ന്യൂഡൽഹി: ഡിജിറ്റൽ പണമിടപാടിലൂടെ വായ്പാതട്ടിപ്പു നടത്തുന്ന ആപ്ലിക്കേഷനുകൾക്കു കൂച്ചുവിലങ്ങിടാൻ കേന്ദ്ര തീരുമാനം. പണം വായ്പ നൽകുന്ന 27 ആപ്ലിക്കേഷനുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് ആഭ്യന്തരമന്ത്രാലയം അയച്ച അഭ്യർഥനയെത്തുടർന്നാണ് പുതിയ നീക്കത്തിന് കേന്ദ്രസർക്കാർ ത യാറായിരിക്കുന്നത്.
ഇന്റർനെറ്റിലൂടെ ഇൻസ്റ്റന്റായി വായ്പ അനുവദിക്കുന്ന ആപ്പുകൾക്ക് വിലക്കേർപ്പെടുത്തണമെന്നതാണ് ആവശ്യം. ആപ്പുകൾ വഴിയുള്ള വായ്പകളിലൂടെ രാജ്യത്ത് കടക്കെണി മൂലം ആത്മഹത്യകൾ ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. എന്നാൽ ഏതെല്ലാം ആപ്പുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുകയെന്ന വിവരം ഇതുവരെ പുറത്തു വിട്ടിട്ടില്ല.
നേരത്തേ, 250ലധികം ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. സോഷ്യൽ നെറ്റ്വർക്ക്, ഗെയിമിംഗ്, ഇ-കൊമേഴ്സ്, വാർത്ത, ബിസിനസ്, ഫോട്ടോ, വീഡിയോ എഡിറ്റിംഗ് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ആപ്പുകൾക്കാണ് കേന്ദ്രം തടയിട്ടത്.
ഇന്റർനെറ്റിലൂടെ ഇൻസ്റ്റന്റായി വായ്പ അനുവദിക്കുന്ന ആപ്പുകൾക്ക് വിലക്കേർപ്പെടുത്തണമെന്നതാണ് ആവശ്യം. ആപ്പുകൾ വഴിയുള്ള വായ്പകളിലൂടെ രാജ്യത്ത് കടക്കെണി മൂലം ആത്മഹത്യകൾ ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. എന്നാൽ ഏതെല്ലാം ആപ്പുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുകയെന്ന വിവരം ഇതുവരെ പുറത്തു വിട്ടിട്ടില്ല.
നേരത്തേ, 250ലധികം ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. സോഷ്യൽ നെറ്റ്വർക്ക്, ഗെയിമിംഗ്, ഇ-കൊമേഴ്സ്, വാർത്ത, ബിസിനസ്, ഫോട്ടോ, വീഡിയോ എഡിറ്റിംഗ് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ആപ്പുകൾക്കാണ് കേന്ദ്രം തടയിട്ടത്.