മുംബൈ: അമേരിക്കൻ മോട്ടോർ സൈക്കിൾ നിർമാതാക്കളായ ഹാർലി-ഡേവിഡ്സണ് ഇന്ത്യയിലെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ലാഭകരമല്ലാത്ത രാജ്യങ്ങളിലെ നിർമാണം അവസാനിപ്പിക്കുകയാണെന്നും നല്ല വില്പനയുള്ള 50 വിപണികളിൽ പ്രവർത്തനം കേന്ദ്രീകരിക്കുകയാണെന്നും കന്പനി അറിയിച്ചു. എന്നാൽ ഇന്ത്യ വിടുന്നതു സംബന്ധിച്ച് കന്പനിയുടെ ഭാഗത്തുനിന്ന് ഒൗദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
ഏഷ്യൻ വിപണികളുടെയും ഇന്ത്യയിലെ ബിസിനസിന്റെയും ചുമതലയുള്ള മാനേജിംഗ് ഡയറക്ടർ സജീവ് രാജശേഖരനെ കന്പനി സിംഗപ്പൂരിലേക്കു മാറ്റുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
2009ൽ രാജ്യത്ത് പ്രവർത്തനമാരംഭിച്ച കന്പനിക്ക് ഹരിയാനയിലെ ബവാളിലാണു നിർമാണപ്ലാന്റുള്ളത്. ആദ്യ നാളുകളിൽ കൂടുതൽ ഓർഡറുകൾ ലഭിച്ചിരുന്നെങ്കിലും കഴിഞ്ഞ സാന്പത്തിക വർഷം 2500 യൂണിറ്റുകൾ മാത്രമാണു വില്ക്കാനായത്. കോവിഡ് വ്യാപനമുൾപ്പെടെയുള്ള പ്രതിസന്ധികൾ പരിഗണിച്ച് ഹാർലി ഡേവിഡ്സൺ മോഡലുകൾക്ക് ഭാവിയിലും ഇന്ത്യയിൽനിന്ന് അധികം ഓർഡറുകൾ ലഭിക്കില്ലെന്നാണു വിലയിരുത്തൽ.
ഇന്ത്യയിൽ നിർമാണം അവസാനിപ്പിച്ചാലും വിറ്റ വാഹനങ്ങളുടെ സർവീസ് ഉൾപ്പെടെയുള്ള സേവനങ്ങൾ കന്പനി തുടരുമെന്നാണ് അറിയുന്നത്. പൂർണമായി നിർമിച്ച ഹാർലി ഡേവിഡ്സൺ യൂണിറ്റുകളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയും തുടർന്നേക്കും.
എന്നാൽ ഇറക്കുമതി ചെയ്യുന്ന മോട്ടോർ സൈക്കിളുകൾക്ക് ഇന്ത്യ ഉയർന്ന ഇറക്കുമതിച്ചുങ്കം ചുമത്തുന്നതിനാൽ ആവശ്യക്കാർ വലിയ വില നല്കേണ്ട സാഹചര്യമാണുള്ളത്. മോട്ടോർസൈക്കിളുകൾക്കുള്ള ഉയർന്ന ഇറക്കുമതിച്ചുങ്കം പിൻവലിക്കണമെന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടിരുന്നു. അതേസമയം, 1600 സിസിയിലേറെ എൻജിൻശേഷിയുള്ള മോട്ടോർസൈക്കിളുകളുടെ ഇറക്കുമതിച്ചുങ്കം കുറയ്ക്കുമെന്നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഏഷ്യൻ വിപണികളുടെയും ഇന്ത്യയിലെ ബിസിനസിന്റെയും ചുമതലയുള്ള മാനേജിംഗ് ഡയറക്ടർ സജീവ് രാജശേഖരനെ കന്പനി സിംഗപ്പൂരിലേക്കു മാറ്റുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
2009ൽ രാജ്യത്ത് പ്രവർത്തനമാരംഭിച്ച കന്പനിക്ക് ഹരിയാനയിലെ ബവാളിലാണു നിർമാണപ്ലാന്റുള്ളത്. ആദ്യ നാളുകളിൽ കൂടുതൽ ഓർഡറുകൾ ലഭിച്ചിരുന്നെങ്കിലും കഴിഞ്ഞ സാന്പത്തിക വർഷം 2500 യൂണിറ്റുകൾ മാത്രമാണു വില്ക്കാനായത്. കോവിഡ് വ്യാപനമുൾപ്പെടെയുള്ള പ്രതിസന്ധികൾ പരിഗണിച്ച് ഹാർലി ഡേവിഡ്സൺ മോഡലുകൾക്ക് ഭാവിയിലും ഇന്ത്യയിൽനിന്ന് അധികം ഓർഡറുകൾ ലഭിക്കില്ലെന്നാണു വിലയിരുത്തൽ.
ഇന്ത്യയിൽ നിർമാണം അവസാനിപ്പിച്ചാലും വിറ്റ വാഹനങ്ങളുടെ സർവീസ് ഉൾപ്പെടെയുള്ള സേവനങ്ങൾ കന്പനി തുടരുമെന്നാണ് അറിയുന്നത്. പൂർണമായി നിർമിച്ച ഹാർലി ഡേവിഡ്സൺ യൂണിറ്റുകളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയും തുടർന്നേക്കും.
എന്നാൽ ഇറക്കുമതി ചെയ്യുന്ന മോട്ടോർ സൈക്കിളുകൾക്ക് ഇന്ത്യ ഉയർന്ന ഇറക്കുമതിച്ചുങ്കം ചുമത്തുന്നതിനാൽ ആവശ്യക്കാർ വലിയ വില നല്കേണ്ട സാഹചര്യമാണുള്ളത്. മോട്ടോർസൈക്കിളുകൾക്കുള്ള ഉയർന്ന ഇറക്കുമതിച്ചുങ്കം പിൻവലിക്കണമെന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടിരുന്നു. അതേസമയം, 1600 സിസിയിലേറെ എൻജിൻശേഷിയുള്ള മോട്ടോർസൈക്കിളുകളുടെ ഇറക്കുമതിച്ചുങ്കം കുറയ്ക്കുമെന്നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.