലിം സൗഹാർദ്ദത്തിന്റെ പേരിൽ അറിയപ്പെടണം. അക്രമം ഞങ്ങൾക്കിനി വേണ്ട.’
ഏകതാ ചപ്പൽ ഷോപ്പ്.
ലോകം ഒരിക്കലും വിചാരിക്കാത്തതാണ് നടന്നത്. ഈ ഉദ്ഘാടനം സൗഹാർദത്തിന്റെ പുതിയ പുലരിയിലേക്കാവട്ടെ. ഈ ചെരിപ്പുകുത്തിയുടെയും തുന്നൽക്കാരന്റെയും കഥ നാം പാടിനടക്കേണ്ടതാണ്. നമുക്ക് അത്രയെങ്കിലും വകതിരിവുണ്ടാകട്ടെ.
ജോസ് ആൻഡ്രൂസ്
2002 ഫെബ്രുവരി 28
ഗുജറാത്തിൽ കലാപം കത്തിപ്പടരുന്നു. അന്നാണ് രണ്ടു ചിത്രങ്ങൾ അഹമ്മദാബാദും ഗുജറാത്തും ഇന്ത്യയും കടന്ന് പറന്നുപോയത്. അത് മോച്ചിയുടെയും അൻസാരിയുടെയും ചിത്രങ്ങളായിരുന്നു. കലാപകാരികളിൽനിന്നു രക്ഷിക്കണേയെന്ന് അഭ്യർഥിച്ച് കൈ കൂപ്പി നില്ക്കുന്ന അൻസാരിയുടെയും വാളുയർത്തി ആക്രോശിച്ചു നില്ക്കുന്ന മോച്ചിയുടെയും ചിത്രങ്ങളായിരുന്നു അത്.
അശോക് മോച്ചി
അഹമ്മദാബാദിലെ മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഷാപൂരിലെ ചെരിപ്പുകുത്തിയായിരുന്നു അയാൾ. കടയൊന്നുമില്ല, വഴിയോരത്ത് ഒരു ഭിത്തിയിൽ ചാരി അയാളിരിക്കും. അടുത്ത് രണ്ട് ടിൻ വില കുറഞ്ഞ പോളീഷ്. ഒന്നുരണ്ട് ഇരുന്പു തട്ടുകൾ. ഒരു പഴയ തുണിക്കെട്ടിൽ ചുമരും ചാരി ഇരിക്കുന്നു മോച്ചി. ഏതെങ്കിലും വഴിയാത്രക്കാരന്റെ പാദം തന്റെ അടുത്തേക്കു നീണ്ടുവരുന്നതു കാത്ത് അയാളിരിക്കും പോളീഷ് ചെയ്തുകൊടുത്താൽ നാലോ അഞ്ചോ കിട്ടും. പക്ഷേ, എപ്പോഴും തിളങ്ങുന്ന ഷൂവിട്ടുനടക്കുന്നവർ ഷാപൂരിൽ കുറവാണ്. വരുമാനം കാര്യമായില്ല.
2002ൽ സംഭവം നടക്കുന്ന സമയത്ത് അയാൾക്ക് ഇത്തിരി ഗുണ്ടാപ്പണി കൂടെയുണ്ടായിരുന്നു. ഷാപൂരിലെ പച്ചക്കറി, തുണിക്കടകളിൽ കയറി രക്ഷാക്കൂലി എന്ന പേരിൽ ഗുണ്ടാപ്പിരിവു നടത്തും. ടൗണിലെ പാവപ്പെട്ട കടക്കാർ നിശ്ചിത തുക കൊടുക്കുകയും ചെയ്യും. അവിടെനിന്നാണ് മോച്ചി കലാപത്തിന്റെ നടുവിലേക്ക് എടുത്തു ചാടുന്നത്.
ഫെബ്രുവരി 28. ഉയർത്തിപ്പിടിച്ച വാളുമായി വലിയൊരു സംഘത്തെ നയിച്ചുകൊണ്ട് മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഷാപൂരിലെ തെരുവിലൂടെ അയാൾ കുതിച്ചുപാഞ്ഞു. എതിർക്കാൻ ത്രാണിയില്ലാത്ത മനുഷ്യരെ ഇറക്കിവിട്ട് 40 വീടുകൾ സംഘം കത്തിച്ചു. തീയും പുകയും ഉയരുന്ന ഇടവഴികളിൽ മുന്നിലായിരുന്നു മോച്ചി. ഇരകളുടെ കരച്ചിൽ അയാളെ കൂടുതൽ പ്രകോപിപ്പിച്ചതേയുള്ളു. ഇരകൾ വീടും കുടിയുമില്ലാതെ പലായനം ചെയ്തു.
പക്ഷേ, ഒന്നും സംഭവിച്ചില്ല. സാധാരണ കലാപ കേസുകളിൽ സംഭവിക്കുന്നതുപോലെ സാക്ഷിയില്ല. 2007-ൽ ഒരു 10 ദിവസം പോലീസ് കസ്റ്റഡിയിൽ കിടന്നു. അത്രയേ ഉള്ളു. അയാൾ സ്വതന്ത്രനായി.
ആ തെരുവിൽ വച്ചാണ് വാർത്താ ഏജൻസിയായ എഎഫ്പിയുടെ ഫോട്ടോഗ്രാഫർ സെബാസ്റ്റ്യൻ ഡിസൂസ ഉയർത്തിപ്പിടിച്ച വാളുമായി വരുന്ന മോച്ചിയെ കണ്ടത്. അതേക്കുറിച്ച് ഡിസൂസ പറഞ്ഞത് ഇങ്ങനെ: "ജനക്കൂട്ടം കാറുകൾ കത്തിക്കുകയായിരുന്നു. ആളുകളെ കുത്തിവീഴ്ത്തുന്നതും കണ്ടു. ഞാൻ യാത്ര ചെയ്തിരുന്ന കാറിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ആൾക്കൂട്ടത്തെ നയിച്ച് വരുന്ന ആ മനുഷ്യനെ ഞാൻ കണ്ടു. ഒരു നിമിഷം. ദൂരെ നിന്ന് 300 എംഎം ലെൻസ് ഉപയോഗിച്ച് ആ ദൃശ്യം പകർത്തി. നേരെ നോക്കുന്നതുപോലെയാണ് ചിത്രം പകർത്തിയിരിക്കുന്നതെങ്കിലും അയാൾ എന്നെ കണ്ടില്ല. എത്രയും പെട്ടെന്നു ഞാൻ അവിടെനിന്നു പോകുന്പോഴും വെല്ലുവിളിച്ചുകൊണ്ട് അയാൾ അവിടെത്തന്നെയുണ്ടായിരുന്നു. പിറ്റേന്നത്തെ പത്രങ്ങളിലൂടെ ലോകമെങ്ങുമുള്ള മനുഷ്യർ മോച്ചിയെ കണ്ടു. ആ പേരല്ല അയാളുടെ ഭാവം കലാപത്തിന്റെ മറക്കാനാവാത്ത മുദ്രയായി മാറി.
ആ കറുത്ത പകലിൽ മറ്റൊരു ചിത്രംകൂടി പിറന്നു. മനുഷ്യരുടെ കണ്ണുകളെ ഈറനണിയിച്ച് അതും അച്ചടിച്ചുവന്നു. അത് ഇരയുടേതായിരുന്നു.
കുത്ത്ബുദ്ദീൻ അൻസാരി
അഹമ്മദാബാദിലെ നരോദപാട്ടിയയ്ക്കടുത്തുള്ള തെരുവിലാണ് അടുത്ത സംഭവം. റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ ഫോട്ടോഗ്രാഫർ ആർകോ ദത്ത കുത്ത്ബുദ്ദീൻ അൻസാരിയെന്ന തയ്യൽക്കാരനെ കാണുന്നത് ഒരു ഇരുനിലക്കെട്ടിടത്തിന്റെ വരാന്തയിലാണ്. ഉണങ്ങിയ ചോരക്കറയുള്ള ഒരു കള്ളിഷർട്ടുമിട്ട് പരിഭ്രാന്തനായി നില്ക്കുന്നു. വിളറിയ കണ്ണുകളിൽ ഭീതിയുടെ വേലിയേറ്റം. വേട്ടക്കാരുടെ ഒരു സംഘം അയാൾ ഉൾപ്പെടെയുള്ളവരുടെ ചോരയ്ക്കായി ദാഹിച്ച് അടുത്തെത്തിയിരിക്കുന്നു. റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ ഒരു വാഹനം കടന്നുപോയപ്പോഴാണ് കെട്ടിടത്തിൽനിന്നു പുറത്തിറങ്ങി അയാൾ പട്ടാളക്കാർക്ക് മുന്നിലേക്ക് ഓടിയെത്തിയത്. ഇരു കൈകളും കൂപ്പി ജീവനുവേണ്ടി പട്ടാളക്കാരോട് യാചിക്കുകയാണ്. ഉച്ചസമയമായിരുന്നെങ്കിലും ആകാശം കലാപത്തിന്റെ പുകപടലങ്ങളാൽ ആവൃതമായിരുന്നു. കല്ലുകളും വാളുകളുമായി റോഡിനു മറുവശത്ത് എത്തിയിരുന്ന അക്രമികളിൽനിന്നു രക്ഷപ്പെടാനുള്ള അവസാന ശ്രമമായിരുന്നു അൻസാരിയുടെ കൈ കൂപ്പിയുള്ള യാചന. ആർകോ തന്റെ കാമറ മിന്നിച്ചു. ചരിത്രം.
പിറ്റേന്നത്തെ പത്രങ്ങളിലും ചാനൽ വാർത്തകളിലും കലാപകാലത്തെ മനുഷ്യന്റെ നിസഹായാവസ്ഥയുടെയും ഭീതിയുടെയും ജീവനുവേണ്ടിയുള്ള ഒടുങ്ങാത്ത തൃഷ്ണയുടെയും കഥ പറയുന്ന ചിത്രമായി അതു മാറി.
പക്ഷേ, അൻസാരി അതൊന്നുമറിഞ്ഞില്ല. എല്ലാം നഷ്ടപ്പെട്ട അയാൾ ദുരിതാശ്വാസ ക്യാന്പിലായിരുന്നു. ഒരു വിദേശ പത്രപ്രവർത്തകൻ ഒന്നാം പേജിൽ അച്ചടിച്ച അൻസാരിയുടെ ചിത്രവുമായി എത്തിയപ്പോഴാണ് അയാൾ അതറിയുന്നത്. അതയാളുടെ ജീവിതത്തെ മാറ്റിമറിച്ചു. പ്രാദേശിക പത്രങ്ങളിലും ചിത്രം അടിച്ചുവന്നതോടെ അയാൾ ഒറ്റപ്പെട്ടു. ആരും ജോലി പോലും നല്കില്ല. അൻസാരി മഹാരാഷ്ട്രയിലെ മലേഗാവിലേക്ക് കുടുംബത്തെയുമായി ഓടിപ്പോയി. രണ്ടാഴ്ച. ഒരു സഹ തുന്നൽക്കാരൻ അൻസാരിയുടെ പടമുള്ള പത്രവുമായി കടയിലെത്തി. ഉടമ ഒട്ടും സമയം കളയാതെ അയാളെ പുറത്താക്കി. ആരെയും കാണാതെ ഒളിച്ചു ജീവിച്ചു കുറെ നാൾ. തീരെ രക്ഷയില്ലാതെ വന്നതോടെ അയാൾ കോൽക്കത്തിയിലേക്ക് മുങ്ങി.
10 വർഷത്തിനുശേഷം ആർക്കോ അൻസാരിയെ വീണ്ടും കണ്ടു. താനെടുത്ത ചിത്രം മൂലം അയാൾക്കുണ്ടായ ദുരിതങ്ങൾക്കു മാപ്പു ചോദിച്ചു. അൻസാരി പറഞ്ഞത് അയാൾക്കൊരു പരിഭവവുമില്ലെന്നാണ്. ഫോട്ടോഗ്രാഫറെന്ന നിലയിൽ നിങ്ങൾ നിങ്ങളുടെ ജോലി ചെയ്തതല്ലേയെന്നാണ്. പക്ഷേ, ആർക്കോ പറഞ്ഞത്, അതു പറയുന്നതിനിടെ അൻസാരിയുടെ കണ്ണിൽനിന്ന് ഒരു തുള്ളി അടർന്നു നിലത്തുവീണു എന്നാണ്.
2019, സെപ്റ്റംബർ ഏഴ്.
അഹമ്മദാബാദിലെ ദില്ലിദർവാസ തെരുവിൽ അശോക് മോച്ചി ഒരു ചെറിയ ചെരിപ്പുകട തുടങ്ങി. ഏക്താ ചപ്പൽ ഷോപ്പ്. ഉദ്ഘാടനം ചെയ്യാനെത്തിയത് കുത്ത്ബുദ്ദീൻ അൻസാരി. വേട്ടക്കാരന്റെ മുഖമായി മാറിയ മോച്ചിയും ഇരയുടെ മുഖമായി മറിയ അൻസാരിയും 2002-ൽ സൗഹൃദത്തിലായി. ചില സന്നദ്ധ സംഘടനകളായിരുന്നു. അതിന്റെ പിന്നിൽ. കടയുടെ നിർമാണത്തിനു സിപിഎമ്മിന്റെ സാന്പത്തിക സഹായവുമുണ്ടായി. ഉദ്ഘാടനത്തിനു വിളിച്ചപ്പോൾ അൻസാരി സന്തോഷത്തോടെ എത്തി. "ഞങ്ങൾ നല്ല സുഹൃത്തുക്കളായിക്കഴിഞ്ഞു. അദ്ദേഹം എന്നോടു പറഞ്ഞു കട ഉദ്ഘാടനം ചെയ്യണമെന്ന്. ആലോചിക്കാനൊന്നുമില്ല. ഇത് നല്ലൊരു സന്ദേശമാണ്. മോച്ചിക്ക് നല്ലതു മാത്രം വരട്ടെ.’ അൻസാരി പറയുന്നു.
മോച്ചി ചിരിച്ചുകൊണ്ടു പറഞ്ഞു : ഈ ലോകത്തോടു ഞങ്ങൾക്കു പറയാനുള്ളത് മനുഷ്യരെന്ന നിലയിൽ നമ്മൾ ഒന്നാണെന്നാണ്. അപരന്റെ മതത്തെ നാം ബഹുമാനിക്കണം. വർഗീയ കലാപത്തിന്റെ പേരിൽ അഹമ്മദാബാദ് ഏറെക്കാലം അറിയപ്പെട്ടു. ഇനിയിത് ഹിന്ദു-മുസ്ലിം സൗഹാർദ്ദത്തിന്റെ പേരിൽ അറിയപ്പെടണം. അക്രമം ഞങ്ങൾക്കിനി വേണ്ട.’
ഏകതാ ചപ്പൽ ഷോപ്പ്.
ലോകം ഒരിക്കലും വിചാരിക്കാത്തതാണ് നടന്നത്. ഈ ഉദ്ഘാടനം സൗഹാർദത്തിന്റെ പുതിയ പുലരിയിലേക്കാവട്ടെ. ഈ ചെരിപ്പുകുത്തിയുടെയും തുന്നൽക്കാരന്റെയും കഥ നാം പാടിനടക്കേണ്ടതാണ്. നമുക്ക് അത്രയെങ്കിലും വകതിരിവുണ്ടാകട്ടെ.
ജോസ് ആൻഡ്രൂസ്