നാഷണൽ ഹൈവേയിലൂടെ കൊച്ചിയിൽ നിന്നു തിരൂരിലേക്ക് ടാങ്കർ ലോറിയുമായി പാഞ്ഞുപോകുന്ന പെണ്‍കുട്ടി. കഴിഞ്ഞ മൂന്നു വർഷമായി ഈ പെണ്‍കുട്ടി ടാങ്കർ ലോറി ഓടിച്ചു പോകാറുണ്ട്.
പക്ഷേ, ഡ്രൈവറിന്റെ സീറ്റിലേക്കു നോക്കാറില്ലാത്തതു കൊണ്ടുമാത്രം ആരും അറിഞ്ഞില്ല. ഇതു പറയുന്പോൾ എളുപ്പമാണ്. ടാങ്കർലോറിയിൽ വെള്ളമല്ല, പകരം ഇന്ധനമാണ്. ഏറ്റവും ശ്രദ്ധിച്ചു കൊണ്ടുപോകേണ്ടതായ സാധനം. ഈ വാഹനമാണ് ഒരു സാധാരണ പെണ്‍കുട്ടി ഓടിക്കുന്നത്.
എറണാകുളം ഇരുന്പനത്തുനിന്നു പെട്രോളുമായി മലപ്പുറം തിരൂരിലെ പെട്രോൾ പന്പിലേക്കായിരിക്കും പലപ്പോഴും അവരുടെ യാത്ര. 300 കിലോമീറ്റർ ദൂരം വരും. മറ്റു ചിലപ്പോൾ കോഴിക്കോട് എലത്തൂരിലെ പെട്രോൾ ഡിപ്പോയിലേക്കും യാത്ര പോകാറുണ്ട്- ഇത് ഡെലിഷ. തൃശൂർ നോർത്ത് കാരാമുക്ക് കണ്ടശ്ശാംകടവിൽ പള്ളിക്കുന്നത്ത് ഡേവിസിന്റെയും ട്രീസയുടെയും മൂന്നു പെണ്മക്കളിൽ രണ്ടാമത്തെ പുത്രിയാണ് ഡെലിഷ.
തന്നെ പലരും അന്തംവിട്ടു നോക്കുന്നത് ഡെലിഷയ്ക്ക് പുതുമയുള്ള കാര്യമല്ല. ഇഷ്ടമുള്ള തൊഴിൽ ചെയ്യാമെന്നതും അതോടൊപ്പം സാന്പത്തികമെച്ചവുമാണ് ഈ തൊഴിലിലൂടെ ഡെലിഷ ലക്ഷ്യമാക്കുന്നത്. ലോക്ഡൗണ്‍ വന്നില്ലായിരുന്നെങ്കിൽ തന്നെ ആരും അറിയില്ലായിരുന്നെന്നു ചിരിച്ചു കൊണ്ടു ഡെലിഷ പറയുന്നു.
പപ്പയോടൊപ്പമുള്ള യാത്ര
കുട്ടിക്കാലം തൊട്ടെ പപ്പയോടൊപ്പം ടാങ്കറുകളിൽ യാത്ര പോകാറുണ്ടായിരുന്നു. പപ്പയ്ക്ക് സ്ഥിരമായി സഹായി ഉണ്ടായിരുന്നില്ല. കൂട്ടിന് ആരെയെങ്കിലും വിളിച്ചു പോകാറാണ് പതിവ്. എന്റെ താൽപര്യമറിഞ്ഞാണ് കൂട്ടിനു കൊണ്ടുപോയിത്തുടങ്ങിയത്. പപ്പയുടെ ഡ്രൈവിംഗ് കാണാൻ തന്നെ രസമാണ്. പിന്നീട് ആ വിദ്യ സ്വന്തമാക്കണമെന്നു തോന്നി.
ടാങ്കർലോറിയിൽ സഹായിയായി പപ്പയുടെ കൂടെ പോയപ്പോൾ അന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. മറ്റുള്ള വണ്ടികളെ പോലെയല്ല ടാങ്കർ ലോറി. അധികം സ്പീഡിൽ പോകാൻ പറ്റില്ല. സഡൻ ബ്രേക്കിംഗ് പറ്റില്ല. പിന്നെ അശ്രദ്ധ സംഭവിച്ചാൽ തീ പിടിക്കാനുള്ള സാധ്യത. അങ്ങനെ കുറേ കാര്യങ്ങൾ. മറ്റുള്ള വണ്ടികൾ പുഷ്പം പോലെ നമ്മളെ ഓവർടേക്ക് ചെയ്യുന്നതു കണ്ടപ്പോഴാണ് സംശയങ്ങൾ ഇരട്ടിച്ചത്. അന്നു പപ്പ പറഞ്ഞ പലതും മനസിലായില്ലെങ്കിലും ഡ്രൈവിംഗ് പാഷനായി മാറുകയായിരുന്നു.
സ്കൂട്ടറിലായിരുന്നു തുടക്കം. എട്ടാം ക്ലാസിൽ പഠിക്കുന്പോഴാണ് വീട്ടിലുണ്ടായിരുന്ന അംബാസഡർ കാർ ഓടിച്ചുതുടങ്ങിയത്. പപ്പയാണ് സ്റ്റിയറിംഗ് ബാലൻസ് ചെയ്തു തന്നത്. എസ്എസ്എൽസിക്ക് പഠിക്കുന്പോഴേക്കും നന്നായി കാറോടിക്കാമെന്നായി. എന്നാൽ ലൈസൻസ് ലഭിക്കാൻ പതിനെട്ടു വയസാകണമല്ലോ. അതിനാൽ കാത്തിരുന്നു. പ്ലസ്ടു പഠനത്തിനു ശേഷമാണ് ലൈസൻസ് സന്പാദിച്ചത്. അതോടെ വീടിനു പുറത്തേക്ക് വാഹനം ഓടിച്ചുതുടങ്ങി.
കോവിഡ് കാലത്തെ യാത്ര
കോവിഡും ലോക്ഡൗണും വന്നില്ലെങ്കിൽ ഇപ്പോഴും ഈ പെണ്ഡ്രൈവറെ ആരും അറിയില്ലായിരുന്നു. ലോക്ഡൗണ്‍ വന്നപ്പോൾ പോലീസ് പരിശോധനയിൽ കുടുങ്ങി. ആദ്യം പോലീസ് സംശയിച്ചു. പിന്നീട് അഭ്ഭുതമായി. പിന്നെ പ്രോത്സാഹനമായി. സോഷ്യൽമീഡിയ ഏറ്റെടുത്തു. ഇപ്പോൾ താരമായി.
ലോക്ഡൗണ്‍ കാലയളവിൽ തിരൂരിൽ പോലീസ് പരിശോധന നടത്തുന്പോൾ മാത്രമാണ് ടാങ്കറിന്റെ അമരത്ത് ഇരിക്കുന്ന പെണ്‍കുട്ടിയെ പോലീസ് ശ്രദ്ധിക്കുന്നത്. അത്യപൂർവമായി കണ്ട പെണ്ഡ്രൈവറെ പോലീസ് ഓഫീസർ അടുത്തു വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു.
പേര് ഡെലിഷ ഡേവിസ്, വയസ് 23, ബിരുദാനന്തര ബിരുദം കഴിഞ്ഞു, ഒപ്പമുള്ള സഹായി ഇതേ വണ്ടിയിലെ ഡ്രൈവർ കൂടിയായ പിതാവ് ഡേവിസ്. ഓഫീസർ അദ്ഭുതത്തോടെ വിവരങ്ങൾ എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അപകടം പിടിച്ച വാഹനങ്ങൾ ഓടിക്കാനുള്ള ഹസാർഡ് ലൈസൻസ് ഉണ്ടോ എന്നു ആരാഞ്ഞു. ഉണ്ട് എന്നു മറുപടിയോടെ ഡെലിഷ തന്റെ ലൈസൻസ് എടുത്തുകാട്ടി. സ്ത്രീകൾ പൊതുവേ കരസ്ഥമാക്കാത്ത ലൈസൻസ് കൂടിയുണ്ടെന്നറിഞ്ഞതോടെ പോലീസ് ഉദ്യോഗസ്ഥൻ പ്രദേശത്തെ പ്രാദേശിക ചാനൽ പ്രതിനിധിയെ വിവരമറിയിക്കുകയായിരുന്നു. അവർ വാർത്ത ചെയ്തതോടെയാണ് ഡെലിഷ എന്ന പെണ്‍കരുത്തിനെ കേരളം അറിഞ്ഞത്.
സോഷ്യൽ മീഡിയയിൽ ഡെലിഷ താരമായതോടെ തൃശൂർ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ആദരിച്ചു. തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ചരക്ക് വാഹനങ്ങളുടെ ്രെഡെവർമാർക്കു മോട്ടോർ വാഹന വകുപ്പ് ഏർപ്പാടാക്കിയ ഉച്ചഭക്ഷണ വിതരണം ഡെലിഷയാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ വർഷങ്ങളായി ഹസാർഡ്സ് ഗുഡ്സ് ദീർഘദൂരം ഓടിക്കുന്ന വനിതയെന്ന നിലയിൽ മോട്ടോർ വാഹന വകുപ്പ് പ്രശംസാഫലകം നൽകി ആദരിച്ചു.
ആദ്യ ഹസാർഡ്സ് ലൈസൻസുകാരി
ഇരുചക്ര വാഹനത്തിന്റെയും നാലുചക്ര വാഹനത്തിന്റെയും ലൈസൻസാണ് ആദ്യമെടുത്തത്. കാറിനേക്കാൾ ഓടിക്കാൻ എളുപ്പം വലിയ വണ്ടിയാണെന്ന തിരിച്ചറിവാണ് ഹെവി ലൈസൻസ് എടുക്കാനുള്ള പ്രേരണ. ഇരുപതു വയസായപ്പോഴേക്കും ലോറിയും ബസും ചരക്കു വാഹനങ്ങളുമെല്ലാം ഓടിക്കാനുള്ള ഹെവി ലൈസൻസ് സ്വന്തമാക്കി. മൂന്നു മാസത്തിനുശേഷം ഹസാർഡ്സ് ലൈസൻസും( തീ പിടിക്കാൻ സാധ്യതയുള്ള വാഹനങ്ങൾ പ്രത്യേകിച്ചു ഗ്യാസ്, ഇന്ധനടാങ്കറുകൾ ഓടിക്കാനുള്ള പ്രത്യേക ലൈസൻസാണിത്) സ്വന്തമാക്കി. അതോടെ കേരളത്തിലെ ആദ്യത്തെ ഹസാർഡ്സ് ലൈസൻസ് സ്വന്തമാക്കിയ പെണ്‍കുട്ടിയായി ഡെലീഷ.
ഹസാർഡ്സ് ലൈസൻസ് സ്വന്തമാക്കാൻ പ്രത്യേക പരിശീലനം നേടേണ്ടതുണ്ട്. അതിനായി എറണാകുളത്ത് മൂന്നു ദിവസത്തെ ക്ലാസിൽ പങ്കെടുക്കണം. എഴുത്തുപരീക്ഷയും പാസാകണം. കത്തിപ്പടരാൻ സാധ്യതയുള്ളതിനാൽ യാത്ര എങ്ങനെ വേണമെന്നും അപകടങ്ങളിൽ എന്തെല്ലാം മുൻകരുതൽ സ്വീകരിക്കണമെന്നുമെല്ലാം ക്ലാസുകളിൽ കൃത്യമായി പരിശീലിപ്പിക്കും. മൂന്നു വർഷം കൂടുന്പോൾ ലൈസൻസ് പുതുക്കണം. അപ്പോഴും ക്ലാസുകളുണ്ടാകും. ഇരുവശത്തേക്കുമായി മുന്നൂറോളം കിലോമീറ്റർ ദൈർഘ്യമുള്ള എറണാകുളം-മലപ്പുറം റൂട്ടിൽ ഇതിനകം അൻപതിലേറെ തവണ പെട്രോൾ ടാങ്കറുമായി യാത്ര പോയിട്ടുണ്ട് ഈ പെണ്‍കുട്ടി.
പഠനത്തിലും മിടുക്കി
വാഹനങ്ങൾ ഓടിക്കുന്നതിലാണ് ഏറെ പ്രിയമെങ്കിലും പഠനത്തിൽ ഒട്ടും പിറകിലല്ല ഡെലിഷ. കണ്ടശ്ശാംകടവ് കോണ്‍വെന്റ് ഹൈസ്കൂളിൽനിന്നു മികച്ച മാർക്ക് നേടി എസ്എസ്എൽസി പാസായ ഡെലിഷ പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക ഹയർ സെക്കണ്ടറി സ്കൂളിൽനിന്നാണ് പ്ലസ്ടു പൂർത്തിയാക്കിയത്. തൃശൂർ സെന്റ് തോമസ് കോളേജിൽനിന്നു ബികോം ഫിനാൻസും പാസായി. തൃശൂർ പി.ജി. സെന്ററിൽ നിന്നാണ് എം.കോം. പൂർത്തിയാക്കിയത്. എം.കോം. ടാലിയുണ്ട്. പിഎച്ച്ഡി എടുക്കാനാണ് അടുത്ത ആഗ്രഹം.
ഡ്രൈവിംഗിൽ ഡെലിഷയുടെ അടുത്ത ലക്ഷ്യം മൾട്ടി ആക്സിൽ വണ്ടികൾ ഓടിക്കണമെന്നതാണ്. വോൾവോ പോലുള്ള വലിയ വാഹനങ്ങൾ ഓടിക്കണമെങ്കിൽ ബംഗളൂരിൽനിന്നു പരിശീലനം നേടണം. അതിനുള്ള ശ്രമം തുടങ്ങിയതായിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാം താറുമാറായിരിക്കുകയാണ്.
പിഎസ് സിയുടെ ഡ്രൈവർ കം അസിസ്റ്റന്റ് പരീക്ഷ എഴുതിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ പരീക്ഷ കഴിഞ്ഞതാണെങ്കിലും ഇതുവരെ ഫലം വന്നിട്ടില്ല. കഐസ്ആർടിസിയിൽ അവസരം ലഭിക്കുമെങ്കിലും ഡെലിഷക്ക് താൽപര്യമില്ല. കാരണം അറിയാത്ത റൂട്ടുകളിൽ സമയനിഷ്ഠയില്ലാതെ വാഹനമോടിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്ന് ഈ പെണ്‍കുട്ടി തിരിച്ചറിയുന്നു.
ട്രാക്ടറിൽ നിലം ഉഴുത്
ടാങ്കർ ലോറികൾ മാത്രമല്ല, ഇക്കഴിഞ്ഞ ദിവസം തൃശൂരിനടുത്ത് എറവ് രജമുട്ട് കോൾപടവിലെ നിലം ട്രാക്ടർ ഉപയോഗിച്ച് ഉഴാനും ഡെലിഷ മുന്നിലുണ്ടായിരുന്നു. ഇതറിഞ്ഞ മുൻ കൃഷിവകുപ്പു മന്ത്രി സുനിൽ കുമാർ ഡെലിഷയുടെ വീട്ടിലെത്തി അഭിനന്ദനമറിയിച്ചു. എണ്പതു ശതമാനം സബ്സിഡിയോടെ ട്രാക്ടർ നൽകാമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഡെലിഷ അത് സ്നേഹപൂർവം നിരസിച്ചു. ഇപ്പോഴത്തെ അവസ്ഥയിൽ തിരിച്ചടവ് സാധ്യമാകുമോ എന്ന ചിന്തയാണ് ഇതിനു കാരണം.
ഹസാർഡ്സ് ലൈസൻസ് സ്വന്തമാക്കിയപ്പോൾ അന്നത്തെ എംപിയായിരുന്ന സി.എൻ. ജയദേവനും ഇപ്പോഴത്തെ എംപിയായ ടി.എൻ. പ്രതാപനുമെല്ലാം ഡെലിഷയെ വീട്ടിലെത്തി അനുമോദിക്കുകയുണ്ടായി.
ജോലി, കുടുംബം
പപ്പ ഡേവിസ് ഇപ്പോഴും ടാങ്കർ ലോറി ഓടിക്കുന്നുണ്ട്. അമ്മ ട്രീസ വീട്ടമ്മയാണ്. മൂത്ത സഹോദരി ശ്രുതി നഴ്സായി ദുബായിൽ ജോലി ചെയ്യുന്നു. അനുജത്തി സൗമ്യയാകട്ടെ, തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ രണ്ടാം വർഷ മെഡിക്കൽ ലാബ് ടെക്നിഷ്യൻ വിദ്യാർഥിയാണ്.
ഇത്രയും വിദ്യാഭ്യാസവും ജോലി കിട്ടാനുള്ള സാധ്യതയും ഉണ്ടായിരുന്നിട്ടും ഡെലിഷ പറയുന്നത് ഡ്രൈവിംഗ് ആണ് എനിക്കിഷ്ടം.
ജോണ്സണ് വേങ്ങത്തടം
പക്ഷേ, ഡ്രൈവറിന്റെ സീറ്റിലേക്കു നോക്കാറില്ലാത്തതു കൊണ്ടുമാത്രം ആരും അറിഞ്ഞില്ല. ഇതു പറയുന്പോൾ എളുപ്പമാണ്. ടാങ്കർലോറിയിൽ വെള്ളമല്ല, പകരം ഇന്ധനമാണ്. ഏറ്റവും ശ്രദ്ധിച്ചു കൊണ്ടുപോകേണ്ടതായ സാധനം. ഈ വാഹനമാണ് ഒരു സാധാരണ പെണ്‍കുട്ടി ഓടിക്കുന്നത്.
എറണാകുളം ഇരുന്പനത്തുനിന്നു പെട്രോളുമായി മലപ്പുറം തിരൂരിലെ പെട്രോൾ പന്പിലേക്കായിരിക്കും പലപ്പോഴും അവരുടെ യാത്ര. 300 കിലോമീറ്റർ ദൂരം വരും. മറ്റു ചിലപ്പോൾ കോഴിക്കോട് എലത്തൂരിലെ പെട്രോൾ ഡിപ്പോയിലേക്കും യാത്ര പോകാറുണ്ട്- ഇത് ഡെലിഷ. തൃശൂർ നോർത്ത് കാരാമുക്ക് കണ്ടശ്ശാംകടവിൽ പള്ളിക്കുന്നത്ത് ഡേവിസിന്റെയും ട്രീസയുടെയും മൂന്നു പെണ്മക്കളിൽ രണ്ടാമത്തെ പുത്രിയാണ് ഡെലിഷ.
തന്നെ പലരും അന്തംവിട്ടു നോക്കുന്നത് ഡെലിഷയ്ക്ക് പുതുമയുള്ള കാര്യമല്ല. ഇഷ്ടമുള്ള തൊഴിൽ ചെയ്യാമെന്നതും അതോടൊപ്പം സാന്പത്തികമെച്ചവുമാണ് ഈ തൊഴിലിലൂടെ ഡെലിഷ ലക്ഷ്യമാക്കുന്നത്. ലോക്ഡൗണ്‍ വന്നില്ലായിരുന്നെങ്കിൽ തന്നെ ആരും അറിയില്ലായിരുന്നെന്നു ചിരിച്ചു കൊണ്ടു ഡെലിഷ പറയുന്നു.
പപ്പയോടൊപ്പമുള്ള യാത്ര
കുട്ടിക്കാലം തൊട്ടെ പപ്പയോടൊപ്പം ടാങ്കറുകളിൽ യാത്ര പോകാറുണ്ടായിരുന്നു. പപ്പയ്ക്ക് സ്ഥിരമായി സഹായി ഉണ്ടായിരുന്നില്ല. കൂട്ടിന് ആരെയെങ്കിലും വിളിച്ചു പോകാറാണ് പതിവ്. എന്റെ താൽപര്യമറിഞ്ഞാണ് കൂട്ടിനു കൊണ്ടുപോയിത്തുടങ്ങിയത്. പപ്പയുടെ ഡ്രൈവിംഗ് കാണാൻ തന്നെ രസമാണ്. പിന്നീട് ആ വിദ്യ സ്വന്തമാക്കണമെന്നു തോന്നി.
ടാങ്കർലോറിയിൽ സഹായിയായി പപ്പയുടെ കൂടെ പോയപ്പോൾ അന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. മറ്റുള്ള വണ്ടികളെ പോലെയല്ല ടാങ്കർ ലോറി. അധികം സ്പീഡിൽ പോകാൻ പറ്റില്ല. സഡൻ ബ്രേക്കിംഗ് പറ്റില്ല. പിന്നെ അശ്രദ്ധ സംഭവിച്ചാൽ തീ പിടിക്കാനുള്ള സാധ്യത. അങ്ങനെ കുറേ കാര്യങ്ങൾ. മറ്റുള്ള വണ്ടികൾ പുഷ്പം പോലെ നമ്മളെ ഓവർടേക്ക് ചെയ്യുന്നതു കണ്ടപ്പോഴാണ് സംശയങ്ങൾ ഇരട്ടിച്ചത്. അന്നു പപ്പ പറഞ്ഞ പലതും മനസിലായില്ലെങ്കിലും ഡ്രൈവിംഗ് പാഷനായി മാറുകയായിരുന്നു.
സ്കൂട്ടറിലായിരുന്നു തുടക്കം. എട്ടാം ക്ലാസിൽ പഠിക്കുന്പോഴാണ് വീട്ടിലുണ്ടായിരുന്ന അംബാസഡർ കാർ ഓടിച്ചുതുടങ്ങിയത്. പപ്പയാണ് സ്റ്റിയറിംഗ് ബാലൻസ് ചെയ്തു തന്നത്. എസ്എസ്എൽസിക്ക് പഠിക്കുന്പോഴേക്കും നന്നായി കാറോടിക്കാമെന്നായി. എന്നാൽ ലൈസൻസ് ലഭിക്കാൻ പതിനെട്ടു വയസാകണമല്ലോ. അതിനാൽ കാത്തിരുന്നു. പ്ലസ്ടു പഠനത്തിനു ശേഷമാണ് ലൈസൻസ് സന്പാദിച്ചത്. അതോടെ വീടിനു പുറത്തേക്ക് വാഹനം ഓടിച്ചുതുടങ്ങി.
കോവിഡ് കാലത്തെ യാത്ര
കോവിഡും ലോക്ഡൗണും വന്നില്ലെങ്കിൽ ഇപ്പോഴും ഈ പെണ്ഡ്രൈവറെ ആരും അറിയില്ലായിരുന്നു. ലോക്ഡൗണ്‍ വന്നപ്പോൾ പോലീസ് പരിശോധനയിൽ കുടുങ്ങി. ആദ്യം പോലീസ് സംശയിച്ചു. പിന്നീട് അഭ്ഭുതമായി. പിന്നെ പ്രോത്സാഹനമായി. സോഷ്യൽമീഡിയ ഏറ്റെടുത്തു. ഇപ്പോൾ താരമായി.
ലോക്ഡൗണ്‍ കാലയളവിൽ തിരൂരിൽ പോലീസ് പരിശോധന നടത്തുന്പോൾ മാത്രമാണ് ടാങ്കറിന്റെ അമരത്ത് ഇരിക്കുന്ന പെണ്‍കുട്ടിയെ പോലീസ് ശ്രദ്ധിക്കുന്നത്. അത്യപൂർവമായി കണ്ട പെണ്ഡ്രൈവറെ പോലീസ് ഓഫീസർ അടുത്തു വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു.
പേര് ഡെലിഷ ഡേവിസ്, വയസ് 23, ബിരുദാനന്തര ബിരുദം കഴിഞ്ഞു, ഒപ്പമുള്ള സഹായി ഇതേ വണ്ടിയിലെ ഡ്രൈവർ കൂടിയായ പിതാവ് ഡേവിസ്. ഓഫീസർ അദ്ഭുതത്തോടെ വിവരങ്ങൾ എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അപകടം പിടിച്ച വാഹനങ്ങൾ ഓടിക്കാനുള്ള ഹസാർഡ് ലൈസൻസ് ഉണ്ടോ എന്നു ആരാഞ്ഞു. ഉണ്ട് എന്നു മറുപടിയോടെ ഡെലിഷ തന്റെ ലൈസൻസ് എടുത്തുകാട്ടി. സ്ത്രീകൾ പൊതുവേ കരസ്ഥമാക്കാത്ത ലൈസൻസ് കൂടിയുണ്ടെന്നറിഞ്ഞതോടെ പോലീസ് ഉദ്യോഗസ്ഥൻ പ്രദേശത്തെ പ്രാദേശിക ചാനൽ പ്രതിനിധിയെ വിവരമറിയിക്കുകയായിരുന്നു. അവർ വാർത്ത ചെയ്തതോടെയാണ് ഡെലിഷ എന്ന പെണ്‍കരുത്തിനെ കേരളം അറിഞ്ഞത്.
സോഷ്യൽ മീഡിയയിൽ ഡെലിഷ താരമായതോടെ തൃശൂർ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ആദരിച്ചു. തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ചരക്ക് വാഹനങ്ങളുടെ ്രെഡെവർമാർക്കു മോട്ടോർ വാഹന വകുപ്പ് ഏർപ്പാടാക്കിയ ഉച്ചഭക്ഷണ വിതരണം ഡെലിഷയാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ വർഷങ്ങളായി ഹസാർഡ്സ് ഗുഡ്സ് ദീർഘദൂരം ഓടിക്കുന്ന വനിതയെന്ന നിലയിൽ മോട്ടോർ വാഹന വകുപ്പ് പ്രശംസാഫലകം നൽകി ആദരിച്ചു.
ആദ്യ ഹസാർഡ്സ് ലൈസൻസുകാരി
ഇരുചക്ര വാഹനത്തിന്റെയും നാലുചക്ര വാഹനത്തിന്റെയും ലൈസൻസാണ് ആദ്യമെടുത്തത്. കാറിനേക്കാൾ ഓടിക്കാൻ എളുപ്പം വലിയ വണ്ടിയാണെന്ന തിരിച്ചറിവാണ് ഹെവി ലൈസൻസ് എടുക്കാനുള്ള പ്രേരണ. ഇരുപതു വയസായപ്പോഴേക്കും ലോറിയും ബസും ചരക്കു വാഹനങ്ങളുമെല്ലാം ഓടിക്കാനുള്ള ഹെവി ലൈസൻസ് സ്വന്തമാക്കി. മൂന്നു മാസത്തിനുശേഷം ഹസാർഡ്സ് ലൈസൻസും( തീ പിടിക്കാൻ സാധ്യതയുള്ള വാഹനങ്ങൾ പ്രത്യേകിച്ചു ഗ്യാസ്, ഇന്ധനടാങ്കറുകൾ ഓടിക്കാനുള്ള പ്രത്യേക ലൈസൻസാണിത്) സ്വന്തമാക്കി. അതോടെ കേരളത്തിലെ ആദ്യത്തെ ഹസാർഡ്സ് ലൈസൻസ് സ്വന്തമാക്കിയ പെണ്‍കുട്ടിയായി ഡെലീഷ.
ഹസാർഡ്സ് ലൈസൻസ് സ്വന്തമാക്കാൻ പ്രത്യേക പരിശീലനം നേടേണ്ടതുണ്ട്. അതിനായി എറണാകുളത്ത് മൂന്നു ദിവസത്തെ ക്ലാസിൽ പങ്കെടുക്കണം. എഴുത്തുപരീക്ഷയും പാസാകണം. കത്തിപ്പടരാൻ സാധ്യതയുള്ളതിനാൽ യാത്ര എങ്ങനെ വേണമെന്നും അപകടങ്ങളിൽ എന്തെല്ലാം മുൻകരുതൽ സ്വീകരിക്കണമെന്നുമെല്ലാം ക്ലാസുകളിൽ കൃത്യമായി പരിശീലിപ്പിക്കും. മൂന്നു വർഷം കൂടുന്പോൾ ലൈസൻസ് പുതുക്കണം. അപ്പോഴും ക്ലാസുകളുണ്ടാകും. ഇരുവശത്തേക്കുമായി മുന്നൂറോളം കിലോമീറ്റർ ദൈർഘ്യമുള്ള എറണാകുളം-മലപ്പുറം റൂട്ടിൽ ഇതിനകം അൻപതിലേറെ തവണ പെട്രോൾ ടാങ്കറുമായി യാത്ര പോയിട്ടുണ്ട് ഈ പെണ്‍കുട്ടി.
പഠനത്തിലും മിടുക്കി
വാഹനങ്ങൾ ഓടിക്കുന്നതിലാണ് ഏറെ പ്രിയമെങ്കിലും പഠനത്തിൽ ഒട്ടും പിറകിലല്ല ഡെലിഷ. കണ്ടശ്ശാംകടവ് കോണ്‍വെന്റ് ഹൈസ്കൂളിൽനിന്നു മികച്ച മാർക്ക് നേടി എസ്എസ്എൽസി പാസായ ഡെലിഷ പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക ഹയർ സെക്കണ്ടറി സ്കൂളിൽനിന്നാണ് പ്ലസ്ടു പൂർത്തിയാക്കിയത്. തൃശൂർ സെന്റ് തോമസ് കോളേജിൽനിന്നു ബികോം ഫിനാൻസും പാസായി. തൃശൂർ പി.ജി. സെന്ററിൽ നിന്നാണ് എം.കോം. പൂർത്തിയാക്കിയത്. എം.കോം. ടാലിയുണ്ട്. പിഎച്ച്ഡി എടുക്കാനാണ് അടുത്ത ആഗ്രഹം.
ഡ്രൈവിംഗിൽ ഡെലിഷയുടെ അടുത്ത ലക്ഷ്യം മൾട്ടി ആക്സിൽ വണ്ടികൾ ഓടിക്കണമെന്നതാണ്. വോൾവോ പോലുള്ള വലിയ വാഹനങ്ങൾ ഓടിക്കണമെങ്കിൽ ബംഗളൂരിൽനിന്നു പരിശീലനം നേടണം. അതിനുള്ള ശ്രമം തുടങ്ങിയതായിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാം താറുമാറായിരിക്കുകയാണ്.
പിഎസ് സിയുടെ ഡ്രൈവർ കം അസിസ്റ്റന്റ് പരീക്ഷ എഴുതിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ പരീക്ഷ കഴിഞ്ഞതാണെങ്കിലും ഇതുവരെ ഫലം വന്നിട്ടില്ല. കഐസ്ആർടിസിയിൽ അവസരം ലഭിക്കുമെങ്കിലും ഡെലിഷക്ക് താൽപര്യമില്ല. കാരണം അറിയാത്ത റൂട്ടുകളിൽ സമയനിഷ്ഠയില്ലാതെ വാഹനമോടിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്ന് ഈ പെണ്‍കുട്ടി തിരിച്ചറിയുന്നു.
ട്രാക്ടറിൽ നിലം ഉഴുത്
ടാങ്കർ ലോറികൾ മാത്രമല്ല, ഇക്കഴിഞ്ഞ ദിവസം തൃശൂരിനടുത്ത് എറവ് രജമുട്ട് കോൾപടവിലെ നിലം ട്രാക്ടർ ഉപയോഗിച്ച് ഉഴാനും ഡെലിഷ മുന്നിലുണ്ടായിരുന്നു. ഇതറിഞ്ഞ മുൻ കൃഷിവകുപ്പു മന്ത്രി സുനിൽ കുമാർ ഡെലിഷയുടെ വീട്ടിലെത്തി അഭിനന്ദനമറിയിച്ചു. എണ്പതു ശതമാനം സബ്സിഡിയോടെ ട്രാക്ടർ നൽകാമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഡെലിഷ അത് സ്നേഹപൂർവം നിരസിച്ചു. ഇപ്പോഴത്തെ അവസ്ഥയിൽ തിരിച്ചടവ് സാധ്യമാകുമോ എന്ന ചിന്തയാണ് ഇതിനു കാരണം.
ഹസാർഡ്സ് ലൈസൻസ് സ്വന്തമാക്കിയപ്പോൾ അന്നത്തെ എംപിയായിരുന്ന സി.എൻ. ജയദേവനും ഇപ്പോഴത്തെ എംപിയായ ടി.എൻ. പ്രതാപനുമെല്ലാം ഡെലിഷയെ വീട്ടിലെത്തി അനുമോദിക്കുകയുണ്ടായി.
ജോലി, കുടുംബം
പപ്പ ഡേവിസ് ഇപ്പോഴും ടാങ്കർ ലോറി ഓടിക്കുന്നുണ്ട്. അമ്മ ട്രീസ വീട്ടമ്മയാണ്. മൂത്ത സഹോദരി ശ്രുതി നഴ്സായി ദുബായിൽ ജോലി ചെയ്യുന്നു. അനുജത്തി സൗമ്യയാകട്ടെ, തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ രണ്ടാം വർഷ മെഡിക്കൽ ലാബ് ടെക്നിഷ്യൻ വിദ്യാർഥിയാണ്.
ഇത്രയും വിദ്യാഭ്യാസവും ജോലി കിട്ടാനുള്ള സാധ്യതയും ഉണ്ടായിരുന്നിട്ടും ഡെലിഷ പറയുന്നത് ഡ്രൈവിംഗ് ആണ് എനിക്കിഷ്ടം.
ജോണ്സണ് വേങ്ങത്തടം