ഒരമ്മയുടെ പ്രസവ വ്യഥകളെല്ലാം താമസിയാതെ ,പ്രഭാതങ്ങളിൽ സൂര്യന്റെ വരവോടെ മാഞ്ഞുപോകുന്ന മഞ്ഞുതുള്ളികൾ പോലെ, പോയ്മറയും. കുഞ്ഞിന്റെ കണ്ണിൽ കാണുന്ന തിളക്കം അവളുടെ ജീവിതത്തിൽ അവാച്യമായ ഒരു സന്തുഷ്ടി നിറയ്ക്കും . എപ്പോഴും ആ കുഞ്ഞിനെ തന്നെ ഇമവെട്ടാതെ നോക്കിയിരിക്കും; അവന്റെ ഓരോ ആവശ്യവും തിരിച്ചറിയും. അവർ വളർന്നു വലുതാകും; സ്കൂളിൽ പോകാൻ തുടങ്ങും .
ലൂസിയ സിസിക്കോള പറയുന്നു
അരിസോണ യൂണിവേഴ്സിറ്റിയിലെ വിശ്വ പ്രസിദ്ധയായ മനഃശാസ്ത്ര പണ്ഡിത ലൂസിയ പറയുന്നത് ഒരമ്മയുടെ ഏറ്റവും വലിയ വെല്ലുവിളികളും അരിഷ്ടതകളും നേരിടുന്ന സമയം കുട്ടികളുടെ യൗവനാരംഭകാലത്താണ് എന്നാണ്. വിദ്യാ സമ്പന്നരായ 2200 അമ്മമാരെ ഉൾപ്പെടുത്തിക്കൊണ്ട് അതിവിപുലമായ ഒരു പഠനം അവർ നടത്തി.
അമ്മമാരുടെ വിവിധങ്ങളായ മനസികാവസ്തകളെക്കുറിച്ചും കുട്ടികളെ വളർത്തിയെടുക്കുമ്പോൾ അവർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുമൊക്കെ വളരെ വിശദമായി അവർ പരിശോധിച്ചു നിരീക്ഷണങ്ങൾ നടത്തി. 11 മുതൽ 13 വരെ വയസുകാരുടെ അമ്മമാർക്കാണ് ഏറ്റവും വലിയ മാനസിക സംഘർഷങ്ങളും മനഃക്ലേശവും വിഷാദവും മറ്റും അനുഭവപ്പെടുക. പിന്നീടു അവർ വളർന്നു പ്രായപൂർത്തിയാകുമ്പോൾ എല്ലാം പോയ്മറയും ; അമ്മമാർ ആഹ്ളാദത്തിലേക്കു മടങ്ങുകയും ചെയ്യും.
ഭാരതീയരായ അമ്മമാർ
ഭാരതീയർക്കിടയിൽ പ്രശ്നങ്ങൾ കുറേക്കൂടി സങ്കീർണമാവാറുണ്ട്. ഇവിടെ നാലുനേരത്തെ ഭക്ഷണം, വീടിന്റെ ഉത്തരവാദിത്വവും ഇതെല്ലം കൂടി ഒരു അവിയലാണ്. അമ്മ ജോലിക്കുപോയാലും കൊള്ളാം ഇല്ലെങ്കിലും കൊള്ളാം വീട്ടിലെകാര്യം നോക്കണം. നമുക്കറിയാം വിദേശരാജ്യങ്ങളിലെ പ്പോലെയല്ല ഇവിടെ. ഇവിടെ പലപ്പോഴും അപ്പനമ്മമാരും കൂടെ പാർക്കാനുണ്ടാകും. ചിലപ്പോഴെങ്കിലും ഇത് ശ്രമകരമായ ഒരു ബാധ്യതയായി, ഭാരമായി അമ്മമാർക്കെങ്കിലും അനുഭവപ്പെടാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട വീടുകളിൽ ചിലപ്പോൾ സഹായികൾ ഉണ്ടാകും.
ടീനേജുകാരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ ഭർത്താക്കന്മാരുടെ സപ്പോർട്ടുപോലും ചിലപ്പോൾ ലഭ്യമായി എന്നു വരില്ല. ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവരും ദീർഘസമയം ഓഫീസിൽ ജോലിത്തിരക്കുള്ളവരുമാണെങ്കിൽ പുരുഷന്മാർക്ക് അക്കാര്യത്തിലൊക്കെ പരിമിതികൾ ഉണ്ടാവാം.
ഏതാണ്ട് 11 വയസാകുമ്പോൾ മുതൽ ചില പ്രകടമായ മാറ്റങ്ങൾ കുട്ടികളിൽ കണ്ടു തുടങ്ങും. അപ്പോഴൊക്കെ അവരുമായുള്ള ഇടപെടലുകളിൽ ചില വൈഷമ്യങ്ങൾ അനുഭവപ്പെടാൻ തുടങ്ങും.കുഴപ്പം പിടിച്ച സങ്കീർണമായ ഒരു രീതിയിലേക്ക് ആശയവിനിമയം നീങ്ങുകയും പലപ്പോഴും പരസ്പരം മനസിലാകാതെ വരികയും ചെയ്യും.
ഏറെ യാതനകളിലേക്കും മനസികാസ്വാസ്ഥ്യത്തിലേക്കും ഇത് അമ്മമാരെ നയിക്കുന്നു. കുട്ടികളാകട്ടെ ഈപ്രായത്തിൽ നാം ഇഷ്ടപ്പെടാത്ത ചില പുതിയ ചങ്ങാത്തങ്ങൾ സൃഷ്ടിച്ചുവെന്നും വരാം. മയക്കുമരുന്ന്, പഠനത്തിലെ ശ്രദ്ധക്കുറവ്, മ്ലാനത, മാനസിക പ്രശ്നങ്ങൾ ഇതെല്ലാം കാര്യങ്ങൾ കൂടുതൽ സങ്കീർണവും ഗഹനവും ആക്കിയേക്കാം. പലപ്പോഴും പല പ്രശ്നങ്ങൾ കൂട്ടം കൂടി വന്നു ഒരു ചുഴലിക്കാറ്റായി ആഞ്ഞടിച്ചേക്കാം.
കുട്ടികളിലെ ഹോർമോണുകൾ ശരീരത്തിൽ ചില മാറ്റങ്ങൾ സൃഷ്ടിക്കുന്ന സമയമാണിത്.കൂട്ടാളികളുടെ സ്വാധീനത്തിലൂടെ മയക്കു മരുന്നുകളിലേക്കും ലൈംഗിക ആസക്തിയിലേക്കുമൊക്കെ അവർ പതിച്ചേക്കാം. മാതാപിതാക്കന്മാരെയും മതാചാര്യന്മാരെയും അധ്യാപകന്മാരെയും അവർ അപ്പോൾ ചോദ്യം ചെയ്തെന്നു വരാം. ചിലപ്പോൾ അവർ വീടുകളിൽ ഒറ്റപ്പെട്ടു പോകുന്നതായും കാണാം.
സമ്മർദങ്ങൾ കൊടുമുടിയിലെത്തുന്പോൾ
കുട്ടികൾ ചില ആത്മ പരിശോധനക്കും പുത്തൻ ചിന്തകൾക്കുമൊക്കെ വഴിമാറുന്ന കാലമാണിത്. സുസ്ഥാപിതമായ നമ്മുടെ മൂല്യങ്ങളും ജീവിത വീക്ഷണവും നാം നെഞ്ചോടു ചേർക്കുന്ന വിശ്വാസങ്ങളും ഒക്കെ ഒരു സുപ്രഭാതത്തിൽ അവർ ചോദ്യം ചെയ്തേക്കാം. അവർക്കു ഇപ്പോൾ അവരുടെ കൂട്ടാളി സ്വാധീനമാണ് സർവ പ്രധാനം; അവർ പറയുന്നതാണ് വേദ വാക്യം. അവരുടെ അംഗീകാരത്തിനുവേണ്ടി അവർ ഏതറ്റം വരെ വേണമെങ്കിലും പോകും. അവർ കൂട്ടം ചേർന്ന് ഏതു അപകടകരമായ കാര്യങ്ങൾക്കും മുതിർന്നേക്കാം .നല്ല കാര്യങ്ങളും മോശം കാര്യങ്ങളും അവർ ചെയ്തേക്കാം .
കുട്ടികളിൽ പെട്ടെന്നു വന്നു ചേരുന്ന ഈ മാറ്റങ്ങൾ അമ്മമാരെയാണ് ഏറ്റവും വലിയ ആപത്ഭീതിയിലാക്കുക . കുട്ടികളുടെ പെരുമാറ്റ രീതികൾ അവരെ വല്ലാതെ അലോസരപ്പെടുത്തും. പലപ്പോഴും ടെൻഷൻ കൂടി അമ്മമാർക്ക് ഇതെനിക്ക് നിയന്ത്രിക്കാനാവുന്നില്ലെന്നു തോന്നും. വീട്ടിൽ ഇതിലൊക്കെ ഒന്നു സഹായിക്കാൻ ആരെങ്കിലുമില്ലെങ്കിൽ കാര്യം ഗുരുതരമാകും. ഓഫീസിലെ ടെൻഷനും കൂടിയായാൽ പിന്നെ പറയേണ്ട .
ലാളിക്കുകയും ഓമനിക്കുകയും ചെയ്യേണ്ട അമ്മമാർക്ക് ഇവിടെ മറ്റാർക്കുമില്ലാത്ത ഒരു ഉത്തരവാദിത്വമുണ്ട്. കുട്ടികൾ വൈകാരിക വേലിയേറ്റത്തിലാകുമ്പോൾ അവർക്കു താങ്ങും തണലുമാകണം അമ്മ. അവർ അടുത്തു വന്നാലും ഇല്ലെങ്കിലും എപ്പോഴും സ്വാന്തനത്തിന്റെ തണലായി അടുത്തു നിൽക്കണം. അവർക്കു ആശ്വാസവും പ്രചോദനവും നൽകണം. പണ്ടു ചെയ്തിരുന്നപോലെ നിങ്ങൾക്കും ഒരുപക്ഷെ, അവരെ മടിയിലിരുത്തി തലോടാനോ കെട്ടിപ്പിടിക്കാനോ സാധിക്കുന്നില്ലെങ്കിൽ പകരം നിങ്ങളിലേക്ക് അവരെ വലിച്ചടുപ്പിക്കാൻ പുതിയ മാർഗങ്ങൾ സ്വീകരിക്കണം . വിട്ടകന്നു പോകാൻ ഒരിക്കലും അവരെ അനുവദിക്കരുത്.
"ഒരു മാതാവ് എന്നനിലക്കു എന്താണ് നിങ്ങളുടെ മനോഭാവവും പെരുമാറ്റവും- അതാണ് മക്കൾ ശ്രദ്ധിക്കുക ; മറിച്ച് നിങ്ങളുടെ ഉപദേശങ്ങളല്ല' എന്നാണ് ജിം ഹെൻസൺന്റെ വാക്കുകൾ.
കാര്യക്ഷമമായ നിയന്ത്രണം
മക്കളുടെ ദിനചര്യകളിൽ നാം എത്രത്തോളം ഇടപെടണം എന്നതൊരു ഉത്തരം പറയാൻ വിഷമമുള്ള ചോദ്യമാണ്. അതിരു കടന്നുള്ള ഇടപെടലുകൾ, കടന്നുകയറ്റം, ബലപ്രയോഗത്തിലൂടെയുള്ള നിയന്ത്രണം ഇതെല്ലാം ക്രിയാത് മകമായ ഫലങ്ങൾ തന്നു എന്നു വരികയില്ല. അതേസമയം വാർണിംഗ് സിഗ്നലുകൾ നാം അവർക്കു കാണിച്ചു കൊടുക്കണം. എന്തൊക്കെയാണ് അവർ തീർത്തും ദൂരെ നിർത്തേണ്ട കാര്യങ്ങൾ എന്നവർ അറിയണം. ചില അമ്മമാർ തിടുക്കത്തിൽ എന്തെങ്കിലുമൊക്കെ ബഹളമുണ്ടാക്കി പിന്നീടിരുന്നു കരയുന്ന സ്ഥിതി ക്ഷണിച്ചു വരുത്തും .
കുടുംബങ്ങളിൽ ആരോഗ്യകരമായ സംവാദങ്ങൾ നടക്കണം. മക്കൾക്ക് എപ്പോഴും എന്തും തുറന്നു പറയുവാനുള്ള അവസരം ഒരുക്കണം . അമ്മമാർക്ക് വളരെ പോസിറ്റീവ് ആയി അവരുടെ ജീവിതങ്ങളിൽ സ്നേഹത്തോടെ, വാത്സല്യത്തോടെ ഇടപെട്ടുകൊണ്ട് നേർവഴി കാട്ടിക്കൊടുക്കുവാൻ കഴിയും.
മാനസികമായ മാറ്റങ്ങൾ
കൗമാരത്തിൽ ശാരീരികമായ മാറ്റങ്ങൾ വരുന്ന കാര്യം പറഞ്ഞല്ലോ. ഇതുകാരണം കുട്ടികളുടെ പ്രതികരണം ചിലപ്പോൾ അരോചകമായേക്കാം . അവരുടെ നടത്തങ്ങൾ വേറിട്ട വഴികളിലൂടെ ആയിതീരാം. മറ്റുള്ളവരോട് അവർ വിചിത്രമായി പെരുമാറിയേക്കാം . അമ്മമാർക്കാണ് ഈ "അടി'യുടെ ആഘാതം കൂടുതൽ ഏൽക്കേണ്ടിവരിക.
ഇന്നലെവരെ ചിത്ര ശലഭത്തെപ്പോലെ പാറിനടന്ന്, സന്തോഷവതിയായി ചുറ്റിലും പ്രകാശം പരത്തി നടന്ന പെൺകുട്ടി ഇപ്പോൾ മനുഷ്യപ്പറ്റില്ലാത്തവരെപ്പോലെ ആയിരിക്കുന്നു . കാരണം അവൾ സ്വയം ഒരു രൂപാന്തരീകരണത്തിലാണ് . ചിലപ്പോൾ അവൾ ആഹ്ളാദ തിമർപ്പിലും. ചിലപ്പോൾ രുദ്ര ഭാവത്തിലും! മക്കൾ അമ്മമാരോട് ആക്രോശിക്കുമ്പോഴും അവരുടെ ബുദ്ധിശൂന്യതയെ പഴിക്കുമ്പോഴും, അവരെ തിരസ്കരിക്കുമ്പോഴും അത് അമ്മമാരുടെ മനസിനെ വല്ലാതെ ഉലയ്ക്കുകയും നിരാശരാക്കുകയും ചെയ്യും. പ്രത്ത്യേകിച്ചു അപ്പനില്ലാത്ത വീടാണെങ്കിൽ പറയുകയും വേണ്ട . പക്ഷെ ഓർക്കുക ഇത് അവരുടെ വളർച്ചയുടെ ഭാഗമാണ് . ഈ കാർമേഘങ്ങൾ പോയ് മറയും.
ടിന ഫെയ് പറയുന്നത് ശ്രദ്ധിക്കുക "നിങ്ങൾ ചിന്തിക്കും ഓ ഇത് അസാധ്യമാണ് -അസാധ്യമാണ് എന്ന്. എന്നിട്ടും നിങ്ങൾ മുൻപോട്ടു തന്നെ പോകും ഒടുവിൽ അസാധ്യമായതു നിങ്ങൾ ചെയ്തു തീർക്കും '.
ചിലപ്പോൾ സ്വന്തം ശാരീരിക അസ്വാസ്ഥ്യങ്ങളും ആർത്തവവിരാമവും ഉയരുന്ന കൊളെസ്ട്രോളുമൊക്കെ കാര്യങ്ങൾ കൂടുതൽ വഷളാക്കിയേക്കാം. സാരമില്ല. എല്ലാത്തിനും ഒരു നല്ല പരിണാമം ഉണ്ടാകും
എങ്ങനെ കൈകാര്യം ചെയ്യാം
കുട്ടികളുടെ മനഃശാസ്ത്രത്തെക്കുറിച്ചു ഒട്ടേറെ അറിവുകൾ നമുക്കിന്നു പുസ്തകങ്ങളിലൂടെയും ഓൺ ലൈൻ ആയും മറ്റും ലഭിക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന മറ്റു അമ്മമാരോടും നമുക്ക് സംവദിക്കാം. അങ്ങനെ നമ്മുടെ മനസിലെ സംഘർഷങ്ങളും ആശങ്കകളും ദൂരെ അകറ്റാം . ഈ വെല്ലുവിളികളും പ്രശ്നങ്ങളുമൊക്കെ അപ്പോൾ നമുക്ക് എളുപ്പം തരണം ചെയ്യാനാവും.
സന്തോഷത്തിന്റെ ദിവസങ്ങൾ
"ഒരു ചിത്ര ശലഭത്തിന്റെ മോഹനഭംഗി നാം കാണുമ്പോൾ, അത് സ്വായത്തമാക്കാൻ വേണ്ടി ആ ജീവി സ്വയം കടന്നുവന്ന ഘട്ടങ്ങൾ നാം ഓർക്കാറില്ല' എന്നാണ് മായാ അങ്ങേലോ പറയുന്നത്.
ഒരിക്കൽ അവർ തങ്ങളുടെ "ടീനേജ്' കടന്നു കഴിയുമ്പോൾ , പ്രായപൂർത്തി കൈവരിക്കുമ്പോൾ, വലിയ മാറ്റങ്ങൾ വന്നു ചേരും . അവർ നിങ്ങളുടെ കാരവലയത്തിലേക്കും ചുംബനത്തിലേക്കും ഓടി അടുക്കും. നല്ല സ്നേഹവും ഊഷ്മളതയും ചേതോ വികാരങ്ങൾ തൊട്ടറിയാനുള്ള സന്മനസും അവർക്കു തിരിച്ചു കിട്ടും. അപ്പോൾ അവരെ നോക്കി നിങ്ങൾക്കു അഭിമാനത്തോടെ പറയാം- നോക്ക് ഇതാണെന്റെ മകൻ അല്ലെങ്കിൽ മകൾ എന്ന്.
റിസർച്ചുകളിലൂടെ വെളിവാകുന്ന മറ്റൊരു കാര്യം കൂടി പറയാം. പ്രായപൂർത്തിയും പക്വതയും ആർജിച്ച മക്കളുള്ള അമ്മമാരാണ് ഏറ്റവും സന്തുഷ്ടർ ! . ഭാരതത്തിൽ ഉടനീളം കാണുന്ന മറ്റൊരു സവിശേഷത ഇവിടെ ഒട്ടുമുക്കാലും അമ്മമാർക്ക് സ്വന്തം മക്കളുമായി നന്നായി വിളക്കിചേർത്തൊരു ബന്ധം ഉണ്ടൂ എന്നതാണ്. അതുകൊണ്ടു തന്നെ അത് ആജീവനാന്തം നിലനിൽക്കുന്ന ഒരു ബന്ധമാവുകയും അവരുടെ അഭിലാക്ഷങ്ങൾ പൂർത്തീകരിക്കാനും ആവശ്യനേരങ്ങളിൽ പരസ്പരം തുണയാകാൻ ശ്രമിക്കുകയും ചെയ്യുന്നു.
പാശ്ചാത്യ രാജ്യങ്ങളിലെപോലെ ഗൃഹാതുരത്വത്തിന്റെ ചങ്ങലകൾ ഭേദിച്ച് പറന്നകലാനുള്ള പ്രവണത അതുകൊണ്ടു തന്നെ താരതമ്യേന നമുക്ക് ഇവിടെ കുറവാണ് .
ലൂസിയ സിസിക്കോള പറയുന്നു
അരിസോണ യൂണിവേഴ്സിറ്റിയിലെ വിശ്വ പ്രസിദ്ധയായ മനഃശാസ്ത്ര പണ്ഡിത ലൂസിയ പറയുന്നത് ഒരമ്മയുടെ ഏറ്റവും വലിയ വെല്ലുവിളികളും അരിഷ്ടതകളും നേരിടുന്ന സമയം കുട്ടികളുടെ യൗവനാരംഭകാലത്താണ് എന്നാണ്. വിദ്യാ സമ്പന്നരായ 2200 അമ്മമാരെ ഉൾപ്പെടുത്തിക്കൊണ്ട് അതിവിപുലമായ ഒരു പഠനം അവർ നടത്തി.
അമ്മമാരുടെ വിവിധങ്ങളായ മനസികാവസ്തകളെക്കുറിച്ചും കുട്ടികളെ വളർത്തിയെടുക്കുമ്പോൾ അവർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുമൊക്കെ വളരെ വിശദമായി അവർ പരിശോധിച്ചു നിരീക്ഷണങ്ങൾ നടത്തി. 11 മുതൽ 13 വരെ വയസുകാരുടെ അമ്മമാർക്കാണ് ഏറ്റവും വലിയ മാനസിക സംഘർഷങ്ങളും മനഃക്ലേശവും വിഷാദവും മറ്റും അനുഭവപ്പെടുക. പിന്നീടു അവർ വളർന്നു പ്രായപൂർത്തിയാകുമ്പോൾ എല്ലാം പോയ്മറയും ; അമ്മമാർ ആഹ്ളാദത്തിലേക്കു മടങ്ങുകയും ചെയ്യും.
ഭാരതീയരായ അമ്മമാർ
ഭാരതീയർക്കിടയിൽ പ്രശ്നങ്ങൾ കുറേക്കൂടി സങ്കീർണമാവാറുണ്ട്. ഇവിടെ നാലുനേരത്തെ ഭക്ഷണം, വീടിന്റെ ഉത്തരവാദിത്വവും ഇതെല്ലം കൂടി ഒരു അവിയലാണ്. അമ്മ ജോലിക്കുപോയാലും കൊള്ളാം ഇല്ലെങ്കിലും കൊള്ളാം വീട്ടിലെകാര്യം നോക്കണം. നമുക്കറിയാം വിദേശരാജ്യങ്ങളിലെ പ്പോലെയല്ല ഇവിടെ. ഇവിടെ പലപ്പോഴും അപ്പനമ്മമാരും കൂടെ പാർക്കാനുണ്ടാകും. ചിലപ്പോഴെങ്കിലും ഇത് ശ്രമകരമായ ഒരു ബാധ്യതയായി, ഭാരമായി അമ്മമാർക്കെങ്കിലും അനുഭവപ്പെടാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട വീടുകളിൽ ചിലപ്പോൾ സഹായികൾ ഉണ്ടാകും.
ടീനേജുകാരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ ഭർത്താക്കന്മാരുടെ സപ്പോർട്ടുപോലും ചിലപ്പോൾ ലഭ്യമായി എന്നു വരില്ല. ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവരും ദീർഘസമയം ഓഫീസിൽ ജോലിത്തിരക്കുള്ളവരുമാണെങ്കിൽ പുരുഷന്മാർക്ക് അക്കാര്യത്തിലൊക്കെ പരിമിതികൾ ഉണ്ടാവാം.
ഏതാണ്ട് 11 വയസാകുമ്പോൾ മുതൽ ചില പ്രകടമായ മാറ്റങ്ങൾ കുട്ടികളിൽ കണ്ടു തുടങ്ങും. അപ്പോഴൊക്കെ അവരുമായുള്ള ഇടപെടലുകളിൽ ചില വൈഷമ്യങ്ങൾ അനുഭവപ്പെടാൻ തുടങ്ങും.കുഴപ്പം പിടിച്ച സങ്കീർണമായ ഒരു രീതിയിലേക്ക് ആശയവിനിമയം നീങ്ങുകയും പലപ്പോഴും പരസ്പരം മനസിലാകാതെ വരികയും ചെയ്യും.
ഏറെ യാതനകളിലേക്കും മനസികാസ്വാസ്ഥ്യത്തിലേക്കും ഇത് അമ്മമാരെ നയിക്കുന്നു. കുട്ടികളാകട്ടെ ഈപ്രായത്തിൽ നാം ഇഷ്ടപ്പെടാത്ത ചില പുതിയ ചങ്ങാത്തങ്ങൾ സൃഷ്ടിച്ചുവെന്നും വരാം. മയക്കുമരുന്ന്, പഠനത്തിലെ ശ്രദ്ധക്കുറവ്, മ്ലാനത, മാനസിക പ്രശ്നങ്ങൾ ഇതെല്ലാം കാര്യങ്ങൾ കൂടുതൽ സങ്കീർണവും ഗഹനവും ആക്കിയേക്കാം. പലപ്പോഴും പല പ്രശ്നങ്ങൾ കൂട്ടം കൂടി വന്നു ഒരു ചുഴലിക്കാറ്റായി ആഞ്ഞടിച്ചേക്കാം.
കുട്ടികളിലെ ഹോർമോണുകൾ ശരീരത്തിൽ ചില മാറ്റങ്ങൾ സൃഷ്ടിക്കുന്ന സമയമാണിത്.കൂട്ടാളികളുടെ സ്വാധീനത്തിലൂടെ മയക്കു മരുന്നുകളിലേക്കും ലൈംഗിക ആസക്തിയിലേക്കുമൊക്കെ അവർ പതിച്ചേക്കാം. മാതാപിതാക്കന്മാരെയും മതാചാര്യന്മാരെയും അധ്യാപകന്മാരെയും അവർ അപ്പോൾ ചോദ്യം ചെയ്തെന്നു വരാം. ചിലപ്പോൾ അവർ വീടുകളിൽ ഒറ്റപ്പെട്ടു പോകുന്നതായും കാണാം.
സമ്മർദങ്ങൾ കൊടുമുടിയിലെത്തുന്പോൾ
കുട്ടികൾ ചില ആത്മ പരിശോധനക്കും പുത്തൻ ചിന്തകൾക്കുമൊക്കെ വഴിമാറുന്ന കാലമാണിത്. സുസ്ഥാപിതമായ നമ്മുടെ മൂല്യങ്ങളും ജീവിത വീക്ഷണവും നാം നെഞ്ചോടു ചേർക്കുന്ന വിശ്വാസങ്ങളും ഒക്കെ ഒരു സുപ്രഭാതത്തിൽ അവർ ചോദ്യം ചെയ്തേക്കാം. അവർക്കു ഇപ്പോൾ അവരുടെ കൂട്ടാളി സ്വാധീനമാണ് സർവ പ്രധാനം; അവർ പറയുന്നതാണ് വേദ വാക്യം. അവരുടെ അംഗീകാരത്തിനുവേണ്ടി അവർ ഏതറ്റം വരെ വേണമെങ്കിലും പോകും. അവർ കൂട്ടം ചേർന്ന് ഏതു അപകടകരമായ കാര്യങ്ങൾക്കും മുതിർന്നേക്കാം .നല്ല കാര്യങ്ങളും മോശം കാര്യങ്ങളും അവർ ചെയ്തേക്കാം .
കുട്ടികളിൽ പെട്ടെന്നു വന്നു ചേരുന്ന ഈ മാറ്റങ്ങൾ അമ്മമാരെയാണ് ഏറ്റവും വലിയ ആപത്ഭീതിയിലാക്കുക . കുട്ടികളുടെ പെരുമാറ്റ രീതികൾ അവരെ വല്ലാതെ അലോസരപ്പെടുത്തും. പലപ്പോഴും ടെൻഷൻ കൂടി അമ്മമാർക്ക് ഇതെനിക്ക് നിയന്ത്രിക്കാനാവുന്നില്ലെന്നു തോന്നും. വീട്ടിൽ ഇതിലൊക്കെ ഒന്നു സഹായിക്കാൻ ആരെങ്കിലുമില്ലെങ്കിൽ കാര്യം ഗുരുതരമാകും. ഓഫീസിലെ ടെൻഷനും കൂടിയായാൽ പിന്നെ പറയേണ്ട .
ലാളിക്കുകയും ഓമനിക്കുകയും ചെയ്യേണ്ട അമ്മമാർക്ക് ഇവിടെ മറ്റാർക്കുമില്ലാത്ത ഒരു ഉത്തരവാദിത്വമുണ്ട്. കുട്ടികൾ വൈകാരിക വേലിയേറ്റത്തിലാകുമ്പോൾ അവർക്കു താങ്ങും തണലുമാകണം അമ്മ. അവർ അടുത്തു വന്നാലും ഇല്ലെങ്കിലും എപ്പോഴും സ്വാന്തനത്തിന്റെ തണലായി അടുത്തു നിൽക്കണം. അവർക്കു ആശ്വാസവും പ്രചോദനവും നൽകണം. പണ്ടു ചെയ്തിരുന്നപോലെ നിങ്ങൾക്കും ഒരുപക്ഷെ, അവരെ മടിയിലിരുത്തി തലോടാനോ കെട്ടിപ്പിടിക്കാനോ സാധിക്കുന്നില്ലെങ്കിൽ പകരം നിങ്ങളിലേക്ക് അവരെ വലിച്ചടുപ്പിക്കാൻ പുതിയ മാർഗങ്ങൾ സ്വീകരിക്കണം . വിട്ടകന്നു പോകാൻ ഒരിക്കലും അവരെ അനുവദിക്കരുത്.
"ഒരു മാതാവ് എന്നനിലക്കു എന്താണ് നിങ്ങളുടെ മനോഭാവവും പെരുമാറ്റവും- അതാണ് മക്കൾ ശ്രദ്ധിക്കുക ; മറിച്ച് നിങ്ങളുടെ ഉപദേശങ്ങളല്ല' എന്നാണ് ജിം ഹെൻസൺന്റെ വാക്കുകൾ.
കാര്യക്ഷമമായ നിയന്ത്രണം
മക്കളുടെ ദിനചര്യകളിൽ നാം എത്രത്തോളം ഇടപെടണം എന്നതൊരു ഉത്തരം പറയാൻ വിഷമമുള്ള ചോദ്യമാണ്. അതിരു കടന്നുള്ള ഇടപെടലുകൾ, കടന്നുകയറ്റം, ബലപ്രയോഗത്തിലൂടെയുള്ള നിയന്ത്രണം ഇതെല്ലാം ക്രിയാത് മകമായ ഫലങ്ങൾ തന്നു എന്നു വരികയില്ല. അതേസമയം വാർണിംഗ് സിഗ്നലുകൾ നാം അവർക്കു കാണിച്ചു കൊടുക്കണം. എന്തൊക്കെയാണ് അവർ തീർത്തും ദൂരെ നിർത്തേണ്ട കാര്യങ്ങൾ എന്നവർ അറിയണം. ചില അമ്മമാർ തിടുക്കത്തിൽ എന്തെങ്കിലുമൊക്കെ ബഹളമുണ്ടാക്കി പിന്നീടിരുന്നു കരയുന്ന സ്ഥിതി ക്ഷണിച്ചു വരുത്തും .
കുടുംബങ്ങളിൽ ആരോഗ്യകരമായ സംവാദങ്ങൾ നടക്കണം. മക്കൾക്ക് എപ്പോഴും എന്തും തുറന്നു പറയുവാനുള്ള അവസരം ഒരുക്കണം . അമ്മമാർക്ക് വളരെ പോസിറ്റീവ് ആയി അവരുടെ ജീവിതങ്ങളിൽ സ്നേഹത്തോടെ, വാത്സല്യത്തോടെ ഇടപെട്ടുകൊണ്ട് നേർവഴി കാട്ടിക്കൊടുക്കുവാൻ കഴിയും.
മാനസികമായ മാറ്റങ്ങൾ
കൗമാരത്തിൽ ശാരീരികമായ മാറ്റങ്ങൾ വരുന്ന കാര്യം പറഞ്ഞല്ലോ. ഇതുകാരണം കുട്ടികളുടെ പ്രതികരണം ചിലപ്പോൾ അരോചകമായേക്കാം . അവരുടെ നടത്തങ്ങൾ വേറിട്ട വഴികളിലൂടെ ആയിതീരാം. മറ്റുള്ളവരോട് അവർ വിചിത്രമായി പെരുമാറിയേക്കാം . അമ്മമാർക്കാണ് ഈ "അടി'യുടെ ആഘാതം കൂടുതൽ ഏൽക്കേണ്ടിവരിക.
ഇന്നലെവരെ ചിത്ര ശലഭത്തെപ്പോലെ പാറിനടന്ന്, സന്തോഷവതിയായി ചുറ്റിലും പ്രകാശം പരത്തി നടന്ന പെൺകുട്ടി ഇപ്പോൾ മനുഷ്യപ്പറ്റില്ലാത്തവരെപ്പോലെ ആയിരിക്കുന്നു . കാരണം അവൾ സ്വയം ഒരു രൂപാന്തരീകരണത്തിലാണ് . ചിലപ്പോൾ അവൾ ആഹ്ളാദ തിമർപ്പിലും. ചിലപ്പോൾ രുദ്ര ഭാവത്തിലും! മക്കൾ അമ്മമാരോട് ആക്രോശിക്കുമ്പോഴും അവരുടെ ബുദ്ധിശൂന്യതയെ പഴിക്കുമ്പോഴും, അവരെ തിരസ്കരിക്കുമ്പോഴും അത് അമ്മമാരുടെ മനസിനെ വല്ലാതെ ഉലയ്ക്കുകയും നിരാശരാക്കുകയും ചെയ്യും. പ്രത്ത്യേകിച്ചു അപ്പനില്ലാത്ത വീടാണെങ്കിൽ പറയുകയും വേണ്ട . പക്ഷെ ഓർക്കുക ഇത് അവരുടെ വളർച്ചയുടെ ഭാഗമാണ് . ഈ കാർമേഘങ്ങൾ പോയ് മറയും.
ടിന ഫെയ് പറയുന്നത് ശ്രദ്ധിക്കുക "നിങ്ങൾ ചിന്തിക്കും ഓ ഇത് അസാധ്യമാണ് -അസാധ്യമാണ് എന്ന്. എന്നിട്ടും നിങ്ങൾ മുൻപോട്ടു തന്നെ പോകും ഒടുവിൽ അസാധ്യമായതു നിങ്ങൾ ചെയ്തു തീർക്കും '.
ചിലപ്പോൾ സ്വന്തം ശാരീരിക അസ്വാസ്ഥ്യങ്ങളും ആർത്തവവിരാമവും ഉയരുന്ന കൊളെസ്ട്രോളുമൊക്കെ കാര്യങ്ങൾ കൂടുതൽ വഷളാക്കിയേക്കാം. സാരമില്ല. എല്ലാത്തിനും ഒരു നല്ല പരിണാമം ഉണ്ടാകും
എങ്ങനെ കൈകാര്യം ചെയ്യാം
കുട്ടികളുടെ മനഃശാസ്ത്രത്തെക്കുറിച്ചു ഒട്ടേറെ അറിവുകൾ നമുക്കിന്നു പുസ്തകങ്ങളിലൂടെയും ഓൺ ലൈൻ ആയും മറ്റും ലഭിക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന മറ്റു അമ്മമാരോടും നമുക്ക് സംവദിക്കാം. അങ്ങനെ നമ്മുടെ മനസിലെ സംഘർഷങ്ങളും ആശങ്കകളും ദൂരെ അകറ്റാം . ഈ വെല്ലുവിളികളും പ്രശ്നങ്ങളുമൊക്കെ അപ്പോൾ നമുക്ക് എളുപ്പം തരണം ചെയ്യാനാവും.
സന്തോഷത്തിന്റെ ദിവസങ്ങൾ
"ഒരു ചിത്ര ശലഭത്തിന്റെ മോഹനഭംഗി നാം കാണുമ്പോൾ, അത് സ്വായത്തമാക്കാൻ വേണ്ടി ആ ജീവി സ്വയം കടന്നുവന്ന ഘട്ടങ്ങൾ നാം ഓർക്കാറില്ല' എന്നാണ് മായാ അങ്ങേലോ പറയുന്നത്.
ഒരിക്കൽ അവർ തങ്ങളുടെ "ടീനേജ്' കടന്നു കഴിയുമ്പോൾ , പ്രായപൂർത്തി കൈവരിക്കുമ്പോൾ, വലിയ മാറ്റങ്ങൾ വന്നു ചേരും . അവർ നിങ്ങളുടെ കാരവലയത്തിലേക്കും ചുംബനത്തിലേക്കും ഓടി അടുക്കും. നല്ല സ്നേഹവും ഊഷ്മളതയും ചേതോ വികാരങ്ങൾ തൊട്ടറിയാനുള്ള സന്മനസും അവർക്കു തിരിച്ചു കിട്ടും. അപ്പോൾ അവരെ നോക്കി നിങ്ങൾക്കു അഭിമാനത്തോടെ പറയാം- നോക്ക് ഇതാണെന്റെ മകൻ അല്ലെങ്കിൽ മകൾ എന്ന്.
റിസർച്ചുകളിലൂടെ വെളിവാകുന്ന മറ്റൊരു കാര്യം കൂടി പറയാം. പ്രായപൂർത്തിയും പക്വതയും ആർജിച്ച മക്കളുള്ള അമ്മമാരാണ് ഏറ്റവും സന്തുഷ്ടർ ! . ഭാരതത്തിൽ ഉടനീളം കാണുന്ന മറ്റൊരു സവിശേഷത ഇവിടെ ഒട്ടുമുക്കാലും അമ്മമാർക്ക് സ്വന്തം മക്കളുമായി നന്നായി വിളക്കിചേർത്തൊരു ബന്ധം ഉണ്ടൂ എന്നതാണ്. അതുകൊണ്ടു തന്നെ അത് ആജീവനാന്തം നിലനിൽക്കുന്ന ഒരു ബന്ധമാവുകയും അവരുടെ അഭിലാക്ഷങ്ങൾ പൂർത്തീകരിക്കാനും ആവശ്യനേരങ്ങളിൽ പരസ്പരം തുണയാകാൻ ശ്രമിക്കുകയും ചെയ്യുന്നു.
പാശ്ചാത്യ രാജ്യങ്ങളിലെപോലെ ഗൃഹാതുരത്വത്തിന്റെ ചങ്ങലകൾ ഭേദിച്ച് പറന്നകലാനുള്ള പ്രവണത അതുകൊണ്ടു തന്നെ താരതമ്യേന നമുക്ക് ഇവിടെ കുറവാണ് .