കുതിച്ചുപായുന്നതിനിടെയുണ്ടായ ഇന്ത്യൻ നിരോധനം ചൈനീസ് ആപ്പുകൾക്ക് സമ്മാനിക്കുന്നതു വലിയ നഷ്ടം. നിരോധനപ്പട്ടികയിലെ പ്രധാനിയായ ടിക് ടോക്കിന്റെ ആഗോള ഡൗണ്ലോഡ്സിൽ 30 ശതമാനവും ഇന്ത്യയിൽനിന്നാണെന്നാണു കണക്കുകൾ.
ഇന്ത്യയിലെ ഉപയോക്താക്കൾ കൈവിടുന്നതോടെ ടിക്ടോക്കിന്റെ ഉടമകളായ ബൈറ്റ് ഡാൻസിനുണ്ടാകുന്ന വരുമാന നഷ്ടം ഭീമമായിരിക്കും. പട്ടികയിലുള്ള മറ്റെല്ലാ ആപ്പുകളുടെ സ്ഥിതിയും ഇതുതന്നെ. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലും ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്നുള്ള മുറവിളി ശക്തമാണ്. ഇന്ത്യയുടെ തീരുമാനം ഈ രാജ്യങ്ങൾക്ക് പ്രചോദനമായാൽ ചൈനീസ് ആപ്പുകളുടെ ഭാവി പ്രത്യേകം പറയേണ്ടതില്ല.
നിക്ഷേപത്തിൽ ചോർച്ച
ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളിൽ പല ചൈനീസ് വന്പൻമാർക്കും വലിയ നിക്ഷേപമുണ്ട് . നിലവിലുള്ള നിക്ഷേപങ്ങളിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നു കരുതാമെങ്കിലും ഭാവിയിലെ കാര്യങ്ങൾ അങ്ങനെയായിരിക്കില്ല. രാജ്യത്ത് ഉടലെടുത്തിരിക്കുന്ന കടുത്ത ചൈനാവിരുദ്ധ വികാരം വിദേശ നിക്ഷേപ നിയമങ്ങളിലുൾപ്പെടെ പ്രതിഫലിപ്പിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതരാകും. ചൈനീസ് നിക്ഷേപങ്ങൾക്ക് നിയന്ത്രണം വരും.
ഒഴിയാതെ ആശങ്ക
ആപ്പിളും ഗൂഗിളും അവരുടെ ആപ്പ് സ്റ്റോറുകളിൽനിന്നു ടിക് ടോക്കിനെ പുറത്താക്കിയെങ്കിലും ബാക്കിയുള്ള 58 ആപ്പുകൾ ഇപ്പോഴും ആപ്പ് സ്റ്റോറുകളിൽ ലഭ്യമാണ്.
ആപ്പ് സ്റ്റോറുകളിൽനിന്ന് ഈ ആപ്പുകളെല്ലാം പുറത്തായാലും ഡൗണ്ലോഡ് ചെയ്തിട്ടുള്ളവർക്ക് അവ ഉപയോഗിക്കാനാകുമെന്നാണു റിപ്പോർട്ട്. എന്നാൽ, നേരത്തെ ഡൗൺലോഡ് ചെയ്തിരുന്ന പലർക്കും ഇപ്പോൾ ടിക് ടോക്ക് ഉപയോഗിക്കാനാവുന്നില്ല. ആവശ്യമെങ്കിൽ, നേരത്തെ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുള്ള മറ്റ് നിരോധിത ആപ്പുകളുടെ ഉപയോഗവും കേന്ദ്രസർക്കാരിന് തടയാനാവും. പക്ഷേ കാര്യങ്ങൾ അവിടംകൊണ്ട് അവസാനിക്കുന്നില്ല, നിരോധനം നേരിടുന്ന ആപ്പുകളുടെയെല്ലാം അനൗപചാരിക വേർഷനുകൾ പതുക്കെ വിപണിയിൽ തലപൊക്കിത്തുടങ്ങും. ആപ്പുകളുടെ അനൗപചാരിക വേർഷൻ ഉപയോഗിക്കുന്നതുവഴിയുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങൾ വലുതാണെങ്കിലും പലരും അവ പരിഗണിക്കണമെന്നില്ല.
പുത്തൻ താരോദയങ്ങൾ
ചൈനീസ് ആപ്പുകൾക്കുണ്ടായ നിരോധനം ഇന്ത്യൻ ആപ്പുകൾക്കു വലിയ സ്വീകാര്യതയാണുണ്ടാക്കിയിരിക്കുന്നത്. ടിക് ടോക്കിനു പകരമായി ഉപയോഗിക്കാവുന്ന ചിൻകാരി, ബോലോ ഇന്ത്യ, മിത്രോൺ, റോപോസോ തുടങ്ങിയ ഇന്ത്യൻ ആപ്പുകളുടെ ഉപയോക്താക്കളുടെ എണ്ണം ഒറ്റ ദിവസംകൊണ്ട് കുതിച്ചുയർന്നു. പുറത്താക്കപ്പെട്ട ആപ്പുകൾക്ക് പകരമായി ഉപയോഗിക്കാവുന്ന ഇന്ത്യൻ ആപ്പുകൾ ഉടനടി പുറത്തിറക്കുമെന്ന് സീ 5 ഉൾപ്പെടെയുള്ള പലകന്പനികളും പ്രഖ്യാപിച്ചിട്ടുമുണ്ട്.
അലക്സ് ചാക്കോ
ഇന്ത്യയിലെ ഉപയോക്താക്കൾ കൈവിടുന്നതോടെ ടിക്ടോക്കിന്റെ ഉടമകളായ ബൈറ്റ് ഡാൻസിനുണ്ടാകുന്ന വരുമാന നഷ്ടം ഭീമമായിരിക്കും. പട്ടികയിലുള്ള മറ്റെല്ലാ ആപ്പുകളുടെ സ്ഥിതിയും ഇതുതന്നെ. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലും ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്നുള്ള മുറവിളി ശക്തമാണ്. ഇന്ത്യയുടെ തീരുമാനം ഈ രാജ്യങ്ങൾക്ക് പ്രചോദനമായാൽ ചൈനീസ് ആപ്പുകളുടെ ഭാവി പ്രത്യേകം പറയേണ്ടതില്ല.
നിക്ഷേപത്തിൽ ചോർച്ച
ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളിൽ പല ചൈനീസ് വന്പൻമാർക്കും വലിയ നിക്ഷേപമുണ്ട് . നിലവിലുള്ള നിക്ഷേപങ്ങളിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നു കരുതാമെങ്കിലും ഭാവിയിലെ കാര്യങ്ങൾ അങ്ങനെയായിരിക്കില്ല. രാജ്യത്ത് ഉടലെടുത്തിരിക്കുന്ന കടുത്ത ചൈനാവിരുദ്ധ വികാരം വിദേശ നിക്ഷേപ നിയമങ്ങളിലുൾപ്പെടെ പ്രതിഫലിപ്പിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതരാകും. ചൈനീസ് നിക്ഷേപങ്ങൾക്ക് നിയന്ത്രണം വരും.
ഒഴിയാതെ ആശങ്ക
ആപ്പിളും ഗൂഗിളും അവരുടെ ആപ്പ് സ്റ്റോറുകളിൽനിന്നു ടിക് ടോക്കിനെ പുറത്താക്കിയെങ്കിലും ബാക്കിയുള്ള 58 ആപ്പുകൾ ഇപ്പോഴും ആപ്പ് സ്റ്റോറുകളിൽ ലഭ്യമാണ്.
ആപ്പ് സ്റ്റോറുകളിൽനിന്ന് ഈ ആപ്പുകളെല്ലാം പുറത്തായാലും ഡൗണ്ലോഡ് ചെയ്തിട്ടുള്ളവർക്ക് അവ ഉപയോഗിക്കാനാകുമെന്നാണു റിപ്പോർട്ട്. എന്നാൽ, നേരത്തെ ഡൗൺലോഡ് ചെയ്തിരുന്ന പലർക്കും ഇപ്പോൾ ടിക് ടോക്ക് ഉപയോഗിക്കാനാവുന്നില്ല. ആവശ്യമെങ്കിൽ, നേരത്തെ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുള്ള മറ്റ് നിരോധിത ആപ്പുകളുടെ ഉപയോഗവും കേന്ദ്രസർക്കാരിന് തടയാനാവും. പക്ഷേ കാര്യങ്ങൾ അവിടംകൊണ്ട് അവസാനിക്കുന്നില്ല, നിരോധനം നേരിടുന്ന ആപ്പുകളുടെയെല്ലാം അനൗപചാരിക വേർഷനുകൾ പതുക്കെ വിപണിയിൽ തലപൊക്കിത്തുടങ്ങും. ആപ്പുകളുടെ അനൗപചാരിക വേർഷൻ ഉപയോഗിക്കുന്നതുവഴിയുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങൾ വലുതാണെങ്കിലും പലരും അവ പരിഗണിക്കണമെന്നില്ല.
പുത്തൻ താരോദയങ്ങൾ
ചൈനീസ് ആപ്പുകൾക്കുണ്ടായ നിരോധനം ഇന്ത്യൻ ആപ്പുകൾക്കു വലിയ സ്വീകാര്യതയാണുണ്ടാക്കിയിരിക്കുന്നത്. ടിക് ടോക്കിനു പകരമായി ഉപയോഗിക്കാവുന്ന ചിൻകാരി, ബോലോ ഇന്ത്യ, മിത്രോൺ, റോപോസോ തുടങ്ങിയ ഇന്ത്യൻ ആപ്പുകളുടെ ഉപയോക്താക്കളുടെ എണ്ണം ഒറ്റ ദിവസംകൊണ്ട് കുതിച്ചുയർന്നു. പുറത്താക്കപ്പെട്ട ആപ്പുകൾക്ക് പകരമായി ഉപയോഗിക്കാവുന്ന ഇന്ത്യൻ ആപ്പുകൾ ഉടനടി പുറത്തിറക്കുമെന്ന് സീ 5 ഉൾപ്പെടെയുള്ള പലകന്പനികളും പ്രഖ്യാപിച്ചിട്ടുമുണ്ട്.
അലക്സ് ചാക്കോ