കണ്ടവരാരും മറക്കാനിടയില്ലാത്ത സിനിമയാണ് സുരാജ് വെഞ്ഞാറമ്മൂട് തകർത്തഭിനയിച്ച ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. വാർധക്യകാലത്ത് വീട്ടിൽ ഒറ്റയ്ക്കായ അച്ഛന് സഹായിയായി മകൻ കൊണ്ടുവരുന്ന യന്ത്രമനുഷ്യനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. കുഞ്ഞപ്പനെന്നു പേരിട്ട റോബോട്ടുമായി അച്ഛനുണ്ടാകുന്ന ആത്മബന്ധം പ്രേക്ഷകരുടെ മനംനിറച്ചു.
വീട്ടിലൊരു റോബോട്ട് ഉണ്ടെങ്കിൽ പണിയൊന്നുമെടുക്കാതെ കാലുംനീട്ടിയിരിക്കാമെന്നു പ്രതീക്ഷിക്കുന്നവർ കുറവല്ല. ആയിരം ഡോളർ മുടക്കാനുള്ളവർക്ക് ഇപ്പോൾ അത്തരമൊരു റോബോട്ടിനെ പരീക്ഷിക്കാൻ ആമസോണ്‍ അവസരമൊരുക്കുന്നു.
ആസ്ട്രോ എന്നാണ് ഹോം അസിസ്റ്റന്റ് റോബോട്ടിന്റെ പേര്. റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഹോം മോണിറ്ററിംഗ്, ക്ലൗഡ് സർവീസസ് തുടങ്ങി കന്പനിയുടെ വിവിധ മേഖലകളെ സംയോജിപ്പിച്ചാണ് ഈ ഡിവൈസ് ആമസോണ്‍ ഒരുക്കിയത്. ചലിക്കുന്ന അലക്സ എന്നും വിശേഷിപ്പിക്കാം.
എന്തൊക്കെ ചെയ്യും
ഒരു ഹോം റോബോട്ടിൽനിന്ന് പ്രതീക്ഷിക്കപ്പെടുന്ന സേവനങ്ങളെല്ലാം ആസ്ട്രോ ചെയ്യും. വീടിൻറെ കാവൽക്കാരനെന്നപോലെ എല്ലായിടത്തും ആസ്ട്രോയുടെ കണ്ണുചെല്ലും. വീട്ടിലുള്ളവരുടെ മുഖങ്ങൾ തിരിച്ചറിഞ്ഞ് അവർക്ക് ആവശ്യമുള്ള വസ്തുക്കൾ എത്തിച്ചുകൊടുക്കും.
ഇക്കോ ഡിവൈസിൽ എന്നപോലെ ഇഷ്ടഗാനങ്ങൾ കേൾപ്പിക്കാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ഇതിനു കഴിയും. റോബോട്ടിൻറെ മുഖമായ സ്മാർട്ട് ഡിസ്പ്ലേയിലൂടെ ആവശ്യമായ വിവരങ്ങൾ കാണാനും കഴിയും. വീഡിയോ കോളുകൾ ചെയ്യാനാകും.
ഇനി അഥവാ വീട്ടുകാർ സ്ഥലത്തില്ലെങ്കിൽ ആസ്ട്രോ ഒരു കാവൽനായയെപ്പോലെ വീടുമുഴുവൻ ചുറ്റിക്കറങ്ങും. എന്നാൽ നിലവിൽ വീടു വൃത്തിയാക്കാനോ പടികൾ കയറാനോ ഇതിനു കഴിയില്ല. വീടിനു പുറത്തേക്ക് ഇറങ്ങാനും കഴിയില്ല. അതായത് സിനിമയിൽ കണ്ട റോബോട്ടിനെപ്പോലെ സകലകലാ വല്ലഭനാകാൻ ഇനിയും നീണ്ടകാലത്തെ ഗവേഷണം വേണ്ടിവരുമെന്നു ചുരുക്കം.
പരിമിതികൾ ഉള്ളതുകൊണ്ടുതന്നെ ആയിരം ഡോളർ കൈയിലുള്ള എല്ലാവർക്കും ആസ്ട്രോ റോബോട്ട് വാങ്ങാൻ കഴിയില്ല. പ്രത്യേക ക്ഷണം ലഭിച്ചവർക്കു മാത്രമേ അതിന് അവസരമുള്ളൂ.
രൂപം, വലിപ്പം
യന്ത്രമനുഷ്യൻ എന്നു വിളിക്കാമെങ്കിലും സിനിമയിലെ കുഞ്ഞപ്പനെപ്പോലെയല്ല ആസ്ട്രോയുടെ രൂപം. ഏതാണ്ട് രണ്ടടി ആണ് ഉയരം. പത്തു കിലോയോളം തൂക്കമുണ്ട്. ഒരടി വ്യാസമുള്ള ചക്രത്തിലാണ് സഞ്ചാരം. ഒരു സെക്കൻഡിൽ ഒരു മീറ്റർ ദൂരം താണ്ടും. ഒറ്റയടിക്ക് 360 ഡിഗ്രി തിരിയാനും നിർദേശമനുസരിച്ച് ചലിക്കാനും കഴിയും.
അഞ്ചു മോട്ടോറുകളുടെ സഹായത്താലാണ് ചലനം. ഒരു സ്മാർട്ട് സ്ക്രീൻ ആണ് മുഖം. കണ്ണുകളെ ഓർമിപ്പിച്ച് രണ്ടു വൃത്തങ്ങൾ സ്ക്രീനിൽ കാണാം. എന്നാൽ ഈ കണ്ണുകൾ വഴിയല്ല ആസ്ട്രോ കാണുന്നത്. അതിന് ഒട്ടേറെ അൾട്രാസോണിക് സെൻസറുകളും വീഡിയോ കാമറയും ഉണ്ട്. മികച്ച നിലവാരമുള്ള സ്പീക്കറാണ് ഘടിപ്പിച്ചിരിക്കുന്നത്.
ആസ്ട്രോ സ്മാർട്ട്ഫോണ്‍ ആപ്പ് വഴി ഇതിനെ നിയന്ത്രിക്കാം. എവിടെയൊക്കെ പോകാം, എവിടെ പോകരുത് എന്നു മുൻകൂട്ടി നിശ്ചയിക്കാനും കഴിയും. ഒരു ഫോണിൽ മാത്രമേ ഒരേ സമയം പെയർ ചെയ്യാൻ കഴിയൂ. അതുകൊണ്ടുതന്നെ ഉപയോഗം സുരക്ഷിതമായിരിക്കും. ഇതിൽനിന്നുള്ള ഡാറ്റയുടെ കാര്യത്തിലും ആമസോണ്‍ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നു. 45 മിനിറ്റുകൊണ്ട് ചാർജ് ചെയ്യാം.
ക്വാൽകോം ചിപ്പുകളാണ് ആസ്ട്രോയുടെ തലച്ചോറ്. സിനിമാപ്പേരു പോലെ ആൻഡ്രോയ്ഡ് അല്ല, ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആസ്ട്രോയ്ക്കുള്ളത്.
വൈകാതെ കൂടുതൽ ശേഷിയും രൂപഭംഗിയുമായി ഇതുപോലുള്ള കുഞ്ഞപ്പന്മാർ നമ്മുടെ വീടകങ്ങളിലും എത്തിയേക്കാം.
വീട്ടിലൊരു റോബോട്ട് ഉണ്ടെങ്കിൽ പണിയൊന്നുമെടുക്കാതെ കാലുംനീട്ടിയിരിക്കാമെന്നു പ്രതീക്ഷിക്കുന്നവർ കുറവല്ല. ആയിരം ഡോളർ മുടക്കാനുള്ളവർക്ക് ഇപ്പോൾ അത്തരമൊരു റോബോട്ടിനെ പരീക്ഷിക്കാൻ ആമസോണ്‍ അവസരമൊരുക്കുന്നു.
ആസ്ട്രോ എന്നാണ് ഹോം അസിസ്റ്റന്റ് റോബോട്ടിന്റെ പേര്. റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഹോം മോണിറ്ററിംഗ്, ക്ലൗഡ് സർവീസസ് തുടങ്ങി കന്പനിയുടെ വിവിധ മേഖലകളെ സംയോജിപ്പിച്ചാണ് ഈ ഡിവൈസ് ആമസോണ്‍ ഒരുക്കിയത്. ചലിക്കുന്ന അലക്സ എന്നും വിശേഷിപ്പിക്കാം.
എന്തൊക്കെ ചെയ്യും
ഒരു ഹോം റോബോട്ടിൽനിന്ന് പ്രതീക്ഷിക്കപ്പെടുന്ന സേവനങ്ങളെല്ലാം ആസ്ട്രോ ചെയ്യും. വീടിൻറെ കാവൽക്കാരനെന്നപോലെ എല്ലായിടത്തും ആസ്ട്രോയുടെ കണ്ണുചെല്ലും. വീട്ടിലുള്ളവരുടെ മുഖങ്ങൾ തിരിച്ചറിഞ്ഞ് അവർക്ക് ആവശ്യമുള്ള വസ്തുക്കൾ എത്തിച്ചുകൊടുക്കും.
ഇക്കോ ഡിവൈസിൽ എന്നപോലെ ഇഷ്ടഗാനങ്ങൾ കേൾപ്പിക്കാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ഇതിനു കഴിയും. റോബോട്ടിൻറെ മുഖമായ സ്മാർട്ട് ഡിസ്പ്ലേയിലൂടെ ആവശ്യമായ വിവരങ്ങൾ കാണാനും കഴിയും. വീഡിയോ കോളുകൾ ചെയ്യാനാകും.
ഇനി അഥവാ വീട്ടുകാർ സ്ഥലത്തില്ലെങ്കിൽ ആസ്ട്രോ ഒരു കാവൽനായയെപ്പോലെ വീടുമുഴുവൻ ചുറ്റിക്കറങ്ങും. എന്നാൽ നിലവിൽ വീടു വൃത്തിയാക്കാനോ പടികൾ കയറാനോ ഇതിനു കഴിയില്ല. വീടിനു പുറത്തേക്ക് ഇറങ്ങാനും കഴിയില്ല. അതായത് സിനിമയിൽ കണ്ട റോബോട്ടിനെപ്പോലെ സകലകലാ വല്ലഭനാകാൻ ഇനിയും നീണ്ടകാലത്തെ ഗവേഷണം വേണ്ടിവരുമെന്നു ചുരുക്കം.
പരിമിതികൾ ഉള്ളതുകൊണ്ടുതന്നെ ആയിരം ഡോളർ കൈയിലുള്ള എല്ലാവർക്കും ആസ്ട്രോ റോബോട്ട് വാങ്ങാൻ കഴിയില്ല. പ്രത്യേക ക്ഷണം ലഭിച്ചവർക്കു മാത്രമേ അതിന് അവസരമുള്ളൂ.
രൂപം, വലിപ്പം
യന്ത്രമനുഷ്യൻ എന്നു വിളിക്കാമെങ്കിലും സിനിമയിലെ കുഞ്ഞപ്പനെപ്പോലെയല്ല ആസ്ട്രോയുടെ രൂപം. ഏതാണ്ട് രണ്ടടി ആണ് ഉയരം. പത്തു കിലോയോളം തൂക്കമുണ്ട്. ഒരടി വ്യാസമുള്ള ചക്രത്തിലാണ് സഞ്ചാരം. ഒരു സെക്കൻഡിൽ ഒരു മീറ്റർ ദൂരം താണ്ടും. ഒറ്റയടിക്ക് 360 ഡിഗ്രി തിരിയാനും നിർദേശമനുസരിച്ച് ചലിക്കാനും കഴിയും.
അഞ്ചു മോട്ടോറുകളുടെ സഹായത്താലാണ് ചലനം. ഒരു സ്മാർട്ട് സ്ക്രീൻ ആണ് മുഖം. കണ്ണുകളെ ഓർമിപ്പിച്ച് രണ്ടു വൃത്തങ്ങൾ സ്ക്രീനിൽ കാണാം. എന്നാൽ ഈ കണ്ണുകൾ വഴിയല്ല ആസ്ട്രോ കാണുന്നത്. അതിന് ഒട്ടേറെ അൾട്രാസോണിക് സെൻസറുകളും വീഡിയോ കാമറയും ഉണ്ട്. മികച്ച നിലവാരമുള്ള സ്പീക്കറാണ് ഘടിപ്പിച്ചിരിക്കുന്നത്.
ആസ്ട്രോ സ്മാർട്ട്ഫോണ്‍ ആപ്പ് വഴി ഇതിനെ നിയന്ത്രിക്കാം. എവിടെയൊക്കെ പോകാം, എവിടെ പോകരുത് എന്നു മുൻകൂട്ടി നിശ്ചയിക്കാനും കഴിയും. ഒരു ഫോണിൽ മാത്രമേ ഒരേ സമയം പെയർ ചെയ്യാൻ കഴിയൂ. അതുകൊണ്ടുതന്നെ ഉപയോഗം സുരക്ഷിതമായിരിക്കും. ഇതിൽനിന്നുള്ള ഡാറ്റയുടെ കാര്യത്തിലും ആമസോണ്‍ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നു. 45 മിനിറ്റുകൊണ്ട് ചാർജ് ചെയ്യാം.
ക്വാൽകോം ചിപ്പുകളാണ് ആസ്ട്രോയുടെ തലച്ചോറ്. സിനിമാപ്പേരു പോലെ ആൻഡ്രോയ്ഡ് അല്ല, ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആസ്ട്രോയ്ക്കുള്ളത്.
വൈകാതെ കൂടുതൽ ശേഷിയും രൂപഭംഗിയുമായി ഇതുപോലുള്ള കുഞ്ഞപ്പന്മാർ നമ്മുടെ വീടകങ്ങളിലും എത്തിയേക്കാം.