കൊച്ചി: ഡിസ്ക് കായലില്‍ എറിയാന്‍ ഉപയോഗിച്ചു എന്നു പറയുന്ന പോലീസ് കസ്റ്റഡിയിലുള്ള കാറിന്റെ റൂട്ട് മാപ്പ് തയാറാക്കി. അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് റൂട്ട്മാപ്പ് തയാറാക്കിയത്.
മുന്‍ മിസ് കേരളയടക്കം മൂന്നു പേര് വാഹനാപകടത്തില്‍ മരിച്ച കേസില്‍ മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്ന വ്യവസായി സൈജു തങ്കച്ചന് ഇന്നു പോലീസിനു മുന്നില്‍ ഹാജരായേക്കുമെന്നു സൂചനയുണ്ടായിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്നലെ ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
സൈജു ഒളിവിലാണ്. ഇയാളുടെ സഹോദരനാണ് നോട്ടീസ് കൈപ്പറ്റിയത്. സൈജു എറണാകുളത്ത് തന്നെയുണ്ടെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാൾക്കായി അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.
കാക്കനാട് ഇടച്ചിറയിലെ ഫ്ളാറ്റിലാണ് സൈജു താമസിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഇവിടെ എത്തിയെങ്കിലും ഫ്ളാറ്റ് അടച്ചിട്ട നിലയിലാണ്. ഇയാളുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. സൈജുവിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.
സൈജു നിലവില്‍ കേസില്‍ പ്രതിയല്ല. ഇയാളെ ഒരു തവണ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മോഡലുകള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന് അമിതമായി മദ്യപിച്ചിരുന്നതിനാല്‍ യാത്ര ഒഴിവാക്കണമെന്നു പറയാനാണ് മോഡലുകളുടെ കാറിനെ പിന്തുടര്ന്നതെന്നാണ് ഇയാള്‍ അന്ന് അന്വേഷണ സംഘത്തിനു മൊഴി നല്‍കിയത്.
മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജു കുണ്ടന്നൂരില്വച്ചാണ് ഇവരുമായി സംസാരിച്ചത്. അതിനുശേഷമാണ് മോഡലുകളുടെ വാഹനം അമിത വേഗത്തില്‍ കടന്നു പോയതെന്നു സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാർ ഒാടിച്ചിരുന്ന അബ്ദുള്‍ റഹ്മാനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് സൈജു ഒളിവില്‍ പോയത്.
ഇന്നു തെരച്ചിലില്ല
ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍നിന്നു കാണാതായ സിസിടിവി ഹാര്‍ഡ് ഡിസ്ക്കിനായി ഇടക്കൊച്ചി കായലില്‍ ഇന്നലെ നടത്തിയ തെരച്ചിലും വിഫലം. മൂന്നാം ദിവസമായ ഇന്നലെ കണ്ണങ്ങാട്ട് പാലത്തിനു താഴെയുള്ള കായലില്‍ മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലും ഡിസ്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇന്നു കായലില്‍ തെരച്ചില്‍ നടത്തില്ലാണെന്ന് അന്വേഷണ സംഘം പറയുന്നത്. അതേസമയം കായലിലെ തെരച്ചില്‍ പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്നും പറയുന്നു.
മത്സ്യബന്ധനത്തിനിടെ തിങ്കളാഴ്ച തന്റെ വലയില്‍ ഹാര്‍ഡ് ഡിസ്ക് കുടുങ്ങിയെന്ന് ഒരു മത്സ്യത്തൊഴിലാളി അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.
ഹാര്‍ഡ് ഡിസ്കിന്റെ ചിത്രം മത്സ്യത്തൊഴിലാളികളെ കാണിച്ച് അതുതന്നെയാണ് കണ്ടതെന്നു പോലീസ് ഉറപ്പുവരുത്തിയിരുന്നു. ഇതു കായലില്‍ തന്നെ ഉപേക്ഷിച്ചുവെന്നുമാണ് ഇയാള്‍ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളിയെക്കൂടി ചേര്‍ത്താണ് ഇന്നലെ കായലില്‍ തെരച്ചില്‍ നടത്തിയത്. മത്സ്യത്തൊഴിലാളിക്ക് ഹാര്‍ഡ് ഡിസ്ക് കിട്ടിയെന്നത് മനഃപൂര്‍വം കെട്ടിച്ചമച്ചതാണോയെന്നും സംശയമുണ്ട്.
ഡിജെ പാർട്ടി
ഒക്ടോബര്‍ 31ന് ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി വരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്. ഇതില്‍നിന്ന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന.
മോഡലുകള്‍ അപകടത്തില്‍പ്പെട്ട ആഴ്ചയില്‍ തന്നെ സംഭവവുമായി ബന്ധപ്പെട്ടവരുടെ കോള്‍ ഡീറ്റെയില്‍ റിക്കാര്‍ഡ് (സിഡിആര്‍) പോലീസ് എടുത്തിരുന്നു.
മുന്‍ മിസ് കേരളയടക്കം മൂന്നു പേര് വാഹനാപകടത്തില്‍ മരിച്ച കേസില്‍ മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്ന വ്യവസായി സൈജു തങ്കച്ചന് ഇന്നു പോലീസിനു മുന്നില്‍ ഹാജരായേക്കുമെന്നു സൂചനയുണ്ടായിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്നലെ ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
സൈജു ഒളിവിലാണ്. ഇയാളുടെ സഹോദരനാണ് നോട്ടീസ് കൈപ്പറ്റിയത്. സൈജു എറണാകുളത്ത് തന്നെയുണ്ടെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാൾക്കായി അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.
കാക്കനാട് ഇടച്ചിറയിലെ ഫ്ളാറ്റിലാണ് സൈജു താമസിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഇവിടെ എത്തിയെങ്കിലും ഫ്ളാറ്റ് അടച്ചിട്ട നിലയിലാണ്. ഇയാളുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. സൈജുവിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.
സൈജു നിലവില്‍ കേസില്‍ പ്രതിയല്ല. ഇയാളെ ഒരു തവണ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മോഡലുകള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന് അമിതമായി മദ്യപിച്ചിരുന്നതിനാല്‍ യാത്ര ഒഴിവാക്കണമെന്നു പറയാനാണ് മോഡലുകളുടെ കാറിനെ പിന്തുടര്ന്നതെന്നാണ് ഇയാള്‍ അന്ന് അന്വേഷണ സംഘത്തിനു മൊഴി നല്‍കിയത്.
മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജു കുണ്ടന്നൂരില്വച്ചാണ് ഇവരുമായി സംസാരിച്ചത്. അതിനുശേഷമാണ് മോഡലുകളുടെ വാഹനം അമിത വേഗത്തില്‍ കടന്നു പോയതെന്നു സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാർ ഒാടിച്ചിരുന്ന അബ്ദുള്‍ റഹ്മാനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് സൈജു ഒളിവില്‍ പോയത്.
ഇന്നു തെരച്ചിലില്ല
ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍നിന്നു കാണാതായ സിസിടിവി ഹാര്‍ഡ് ഡിസ്ക്കിനായി ഇടക്കൊച്ചി കായലില്‍ ഇന്നലെ നടത്തിയ തെരച്ചിലും വിഫലം. മൂന്നാം ദിവസമായ ഇന്നലെ കണ്ണങ്ങാട്ട് പാലത്തിനു താഴെയുള്ള കായലില്‍ മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലും ഡിസ്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇന്നു കായലില്‍ തെരച്ചില്‍ നടത്തില്ലാണെന്ന് അന്വേഷണ സംഘം പറയുന്നത്. അതേസമയം കായലിലെ തെരച്ചില്‍ പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്നും പറയുന്നു.
മത്സ്യബന്ധനത്തിനിടെ തിങ്കളാഴ്ച തന്റെ വലയില്‍ ഹാര്‍ഡ് ഡിസ്ക് കുടുങ്ങിയെന്ന് ഒരു മത്സ്യത്തൊഴിലാളി അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.
ഹാര്‍ഡ് ഡിസ്കിന്റെ ചിത്രം മത്സ്യത്തൊഴിലാളികളെ കാണിച്ച് അതുതന്നെയാണ് കണ്ടതെന്നു പോലീസ് ഉറപ്പുവരുത്തിയിരുന്നു. ഇതു കായലില്‍ തന്നെ ഉപേക്ഷിച്ചുവെന്നുമാണ് ഇയാള്‍ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളിയെക്കൂടി ചേര്‍ത്താണ് ഇന്നലെ കായലില്‍ തെരച്ചില്‍ നടത്തിയത്. മത്സ്യത്തൊഴിലാളിക്ക് ഹാര്‍ഡ് ഡിസ്ക് കിട്ടിയെന്നത് മനഃപൂര്‍വം കെട്ടിച്ചമച്ചതാണോയെന്നും സംശയമുണ്ട്.
ഡിജെ പാർട്ടി
ഒക്ടോബര്‍ 31ന് ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി വരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്. ഇതില്‍നിന്ന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന.
മോഡലുകള്‍ അപകടത്തില്‍പ്പെട്ട ആഴ്ചയില്‍ തന്നെ സംഭവവുമായി ബന്ധപ്പെട്ടവരുടെ കോള്‍ ഡീറ്റെയില്‍ റിക്കാര്‍ഡ് (സിഡിആര്‍) പോലീസ് എടുത്തിരുന്നു.