തന്റെ പതിനേഴര സെന്റിൽ വീടൊഴികെയുള്ള ഇടം മുഴുവൻ കൃഷിക്കായി മാറ്റിവച്ചിരി ക്കുകയാണീ കർഷകൻ. വാഴയും ചേന്പും കാച്ചിലും പയറും ഇഞ്ചിയും മഞ്ഞളുമെല്ലാം ഈ കൃഷിയിടത്തിൽ തലയുയർത്തി നിൽക്കുന്നു.
ഇതോ ടൊപ്പം തെങ്ങും പ്ലാവും മാവുമടങ്ങു ന്ന ഫലവൃക്ഷങ്ങൾ വേറെയും. സൂര്യപ്രകാശ ലഭ്യത ഉറപ്പാക്കുന്ന തിനായി ഗ്രോബാഗുകളിലും സ്വന്ത മായി നിർമിച്ച ചെടിച്ചട്ടികളിലു മായാണ് ഭൂരിഭാഗം പച്ചക്കറികളും നട്ടിരിക്കുന്നത്.
സൂര്യപ്രകാശ ലഭ്യതയ്ക്കനുസരിച്ച് ചട്ടികൾ മാറ്റിവക്കുന്നു. പച്ചക്കറി കൂട്ടാതെ നാടൻ, ഗ്രാമപ്രിയ ഇനത്തി ലുള്ള 25 കോഴികൾ, ജമ്നാപ്യാരി-മലബാറി ക്രോസ് ആടുകൾ, രണ്ടു പടുതാകുളങ്ങളിലായി അനാബസ്, തിലാപ്പിയ മത്സ്യങ്ങൾ എന്നിവയും ജോണ്‍സന്റെ ഈ ന്ധചെറിയ’ കൃഷി യിടത്തെ സന്പന്നമാക്കുന്നു. ഇതോടൊപ്പം അസോള പായൽ, ഗപ്പി എന്നിവയും ചെറിയ ടാങ്കുകളിൽ വളരുന്നു. കോഴിയുടെയും ആടിന്റെയും കാഷ്ഠ വും ചാണകവും ഒപ്പം മീൻകുളത്തിൽ നിന്നുള്ള ജലവുമാണ് കൃഷിക്ക് വളമായി നൽകുന്നത്. ഒരു പതിറ്റാ ണ്ടിലധികം പ്രവാസിയായി ഗൾഫ്, ആഫ്രിക്കൻ നാടുകളിൽ ജോലി ചെയ്ത ശേഷം 2010- ൽ നാട്ടിലെത്തി.
മത്സ്യമേഖലയിൽ കമ്മീഷൻ ഏജന്റായി പ്രവർത്തിച്ചു വരികയായിരുന്നു ജോണ്‍ സണ്‍. തൊഴിൽ മേഖലയിലെ സാന്പത്തിക പ്രതിസന്ധി മൂലം ഒന്നര വർഷം മുന്‍പാണ് ജോണ്സണ് കൃഷിയിലേക്കു തിരിയുന്നത്. ഇപ്പോൾ വീട്ടാവശ്യങ്ങ ൾക്കുള്ള പച്ചക്കറികൾ ബഹുഭൂരിപക്ഷവും പുറത്തു നിന്നു വാങ്ങേണ്ട കാര്യമില്ലെന്നാണ് ഈ കർഷകൻ പറയുന്നത്. അതോടൊപ്പം മുട്ട, തേങ്ങ എന്നിവ വിൽക്കുകയും ചെയ്യുന്നുണ്ട്.
കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിന്റെ മികച്ച സംയോജിത കർഷകനുള്ള ഈ വർഷത്തെ പുരസ്കാരവും ഈ അന്‍പതുകാരനെ തേടിയെത്തി. കൃഷി വകുപ്പ് ജീവനക്കാരിയായ ഭാര്യ റീജ, മക്കളും വിദ്യാർഥികളുമായ ജോയൽ, ജലേന എന്നിവരും കൃഷിയിടത്തിൽ ഈ കർഷകനൊപ്പമുണ്ട്.
ഫോണ്‍: ജോണ്സണ്- 6238 139 295.