കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് വളരെയേറെ പ്രത്യേകതകളുള്ള ഒരു ജില്ലയാണു പാലക്കാട്. ഇവർ പിന്തുടരുന്ന കാർഷികാചാരങ്ങളും അനുഷ്ടാനങ്ങളും വ്യത്യസ്തതയാർന്നതാണ്. ഇവിടത്തെ 28 ഏക്കറിൽ ഇരുപതു വർഷമായി വിഷമില്ലാത്ത കാർഷിക ഉത്പന്നങ്ങൾ വിളയിക്കുകയാണ് ജൈവകർഷകയായ ഭുവനേശ്വരിയമ്മ.
വ്യത്യസ്ത ഇനങ്ങൾ കൃഷി ചെയ്യുന്നതിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും കാർഷികാചാര, അനുഷ്ടാനങ്ങളിലുമെല്ലാം സജീവമാണിവർ.
പാലക്കാട് എലപ്പുള്ളിയിലെ മാരുതി ഗാർഡനാണു കൃഷി സ്ഥലം. കൃഷിയിടത്തിലുള്ള വയലിൽ പരന്പരാഗത നെല്ലി നങ്ങൾ സംരക്ഷിക്കുന്നു. ഞാറു നടാനും കളപറിക്കാനും കൊയ്യാനും വയലിലെ ജോലികളിലുമെല്ലാം സജീവം. ഒരു കർഷക എന്നതിലുപരി സാമൂഹിക പ്രവർത്തനത്തിലും ആതുരസേവനത്തിലുമുള്ള ഇഷ്ടമാണ് ഭുവനേശ്വരിയമ്മയെ വ്യത്യസ്തയാക്കുന്നത്.
കോവിഡ് രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാനും രോഗികളുടെ കുടുംബങ്ങളിൽ ഭക്ഷണവും മരുന്നും എത്തിച്ചു കൊടുക്കാനും ഭൂവനേശ്വരിയമ്മ മുന്നിൽ തന്നെയുണ്ടാകും.
നെൽകൃഷിയോടൊപ്പം വിവിധയിനം മാവ്, പ്ലാവ്, മഞ്ഞൾ, ഇഞ്ചി, വാഴ, ചേന, ചേന്പ് എന്നിവ കൃഷി ചെയ്യുന്നു. ഓണാട്ടുകര ശൈലിയിൽ തിലറാണി എന്നയിനം എള്ള് ആറേക്കറിൽ കൃഷി ചെയ്യുന്നു. ഒന്നരയേക്കറിലെ കുളത്തിൽ മീൻ വളർത്തുന്നു. വീടിനു മുന്നിൽ വിവിധയിനം ചെടികളും ഒൗഷധ സസ്യങ്ങളും നട്ടു പരിപാലിക്കുന്നു.
നാടൻ പശുക്കളായ ഗീർ, വെച്ചൂർ, കാസർഗോഡ് കുള്ളൻ എന്നിവയും വിവിധയിനം നാടൻ കോഴികളും താറാവു മൊക്കെയുള്ള കൃഷിയിടം. ജൈവ സംരക്ഷണ സമിതിയുടെ സജീവ അംഗം കൂടിയാണ് ഭുവനേശ്വരിയമ്മ. ഭൂമിയുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാൻ ചെരിപ്പ് ഉപയോഗിക്കാറില്ല.
ഭുവനേശ്വരിയമ്മയുടെ എല്ലാ പ്രവർത്തനങ്ങൾക്കും റിട്ട. അധ്യാപ കൻ കൂടിയായ ഭർത്താവ് വെങ്കിടാ ചലപതി പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. മക്കളായ സജിത്, സബിത്, സബിത, അനീഷ് എന്നിവരുടെ സഹകരണവുമുണ്ട്.
ഭുവനേശ്വരിയമ്മയുടെ കൃഷിയറിവുകൾ പഠിക്കാനും മനസി ലാക്കാനും ധാരാളമാളുകൾ ഫാമിലെത്തുന്നുണ്ട്. ഫാമിൽ താമസിക്കാനും സൗകര്യമുണ്ട്.
ഫോണ്: ഭൂവനേശ്വരിയമ്മ- 9946718866.
സുരേഷ്കുമാർ കളർകോട്
ജൈവകൃഷിയിലെ "ഭുവനേശ്വരി സ്പർശം'
01:16 PM Oct 07, 2021 | Deepika.com