മുംബൈ: ഹൈഡ്രജൻ ഇന്ധനമുപയോഗിച്ചുള്ള വാഹനങ്ങളുടെയും വൈദ്യുത വാഹനങ്ങളുടെയും തദ്ദേശീയ നിർമാണം പ്രോത്സാഹിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഹൈഡ്രജൻ അധിഷ്ഠിത വാഹനങ്ങളും വൈദ്യുത വാഹനങ്ങളും രാജ്യത്ത് നിർമിക്കുന്ന കന്പനികൾക്ക് പ്രത്യേക ധനസഹായം നൽകാനാണ് പദ്ധതി.
ഇത്തരത്തിലുള്ള വാഹനങ്ങളുടെ യന്ത്രഭാഗങ്ങളുടെ നിർമാണത്തിനും ഉത്പാദനധിഷ്ഠിത ധനസഹായം നൽകാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ പെട്രോൾ അധിഷ്ഠിത വാഹനങ്ങളുടെ നിർമാണത്തിനു കൂടുതൽ പ്രോത്സാഹനം നല്‍കാനായിരുന്നു തീരുമാനം. എന്നാൽ, മലിനീകരണ പ്രശ്നങ്ങളും സർക്കാരിന്റെ ഹരിത നയവും പരിഗണിച്ച് ഈ തീരുമാനത്തിൽനിന്ന് പിന്മാറുകയായിരുന്നു.
അതേസമയം, അമേരിക്കൻ വാഹനനിർമാതാക്കളായ ടെസ്ലയുൾപ്പെടെയുള്ള വിദേശ കന്പനികളുടെ സമ്മർദവും സർക്കാരിന്റെ നയംമാറ്റത്തിനു കാരണമായെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
ഇന്ത്യൻ വിപണിയിൽ തങ്ങളുടെ വൈദ്യുത വാഹനങ്ങൾ കൂടുതലായി വിൽക്കാനുള്ള തയാറെടുപ്പിലാണ് ഇലോൺ മസ്ക് സാരഥ്യം വഹിക്കുന്ന ടെസ്ല. എന്നാൽ, ഇന്ത്യ ഈടാക്കുന്ന ഉയർന്ന ഇറക്കുമതിച്ചുങ്കം കന്പനിക്ക് സ്വീകര്യമല്ല.
അതേസമയം, ടെസ്ല ഉൾപ്പെടെയുള്ള വിദേശ കന്പനികൾ രാജ്യത്ത് ഉത്പാദനം ആരംഭിച്ചാൽ നികുതി ഇളവും ഉത്പാദനാധിഷ്ഠിത ധനസഹായവും നൽകാമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.
ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇരുവിഭാഗവുമായി നടന്നുവരികയാണ്. ഹൈഡ്രജൻ, ഇലക്ട്രിക് വാഹനങ്ങൾക്കും അവയുടെ യന്ത്രഭാഗങ്ങൾക്കും പുറമേ പെട്രോൾ വാഹനങ്ങൾക്കുള്ള സുരക്ഷാ ഉപകരണങ്ങളുടെ നിർമാണത്തിനും ധനസഹായം നൽകാൻ നീക്കമുണ്ട്.
സെൻസറുകൾ, റഡാറുകൾ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപകരണങ്ങൾ, ക്രൂയിസ് കണ്ട്രോൾ ഉപകരണങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
ഈമാസം അവസാനത്തോടെ ഇതു സംബന്ധിച്ച പ്രഖ്യാപനം കേന്ദ്രസർക്കാർ നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഇത്തരത്തിലുള്ള വാഹനങ്ങളുടെ യന്ത്രഭാഗങ്ങളുടെ നിർമാണത്തിനും ഉത്പാദനധിഷ്ഠിത ധനസഹായം നൽകാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ പെട്രോൾ അധിഷ്ഠിത വാഹനങ്ങളുടെ നിർമാണത്തിനു കൂടുതൽ പ്രോത്സാഹനം നല്‍കാനായിരുന്നു തീരുമാനം. എന്നാൽ, മലിനീകരണ പ്രശ്നങ്ങളും സർക്കാരിന്റെ ഹരിത നയവും പരിഗണിച്ച് ഈ തീരുമാനത്തിൽനിന്ന് പിന്മാറുകയായിരുന്നു.
അതേസമയം, അമേരിക്കൻ വാഹനനിർമാതാക്കളായ ടെസ്ലയുൾപ്പെടെയുള്ള വിദേശ കന്പനികളുടെ സമ്മർദവും സർക്കാരിന്റെ നയംമാറ്റത്തിനു കാരണമായെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
ഇന്ത്യൻ വിപണിയിൽ തങ്ങളുടെ വൈദ്യുത വാഹനങ്ങൾ കൂടുതലായി വിൽക്കാനുള്ള തയാറെടുപ്പിലാണ് ഇലോൺ മസ്ക് സാരഥ്യം വഹിക്കുന്ന ടെസ്ല. എന്നാൽ, ഇന്ത്യ ഈടാക്കുന്ന ഉയർന്ന ഇറക്കുമതിച്ചുങ്കം കന്പനിക്ക് സ്വീകര്യമല്ല.
അതേസമയം, ടെസ്ല ഉൾപ്പെടെയുള്ള വിദേശ കന്പനികൾ രാജ്യത്ത് ഉത്പാദനം ആരംഭിച്ചാൽ നികുതി ഇളവും ഉത്പാദനാധിഷ്ഠിത ധനസഹായവും നൽകാമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.
ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇരുവിഭാഗവുമായി നടന്നുവരികയാണ്. ഹൈഡ്രജൻ, ഇലക്ട്രിക് വാഹനങ്ങൾക്കും അവയുടെ യന്ത്രഭാഗങ്ങൾക്കും പുറമേ പെട്രോൾ വാഹനങ്ങൾക്കുള്ള സുരക്ഷാ ഉപകരണങ്ങളുടെ നിർമാണത്തിനും ധനസഹായം നൽകാൻ നീക്കമുണ്ട്.
സെൻസറുകൾ, റഡാറുകൾ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപകരണങ്ങൾ, ക്രൂയിസ് കണ്ട്രോൾ ഉപകരണങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
ഈമാസം അവസാനത്തോടെ ഇതു സംബന്ധിച്ച പ്രഖ്യാപനം കേന്ദ്രസർക്കാർ നടത്തുമെന്നാണ് റിപ്പോർട്ടുകൾ.