ആഗതൻ ഒരു സീനിയർ സിറ്റിസൺ ആണ്. ചോദിച്ചപ്പോൾ മനസിലായി അയാൾക്ക് പ്രായം അറുപത്തേഴായെന്ന്. വിവാഹിതനാണ്. മൂന്ന് മക്കളുണ്ട്. മക്കളുടെയെല്ലാവരുടെയും കല്യാണം കഴിഞ്ഞു.ഒരാൾ അബുദാബിയിലാണ്. അയാൾ മക്കളിൽ മൂത്തവനാണ്. ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പമാണ് താമസം. ഇടയ്ക്കുള്ളത് പെണ്ണാണ്. ഒഡീഷയിൽ ഭർത്താവിനും ഏക മകനുമൊപ്പം സ്ഥിരതാമസമാണ്.
ഏറ്റവും ഇളയവനന്റെ വിവാഹം കഴിഞ്ഞെങ്കിലും അയാൾക്ക് മക്കളില്ല. ഹോട്ടൽ ജോലിക്കാരനാണ്.താമസം റാന്നിയിലാണ്. ആഗതനായ അയാൾ ഇപ്പോൾ താമസിക്കുന്നത് ഒരു ലോഡ്ജിലാണ്.ഇളയ മകന്റെ വിവാഹം വരെ താമസം വാടക വീട്ടിലായിരുന്നു. ഭാര്യ മരിച്ചിട്ട് ഏഴു വർഷമായി. അയാളുടേത് ഒരു ദരിദ്ര കുടുംബമായിരുന്നു. അപ്പന്റെ കാലത്ത് കോട്ടയത്തുനിന്ന് കല്ലൂപ്പാറയിൽ കുടിയേറിയതാണ്. ചുമട്ടു തൊഴിലാളി ആയിരുന്നു അപ്പൻ കറിയാച്ചൻ.
ആഗതന് സഹോദരങ്ങൾ അഞ്ചു പേരാണ്. അഞ്ചു പേരും ജീവിച്ചിരുപ്പുണ്ട്.അയാളുടെ കാര്യങ്ങളൊക്കെ ഇപ്പോൾ നോക്കുന്നത് മൂത്ത പെങ്ങളുടെ മകനാണ്. അയാൾ ഒരു കോൺട്രാക്ടറാണ്. ആഗതനായ അയാൾ തന്റെ തൊഴിൽ ജീവിതം ആരംഭിക്കുന്നത് ഒരു പെട്രോൾ പമ്പ് ജോലിക്കാരനായിട്ടാണ്. പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വീട്ടിലെ അവസ്ഥ അന്ന് അതിന് അനുവദിച്ചില്ല. ആഗതൻ വറീത് എന്ന വർഗീസ്. ഇരുപത് വർഷത്തോളം ഗൾഫിലായിരുന്നു. അവിടെ ഹോട്ടൽ പണിക്കാരനായിരുന്നു.
മക്കളെ മൂവരെയും പഠിപ്പിച്ച് നല്ല നിലയിലാക്കണമെന്ന് അയാൾക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും കാര്യങ്ങൾ ആ വഴിക്കൊന്നും പോയില്ല. അയാളുടെ ഭാര്യ ശോശാമ്മ അയാൾ പറയും പോലെ 'അത്ര ശരിയല്ലായിരുന്നു'. തന്റെ മക്കളുടെ പഠനത്തിലോ അവരുടെ രൂപീകരണത്തിലോ ഒന്നും അവർ ശ്രദ്ധിച്ചിരുന്നില്ല. ആഡംബര ജീവിതമായിരുന്നു ശോശാമ്മ നയിച്ചിരുന്നത്.നാട്ടുകാരൊക്കെ ശോശാമ്മയെ വിളിച്ചിരുന്നത് സർക്കീട്ട് ശോശാമ്മ എന്നായിരുന്നു. സ്വദേശീയ വാദത്തിന്റെ ഫലമായി വറീതിന് തന്റെ ജോലി നഷ്ടമായി. നാട്ടിൽ തിരിച്ചെത്തിയ അയാൾക്ക് കടക്കെണിയിലായ തന്റെ കുടുംബത്തെയാണ് കാണാൻ കഴിഞ്ഞത്.
അന്ന് താൻ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചെന്നാണ് വറീത് പറഞ്ഞത്.പിന്നീട് വളരെ കഷ്ടപ്പെട്ടാണ് അയാൾ തന്റെ മകളെ കെട്ടിച്ചയച്ചത്. പിടിച്ചു നിൽക്കാൻ അന്ന് തുണയായത് മൂത്ത പെങ്ങളുടെ മകനായ ലോനപ്പനാണ്. അയാൾ തന്നെയാണ് ഇപ്പോഴും വറീതിന് തുണയായി നിലകൊള്ളുന്നത്. തന്റെ കൈയിൽ പണം ഉണ്ടായിരുന്നപ്പോൾ തന്നെ ക്കൊണ്ട് പലർക്കും ആവശ്യം ഉണ്ടായിരുന്നെന്നും ജോലി നഷ്ടപ്പെട്ട് താൻ ഒന്നുമില്ലാത്ത അവസ്ഥയിലെത്തിയപ്പോൾ മക്കൾക്ക് പോലും തന്നെ വേണ്ടാതായെന്നുമാണ് അയാൾ എന്നോട് പറഞ്ഞത്. മക്കൾക്കൊപ്പം താമസിക്കാൻ പാടില്ലേ എന്ന എന്റെ ചോദ്യത്തിന് അവർക്കെല്ലാം താൻ ഒരധികപ്പറ്റാണന്നാണ് നിറകണ്ണുകളോടെ അയാൾ പറഞ്ഞത്.
മകളെ കെട്ടിച്ചയയ്ക്കുന്നതിനായി ആൺമക്കൾ രണ്ടുപേരും സഹായിക്കുന്നതിനായി മുന്നോട്ട് വരാഞ്ഞ സാഹചര്യത്തിലാണ് വീടും വീടിരുന്ന പന്ത്രണ്ട് സെന്റ് സ്ഥലവും വിൽക്കേണ്ടി വന്നത്. താൻ ഇപ്പോൾ ഒരു തെരുവ് തെണ്ടിക്ക് സമാനമായെന്ന് പറയുമ്പോൾ അയാൾ വല്ലാതെ ഏങ്ങലടിച്ച് കരയുന്നുണ്ടായിരുന്നു. വറീതിന്റെ ഈയൊരവസ്ഥയ്ക്ക് ആരെ നാം കുറ്റപ്പെടുത്തണം? അയാളുടെ ഭാര്യ ശോശാമ്മയേയോ, അയാളുടെ മക്കളേയോ, അതോ അയാളെ തന്നെയോ? ഇക്കാര്യത്തിൽ അവരവരുടേതായ ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ടെന്നാണ് എന്റെ പക്ഷം.
എങ്കിലും വറീതിന്റെ കുടുംബവും അയാളുടെ ജീവിതവും ഇപ്പരുവത്തിൽ ആകാൻ മുഖ്യ കാരണം വറീതും ഭാര്യ ശോശാമ്മയും തന്നെ ആണെന്നാണ് ഞാൻ വിചാരിക്കുന്നത്. കാരണം ഒരു കുടുംബത്തിന്റെ മുഖ്യ ശിൽപികൾ ഭാര്യാ ഭർത്താക്കന്മാർ തന്നെയാണല്ലൊ. ഇരുവരും തമ്മിലുള്ള ആശയ വിനിമയവും കുടുംബത്തിന്റെയും മക്കളുടെയും നല്ല ഭാവിയെക്കുറിച്ച് അവർ പുലർത്തുന്ന അഭിപ്രായ ഐക്യവും ആശയസ്വരൂപണവും കുടുംബവിജയത്തിന് മറ്റെന്തിനെയും കാൾ പ്രധാനപ്പെട്ടതാണ്.
താൻ അധ്വാനിച്ചുണ്ടാക്കിയ പണമത്രയും ഭാര്യ ശോശാമ്മയുടെ പേരിൽ അയച്ചു കൊണ്ടിരുന്ന വറീത് കുടുംബകാര്യങ്ങളും മക്കളുടെ കാര്യങ്ങളും മറ്റും ഭാര്യയോട് ചോദിച്ചറിയാനും വേണ്ടുന്ന നിർദ്ദേശങ്ങൾ അപ്പോഴപ്പോൾ നൽകാനും ശ്രദ്ധിച്ചിരുന്നോ? തന്റെ ഭാര്യയുടെ മേൽ വിശ്വാസമുണ്ടായിരുന്ന വറീത് ഇക്കാര്യങ്ങളൊന്നും വേണ്ടത്ര അന്വേഷിച്ചിരുന്നില്ല എന്നാണ് എന്നോട് പറഞ്ഞത്. തന്നെയുമല്ല പണച്ചെലവാകുമല്ലൊ എന്ന് കരുതി രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രമാണ് വീട്ടിലും നാട്ടിലുമൊക്കെ അയാൾ എത്തിയിരുന്നതും. ശോശാമ്മയുടെ മേൽ പൂർണ വിശ്വാസം അർപ്പിച്ചിരുന്ന വറീതിനെ ഈ പരുവത്തിൽ ആക്കിയതിന് പിന്നിലെ മുഖ്യ ശക്തി ശോശാമ്മ തന്നെയാണെന്ന് പറയേണ്ടി വരും.
വിശ്വാസവഞ്ചനയാണ് ആ സ്ത്രീ കാട്ടിയത് എന്ന കാര്യത്തിൽ വിരുദ്ധാഭിപ്രായം ഉണ്ടാകുകയില്ലല്ലൊ. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിൽ തന്നെയും തങ്ങൾക്ക് വേണ്ടി അധ്വാനിച്ചത് മുഴുവൻ വറീതെന്ന തങ്ങളുടെ അപ്പനാണെന്ന തിരിച്ചറിവ് അയാളുടെ മക്കൾക്ക് ഉണ്ടാകേണ്ടതായിരുന്നു. സത്യാവസ്ഥ മനസിലാക്കാനെങ്കിലും അവർക്കൊന്ന് പരിശ്രമിക്കാമായിരുന്നു.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: cyriackottayil7@gmail.com
ഏറ്റവും ഇളയവനന്റെ വിവാഹം കഴിഞ്ഞെങ്കിലും അയാൾക്ക് മക്കളില്ല. ഹോട്ടൽ ജോലിക്കാരനാണ്.താമസം റാന്നിയിലാണ്. ആഗതനായ അയാൾ ഇപ്പോൾ താമസിക്കുന്നത് ഒരു ലോഡ്ജിലാണ്.ഇളയ മകന്റെ വിവാഹം വരെ താമസം വാടക വീട്ടിലായിരുന്നു. ഭാര്യ മരിച്ചിട്ട് ഏഴു വർഷമായി. അയാളുടേത് ഒരു ദരിദ്ര കുടുംബമായിരുന്നു. അപ്പന്റെ കാലത്ത് കോട്ടയത്തുനിന്ന് കല്ലൂപ്പാറയിൽ കുടിയേറിയതാണ്. ചുമട്ടു തൊഴിലാളി ആയിരുന്നു അപ്പൻ കറിയാച്ചൻ.
ആഗതന് സഹോദരങ്ങൾ അഞ്ചു പേരാണ്. അഞ്ചു പേരും ജീവിച്ചിരുപ്പുണ്ട്.അയാളുടെ കാര്യങ്ങളൊക്കെ ഇപ്പോൾ നോക്കുന്നത് മൂത്ത പെങ്ങളുടെ മകനാണ്. അയാൾ ഒരു കോൺട്രാക്ടറാണ്. ആഗതനായ അയാൾ തന്റെ തൊഴിൽ ജീവിതം ആരംഭിക്കുന്നത് ഒരു പെട്രോൾ പമ്പ് ജോലിക്കാരനായിട്ടാണ്. പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വീട്ടിലെ അവസ്ഥ അന്ന് അതിന് അനുവദിച്ചില്ല. ആഗതൻ വറീത് എന്ന വർഗീസ്. ഇരുപത് വർഷത്തോളം ഗൾഫിലായിരുന്നു. അവിടെ ഹോട്ടൽ പണിക്കാരനായിരുന്നു.
മക്കളെ മൂവരെയും പഠിപ്പിച്ച് നല്ല നിലയിലാക്കണമെന്ന് അയാൾക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും കാര്യങ്ങൾ ആ വഴിക്കൊന്നും പോയില്ല. അയാളുടെ ഭാര്യ ശോശാമ്മ അയാൾ പറയും പോലെ 'അത്ര ശരിയല്ലായിരുന്നു'. തന്റെ മക്കളുടെ പഠനത്തിലോ അവരുടെ രൂപീകരണത്തിലോ ഒന്നും അവർ ശ്രദ്ധിച്ചിരുന്നില്ല. ആഡംബര ജീവിതമായിരുന്നു ശോശാമ്മ നയിച്ചിരുന്നത്.നാട്ടുകാരൊക്കെ ശോശാമ്മയെ വിളിച്ചിരുന്നത് സർക്കീട്ട് ശോശാമ്മ എന്നായിരുന്നു. സ്വദേശീയ വാദത്തിന്റെ ഫലമായി വറീതിന് തന്റെ ജോലി നഷ്ടമായി. നാട്ടിൽ തിരിച്ചെത്തിയ അയാൾക്ക് കടക്കെണിയിലായ തന്റെ കുടുംബത്തെയാണ് കാണാൻ കഴിഞ്ഞത്.
അന്ന് താൻ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചെന്നാണ് വറീത് പറഞ്ഞത്.പിന്നീട് വളരെ കഷ്ടപ്പെട്ടാണ് അയാൾ തന്റെ മകളെ കെട്ടിച്ചയച്ചത്. പിടിച്ചു നിൽക്കാൻ അന്ന് തുണയായത് മൂത്ത പെങ്ങളുടെ മകനായ ലോനപ്പനാണ്. അയാൾ തന്നെയാണ് ഇപ്പോഴും വറീതിന് തുണയായി നിലകൊള്ളുന്നത്. തന്റെ കൈയിൽ പണം ഉണ്ടായിരുന്നപ്പോൾ തന്നെ ക്കൊണ്ട് പലർക്കും ആവശ്യം ഉണ്ടായിരുന്നെന്നും ജോലി നഷ്ടപ്പെട്ട് താൻ ഒന്നുമില്ലാത്ത അവസ്ഥയിലെത്തിയപ്പോൾ മക്കൾക്ക് പോലും തന്നെ വേണ്ടാതായെന്നുമാണ് അയാൾ എന്നോട് പറഞ്ഞത്. മക്കൾക്കൊപ്പം താമസിക്കാൻ പാടില്ലേ എന്ന എന്റെ ചോദ്യത്തിന് അവർക്കെല്ലാം താൻ ഒരധികപ്പറ്റാണന്നാണ് നിറകണ്ണുകളോടെ അയാൾ പറഞ്ഞത്.
മകളെ കെട്ടിച്ചയയ്ക്കുന്നതിനായി ആൺമക്കൾ രണ്ടുപേരും സഹായിക്കുന്നതിനായി മുന്നോട്ട് വരാഞ്ഞ സാഹചര്യത്തിലാണ് വീടും വീടിരുന്ന പന്ത്രണ്ട് സെന്റ് സ്ഥലവും വിൽക്കേണ്ടി വന്നത്. താൻ ഇപ്പോൾ ഒരു തെരുവ് തെണ്ടിക്ക് സമാനമായെന്ന് പറയുമ്പോൾ അയാൾ വല്ലാതെ ഏങ്ങലടിച്ച് കരയുന്നുണ്ടായിരുന്നു. വറീതിന്റെ ഈയൊരവസ്ഥയ്ക്ക് ആരെ നാം കുറ്റപ്പെടുത്തണം? അയാളുടെ ഭാര്യ ശോശാമ്മയേയോ, അയാളുടെ മക്കളേയോ, അതോ അയാളെ തന്നെയോ? ഇക്കാര്യത്തിൽ അവരവരുടേതായ ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ടെന്നാണ് എന്റെ പക്ഷം.
എങ്കിലും വറീതിന്റെ കുടുംബവും അയാളുടെ ജീവിതവും ഇപ്പരുവത്തിൽ ആകാൻ മുഖ്യ കാരണം വറീതും ഭാര്യ ശോശാമ്മയും തന്നെ ആണെന്നാണ് ഞാൻ വിചാരിക്കുന്നത്. കാരണം ഒരു കുടുംബത്തിന്റെ മുഖ്യ ശിൽപികൾ ഭാര്യാ ഭർത്താക്കന്മാർ തന്നെയാണല്ലൊ. ഇരുവരും തമ്മിലുള്ള ആശയ വിനിമയവും കുടുംബത്തിന്റെയും മക്കളുടെയും നല്ല ഭാവിയെക്കുറിച്ച് അവർ പുലർത്തുന്ന അഭിപ്രായ ഐക്യവും ആശയസ്വരൂപണവും കുടുംബവിജയത്തിന് മറ്റെന്തിനെയും കാൾ പ്രധാനപ്പെട്ടതാണ്.
താൻ അധ്വാനിച്ചുണ്ടാക്കിയ പണമത്രയും ഭാര്യ ശോശാമ്മയുടെ പേരിൽ അയച്ചു കൊണ്ടിരുന്ന വറീത് കുടുംബകാര്യങ്ങളും മക്കളുടെ കാര്യങ്ങളും മറ്റും ഭാര്യയോട് ചോദിച്ചറിയാനും വേണ്ടുന്ന നിർദ്ദേശങ്ങൾ അപ്പോഴപ്പോൾ നൽകാനും ശ്രദ്ധിച്ചിരുന്നോ? തന്റെ ഭാര്യയുടെ മേൽ വിശ്വാസമുണ്ടായിരുന്ന വറീത് ഇക്കാര്യങ്ങളൊന്നും വേണ്ടത്ര അന്വേഷിച്ചിരുന്നില്ല എന്നാണ് എന്നോട് പറഞ്ഞത്. തന്നെയുമല്ല പണച്ചെലവാകുമല്ലൊ എന്ന് കരുതി രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രമാണ് വീട്ടിലും നാട്ടിലുമൊക്കെ അയാൾ എത്തിയിരുന്നതും. ശോശാമ്മയുടെ മേൽ പൂർണ വിശ്വാസം അർപ്പിച്ചിരുന്ന വറീതിനെ ഈ പരുവത്തിൽ ആക്കിയതിന് പിന്നിലെ മുഖ്യ ശക്തി ശോശാമ്മ തന്നെയാണെന്ന് പറയേണ്ടി വരും.
വിശ്വാസവഞ്ചനയാണ് ആ സ്ത്രീ കാട്ടിയത് എന്ന കാര്യത്തിൽ വിരുദ്ധാഭിപ്രായം ഉണ്ടാകുകയില്ലല്ലൊ. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിൽ തന്നെയും തങ്ങൾക്ക് വേണ്ടി അധ്വാനിച്ചത് മുഴുവൻ വറീതെന്ന തങ്ങളുടെ അപ്പനാണെന്ന തിരിച്ചറിവ് അയാളുടെ മക്കൾക്ക് ഉണ്ടാകേണ്ടതായിരുന്നു. സത്യാവസ്ഥ മനസിലാക്കാനെങ്കിലും അവർക്കൊന്ന് പരിശ്രമിക്കാമായിരുന്നു.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: cyriackottayil7@gmail.com