കാഷ്മീർ എന്നു കേൾക്കുന്പോൾ മനസിൽ മഞ്ഞുവീഴും. മഞ്ഞിൽ കുളിച്ച ഹിമാലയൻ പർവതനിരകൾ കണ്മുന്നിൽ തെളിഞ്ഞുവരും. ശിക്കാരകൾ ഒഴുകുന്ന ദാൽ തടാകം, ടുലീപ്പ് പൂക്കൾ വിരിഞ്ഞുനിൽക്കുന്ന പൂന്തോട്ടങ്ങൾ, ആപ്പിളും മുന്തിരിയും ആപ്രിക്കോട്ടും വിളയുന്ന കൃഷിയിടങ്ങൾ, കുങ്കുമപ്പാടങ്ങൾ, വില്ലോ മരങ്ങൾ വളരുന്ന താഴ്വരകൾ, ബിർച്ച് വനങ്ങൾ, അഴകാർന്ന കാഷ്മീരികൾ, ഭൂമിയിലെ സ്വർഗം! ഇന്ത്യയുടെ അഭിമാനം.
കാഷ്മീരിനു മറ്റൊരു മുഖം കൂടിയുണ്ട്. ആയുധധാരികളായ പട്ടാളക്കാർ കാവൽനിൽക്കുന്ന തെരുവുകൾ, സൈനിക വാഹനങ്ങളുടെ ഇരന്പൽ, പ്രകോപനം സൃഷ്ടിക്കുന്ന കടന്നുകയറ്റങ്ങൾ, ഭീകരാക്രമണങ്ങൾ, അതിർത്തികളിലെ വെടിയൊച്ചകൾ, ആർത്തനാദങ്ങൾ, നിരീക്ഷണം, പരിശോധന, കർഫ്യൂ, ഏതുനിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന ഭീതി, പേടിച്ചരണ്ട മനുഷ്യർ, ഇന്ത്യയുടെ തോരാത്ത കണ്ണുനീർ!
ഹിമവാന്റെ മടിത്തട്ടിൽ
ഇന്ത്യയുടെ വടക്കേ അതിരിലാണു കാഷ്മീർ. പാക്കിസ്ഥാനും ചൈനയുമാണ് അതിർത്തി പങ്കിടുന്ന അയൽരാജ്യങ്ങൾ. ഹിമവാന്റെ മടിത്തട്ടിൽ കഴിയുന്ന കാഷ്മീരിന്റെ മിക്കഭാഗവും മഞ്ഞുവീഴ്ചയുണ്ടാകുന്ന പ്രദേശങ്ങളാണ്. മാസങ്ങളോളം ചില പ്രദേശങ്ങൾ മഞ്ഞിനടിയിലാകാറുമുണ്ട്. സമുദ്രനിരപ്പിൽനിന്ന് ആറായിരം മുതൽ പതിനെട്ടായിരം അടി വരെ ഉയരത്തിൽ കാഷ്മീരിന്റെ ഭൂവിഭാഗങ്ങൾ സ്ഥിതിചെയ്യുന്നു. ഭൂരിഭാഗം പ്രദേശങ്ങളും വാസയോഗ്യമല്ല. കാഷ്മീർ താഴ്വരയാണു പ്രധാന ജനവാസകേന്ദ്രം. ആകെയുള്ള ഒന്നേകാൽ കോടി ജനങ്ങളിൽ പകുതിയിലധികവും ഇവിടെ വസിക്കുന്നു. മഞ്ഞുകാലത്തു താഴ്വരയിലെ താപനില മൈനസ് ഡിഗ്രിയിലേക്കു താഴും. വേനലിന്റെ പാരമ്യതയിൽപോലും 24 ഡിഗ്രിയിലധികം ചൂടു കൂടാറുമില്ല. ഹിമപാതങ്ങൾ പതിവായ പർവതനിരകൾ അപൂർവമായി മാത്രം സൂര്യപ്രകാശം പതിക്കുന്നവയാണ്. തണുപ്പിന്റെ പുതപ്പിനുള്ളിലാണു കാഷ്മീരിന്റെ പാർപ്പ്.
വടക്കുകിഴക്കായി ഹിമാലയം തലയുയർത്തിനിൽക്കുന്നു. തെക്കും പടിഞ്ഞാറുമായി പിർ, പഞ്ചാൽ മലനിരകൾ. താഴ്വരയിലൂടെ ഝലം നദി ഒഴുകുന്നു. വലിയ ചുരങ്ങളിലൂടെയാണു കാഷ്മീർ താഴ്വരയിലേക്കു പ്രവേശിക്കാനാവുക. ശ്രീനഗറിലും ജമ്മുവിലും ലഡാക്കിലും വിമാനത്താവളങ്ങളുണ്ട്. കാർഗിലിൽ സൈനിക എയർപോർട്ടുമുണ്ട്. 915 കിലോമീറ്ററാണു ഡൽഹിയിൽനിന്നു ശ്രീനഗറിലേക്കുള്ള ദൂരം. ബസിലും ട്രെയിനിലും ഇവിടെയെത്താം. താഴ്വരകളിൽ മരങ്ങൾ ഇടതൂർന്നു വളരുന്നു. ചതുപ്പുനിലങ്ങളിൽ വില്ലോ മരങ്ങളാണു കാഴ്ച. ക്രിക്കറ്റ് ബാറ്റ് നിർമിക്കാൻ ഉപയോഗിക്കുന്ന മരമാണു വില്ലോ. ഉയർന്നപ്രദേശങ്ങളിൽ വോൾനട്ട് മരങ്ങളുടെ പച്ചപ്പ്. ഗിരിശൃംഗങ്ങളിൽ ബിർച്ച് മരങ്ങൾ നിറഞ്ഞ നിബിഡവനങ്ങൾ. ചിനാർ ആണു കാഷ്മീരിന്റെ സ്വന്തം വൃക്ഷം.
തടാകങ്ങളുടെ നാട്
നദിയുടെ തീരങ്ങളിൽ നെൽപ്പാടങ്ങൾ. ചെരിഞ്ഞ പ്രദേശങ്ങൾ തട്ടുകളാക്കി ചോളവും ബാർലിയും കൃഷിചെയ്യുന്നു. പഴവർഗങ്ങളും കുങ്കുമപ്പൂവും പുകയിലയുമാണു മറ്റു കൃഷികൾ. ഒഴുകുന്ന കൃഷിയിടങ്ങളാണു മറ്റൊരു കൗതുകം. ചങ്ങാടത്തിൽ മണ്ണും ചവറും നിറച്ചു തോട്ടം തയാറാക്കുന്നു. തക്കാളി, മത്തൻ, വെള്ളരി തുടങ്ങിയവയാണു വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഈ തോട്ടങ്ങളിലെ കൃഷി. തടാകങ്ങളുടെ ആഴം കുറഞ്ഞ ഭാഗങ്ങളിൽ ഇവ കെട്ടിയിടുന്നു. കാഷ്മീരിൽ ഒരു ഡസനിലധികം വലിയ തടാകങ്ങളുണ്ട്. 26 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ദാൽ തടാകമാണ് ഇവയിൽ മുന്പൻ. സൗന്ദര്യത്തിൽ ഇതിനു പകരം വയ്ക്കാവുന്ന മറ്റൊന്നു ഭൂമിയിൽ വിരളം. മഞ്ഞിന്റെ തലപ്പാവണിഞ്ഞ കൂറ്റൻ മലകൾ തടാകങ്ങളെ അതിരിട്ടുനിൽക്കുന്നു. തടാകങ്ങൾ കേന്ദ്രീകരിച്ചാണു കാഷ്മീർ ടൂറിസത്തിന്റെ വളർച്ചയും ഉയർച്ചയും.
ശ്രീനഗറിനു സമീപം അമർനാഥിലെ അതിപ്രശസ്തമായ ഗുഹാക്ഷേത്രം ഹൈന്ദവ തീർഥാടകരുടെ രാജ്യത്തെതന്നെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ലക്ഷക്കണക്കിനു തീർഥാടകരാണു സംഘർഷങ്ങൾക്കു നടുവിലും ഇവിടെ എത്താറുള്ളത്. തീർഥാടകരുടെ ഒഴുക്കുള്ള പേർപെറ്റ ക്ഷേത്രങ്ങളും മോസ്കുകളും വേറെയുമുണ്ട്. സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷൻ കൂടിയാണു മഞ്ഞിന്റെ ഈ താഴ്വര. ഒട്ടനവധി മലയാള സിനിമകൾക്കടക്കം കാഷ്മീരിന്റെ സ്വാഭാവികപ്രകൃതി സൈറ്റായി മാറിയിട്ടുണ്ട്.
ഇന്ത്യയുടെ വിങ്ങൽ
സ്വാതന്ത്ര്യ കാലഘട്ടം മുതൽ കാഷ്മീർ ഇന്ത്യയുടെ വിങ്ങലാണ്. രാജ്യം സ്വതന്ത്രമാകുന്പോൾ കാഷ്മീർ ഇന്ത്യയുടെ ഭാഗമായിരുന്നില്ല. ഹരിസിംഗ് എന്ന രാജാവിനു കീഴിൽ അന്നു ജമ്മുകാഷ്മീർ എന്ന നാട്ടുരാജ്യമായിരുന്നു. ജനങ്ങളിൽ മുസ് ലിങ്ങളായിരുന്നു ഭൂരിപക്ഷം. ഈ പ്രദേശം പിടിച്ചെടുക്കാൻ പാക്കിസ്ഥാൻ പടയൊരുക്കി. കുറച്ചുഭാഗം പിടിച്ചെടുത്തു. അതോടെ രാജാവ് ഇന്ത്യയുടെ പിന്തുണ തേടി. ഇന്ത്യയുടെ ഭാഗമാകാൻ സമ്മതവും മൂളി. അങ്ങനെ 1947 ഒക്ടോബർ 26നു ജമ്മുകാഷ്മീർ ഇന്ത്യയുടേതായി. മറ്റു നാട്ടുരാജ്യങ്ങളെപ്പോലെ ഉപാധിരഹിതമായിരുന്നില്ല കാഷ്മീരിന്റെ ലയനം. അതിനൊരു ഉടന്പടിയുണ്ടായിരുന്നു. ആ ഉടന്പടിപ്രകാരം ഇന്ത്യയുടെ ഭാഗമായി നിൽക്കുന്പോഴും കാഷ്മീരിനു പ്രത്യേകമായി നിയമവും ഭരണഘടനയും ഉണ്ടായി. സ്വന്തമായി പതാകയും.
ഇന്ത്യയുടെ പൂന്തോട്ടമായി അറിയപ്പെടുന്ന കാഷ്മീരിൽ രാജ്യത്തെ മറ്റു സ്ഥലങ്ങളിലെ പൗരന്മാർക്ക് ഒരുതുണ്ടു ഭൂമി സ്വന്തമാക്കാൻ അനുവാദമില്ലായിരുന്നു. ഇവിടത്തെ ജോലികൾ കാഷ്മീരികൾക്കു മാത്രമായി നിശ്ചയിക്കപ്പെട്ടു. ഇന്ത്യൻ പാർലമെന്റ് പാസാക്കുന്ന പല നിയമങ്ങളും കാഷ്മീരിനു ബാധകമല്ലെന്ന വിചിത്രരീതികളും നിലനിന്നിരുന്നു. പ്രത്യേക പദവി റദ്ദാക്കിയ ചരിത്ര പ്രഖ്യാപനത്തോടെ ഇതൊക്കെ ഇല്ലാതായി. ജമ്മുകാഷ്മീരും ലഡാക്കും എന്ന പേരുകളിൽ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി കാഷ്മീർ വിഭജിക്കപ്പെട്ടു. ഇന്ത്യയിലെ ഏതൊരു നാടിനും തുല്യമാണ് ഇപ്പോൾ കാഷ്മീർ.
ജാതകം തിരുത്തുന്നു
നിലവിൽ കാഷ്മീരിന്റെ ജാതകം തിരുത്തിയെഴുതപ്പെട്ടിരിക്കുന്നു. ഭരണഘടനയിൽതന്നെ താത്കാലികമെന്ന രീതിയിൽ അടയാളപ്പെടുത്തി ഒപ്പുവച്ച ഒരു ഉടന്പടി ഏഴു പതിറ്റാണ്ടിനുശേഷം കഥാവശേഷമായതിനാൽ അത്ര അന്പരക്കാനൊന്നുമില്ല. ഇതിനു പിന്നിലെ രാഷ്ട്രീയവും മാറ്റത്തിനായി സ്വീകരിച്ച വളഞ്ഞവഴികളും ഭാവികാലം വിലയിരുത്തട്ടെ. പുത്തൻ സ്ഥിതിവിശേഷം കാഷ്മീരിനെ ഏതുവിധമാകും ബാധിക്കുകയെന്നതാണു വർത്തമാനകാല ആശങ്ക. നേട്ടമാകുമോ അതോ കൂടുതൽ കോട്ടങ്ങൾ വരുത്തിവയ്ക്കുമോ? രണ്ടിനുമുള്ള സാധ്യതകളും ഏതാണ്ടു തുല്യം.
ഇപ്പോഴത്തെ മാറ്റങ്ങൾ സുഗമമായി നടന്നാൽ കാഷ്മീരിനും രാജ്യത്തിനും അതു ഗുണം ചെയ്യുമെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. സ്ഥലം വിൽപനയിലുള്ള നിയന്ത്രണം ഇല്ലാതാവുന്നത് അതിശയിപ്പിക്കുന്ന മാറ്റങ്ങളുണ്ടാക്കിയേക്കാം. പുറമേനിന്നുള്ള ഒരാൾക്കു കാഷ്മീരിൽ ഭൂമിയോ വീടോ വാങ്ങാൻ ഇതുവരെ കഴിയില്ലായിരുന്നു. സ്ഥിരതാമസത്തിനും തടസമുണ്ടായിരുന്നു. ഇതുമൂലം കാഷ്മീരിൽ ഭൂമിവില താഴ്ന്ന നിലയിലായിരുന്നു. ഭൂമി കൈമാറ്റങ്ങൾ കുറഞ്ഞതോതിലുമായിരുന്നു. തടസങ്ങൾ മാറുന്നതോടെ കാഷ്മീരിൽ ഭൂമി സ്വന്തമാക്കാൻ കൊതിയുള്ളവർ തിരക്കു കൂട്ടും. വൻകിടക്കാരും രംഗത്തെത്താം. ഇതു ഭൂമിവില കുത്തനേ കൂട്ടാൻ ഇടവരുത്തും. വിൽപന വർധിക്കും. ടൂറിസം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള എല്ലാ മേഖലയിലും പുതിയ സംരംഭങ്ങൾ കടന്നുവരും. തൊഴിൽസാധ്യത കൂടും. കാഷ്മീരിനെ ഇത് അടിമുടി ഉണർത്തും. ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുന്നതോടെ തീവ്രവാദപ്രവർത്തനങ്ങളിൽനിന്നു യുവജനങ്ങളടക്കം പിന്തിരിയാനും ഇടയാകുമെന്നു കാഷ്മീരിനെ അടുത്തറിയാവുന്നവർ പ്രത്യാശിക്കുന്നു.
സാധ്യതകൾ അനന്തം
ടൂറിസത്തിൽ കാഷ്മീരിന്റെ സാധ്യതകൾ അനന്തമാണ്. ഉപയോഗപ്പെടുത്തിയതിന്റെ പതിന്മടങ്ങ് ഉപയോഗപ്പെടുത്താൻ കിടക്കുന്നു. മഞ്ഞിലുള്ള വിനോദങ്ങൾക്കും സാഹസിക ടൂറിസത്തിനും കാഷ്മീർ കാലഭേദമില്ലാതെ തയാറാണ്. കാഴ്ചകൾക്കു മാത്രമായിപോലും ഇവിടേക്കെത്താൻ ആളുകളും തയാർ. നിക്ഷേപകർക്കു കടന്നുവരാനുള്ള വാതിലുകൾ അടച്ചിട്ടതു വന്പൻ പദ്ധതികൾക്കു തടയിട്ടിരുന്നു. നിലയ്ക്കാത്ത സംഘർഷങ്ങൾ വിദേശികളടക്കമുള്ള വിനോദസഞ്ചാരികളെ അകറ്റിനിർത്തി. കാഷ്മീരിന്റെ സൗന്ദര്യവും കാലാവസ്ഥയും സ്വിറ്റ്സർലൻഡ് പോലുള്ള മനോഹരരാജ്യങ്ങളുടേതിനു തുല്യമാണ്. അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കിയാൽ ടൂറിസ്റ്റുകൾ ഈ സുന്ദരഭൂമിയിലേക്കു പ്രവഹിക്കും. ടൂറിസംകൊണ്ടു മാത്രം തൊഴിലില്ലായ്മ ഇല്ലായ്മ ചെയ്യുകയും സാന്പത്തിക വളർച്ച നേടുകയും ചെയ്ത നാടുകളുണ്ട്. കാഷമീരിനും അതിനു കഴിയും.
നാട്ടിലെ ജോലികൾ പുറമേയുളളവർക്കു പങ്കുവയ്ക്കണമെന്ന പുതിയനിയമം കാഷ്മീരികളെ അലോസരപ്പെടുത്തിയേക്കാം. ഉന്നതവിദ്യാഭ്യാസവും ഉയർന്നതൊഴിലും നേടാനുള്ള അവസരമായി ഇതിനെ കണ്ടാൽ പ്രശ്നം തീരാവുന്നതേയുള്ളൂ. മികവുള്ള ജോലിക്കാരുടെ കടന്നുവരവ് വിവിധ മേഖലകളിൽ അഭിവൃദ്ധിയുമുണ്ടാക്കും. പ്രത്യേക പദവി മൂലം പല കാര്യങ്ങളിലുമുള്ള സ്വയംഭരണാവകാശം കാഷ്മീരിലെ പ്രാദേശിക ഭരണകൂടത്തിനു ലഭിച്ചിരുന്നു. ഇതില്ലാതാകുന്നതും കാഷ്മീർജനതയെ അസ്വസ്ഥമാക്കിയേക്കാം. അയൽരാജ്യങ്ങളെ ചൊടിപ്പിച്ചേക്കാം. ജനങ്ങളും കേന്ദ്രസർക്കാരും ഈ സാഹചര്യത്തെ ഏതുവിധമാകും കൈകാര്യം ചെയ്യുന്നതിനനുസരിച്ചായിരിക്കും കാഷ്മീരിന്റെ ഭാവി.
മാറണം കാഷ്മീർ
എന്തായാലും കാഷ്മീർ ഇന്നുള്ളതു പോലായാൽ പോരെന്ന് ഇന്ത്യക്കാരെല്ലാം കരുതുന്നു. മുൾമുനയിൽ നിൽക്കുന്നതുപോലെയുള്ള അവസ്ഥ അസഹനീയം. രാജ്യത്തിന്റെ ശിരസായി തലയുയർത്തിപ്പിടിച്ചു നിൽക്കേണ്ട ഒരു സുന്ദരദേശം വിഘടനവാദത്തിന്റെയും തീവ്രവാദത്തിന്റെയും വിളഭൂമിയാകുന്നതിൽ ദുഃഖിക്കാത്തവർ ഉണ്ടാവില്ല. രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമായും കാഷ്മീർ മാറരുത്. ഏതൊരു സഞ്ചാരിക്കും കാലവും സമയവും നോക്കാതെ കടന്നുചെല്ലാൻ കഴിയുന്ന ഇടമായി മാറണം കാഷ്മീർ.
എം. റോയ്
കാഷ്മീരിനു മറ്റൊരു മുഖം കൂടിയുണ്ട്. ആയുധധാരികളായ പട്ടാളക്കാർ കാവൽനിൽക്കുന്ന തെരുവുകൾ, സൈനിക വാഹനങ്ങളുടെ ഇരന്പൽ, പ്രകോപനം സൃഷ്ടിക്കുന്ന കടന്നുകയറ്റങ്ങൾ, ഭീകരാക്രമണങ്ങൾ, അതിർത്തികളിലെ വെടിയൊച്ചകൾ, ആർത്തനാദങ്ങൾ, നിരീക്ഷണം, പരിശോധന, കർഫ്യൂ, ഏതുനിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന ഭീതി, പേടിച്ചരണ്ട മനുഷ്യർ, ഇന്ത്യയുടെ തോരാത്ത കണ്ണുനീർ!
ഹിമവാന്റെ മടിത്തട്ടിൽ
ഇന്ത്യയുടെ വടക്കേ അതിരിലാണു കാഷ്മീർ. പാക്കിസ്ഥാനും ചൈനയുമാണ് അതിർത്തി പങ്കിടുന്ന അയൽരാജ്യങ്ങൾ. ഹിമവാന്റെ മടിത്തട്ടിൽ കഴിയുന്ന കാഷ്മീരിന്റെ മിക്കഭാഗവും മഞ്ഞുവീഴ്ചയുണ്ടാകുന്ന പ്രദേശങ്ങളാണ്. മാസങ്ങളോളം ചില പ്രദേശങ്ങൾ മഞ്ഞിനടിയിലാകാറുമുണ്ട്. സമുദ്രനിരപ്പിൽനിന്ന് ആറായിരം മുതൽ പതിനെട്ടായിരം അടി വരെ ഉയരത്തിൽ കാഷ്മീരിന്റെ ഭൂവിഭാഗങ്ങൾ സ്ഥിതിചെയ്യുന്നു. ഭൂരിഭാഗം പ്രദേശങ്ങളും വാസയോഗ്യമല്ല. കാഷ്മീർ താഴ്വരയാണു പ്രധാന ജനവാസകേന്ദ്രം. ആകെയുള്ള ഒന്നേകാൽ കോടി ജനങ്ങളിൽ പകുതിയിലധികവും ഇവിടെ വസിക്കുന്നു. മഞ്ഞുകാലത്തു താഴ്വരയിലെ താപനില മൈനസ് ഡിഗ്രിയിലേക്കു താഴും. വേനലിന്റെ പാരമ്യതയിൽപോലും 24 ഡിഗ്രിയിലധികം ചൂടു കൂടാറുമില്ല. ഹിമപാതങ്ങൾ പതിവായ പർവതനിരകൾ അപൂർവമായി മാത്രം സൂര്യപ്രകാശം പതിക്കുന്നവയാണ്. തണുപ്പിന്റെ പുതപ്പിനുള്ളിലാണു കാഷ്മീരിന്റെ പാർപ്പ്.
വടക്കുകിഴക്കായി ഹിമാലയം തലയുയർത്തിനിൽക്കുന്നു. തെക്കും പടിഞ്ഞാറുമായി പിർ, പഞ്ചാൽ മലനിരകൾ. താഴ്വരയിലൂടെ ഝലം നദി ഒഴുകുന്നു. വലിയ ചുരങ്ങളിലൂടെയാണു കാഷ്മീർ താഴ്വരയിലേക്കു പ്രവേശിക്കാനാവുക. ശ്രീനഗറിലും ജമ്മുവിലും ലഡാക്കിലും വിമാനത്താവളങ്ങളുണ്ട്. കാർഗിലിൽ സൈനിക എയർപോർട്ടുമുണ്ട്. 915 കിലോമീറ്ററാണു ഡൽഹിയിൽനിന്നു ശ്രീനഗറിലേക്കുള്ള ദൂരം. ബസിലും ട്രെയിനിലും ഇവിടെയെത്താം. താഴ്വരകളിൽ മരങ്ങൾ ഇടതൂർന്നു വളരുന്നു. ചതുപ്പുനിലങ്ങളിൽ വില്ലോ മരങ്ങളാണു കാഴ്ച. ക്രിക്കറ്റ് ബാറ്റ് നിർമിക്കാൻ ഉപയോഗിക്കുന്ന മരമാണു വില്ലോ. ഉയർന്നപ്രദേശങ്ങളിൽ വോൾനട്ട് മരങ്ങളുടെ പച്ചപ്പ്. ഗിരിശൃംഗങ്ങളിൽ ബിർച്ച് മരങ്ങൾ നിറഞ്ഞ നിബിഡവനങ്ങൾ. ചിനാർ ആണു കാഷ്മീരിന്റെ സ്വന്തം വൃക്ഷം.
തടാകങ്ങളുടെ നാട്
നദിയുടെ തീരങ്ങളിൽ നെൽപ്പാടങ്ങൾ. ചെരിഞ്ഞ പ്രദേശങ്ങൾ തട്ടുകളാക്കി ചോളവും ബാർലിയും കൃഷിചെയ്യുന്നു. പഴവർഗങ്ങളും കുങ്കുമപ്പൂവും പുകയിലയുമാണു മറ്റു കൃഷികൾ. ഒഴുകുന്ന കൃഷിയിടങ്ങളാണു മറ്റൊരു കൗതുകം. ചങ്ങാടത്തിൽ മണ്ണും ചവറും നിറച്ചു തോട്ടം തയാറാക്കുന്നു. തക്കാളി, മത്തൻ, വെള്ളരി തുടങ്ങിയവയാണു വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഈ തോട്ടങ്ങളിലെ കൃഷി. തടാകങ്ങളുടെ ആഴം കുറഞ്ഞ ഭാഗങ്ങളിൽ ഇവ കെട്ടിയിടുന്നു. കാഷ്മീരിൽ ഒരു ഡസനിലധികം വലിയ തടാകങ്ങളുണ്ട്. 26 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ദാൽ തടാകമാണ് ഇവയിൽ മുന്പൻ. സൗന്ദര്യത്തിൽ ഇതിനു പകരം വയ്ക്കാവുന്ന മറ്റൊന്നു ഭൂമിയിൽ വിരളം. മഞ്ഞിന്റെ തലപ്പാവണിഞ്ഞ കൂറ്റൻ മലകൾ തടാകങ്ങളെ അതിരിട്ടുനിൽക്കുന്നു. തടാകങ്ങൾ കേന്ദ്രീകരിച്ചാണു കാഷ്മീർ ടൂറിസത്തിന്റെ വളർച്ചയും ഉയർച്ചയും.
ശ്രീനഗറിനു സമീപം അമർനാഥിലെ അതിപ്രശസ്തമായ ഗുഹാക്ഷേത്രം ഹൈന്ദവ തീർഥാടകരുടെ രാജ്യത്തെതന്നെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ലക്ഷക്കണക്കിനു തീർഥാടകരാണു സംഘർഷങ്ങൾക്കു നടുവിലും ഇവിടെ എത്താറുള്ളത്. തീർഥാടകരുടെ ഒഴുക്കുള്ള പേർപെറ്റ ക്ഷേത്രങ്ങളും മോസ്കുകളും വേറെയുമുണ്ട്. സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷൻ കൂടിയാണു മഞ്ഞിന്റെ ഈ താഴ്വര. ഒട്ടനവധി മലയാള സിനിമകൾക്കടക്കം കാഷ്മീരിന്റെ സ്വാഭാവികപ്രകൃതി സൈറ്റായി മാറിയിട്ടുണ്ട്.
ഇന്ത്യയുടെ വിങ്ങൽ
സ്വാതന്ത്ര്യ കാലഘട്ടം മുതൽ കാഷ്മീർ ഇന്ത്യയുടെ വിങ്ങലാണ്. രാജ്യം സ്വതന്ത്രമാകുന്പോൾ കാഷ്മീർ ഇന്ത്യയുടെ ഭാഗമായിരുന്നില്ല. ഹരിസിംഗ് എന്ന രാജാവിനു കീഴിൽ അന്നു ജമ്മുകാഷ്മീർ എന്ന നാട്ടുരാജ്യമായിരുന്നു. ജനങ്ങളിൽ മുസ് ലിങ്ങളായിരുന്നു ഭൂരിപക്ഷം. ഈ പ്രദേശം പിടിച്ചെടുക്കാൻ പാക്കിസ്ഥാൻ പടയൊരുക്കി. കുറച്ചുഭാഗം പിടിച്ചെടുത്തു. അതോടെ രാജാവ് ഇന്ത്യയുടെ പിന്തുണ തേടി. ഇന്ത്യയുടെ ഭാഗമാകാൻ സമ്മതവും മൂളി. അങ്ങനെ 1947 ഒക്ടോബർ 26നു ജമ്മുകാഷ്മീർ ഇന്ത്യയുടേതായി. മറ്റു നാട്ടുരാജ്യങ്ങളെപ്പോലെ ഉപാധിരഹിതമായിരുന്നില്ല കാഷ്മീരിന്റെ ലയനം. അതിനൊരു ഉടന്പടിയുണ്ടായിരുന്നു. ആ ഉടന്പടിപ്രകാരം ഇന്ത്യയുടെ ഭാഗമായി നിൽക്കുന്പോഴും കാഷ്മീരിനു പ്രത്യേകമായി നിയമവും ഭരണഘടനയും ഉണ്ടായി. സ്വന്തമായി പതാകയും.
ഇന്ത്യയുടെ പൂന്തോട്ടമായി അറിയപ്പെടുന്ന കാഷ്മീരിൽ രാജ്യത്തെ മറ്റു സ്ഥലങ്ങളിലെ പൗരന്മാർക്ക് ഒരുതുണ്ടു ഭൂമി സ്വന്തമാക്കാൻ അനുവാദമില്ലായിരുന്നു. ഇവിടത്തെ ജോലികൾ കാഷ്മീരികൾക്കു മാത്രമായി നിശ്ചയിക്കപ്പെട്ടു. ഇന്ത്യൻ പാർലമെന്റ് പാസാക്കുന്ന പല നിയമങ്ങളും കാഷ്മീരിനു ബാധകമല്ലെന്ന വിചിത്രരീതികളും നിലനിന്നിരുന്നു. പ്രത്യേക പദവി റദ്ദാക്കിയ ചരിത്ര പ്രഖ്യാപനത്തോടെ ഇതൊക്കെ ഇല്ലാതായി. ജമ്മുകാഷ്മീരും ലഡാക്കും എന്ന പേരുകളിൽ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി കാഷ്മീർ വിഭജിക്കപ്പെട്ടു. ഇന്ത്യയിലെ ഏതൊരു നാടിനും തുല്യമാണ് ഇപ്പോൾ കാഷ്മീർ.
ജാതകം തിരുത്തുന്നു
നിലവിൽ കാഷ്മീരിന്റെ ജാതകം തിരുത്തിയെഴുതപ്പെട്ടിരിക്കുന്നു. ഭരണഘടനയിൽതന്നെ താത്കാലികമെന്ന രീതിയിൽ അടയാളപ്പെടുത്തി ഒപ്പുവച്ച ഒരു ഉടന്പടി ഏഴു പതിറ്റാണ്ടിനുശേഷം കഥാവശേഷമായതിനാൽ അത്ര അന്പരക്കാനൊന്നുമില്ല. ഇതിനു പിന്നിലെ രാഷ്ട്രീയവും മാറ്റത്തിനായി സ്വീകരിച്ച വളഞ്ഞവഴികളും ഭാവികാലം വിലയിരുത്തട്ടെ. പുത്തൻ സ്ഥിതിവിശേഷം കാഷ്മീരിനെ ഏതുവിധമാകും ബാധിക്കുകയെന്നതാണു വർത്തമാനകാല ആശങ്ക. നേട്ടമാകുമോ അതോ കൂടുതൽ കോട്ടങ്ങൾ വരുത്തിവയ്ക്കുമോ? രണ്ടിനുമുള്ള സാധ്യതകളും ഏതാണ്ടു തുല്യം.
ഇപ്പോഴത്തെ മാറ്റങ്ങൾ സുഗമമായി നടന്നാൽ കാഷ്മീരിനും രാജ്യത്തിനും അതു ഗുണം ചെയ്യുമെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. സ്ഥലം വിൽപനയിലുള്ള നിയന്ത്രണം ഇല്ലാതാവുന്നത് അതിശയിപ്പിക്കുന്ന മാറ്റങ്ങളുണ്ടാക്കിയേക്കാം. പുറമേനിന്നുള്ള ഒരാൾക്കു കാഷ്മീരിൽ ഭൂമിയോ വീടോ വാങ്ങാൻ ഇതുവരെ കഴിയില്ലായിരുന്നു. സ്ഥിരതാമസത്തിനും തടസമുണ്ടായിരുന്നു. ഇതുമൂലം കാഷ്മീരിൽ ഭൂമിവില താഴ്ന്ന നിലയിലായിരുന്നു. ഭൂമി കൈമാറ്റങ്ങൾ കുറഞ്ഞതോതിലുമായിരുന്നു. തടസങ്ങൾ മാറുന്നതോടെ കാഷ്മീരിൽ ഭൂമി സ്വന്തമാക്കാൻ കൊതിയുള്ളവർ തിരക്കു കൂട്ടും. വൻകിടക്കാരും രംഗത്തെത്താം. ഇതു ഭൂമിവില കുത്തനേ കൂട്ടാൻ ഇടവരുത്തും. വിൽപന വർധിക്കും. ടൂറിസം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള എല്ലാ മേഖലയിലും പുതിയ സംരംഭങ്ങൾ കടന്നുവരും. തൊഴിൽസാധ്യത കൂടും. കാഷ്മീരിനെ ഇത് അടിമുടി ഉണർത്തും. ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുന്നതോടെ തീവ്രവാദപ്രവർത്തനങ്ങളിൽനിന്നു യുവജനങ്ങളടക്കം പിന്തിരിയാനും ഇടയാകുമെന്നു കാഷ്മീരിനെ അടുത്തറിയാവുന്നവർ പ്രത്യാശിക്കുന്നു.
സാധ്യതകൾ അനന്തം
ടൂറിസത്തിൽ കാഷ്മീരിന്റെ സാധ്യതകൾ അനന്തമാണ്. ഉപയോഗപ്പെടുത്തിയതിന്റെ പതിന്മടങ്ങ് ഉപയോഗപ്പെടുത്താൻ കിടക്കുന്നു. മഞ്ഞിലുള്ള വിനോദങ്ങൾക്കും സാഹസിക ടൂറിസത്തിനും കാഷ്മീർ കാലഭേദമില്ലാതെ തയാറാണ്. കാഴ്ചകൾക്കു മാത്രമായിപോലും ഇവിടേക്കെത്താൻ ആളുകളും തയാർ. നിക്ഷേപകർക്കു കടന്നുവരാനുള്ള വാതിലുകൾ അടച്ചിട്ടതു വന്പൻ പദ്ധതികൾക്കു തടയിട്ടിരുന്നു. നിലയ്ക്കാത്ത സംഘർഷങ്ങൾ വിദേശികളടക്കമുള്ള വിനോദസഞ്ചാരികളെ അകറ്റിനിർത്തി. കാഷ്മീരിന്റെ സൗന്ദര്യവും കാലാവസ്ഥയും സ്വിറ്റ്സർലൻഡ് പോലുള്ള മനോഹരരാജ്യങ്ങളുടേതിനു തുല്യമാണ്. അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കിയാൽ ടൂറിസ്റ്റുകൾ ഈ സുന്ദരഭൂമിയിലേക്കു പ്രവഹിക്കും. ടൂറിസംകൊണ്ടു മാത്രം തൊഴിലില്ലായ്മ ഇല്ലായ്മ ചെയ്യുകയും സാന്പത്തിക വളർച്ച നേടുകയും ചെയ്ത നാടുകളുണ്ട്. കാഷമീരിനും അതിനു കഴിയും.
നാട്ടിലെ ജോലികൾ പുറമേയുളളവർക്കു പങ്കുവയ്ക്കണമെന്ന പുതിയനിയമം കാഷ്മീരികളെ അലോസരപ്പെടുത്തിയേക്കാം. ഉന്നതവിദ്യാഭ്യാസവും ഉയർന്നതൊഴിലും നേടാനുള്ള അവസരമായി ഇതിനെ കണ്ടാൽ പ്രശ്നം തീരാവുന്നതേയുള്ളൂ. മികവുള്ള ജോലിക്കാരുടെ കടന്നുവരവ് വിവിധ മേഖലകളിൽ അഭിവൃദ്ധിയുമുണ്ടാക്കും. പ്രത്യേക പദവി മൂലം പല കാര്യങ്ങളിലുമുള്ള സ്വയംഭരണാവകാശം കാഷ്മീരിലെ പ്രാദേശിക ഭരണകൂടത്തിനു ലഭിച്ചിരുന്നു. ഇതില്ലാതാകുന്നതും കാഷ്മീർജനതയെ അസ്വസ്ഥമാക്കിയേക്കാം. അയൽരാജ്യങ്ങളെ ചൊടിപ്പിച്ചേക്കാം. ജനങ്ങളും കേന്ദ്രസർക്കാരും ഈ സാഹചര്യത്തെ ഏതുവിധമാകും കൈകാര്യം ചെയ്യുന്നതിനനുസരിച്ചായിരിക്കും കാഷ്മീരിന്റെ ഭാവി.
മാറണം കാഷ്മീർ
എന്തായാലും കാഷ്മീർ ഇന്നുള്ളതു പോലായാൽ പോരെന്ന് ഇന്ത്യക്കാരെല്ലാം കരുതുന്നു. മുൾമുനയിൽ നിൽക്കുന്നതുപോലെയുള്ള അവസ്ഥ അസഹനീയം. രാജ്യത്തിന്റെ ശിരസായി തലയുയർത്തിപ്പിടിച്ചു നിൽക്കേണ്ട ഒരു സുന്ദരദേശം വിഘടനവാദത്തിന്റെയും തീവ്രവാദത്തിന്റെയും വിളഭൂമിയാകുന്നതിൽ ദുഃഖിക്കാത്തവർ ഉണ്ടാവില്ല. രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമായും കാഷ്മീർ മാറരുത്. ഏതൊരു സഞ്ചാരിക്കും കാലവും സമയവും നോക്കാതെ കടന്നുചെല്ലാൻ കഴിയുന്ന ഇടമായി മാറണം കാഷ്മീർ.
എം. റോയ്