മൂന്നാർ: കാടിറങ്ങിയ കരിവീരൻ ചാക്കിൽക്കെട്ടി വച്ചിരുന്ന പച്ചക്കറിയുമായി കടന്നു. മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിൽ മനോഹരൻ പച്ചക്കറി കെട്ടിവച്ചിരുന്ന ചാക്കുമായാണ് പടയപ്പയെന്ന് വിളിപ്പേരുള്ള ആന കാട്ടിലേക്ക് കടന്നത്.
പുലർച്ചെ അഞ്ചോടെയാണ് വട്ടക്കാട്ടിൽനിന്നും റോഡുമാർഗം പടയപ്പ ചൊക്കനാട്ടിലെത്തിയത്. ഈസമയം മനോഹരന്റെ തോട്ടത്തിൽ വിളയിച്ച കാരറ്റും ഉരുളക്കിഴങ്ങും ചാക്കിൽകെട്ടി മൂന്നാറിലെത്തിക്കാൻ റോഡിന്റെ സമീപത്ത് വച്ചിരുന്നു. ആറോളം ചാക്കുകളിലായാണ് പച്ചക്കറികൾ വാഹനത്തിൽ കയറ്റികൊണ്ടുപോകാൻ സൂക്ഷിച്ചിരുന്നത്.
അതുവഴി എത്തിയ പടയപ്പ ആദ്യം തുന്പിക്കൈ കൊണ്ട് ചാക്കിന്റെ കെട്ടുകൾ അഴിച്ചുമാറ്റി നാലോളം ചാക്കുകളിൽ സൂക്ഷിച്ചിരുന്ന പച്ചക്കറികൾ അകത്താക്കി. ഒരു ചാക്കുമായി കാട്ടിലേക്ക് പോകുകയും ചെയ്തു.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ ആക്രമണങ്ങൾ അഴിച്ചുവിടുന്ന കാട്ടാനകൾക്കിടയിൽ വ്യത്യസ്തനാണ് പടയപ്പ. ഇതുവരെ നിരവധി തവണ ജനവാസ മേഖലയിൽ എത്തിയിട്ടുണ്ടെങ്കിലും ആരെയും ഉപദ്രവിക്കുന്നതിനോ ആക്രമിക്കുന്നതിനോ ശ്രമിച്ചിട്ടില്ല. ഭക്ഷ്യവസ്തുക്കൾ കണ്ടാൽ അതെല്ലാം ഭക്ഷിക്കാതെ മടങ്ങുകയുമില്ല.
പുലർച്ചെ അഞ്ചോടെയാണ് വട്ടക്കാട്ടിൽനിന്നും റോഡുമാർഗം പടയപ്പ ചൊക്കനാട്ടിലെത്തിയത്. ഈസമയം മനോഹരന്റെ തോട്ടത്തിൽ വിളയിച്ച കാരറ്റും ഉരുളക്കിഴങ്ങും ചാക്കിൽകെട്ടി മൂന്നാറിലെത്തിക്കാൻ റോഡിന്റെ സമീപത്ത് വച്ചിരുന്നു. ആറോളം ചാക്കുകളിലായാണ് പച്ചക്കറികൾ വാഹനത്തിൽ കയറ്റികൊണ്ടുപോകാൻ സൂക്ഷിച്ചിരുന്നത്.
അതുവഴി എത്തിയ പടയപ്പ ആദ്യം തുന്പിക്കൈ കൊണ്ട് ചാക്കിന്റെ കെട്ടുകൾ അഴിച്ചുമാറ്റി നാലോളം ചാക്കുകളിൽ സൂക്ഷിച്ചിരുന്ന പച്ചക്കറികൾ അകത്താക്കി. ഒരു ചാക്കുമായി കാട്ടിലേക്ക് പോകുകയും ചെയ്തു.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ ആക്രമണങ്ങൾ അഴിച്ചുവിടുന്ന കാട്ടാനകൾക്കിടയിൽ വ്യത്യസ്തനാണ് പടയപ്പ. ഇതുവരെ നിരവധി തവണ ജനവാസ മേഖലയിൽ എത്തിയിട്ടുണ്ടെങ്കിലും ആരെയും ഉപദ്രവിക്കുന്നതിനോ ആക്രമിക്കുന്നതിനോ ശ്രമിച്ചിട്ടില്ല. ഭക്ഷ്യവസ്തുക്കൾ കണ്ടാൽ അതെല്ലാം ഭക്ഷിക്കാതെ മടങ്ങുകയുമില്ല.