ബംഗളൂരു:വാൾമാർട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കുമെന്ന് ഇ-കൊമേഴ്സ് കന്പനിയായ ഫ്ലിപ്കാർട്ട്. വാൾമാർട്ടിന്റെ നിലവിലെ ബിസിനസ് ശൃംഖലകൾ ഉപയോഗിച്ചുകൊണ്ടുള്ള ‘ഫ്ലിപ്കാർട്ട് ഹോൾസെയിൽ’എന്ന പുതിയ സംരംഭവും കന്പനി പ്രഖ്യാപിച്ചു. അടുത്തമാസം മുതലാണ് ഇതിന്റെ പ്രവർത്തനം. പലചരക്കുകളും ഫാഷൻ വിഭാഗത്തിലുളള ഉത്പന്നങ്ങളുമാകും ആദ്യ ഘട്ടത്തിൽ വിപണനം ചെയ്യുന്നത്. പിന്നീട് എല്ലാ വിഭാഗത്തിലുള്ള ഉത്പന്നങ്ങളും ലഭ്യമാക്കും. വാൾമാർട്ട് ഇന്ത്യ സിഇഒ സമീർ അഗർവാൾ ഏറ്റെടുക്കൽ നടപടികൾ അവസാനിക്കുന്നത് വരെ തൽസ്ഥാനത്തു തുടരുമെന്നും അതിനു ശേഷം കന്പനിയിലെ മറ്റു ചുമതല ഏറ്റെടുക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. വാൾമാർട്ട് ഇന്ത്യയിലെ ജീവനക്കാരെ നിലനിർത്തിക്കൊണ്ടാണ് ഏറ്റെടുക്കൽ.
മൊത്തവിതരണരംഗത്തെ വാൾമാർട്ടിന്റെ എല്ലാ സാധ്യകളും പ്രയോജനപ്പെടുത്തുമെന്ന് ഫ്ലിപ്കാർട്ട് അറിയിച്ചു. 2018 ലാണ് ലോകത്തെ ഏറ്റവും വലിയ റീട്ടെയ്ൽ വന്പനായ വാൾമാർട്ട് 1600 കോടി യുഎസ് ഡോളർ മുടക്കി ഇന്ത്യൻ കന്പനിയായ ഫ്ലിപ്കാർട്ടിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കുന്നത്. ഈ മാസവും വാൾമാർട്ട് 120 കോടി യുഎസ് ഡോളർ വാൾമാർട്ടിൽ മുടക്കിയിരുന്നു.
വരുന്നു, ഫ്ലിപ്കാർട്ട് ഹോൾസെയിൽ
03:13 PM Jul 24, 2020 | Deepika.com