മുംബൈ: റിലയൻസ് ജിയോ പ്ലാറ്റ്ഫോംസിൽ സൗദി അറേബ്യൻ സർക്കാരിന്റെ നിക്ഷേപഫണ്ട് (പിഐഎഫ്) 11,367 കോടി രൂപ നിക്ഷേപിക്കും. ജിയോ പ്ലാറ്റ്ഫോംസിന്റെ 2.3 ശതമാനം ഓഹരിക്കായാണ് ഈ തുക. ഇതോടെ റിലയൻസ് ജിയോ പത്ത് ഇടപാടുകളിലായി 1.15 ലക്ഷം കോടി രൂപ സമാഹരിച്ചു.
ഫേസ്ബുക്ക് കന്പനിയുടെ നിക്ഷേപഗ്രൂപ്പുകളായ സിൽവർ ലേക്ക്, വിസ്റ്റ ഇക്വിറ്റി, ജനറൽ അറ്റ്ലാന്റിക്, കെകെആർ, മുദാബല, എഡിഐഐ, ടിപിജി, കാറ്റർട്ടൻ എന്നിവയുമാണ് ജിയോയിലെ മറ്റു നിക്ഷേപകർ.
റിലയൻസ് ഗ്രൂപ്പിന്റെ മൊബൈൽ, ഡിജിറ്റൽ, ഓൺലൈൻ സേവനങ്ങൾ എല്ലാം ഇനി ജിയോ പ്ലാറ്റ്ഫോംസിന്റെ കീഴിലാകും. ജിയോ പ്ലാറ്റ്ഫോംസിന് അഞ്ചുലക്ഷം കോടി രൂപ വിലയിട്ടാണ് ഇതുവരെ ഓഹരികൾ വിറ്റത്. വില്പനവഴി ലഭിക്കുന്ന പണത്തിൽ വലിയപങ്ക് റിലയൻസിന്റെ കടം വീട്ടാനാണ് ഉപയോഗിക്കുന്നത്.
ജിയോയിലെ നിക്ഷേപത്തിന് എത്തുന്ന വിദേശനാണ്യം രാജ്യത്തിന്റെ വിദേശനാണ്യശേഖരം കൂട്ടാനും സഹായിച്ചു. ഒൻപതാഴ്ചകൊണ്ടാണു റിലയൻസ് ഇത്ര വലിയ നിക്ഷേപം സമാഹരിച്ചത്.
ഫേസ്ബുക്ക് കന്പനിയുടെ നിക്ഷേപഗ്രൂപ്പുകളായ സിൽവർ ലേക്ക്, വിസ്റ്റ ഇക്വിറ്റി, ജനറൽ അറ്റ്ലാന്റിക്, കെകെആർ, മുദാബല, എഡിഐഐ, ടിപിജി, കാറ്റർട്ടൻ എന്നിവയുമാണ് ജിയോയിലെ മറ്റു നിക്ഷേപകർ.
റിലയൻസ് ഗ്രൂപ്പിന്റെ മൊബൈൽ, ഡിജിറ്റൽ, ഓൺലൈൻ സേവനങ്ങൾ എല്ലാം ഇനി ജിയോ പ്ലാറ്റ്ഫോംസിന്റെ കീഴിലാകും. ജിയോ പ്ലാറ്റ്ഫോംസിന് അഞ്ചുലക്ഷം കോടി രൂപ വിലയിട്ടാണ് ഇതുവരെ ഓഹരികൾ വിറ്റത്. വില്പനവഴി ലഭിക്കുന്ന പണത്തിൽ വലിയപങ്ക് റിലയൻസിന്റെ കടം വീട്ടാനാണ് ഉപയോഗിക്കുന്നത്.
ജിയോയിലെ നിക്ഷേപത്തിന് എത്തുന്ന വിദേശനാണ്യം രാജ്യത്തിന്റെ വിദേശനാണ്യശേഖരം കൂട്ടാനും സഹായിച്ചു. ഒൻപതാഴ്ചകൊണ്ടാണു റിലയൻസ് ഇത്ര വലിയ നിക്ഷേപം സമാഹരിച്ചത്.