വൈക്കത്ത് പടിഞ്ഞേറടത്തില്ലത്ത് നീലകണ്ഠൻ മൂത്തതിന്റെ പുത്രനായി 1814 ആഗസ്റ്റ് 18 നായിരുന്നു പാച്ചുമൂത്തതിന്റെ ജനനം. ദാരിദ്ര്യം കൊടികുത്തിവാണിരുന്ന ഇല്ലം. വൈക്കം മഹാദേവക്ഷേത്രത്തിൽ നിന്നു ചില പ്രത്യേക അവകാശങ്ങൾ ലഭിച്ചിരുന്നതുകൊണ്ട് അത്താഴപ്പഷ്ണി കിടക്കാതെ കഴിഞ്ഞു. ക്ഷേത്രത്തിൽ തിടന്പെഴുന്നെള്ളിക്കുവാനും, വൈക്കം മഹാദേവ ക്ഷേത്രത്തിൽ ചില പ്രത്യേക അവകാശങ്ങളുള്ളവരായിരുന്നു വൈക്കത്ത് പാച്ചുമൂത്തതിന്റെ പൂർവ്വികർ.
പാരന്പര്യമായി കിട്ടിയ കുലത്തൊഴിൽകൊണ്ട് ഉപജീവനത്തിന് സാധിക്കില്ല എന്നു മനസ്സിലാക്കിയ പാച്ചു മൂത്തത് വ്യാകരണം, തർക്കം, മീമാംസ, വേദാന്തം, വൈദ്യം, ജ്യോതിഷം, ചിത്രമെഴുത്ത് എന്നീ ശാസ്ത്രങ്ങളിൽ പഠനം തുടർന്നു. അന്പലങ്ങളിൽ നാടകം അവതരിപ്പിച്ചുകൊണ്ട് തിരുവിതാംകൂറിലും പിന്നെ തിരു-കൊച്ചിയിലും ഒരവധൂതനെപ്പോലെ ജീവിച്ച പാച്ചു മൂത്തതിന്റെ ജീവിതം ദുരിതങ്ങളാൽ സമൃദ്ധമായിരുന്നു.
ഇല്ലത്തെ ദാരിദ്ര്യം മൂലം തൃപ്രയാറിൽ ബന്ധുക്കളുടെ ഇല്ലങ്ങളിൽ താമസിച്ച് വൈദ്യ ചികിത്സയിലും നിപുണനായി. അദ്ഭുതകരമായ ജ്ഞാന വൈവിധ്യം കയ്യാളിയിരുന്ന മനുഷ്യനായിരുന്നു മൂത്തത്. അഷ്ടാംഗ ഹൃദയത്തിലുള്ള അവഗാഹം മൂലം കൊച്ചിയിലെ ദിവാനായിരുന്ന ശങ്കര വാര്യരെ ചികിത്സിക്കുന്നതിന് കൊച്ചിരാജാവ് പ്രത്യേകം പല്ലക്ക് അയച്ച് മൂത്തതിനെ ക്ഷണിച്ചു. പാച്ചു മൂത്തതിന്റെ ചികിത്സകൊണ്ട് ആശ്വാസം കിട്ടി. പണക്കിഴിയും കോപ്പുകളും, പ്രതിമാസം ശന്പളവും അനുവദിച്ചുകൊണ്ടുള്ള ഉത്തരവും ദിവാൻജി പുറപ്പെടുവിച്ചു.
പിന്നീട് കൊച്ചി വലിയ തന്പുരാൻ കുതിരപ്പുറത്തുനിന്നു വീണുണ്ടായ അസുഖവും പാച്ചുമൂത്തത് ചികിത്സിച്ച് സുഖപ്പെടുത്തി. 1029 ൽ തിരുവിതാംകൂർ ഉത്രാടം തിരുന്നാൾ മഹാരാജാവ് കൊട്ടാരം വൈദ്യനായി നിയമിച്ചു. പ്രശസ്തരായ നിരവധി മഹദ് വ്യക്തികളെ ചികിത്സിച്ച് അസുഖം ഭേദമാക്കിയപ്പോൾ ഏറെ പ്രശംസയും വീരശൃംഖലയും, 40 പണം ശന്പളം വകവെച്ച്, ചങ്ങലവിളക്കിന് വെളിച്ചെണ്ണ മുതലായതു കൊടുക്കുന്നതിന് മഹാരാജാവ് കൽപ്പന പുറപ്പെടുവിച്ചു.
ഇന്ത്യയിലാദ്യമായി ലോട്ടറി ആരംഭിച്ചത് വൈക്കത്ത് പാച്ചുമൂത്തതിന്റെ നിർദ്ദേശ പ്രകാരമാണ്. ശുചീന്ദ്രംശിവക്ഷേത്ര ഗോപുരത്തിന്റെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനുവേണ്ടി തിരുവിതാംകൂർ സർക്കാർ അനുമതി നൽകി. രാജ്യഭരണത്തിലെ നയപരമായ പല തിരുമാനങ്ങളിലും രാജാവ് മൂത്തതിന്റെ ബുദ്ധിയേയും ക്രാന്ത ദർശിത്വത്തേയും സ്വീകരിച്ചിരുന്നു.
മലയാളസാഹിത്യത്തിലെ ആദ്യ ആത്മകഥ 1857 ൽ അദ്ദേഹം രചിച്ച ""ആത്മകഥ സംക്ഷേപണ’’ മാണെന്ന് കരുതപ്പെടുന്നു. ആദ്യമായി ഒരു ബാലസാഹിത്യ കൃതി എഴുതിയതും അദ്ദേഹം തന്നെ. 1867 ൽ പുറത്തിറങ്ങിയ ""ബാലഭൂഷണ’’മായിരുന്നു അത്. ആദ്യമായി തിരുവിതാംകൂർ ചരിത്രവും, ആദ്യത്തെ സന്പൂർണ്ണ ഭാഷാ വ്യാകരണവും എഴുതിയുണ്ടാക്കിയത് പാച്ചുമൂത്തതാണ്. കണ്ണാടിയിൽ നോക്കി ഇദ്ദേഹം വരച്ച ജീവസൂറ്റ സ്വന്തം ചിത്രമാവാം ഒരു പക്ഷെ മലയാളിയുടെ ആദ്യത്തെ സെൽഫ് പോർട്രെയിറ്റ്. ജന്മ ഗൃഹമായ വൈക്കം പടിഞ്ഞാറേടത്തില്ലത്ത് സൂക്ഷിച്ചിരിക്കുന്ന ഛായ ചിത്രമാണ് ഈ ലേഖനത്തോടൊപ്പം കൊടുത്തിരിക്കുന്നത്.
ക്രാന്ത ദർശിയായ അദ്ദേഹം സ്വന്തം മരണത്തെ മുൻകൂട്ടി കണ്ട് വിശാഖം തിരുന്നാൾ മഹാരാജവിന് കത്തെഴുതി, തന്റെ അന്ത്യം അഞ്ചു ദിവസത്തിനകം സംഭവിക്കുമെന്ന്. അതിങ്ങനെയായിരുന്നു. ""നാലഞ്ചു ദിവസങ്ങൾ കൂടി അവിടുത്തെ ആശ്രിതത്വത്തിലിരുന്നു. ഈ ലോക സുഖം ത്യജിക്കണമെന്നു വിചാരിക്കുന്നു. പരമേശ്വരനെ തൃപ്പാദങ്ങളിൽ സമർപ്പിച്ചിരിക്കുന്നു.’’
1882- ൽ അദ്ദേഹം മരിച്ചു.
സുബ്രഹ്മണ്യൻ അന്പാടി
മറക്കാനാവില്ല പാച്ചു മൂത്തതിനെ
03:22 AM Aug 25, 2019 | Deepika.com