പ്രമുഖ ചരിത്രകാരൻ പ്രഫ.എ ശ്രീധരമേനോൻ രചിച്ച കേരള സർവകലാശാല ചരിത്രത്തിൽ ആൽബർട്ട് ഐൻസ്റ്റൈനെ തിരുവിതാംകൂർ സർവകലാശാല വൈസ് ചാൻസലറായി ക്ഷണിച്ചതായി വ്യക്തമാക്കുന്നു.
ഐൻസ്റ്റൈൻ ഉൾപ്പെടെ വിഖ്യാതരായ പലരെയും വൈസ് ചാൻസലറായി നിയമിക്കാൻ സർ സിപി പരിഗണിച്ചിരുന്നതായി ചരിത്രകാരൻ എം ജി ശശിഭൂഷണും ആവർത്തിക്കുന്നു. ഐൻസ്റ്റൈനെ ഇവിടേക്ക് ക്ഷണിക്കാൻ ആഗ്രഹിക്കുന്നതായി ശ്രീചിത്തിര സ്റ്റേറ്റ് കൗണ്‍സിലിൽ പ്രഖ്യാപിച്ചതായി പഴമക്കാരിൽനിന്നു കേട്ടിട്ടുണ്ടെന്നും പക്ഷെ ആ ക്ഷണക്കത്ത് കണ്ടെടുക്കാനിയിട്ടില്ലെന്നും ശശിഭൂഷൺ പറയുന്നു.
സരോജ സുന്ദർരാജൻ എഴുതിയ സി പി രാമസ്വാമി അയ്യരുടെ ജീവചരിത്രത്തിലും ഐൻസ്റ്റൈനെ ക്ഷണിച്ചിരുന്നതായി പരാമർശിക്കുന്നുണ്ട്. കേരള സർവകലാശാല ഒൗദ്യോഗിക വെബ് സൈറ്റിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
മഹാപ്രതിഭ എന്നു ലോകം വാഴ്ത്തുന്ന ആൽബർട്ട് ഐൻസ്റ്റൈൻ തിരുവിതാംകൂർ സർവകലാശാലയുടെ വൈസ് ചാൻസലറായി ദിവാന്റെ ക്ഷണം സ്വീകരിച്ചു വന്നിരുന്നെങ്കിൽ അതൊരു സംഭവമായിരുന്നേനെ. കേരള സർവകലാശാലയായി പരിണമിച്ചിരിക്കുന്ന തിരുവിതാകൂർ സർവകലാശാലയിൽ മാസം ആറായിരം രൂപ എന്ന മുന്തിയ ശന്പളം വാഗ്ദാനം ചെയ്ത് ഐൻസ്റ്റൈനെ വൈസ് ചാൻസലറായി നിയമിക്കാൻ കലാശാലയുടെ സ്ഥാപകനായ തിരുവിതാംകൂർ മഹാരാജാവ് ചിത്തിരതിരുനാൾ ബാലരാമ വർമയോട് ദിവാൻ സർ സി പി രാമസ്വാമി അയ്യർ നിർദേശിച്ചതായാണ് ചരിത്രമൊഴി. കഥയുടെ പൊരുളിനു തെളിവായി ആ ക്ഷണക്കത്തും മറുപടിക്കത്തും കണ്ടുകിട്ടിയിട്ടില്ലെങ്കിലും പ്രമുഖ കേരള ചരിത്രകാരൻമാരെല്ലാം അതു ശരിയെന്നു തന്നെ ആവർത്തിക്കുന്നു.
1937 നവംബർ ഒന്നിന് തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായപ്പോൾ മഹാരാജാവ് ചിത്തിരതിരുനാൾ ബാലരാമ വർമ ചാൻസലറും മഹാറാണി സേതു പാർവതി ഭായി പ്രൊ വൈസ് ചാൻസലറും ദിവാൻ സി പി രാമസ്വാമി അയ്യർ വൈസ് ചാൻസലറുമായിരുന്നു. ശ്രീചിത്തിര തിരുനാളിന്റെ ഭരണകാലത്ത് രാജ്യത്തെ ഖജനാവിന്റെ 40 ശതമാനവും വിദ്യാഭ്യാസത്തിനു വേണ്ടിയാണ് ചെലവഴിച്ചിരുന്നതെന്ന് അക്കാലത്തെ പ്രസിദ്ധീകരണങ്ങൾ സാക്ഷ്യപ്പെടുത്തുന്പോൾ ഐൻസ്റ്റൈനെ അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്നു വിശ്വസിക്കുന്നതിൽ തെറ്റില്ല.
വന്നിരുന്നെങ്കിൽ കഥ മാറിയേനെ
നാട് വളരാനും പെരുമ കേൾപ്പിക്കാനുമുള്ള മഹാരാജാവിന്റെ മോഹത്തിലാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ശാസ്ത്രജ്ഞനായി ടൈം വാരിക തെരഞ്ഞെടുത്ത ആൽബർട്ട് ഐൻസ്റ്റൈനെ ചെറിയ നാട്ടുരാജ്യമായിരുന്ന തിരുവിതാകൂറിലേക്കു വരാനുള്ള ക്ഷണക്കത്ത് കപ്പൽ കയറി പോയത്. ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകി 1921ൽ ഫോട്ടോ ഇലക്ട്രിക് എഫക്റ്റ് സംബന്ധിച്ച പുതിയ നിയമം വികസിപ്പിച്ചതിന് ഫിസിക്സ് നൊബേൽ പുരസ്കാരം നേടിയ ആൽബർട്ട് ഐൻസ്റ്റൈൻ വന്നിരുന്നെങ്കിൽ കേരളം ഒരു പക്ഷെ ഓസ്ക്ഫഡും കേംബ്രിഡ്ജും പോലെ വിഖ്യാതമാകുമായിരുന്നു.
പ്രഫസറും
വൈസ് ചാൻസലർ പദവി അലങ്കരിക്കാൻ മാത്രമായിരുന്നില്ല സർവകലാശാലയിൽ പ്രഫസറായി സേവനം ചെയ്യാൻ കൂടിയാണ് ഐൻസ്റ്റൈനെ ക്ഷണിച്ചതെന്ന് പ്രമുഖ ചരിത്രകാരൻ പ്രഫ. എ.എസ് മേനോൻ തിരുവിതാകൂർ സർവകലാശാല ചരിത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. അഭിഭാഷകനും ഭരണകർത്താവും നയതന്ത്രജ്ഞനും പണ്ഡിതനുമായിരുന്നു ദിവാൻ സർ ചേത്തുപ്പട്ടു പട്ടാഭിരാമ രാമസ്വാമി അയ്യർ എന്ന സി പി രാമസ്വാമി അയ്യർ.
കാലത്തിന്റെ വിമർശനം എത്രയുണ്ടായെങ്കിലും തിരുവിതാംകൂറിന്റെ ആധുനി ക വളർച്ചയ്ക്ക് അടിത്തറ പാകുന്നതിൽ സർ സിപിയുടെ കാര്യശേഷിയും ഭരണപാടവവും ആർക്കും വിസ്മരിക്കാവുന്നതല്ല. മദ്രാസ് പ്രസിഡൻസിയുടെ അഡ്വക്കേറ്റ് ജനറൽ, മദ്രാസ് ഗവർണറുടെ എക്സിക്യൂട്ടീവ് കൗണ്‍സിൽ അംഗം, വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിൽ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചശേഷമാണ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ദിവാനായി സി പി നിയമിതനായത്. ദിവാൻ പദവിയിരിക്കെ സി പി രാമസ്വാമി അയ്യർ മാസം നാലായിരം രൂപ പ്രതിഫലം പറ്റുന്ന കാലത്താണ് ഐൻസ്റ്റൈന് ആറായിരം രൂപ മാസശന്പളം കൊടുക്കാൻ താൽപര്യപ്പെട്ടതെന്നത് മഹാരാജാവിന് നാടിനോടും പ്രജകളോടുമുള്ള പ്രതിബദ്ധതയ്ക്ക് മറ്റൊരു തെളിവുതന്നെ.
ദീർഘവീക്ഷകനായിരുന്ന സിപി തിരുവിതാകൂർ സർവകലാശാലയിൽ പിൽക്കാല നൊബേൽ പ്രൈസ് ജേതാവ് ഉൗർജതന്ത്രജ്ഞൻ സി വി രാമൻ, പണ്ഡിതശ്രേഷ്ഠനും പ്രഥമ രാഷ്ട്രപതിയുമായ ഡോ. എസ് രാധാകൃഷ്ണൻ, പ്രശസ്ത ഉൗർജതന്ത്രജ്ഞിൻ മേഘ്നാഥ് സാഹ എന്നിവരെ പ്രൊ വൈസ് ചാൻസലറാകാൻ ക്ഷണിച്ചിരുന്നതായി ചരിത്രകാരൻ എ ശ്രീധരമേനോൻ പറയുന്നു. ഇവരാരും ക്ഷണം സ്വീകരിച്ചില്ല എന്നതു ചരിത്രം.
സ്നേഹപൂർവം നിരസിച്ചു
ആധുനിക ഈർജതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഐൻസ്റ്റൈൻ മഹാരാജാവിന്റെ ക്ഷണം സ്നേഹപൂർവം നിരസിക്കുകയും പ്രത്യേക സാഹചര്യത്തിൽ അമേരിക്കയിലെ പ്രിൻസ്ടോണ്‍ സർവകലാശാലയിലേക്കു പോയി എന്നതുമാണ് ചരിത്രം. ജർമൻ യഹൂദ വംശജനായിരുന്ന ആൽബർട്ട് ഐൻസ്റ്റൈന് അന്ന് അമേരിക്കയെ കൈയൊഴിയാൻ സാധിക്കാത്ത സാഹചര്യവുമായിരുന്നു.
ഐൻസ്റ്റൈന്റെ ഹിറ്റ്ലർ വിരോധമായിരിക്കാം തിരുവിതാംകൂറിനു നഷ്ടവും അമേരിക്കയ്ക്ക് നേട്ടവുമായത്. സ്വന്തം വംശത്തെ കൂട്ടക്കൊല ചെയ്തതിൽ ഐൻസ്റ്റൈൻ ഹിറ്റ്ലറെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ജർമനിയിലെ ബെർലിൻ അക്കാഡമി ഓഫ് സയൻസസിൽ പ്രഫസറായി ജോലി നോക്കുകയായിരുന്ന ഐൻസ്റ്റൈൻ 1933ൽ അഡോൾഫ് ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്നപ്പോൾ അമേരിക്കൻ സന്ദർശനത്തിലായിരുന്നു.
ഇതിനുശേഷം അദ്ദേഹം ജർമനിയിലേയ്ക്ക് മടങ്ങിപ്പോയില്ല. പിൽക്കാലത്താണ് തിരുവിതാംകൂറിന്റെ വൈസ് ചാൻസലർ സ്ഥാനത്തേക്കുള്ള ക്ഷണം നിരസിക്കുകയും അമേരിക്കയിലെ പ്രിൻസ്റ്റണ്‍ സർവകലാശാലയിൽ പ്രവേശിച്ച് 1940ൽ അമേരിക്കൻ പൗരത്വം സ്വീകരിച്ചതും. 1952 ൽ ഇസ്രയേലിന്റെ പ്രസിഡന്റ് പദവിയിലേക്ക് ആൽബർട്ട് ഐൻസ്റ്റൈനെ ക്ഷണിച്ചുവത്രെ. എന്നാൽ ആ പദവിയും അദ്ദേഹം സ്നേഹത്തോടെ നിരസിച്ചു. തനിക്ക് കണക്കും ഫിസിക്സും മാത്രമേ അറിയൂ എന്നും മനുഷ്യരെ ഭരിക്കാനുള്ള രാഷ്ട്രീയം അറിയില്ലെന്നുമായിരുന്നു ഐൻസ്റ്റൈന്റെ മറുപടി.
റെജി ജോസഫ് </B>
ഐൻസ്റ്റൈൻ ഉൾപ്പെടെ വിഖ്യാതരായ പലരെയും വൈസ് ചാൻസലറായി നിയമിക്കാൻ സർ സിപി പരിഗണിച്ചിരുന്നതായി ചരിത്രകാരൻ എം ജി ശശിഭൂഷണും ആവർത്തിക്കുന്നു. ഐൻസ്റ്റൈനെ ഇവിടേക്ക് ക്ഷണിക്കാൻ ആഗ്രഹിക്കുന്നതായി ശ്രീചിത്തിര സ്റ്റേറ്റ് കൗണ്‍സിലിൽ പ്രഖ്യാപിച്ചതായി പഴമക്കാരിൽനിന്നു കേട്ടിട്ടുണ്ടെന്നും പക്ഷെ ആ ക്ഷണക്കത്ത് കണ്ടെടുക്കാനിയിട്ടില്ലെന്നും ശശിഭൂഷൺ പറയുന്നു.
സരോജ സുന്ദർരാജൻ എഴുതിയ സി പി രാമസ്വാമി അയ്യരുടെ ജീവചരിത്രത്തിലും ഐൻസ്റ്റൈനെ ക്ഷണിച്ചിരുന്നതായി പരാമർശിക്കുന്നുണ്ട്. കേരള സർവകലാശാല ഒൗദ്യോഗിക വെബ് സൈറ്റിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
മഹാപ്രതിഭ എന്നു ലോകം വാഴ്ത്തുന്ന ആൽബർട്ട് ഐൻസ്റ്റൈൻ തിരുവിതാംകൂർ സർവകലാശാലയുടെ വൈസ് ചാൻസലറായി ദിവാന്റെ ക്ഷണം സ്വീകരിച്ചു വന്നിരുന്നെങ്കിൽ അതൊരു സംഭവമായിരുന്നേനെ. കേരള സർവകലാശാലയായി പരിണമിച്ചിരിക്കുന്ന തിരുവിതാകൂർ സർവകലാശാലയിൽ മാസം ആറായിരം രൂപ എന്ന മുന്തിയ ശന്പളം വാഗ്ദാനം ചെയ്ത് ഐൻസ്റ്റൈനെ വൈസ് ചാൻസലറായി നിയമിക്കാൻ കലാശാലയുടെ സ്ഥാപകനായ തിരുവിതാംകൂർ മഹാരാജാവ് ചിത്തിരതിരുനാൾ ബാലരാമ വർമയോട് ദിവാൻ സർ സി പി രാമസ്വാമി അയ്യർ നിർദേശിച്ചതായാണ് ചരിത്രമൊഴി. കഥയുടെ പൊരുളിനു തെളിവായി ആ ക്ഷണക്കത്തും മറുപടിക്കത്തും കണ്ടുകിട്ടിയിട്ടില്ലെങ്കിലും പ്രമുഖ കേരള ചരിത്രകാരൻമാരെല്ലാം അതു ശരിയെന്നു തന്നെ ആവർത്തിക്കുന്നു.
1937 നവംബർ ഒന്നിന് തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായപ്പോൾ മഹാരാജാവ് ചിത്തിരതിരുനാൾ ബാലരാമ വർമ ചാൻസലറും മഹാറാണി സേതു പാർവതി ഭായി പ്രൊ വൈസ് ചാൻസലറും ദിവാൻ സി പി രാമസ്വാമി അയ്യർ വൈസ് ചാൻസലറുമായിരുന്നു. ശ്രീചിത്തിര തിരുനാളിന്റെ ഭരണകാലത്ത് രാജ്യത്തെ ഖജനാവിന്റെ 40 ശതമാനവും വിദ്യാഭ്യാസത്തിനു വേണ്ടിയാണ് ചെലവഴിച്ചിരുന്നതെന്ന് അക്കാലത്തെ പ്രസിദ്ധീകരണങ്ങൾ സാക്ഷ്യപ്പെടുത്തുന്പോൾ ഐൻസ്റ്റൈനെ അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്നു വിശ്വസിക്കുന്നതിൽ തെറ്റില്ല.
വന്നിരുന്നെങ്കിൽ കഥ മാറിയേനെ
നാട് വളരാനും പെരുമ കേൾപ്പിക്കാനുമുള്ള മഹാരാജാവിന്റെ മോഹത്തിലാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ശാസ്ത്രജ്ഞനായി ടൈം വാരിക തെരഞ്ഞെടുത്ത ആൽബർട്ട് ഐൻസ്റ്റൈനെ ചെറിയ നാട്ടുരാജ്യമായിരുന്ന തിരുവിതാകൂറിലേക്കു വരാനുള്ള ക്ഷണക്കത്ത് കപ്പൽ കയറി പോയത്. ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകി 1921ൽ ഫോട്ടോ ഇലക്ട്രിക് എഫക്റ്റ് സംബന്ധിച്ച പുതിയ നിയമം വികസിപ്പിച്ചതിന് ഫിസിക്സ് നൊബേൽ പുരസ്കാരം നേടിയ ആൽബർട്ട് ഐൻസ്റ്റൈൻ വന്നിരുന്നെങ്കിൽ കേരളം ഒരു പക്ഷെ ഓസ്ക്ഫഡും കേംബ്രിഡ്ജും പോലെ വിഖ്യാതമാകുമായിരുന്നു.
പ്രഫസറും
വൈസ് ചാൻസലർ പദവി അലങ്കരിക്കാൻ മാത്രമായിരുന്നില്ല സർവകലാശാലയിൽ പ്രഫസറായി സേവനം ചെയ്യാൻ കൂടിയാണ് ഐൻസ്റ്റൈനെ ക്ഷണിച്ചതെന്ന് പ്രമുഖ ചരിത്രകാരൻ പ്രഫ. എ.എസ് മേനോൻ തിരുവിതാകൂർ സർവകലാശാല ചരിത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. അഭിഭാഷകനും ഭരണകർത്താവും നയതന്ത്രജ്ഞനും പണ്ഡിതനുമായിരുന്നു ദിവാൻ സർ ചേത്തുപ്പട്ടു പട്ടാഭിരാമ രാമസ്വാമി അയ്യർ എന്ന സി പി രാമസ്വാമി അയ്യർ.
കാലത്തിന്റെ വിമർശനം എത്രയുണ്ടായെങ്കിലും തിരുവിതാംകൂറിന്റെ ആധുനി ക വളർച്ചയ്ക്ക് അടിത്തറ പാകുന്നതിൽ സർ സിപിയുടെ കാര്യശേഷിയും ഭരണപാടവവും ആർക്കും വിസ്മരിക്കാവുന്നതല്ല. മദ്രാസ് പ്രസിഡൻസിയുടെ അഡ്വക്കേറ്റ് ജനറൽ, മദ്രാസ് ഗവർണറുടെ എക്സിക്യൂട്ടീവ് കൗണ്‍സിൽ അംഗം, വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിൽ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചശേഷമാണ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ദിവാനായി സി പി നിയമിതനായത്. ദിവാൻ പദവിയിരിക്കെ സി പി രാമസ്വാമി അയ്യർ മാസം നാലായിരം രൂപ പ്രതിഫലം പറ്റുന്ന കാലത്താണ് ഐൻസ്റ്റൈന് ആറായിരം രൂപ മാസശന്പളം കൊടുക്കാൻ താൽപര്യപ്പെട്ടതെന്നത് മഹാരാജാവിന് നാടിനോടും പ്രജകളോടുമുള്ള പ്രതിബദ്ധതയ്ക്ക് മറ്റൊരു തെളിവുതന്നെ.
ദീർഘവീക്ഷകനായിരുന്ന സിപി തിരുവിതാകൂർ സർവകലാശാലയിൽ പിൽക്കാല നൊബേൽ പ്രൈസ് ജേതാവ് ഉൗർജതന്ത്രജ്ഞൻ സി വി രാമൻ, പണ്ഡിതശ്രേഷ്ഠനും പ്രഥമ രാഷ്ട്രപതിയുമായ ഡോ. എസ് രാധാകൃഷ്ണൻ, പ്രശസ്ത ഉൗർജതന്ത്രജ്ഞിൻ മേഘ്നാഥ് സാഹ എന്നിവരെ പ്രൊ വൈസ് ചാൻസലറാകാൻ ക്ഷണിച്ചിരുന്നതായി ചരിത്രകാരൻ എ ശ്രീധരമേനോൻ പറയുന്നു. ഇവരാരും ക്ഷണം സ്വീകരിച്ചില്ല എന്നതു ചരിത്രം.
സ്നേഹപൂർവം നിരസിച്ചു
ആധുനിക ഈർജതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഐൻസ്റ്റൈൻ മഹാരാജാവിന്റെ ക്ഷണം സ്നേഹപൂർവം നിരസിക്കുകയും പ്രത്യേക സാഹചര്യത്തിൽ അമേരിക്കയിലെ പ്രിൻസ്ടോണ്‍ സർവകലാശാലയിലേക്കു പോയി എന്നതുമാണ് ചരിത്രം. ജർമൻ യഹൂദ വംശജനായിരുന്ന ആൽബർട്ട് ഐൻസ്റ്റൈന് അന്ന് അമേരിക്കയെ കൈയൊഴിയാൻ സാധിക്കാത്ത സാഹചര്യവുമായിരുന്നു.
ഐൻസ്റ്റൈന്റെ ഹിറ്റ്ലർ വിരോധമായിരിക്കാം തിരുവിതാംകൂറിനു നഷ്ടവും അമേരിക്കയ്ക്ക് നേട്ടവുമായത്. സ്വന്തം വംശത്തെ കൂട്ടക്കൊല ചെയ്തതിൽ ഐൻസ്റ്റൈൻ ഹിറ്റ്ലറെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ജർമനിയിലെ ബെർലിൻ അക്കാഡമി ഓഫ് സയൻസസിൽ പ്രഫസറായി ജോലി നോക്കുകയായിരുന്ന ഐൻസ്റ്റൈൻ 1933ൽ അഡോൾഫ് ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്നപ്പോൾ അമേരിക്കൻ സന്ദർശനത്തിലായിരുന്നു.
ഇതിനുശേഷം അദ്ദേഹം ജർമനിയിലേയ്ക്ക് മടങ്ങിപ്പോയില്ല. പിൽക്കാലത്താണ് തിരുവിതാംകൂറിന്റെ വൈസ് ചാൻസലർ സ്ഥാനത്തേക്കുള്ള ക്ഷണം നിരസിക്കുകയും അമേരിക്കയിലെ പ്രിൻസ്റ്റണ്‍ സർവകലാശാലയിൽ പ്രവേശിച്ച് 1940ൽ അമേരിക്കൻ പൗരത്വം സ്വീകരിച്ചതും. 1952 ൽ ഇസ്രയേലിന്റെ പ്രസിഡന്റ് പദവിയിലേക്ക് ആൽബർട്ട് ഐൻസ്റ്റൈനെ ക്ഷണിച്ചുവത്രെ. എന്നാൽ ആ പദവിയും അദ്ദേഹം സ്നേഹത്തോടെ നിരസിച്ചു. തനിക്ക് കണക്കും ഫിസിക്സും മാത്രമേ അറിയൂ എന്നും മനുഷ്യരെ ഭരിക്കാനുള്ള രാഷ്ട്രീയം അറിയില്ലെന്നുമായിരുന്നു ഐൻസ്റ്റൈന്റെ മറുപടി.
റെജി ജോസഫ് </B>