മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്കൂട്ടർ നിർമാണ ഫാക്ടറി തമിഴ്നാട്ടിൽ ആരംഭിക്കാനൊരുങ്ങി ഇന്ത്യൻ റൈഡ് ഷെയറിംഗ് കന്പനിയായ ഒല. തമിഴ്നാട് സർക്കാരുമായി ഇതിനുള്ള ധാരണാ പത്രം ഒപ്പിട്ടുവെന്നും 2400 കോടി രൂപയാണ് പ്രാരംഭ നിക്ഷേപമെന്നും കന്പനി അറിയിച്ചു.
പുതിയ ഫാക്ടറിവരുന്നതിലൂടെ 10000 തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. പ്രതിവർഷം 20 ലക്ഷം യൂണിറ്റുകൾ പുറത്തിറക്കാനാണ് കന്പനിയുടെ പദ്ധതി.
യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ന്യുസിലൻഡ്, ഏഷ്യ എന്നിവിടങ്ങളിലേക്ക് ഇലക്ട്രിക് സ്കൂട്ടറുകൾ കയറ്റി അയയ്ക്കുമെന്നും കന്പനി അറിയിച്ചു. കഴിഞ്ഞ വർഷമാണ് ജാപ്പനീസ് വന്പൻ സോഫ്റ്റ് ബാങ്ക് ഒലയിൽ 25 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയത്.
പുതിയ ഫാക്ടറിവരുന്നതിലൂടെ 10000 തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. പ്രതിവർഷം 20 ലക്ഷം യൂണിറ്റുകൾ പുറത്തിറക്കാനാണ് കന്പനിയുടെ പദ്ധതി.
യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ന്യുസിലൻഡ്, ഏഷ്യ എന്നിവിടങ്ങളിലേക്ക് ഇലക്ട്രിക് സ്കൂട്ടറുകൾ കയറ്റി അയയ്ക്കുമെന്നും കന്പനി അറിയിച്ചു. കഴിഞ്ഞ വർഷമാണ് ജാപ്പനീസ് വന്പൻ സോഫ്റ്റ് ബാങ്ക് ഒലയിൽ 25 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയത്.