തൃശൂർ: രാഷ്ട്രീയം മാത്രമല്ല, തനിക്ക് ഡാൻസും വഴങ്ങുമെന്നു തെളിയിച്ചിരിക്കുകയാണ് തൃശൂർ കോർപറേഷൻ ചേറൂർ ഡിവിഷൻ കൗണ്സിലർ അഡ്വ. വില്ലി ജിജോ.
ഓട്ടിസം ബാധിച്ചവരെ മാനസികവും ശാരീരികവുമായ മാറ്റങ്ങളിലൂടെ ജീവിതത്തിന്റെ മുഖ്യധാരയിലെത്തിക്കുവാൻ ഡാൻസ് തെറാപ്പിയിൽ സെന്റ് ജോസഫ് സ്പെഷൽ സ്കൂളിലെ വിദ്യാർഥികൾക്ക് പരിശീലനം കൊടുക്കുകയാണ് സോഷ്യൽ വർക്കിൽ പഠനം പൂർത്തിയാക്കിയ വില്ലി.
ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം കലാക്ഷേത്രയിൽ നിന്നും ക്ലാസിക്കൽ നൃത്തത്തിൽ പരിശീലനം പൂർത്തിയാക്കിയ വില്ലി, ഇപ്പോൾ കാലിക്കട്ട് സർവകലാശാലയിൽ ഡാൻസ് ബോഡി മൂവ്മെന്റ് തെറാപ്പിയിൽ ഗവേഷണ വിദ്യാർഥിനി കൂടിയാണ്.
മൂന്നു കോളജുകളിൽ നിന്നും വിഷാദരോഗത്താൽ പിരിഞ്ഞുപോരേണ്ടി വന്ന വിദ്യാർഥികളിൽ ഡാൻസ് തെറാപ്പി കൊണ്ടുവന്ന മാറ്റത്തിന്റെ കഥയാണു വില്ലിയെ ഈ രംഗത്തേക്ക് ആകർഷിച്ചത്.
ഇന്ത്യയിൽ ഡാൻസ് ബോഡി മൂവ്മെന്റ് തെറാപ്പിക്ക് ആദ്യമായി വഴിതെളിച്ച ത്രിപുര കശ്യപിന്റെ ബംഗളൂരു ആസ്ഥാനമായ ക്രിയേറ്റീവ് മൂവ്മെന്റ് അസോസിയേഷനുമായി ചേർന്നു പ്രവർത്തിച്ചതാണ് ഈ ആശയം പ്രാവർത്തികമാക്കാൻ വില്ലിയെ പ്രേരിപ്പിച്ചത്.
ഏഴു വർഷം മുന്പു നടന്ന സിഎംടിഎഐ യുടെ ക്യാന്പിൽ നിന്നും ഡാൻസ് ബോഡി മൂവ്മെന്റ് തെറാപ്പിയെ ചികിത്സാരീതിയായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്ന് ബോധ്യമായതാണു പ്രചോദനമായത്.
മൗണ്ട് കാൽവരീസ് സന്യാസി സമൂഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സെന്റ് ജോസഫ് സ്കൂളിലെ ഓട്ടിസം ബാധിതരായ 40 കുട്ടികൾക്കാണ് ഇപ്പോൾ ഡാൻസ് തെറാപ്പി നൽകിവരുന്നത്.
ഇവരിൽ ശാരീരികവും മാനസികവും വൈകാരികവുമായ മാറ്റങ്ങൾ കാണുന്നുണ്ടെന്നു വില്ലി പറഞ്ഞു.
സഹകരണമനോഭാവം കുറവുള്ള കുട്ടികൾക്ക് ഓർമശക്തി വർധിപ്പിക്കുക, നേതൃപാടവം ഉണ്ടാക്കിയെടുക്കുക, ഊർജ വർധനവുണ്ടാക്കുക, ദിനക്രമം ശരിയാക്കാൻ എന്നിവയ്ക്കെല്ലാം ഡാൻസ് തെറാപ്പി സഹായിക്കുന്നുണ്ടെന്ന് വില്ലി പറയുന്നു. വിദ്യാർഥികളോടൊപ്പം അവരുടെ അധ്യാപകരിലും കാര്യമായ മാറ്റം ഡാൻസ് തെറാപ്പി കൊണ്ടുവന്നു.
ഡാൻസ് തെറാപ്പിയോടൊപ്പം സ്പീച്ച് തെറാപ്പി, ഒക്കുപേഷൻ തെറാപ്പി, മൾട്ടി സെൻസ് തെറാപ്പി, ഫിസിയോ തെറാപ്പി എന്നിവയും കുട്ടികൾക്കു ലഭ്യമാണ്.
സെന്റ് ജോസഫ് കോളജിലെ സോഷ്യൽ വർക്ക് വിദ്യാർഥികൾക്കു ഡാൻസ് തെറാപ്പി ലൈഫ് സ്കിൽ ട്രെയിനിംഗായും ക്ലാസിക്കൽ ഡാൻസ് വിദ്യാർഥികൾക്കു ക്രിയേറ്റിവിറ്റി എൻഹാൻസ്മെന്റായും നൽകി വരുന്നു.
ഓട്ടിസം ബാധിച്ചവരെ മാനസികവും ശാരീരികവുമായ മാറ്റങ്ങളിലൂടെ ജീവിതത്തിന്റെ മുഖ്യധാരയിലെത്തിക്കുവാൻ ഡാൻസ് തെറാപ്പിയിൽ സെന്റ് ജോസഫ് സ്പെഷൽ സ്കൂളിലെ വിദ്യാർഥികൾക്ക് പരിശീലനം കൊടുക്കുകയാണ് സോഷ്യൽ വർക്കിൽ പഠനം പൂർത്തിയാക്കിയ വില്ലി.
ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം കലാക്ഷേത്രയിൽ നിന്നും ക്ലാസിക്കൽ നൃത്തത്തിൽ പരിശീലനം പൂർത്തിയാക്കിയ വില്ലി, ഇപ്പോൾ കാലിക്കട്ട് സർവകലാശാലയിൽ ഡാൻസ് ബോഡി മൂവ്മെന്റ് തെറാപ്പിയിൽ ഗവേഷണ വിദ്യാർഥിനി കൂടിയാണ്.
മൂന്നു കോളജുകളിൽ നിന്നും വിഷാദരോഗത്താൽ പിരിഞ്ഞുപോരേണ്ടി വന്ന വിദ്യാർഥികളിൽ ഡാൻസ് തെറാപ്പി കൊണ്ടുവന്ന മാറ്റത്തിന്റെ കഥയാണു വില്ലിയെ ഈ രംഗത്തേക്ക് ആകർഷിച്ചത്.
ഇന്ത്യയിൽ ഡാൻസ് ബോഡി മൂവ്മെന്റ് തെറാപ്പിക്ക് ആദ്യമായി വഴിതെളിച്ച ത്രിപുര കശ്യപിന്റെ ബംഗളൂരു ആസ്ഥാനമായ ക്രിയേറ്റീവ് മൂവ്മെന്റ് അസോസിയേഷനുമായി ചേർന്നു പ്രവർത്തിച്ചതാണ് ഈ ആശയം പ്രാവർത്തികമാക്കാൻ വില്ലിയെ പ്രേരിപ്പിച്ചത്.
ഏഴു വർഷം മുന്പു നടന്ന സിഎംടിഎഐ യുടെ ക്യാന്പിൽ നിന്നും ഡാൻസ് ബോഡി മൂവ്മെന്റ് തെറാപ്പിയെ ചികിത്സാരീതിയായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്ന് ബോധ്യമായതാണു പ്രചോദനമായത്.
മൗണ്ട് കാൽവരീസ് സന്യാസി സമൂഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സെന്റ് ജോസഫ് സ്കൂളിലെ ഓട്ടിസം ബാധിതരായ 40 കുട്ടികൾക്കാണ് ഇപ്പോൾ ഡാൻസ് തെറാപ്പി നൽകിവരുന്നത്.
ഇവരിൽ ശാരീരികവും മാനസികവും വൈകാരികവുമായ മാറ്റങ്ങൾ കാണുന്നുണ്ടെന്നു വില്ലി പറഞ്ഞു.
സഹകരണമനോഭാവം കുറവുള്ള കുട്ടികൾക്ക് ഓർമശക്തി വർധിപ്പിക്കുക, നേതൃപാടവം ഉണ്ടാക്കിയെടുക്കുക, ഊർജ വർധനവുണ്ടാക്കുക, ദിനക്രമം ശരിയാക്കാൻ എന്നിവയ്ക്കെല്ലാം ഡാൻസ് തെറാപ്പി സഹായിക്കുന്നുണ്ടെന്ന് വില്ലി പറയുന്നു. വിദ്യാർഥികളോടൊപ്പം അവരുടെ അധ്യാപകരിലും കാര്യമായ മാറ്റം ഡാൻസ് തെറാപ്പി കൊണ്ടുവന്നു.
ഡാൻസ് തെറാപ്പിയോടൊപ്പം സ്പീച്ച് തെറാപ്പി, ഒക്കുപേഷൻ തെറാപ്പി, മൾട്ടി സെൻസ് തെറാപ്പി, ഫിസിയോ തെറാപ്പി എന്നിവയും കുട്ടികൾക്കു ലഭ്യമാണ്.
സെന്റ് ജോസഫ് കോളജിലെ സോഷ്യൽ വർക്ക് വിദ്യാർഥികൾക്കു ഡാൻസ് തെറാപ്പി ലൈഫ് സ്കിൽ ട്രെയിനിംഗായും ക്ലാസിക്കൽ ഡാൻസ് വിദ്യാർഥികൾക്കു ക്രിയേറ്റിവിറ്റി എൻഹാൻസ്മെന്റായും നൽകി വരുന്നു.