പല കച്ചവടങ്ങളും പൂട്ടിച്ച മഹാമാരിയാണ് കോവിഡ്-19. എന്നാൽ, ഈ കാലത്തിന്റെ സംഭാവനയായി പുറത്തിറങ്ങിയ ചില പുതിയ ഉത്പന്നങ്ങളും ഇപ്പോൾ വിപണിയിൽ നിറയുകയാണ്.
വാതിലുകൾ തുറക്കാൻ ഉപയോഗിക്കുന്ന ഹുക്കാണ് ഇതിലൊന്ന്. വൈറസ് ബാധയേൽക്കാൻ ഏറ്റവും സാധ്യതുള്ള സ്ഥലങ്ങളിലൊന്നായ ഡോർ ഹാൻഡിലുകളിൽ കൈ തൊടണ്ട എന്നതാണ് ഇതിന്റെ മെച്ചം.
തലയിൽ ഉറപ്പിക്കാവുന്ന ഫേസ് മാസ്ക് ആണ് മറ്റൊന്ന്. മാസ്ക് ധരിക്കുന്പോൾ മുഖം മറയുന്നതു പോലുള്ള പ്രശ്നങ്ങൾ മറികടക്കാൻ ഇതു സഹായിക്കുമെന്നാണ് നിർമാതാക്കളുടെ വാദം.
എടിഎം കൗണ്ടറിലെയും ലിഫ്റ്റിലെയും മറ്റും സ്വിച്ചുകൾ ഓപ്പറേറ്റ് ചെയ്യാൻ സഹായിക്കുന്ന കീ ചെയ്നാണ് അടുത്തത്. കൈ തൊടാതെ ഇതുപയോഗിച്ച് സ്വിച്ചുകൾ അമർത്താം. കംപ്യൂട്ടർ കീബോർഡിന് ഇടാവുന്ന കവറാണ് മറ്റൊന്ന്. ഈ കവർ ഇട്ടു തന്നെ ടൈപ്പ് ചെയ്യാൻ സാധിക്കും. പ്ലാസ്റ്റിക്കിൽ നിർമിച്ച കവറിൽ അണുക്കൾ പിടിക്കാത്ത തരത്തിലുള്ള കോട്ടിംഗ് ഉള്ളതായാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
കൈകഴുകിയിട്ട് എത്ര നേരമായി എന്ന് ഓർമിപ്പിക്കുന്നതിനുള്ള ടൈമറും വിപണിയിലെത്തിയിട്ടുണ്ട്. ലിക്വിഡ് സോപ്പിന്റെ കണ്ടെയ്നറിൽ തൊടാതെ സോപ്പ് കൈയിൽ വീഴുന്ന സെൻസർ ഘടിപ്പിച്ച ഉപകരണമാണ് മറ്റൊരു ഹൈജീൻ ഗാഡ്ജറ്റ്. മൊബൈൽ ഫോണിനെ അണുവിമുക്തമാക്കാനുള്ള യുവി ലൈറ്റ് ഉപകരണവും ഓണ്‍ലൈൻ വില്പന ആരംഭിച്ചു കഴിഞ്ഞു.
ജോസ് കുന്പിളുവേലിൽ
വാതിലുകൾ തുറക്കാൻ ഉപയോഗിക്കുന്ന ഹുക്കാണ് ഇതിലൊന്ന്. വൈറസ് ബാധയേൽക്കാൻ ഏറ്റവും സാധ്യതുള്ള സ്ഥലങ്ങളിലൊന്നായ ഡോർ ഹാൻഡിലുകളിൽ കൈ തൊടണ്ട എന്നതാണ് ഇതിന്റെ മെച്ചം.
തലയിൽ ഉറപ്പിക്കാവുന്ന ഫേസ് മാസ്ക് ആണ് മറ്റൊന്ന്. മാസ്ക് ധരിക്കുന്പോൾ മുഖം മറയുന്നതു പോലുള്ള പ്രശ്നങ്ങൾ മറികടക്കാൻ ഇതു സഹായിക്കുമെന്നാണ് നിർമാതാക്കളുടെ വാദം.
എടിഎം കൗണ്ടറിലെയും ലിഫ്റ്റിലെയും മറ്റും സ്വിച്ചുകൾ ഓപ്പറേറ്റ് ചെയ്യാൻ സഹായിക്കുന്ന കീ ചെയ്നാണ് അടുത്തത്. കൈ തൊടാതെ ഇതുപയോഗിച്ച് സ്വിച്ചുകൾ അമർത്താം. കംപ്യൂട്ടർ കീബോർഡിന് ഇടാവുന്ന കവറാണ് മറ്റൊന്ന്. ഈ കവർ ഇട്ടു തന്നെ ടൈപ്പ് ചെയ്യാൻ സാധിക്കും. പ്ലാസ്റ്റിക്കിൽ നിർമിച്ച കവറിൽ അണുക്കൾ പിടിക്കാത്ത തരത്തിലുള്ള കോട്ടിംഗ് ഉള്ളതായാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
കൈകഴുകിയിട്ട് എത്ര നേരമായി എന്ന് ഓർമിപ്പിക്കുന്നതിനുള്ള ടൈമറും വിപണിയിലെത്തിയിട്ടുണ്ട്. ലിക്വിഡ് സോപ്പിന്റെ കണ്ടെയ്നറിൽ തൊടാതെ സോപ്പ് കൈയിൽ വീഴുന്ന സെൻസർ ഘടിപ്പിച്ച ഉപകരണമാണ് മറ്റൊരു ഹൈജീൻ ഗാഡ്ജറ്റ്. മൊബൈൽ ഫോണിനെ അണുവിമുക്തമാക്കാനുള്ള യുവി ലൈറ്റ് ഉപകരണവും ഓണ്‍ലൈൻ വില്പന ആരംഭിച്ചു കഴിഞ്ഞു.
ജോസ് കുന്പിളുവേലിൽ