+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഞ്ചു ദിവസംകൊണ്ട് 2,250 പേർ വരും

വിദേശരാജ്യങ്ങളിൽനിന്ന് ആദ്യ അഞ്ചു ദിവസങ്ങളിലായി സംസ്ഥാനത്തെത്തുന്നത് 2,250 പ്രവാസി മലയാളികൾ. കൊച്ചി, കോഴി
അഞ്ചു ദിവസംകൊണ്ട് 2,250 പേർ വരും
വിദേശരാജ്യങ്ങളിൽനിന്ന് ആദ്യ അഞ്ചു ദിവസങ്ങളിലായി സംസ്ഥാനത്തെത്തുന്നത് 2,250 പ്രവാസി മലയാളികൾ. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലാണ് ഇവർ വിമാനമിറങ്ങുക. കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങാൻ അനുമതി ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സംസ്ഥാനം പ്രവാസികളുടെ മടങ്ങിവരവിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി. ആദ്യഘട്ടത്തിൽ വളരെ കുറച്ചുപേർ മാത്രമാണ് എത്തുക. കേന്ദ്രസർക്കാർ കേരളത്തിലേക്ക് ആകെ കൊണ്ടുവരുന്നത് 80,000 പേരെയാണ് എന്നും ഒരു വിവരമുണ്ട്. സംസ്ഥാനം മുൻഗണനാ പട്ടിക തയാറാക്കിയപ്പോൾ 1,69,130 പേരെ ഉൾപ്പെടുത്തിയിരുന്നു. കേരളത്തിലേക്കു തിരിച്ചുവരാൻ നോർക്ക വഴി രജിസ്റ്റർ ചെയ്തത് 4.42 ലക്ഷം പേരാണ്.

തൊഴിൽ നഷ്ടപ്പെട്ടവർ, തൊഴിൽ കരാർ പുതുക്കി കിട്ടാത്തവർ, ജയിൽമോചിതർ, ഗർഭിണികൾ, ലോക്ക് ഡൗണ്‍ കാരണം മാതാപിതാക്കളിൽനിന്നു വിട്ടുനിൽക്കുന്നവർ, പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ ഇങ്ങനെയാണ് കേരളം മുൻഗണാ പട്ടിക തയാറാക്കിയത്.

സംസ്ഥാനം ഔദ്യോഗിക വെബ്സൈറ്റ് വഴി ശേഖരിച്ച വിവരങ്ങൾ കേന്ദ്രസർക്കാരിനും ബന്ധപ്പെട്ട എംബസികൾക്കും കൈമാറാനുള്ള ക്രമീകരണം കേന്ദ്രം ഇതുവരെ ഒരുക്കിയിട്ടില്ല. എന്നാൽ, മുൻഗണനാ ലിസ്റ്റിലുള്ളവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണം എന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഏഴു ദിവസം ക്വാറന്‍റൈൻ

കേരളത്തിലേക്കു മടങ്ങിയെത്തുന്ന പ്രവാസികൾ ഏഴു ദിവസം സർക്കാർ ഒരുക്കുന്ന ക്വാറന്‍റൈനിൽ കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശത്തുനിന്നു പ്രവാസികളെ കോവിഡ് പരിശോധന നടത്താതെയാണ് നാട്ടിലേക്ക് എത്തിക്കുക എന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ക്വാറന്‍റൈനിലാക്കുന്നത്.

തുടർന്ന് പിസിആർ ടെസ്റ്റ് നടത്തും. ഫലം ഒരുദിവസത്തിനുള്ളിൽ ലഭിക്കും. ഇതിൽ നെഗറ്റീവ് ആകുന്നവരെ മാത്രമേ വീടുകളിലേക്ക് വിടുകയുള്ളൂ. വീടുകളിൽ എത്തിയാൽ രോഗമില്ലെങ്കിലും നിർബന്ധമായി ഏഴു ദിവസം ഹോം ക്വാറന്‍റൈനിലും കഴിയണം. വിമാനത്താവളങ്ങളോടു ചേർന്നും ജില്ലകളിലും സർക്കാർ ക്വാറന്‍റൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. 1.63 ലക്ഷം കിടക്കകൾ സജ്ജമാണ്.

കോവിഡ് പരിശോധന നടത്താതെ പ്രവാസികളെ നാട്ടിലെത്തിക്കുന്നത് ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കും. ഈ തീരുമാനം പുനഃപരിശോധിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു.

നെടുമ്പാശേരിയില്‍ നാളെയെത്തുന്നത് 400 പേർ

ലോക്ക്ഡൗണിനെത്തുടര്‍ന്നു വിദേശത്ത് കുടുങ്ങിയ മലയാളികളുടെ ആദ്യസംഘം നാളെ നെടുമ്പാശേരിയില്‍ എത്തും. അബുദാബി, ദോഹ എന്നിവിടങ്ങളിൽനിന്ന് 200 പേര്‍ വീതം രണ്ടു വിമാനങ്ങളിലെത്തും.

ആദ്യഘട്ടത്തില്‍ 2,150 പേര്‍ക്കാണ് നെടുമ്പാശേരി വഴി നാട്ടിലെത്താന്‍ അവസരം. എട്ടിന് ബഹറിനില്‍നിന്നും ഒമ്പതിന് കുവൈറ്റില്‍നിന്നും 200 പേര്‍ വീതവും ഒമ്പതിന് മസ്‌കറ്റില്‍നിന്നും പത്തിന് ക്വാലാലംപുരില്‍നിന്നും 250 പേര്‍ വീതവും 11നു ദമാമില്‍നിന്നും ദുബായില്‍നിന്നും 200 പേര്‍ വീതവും എത്തും. 12നു ക്വാ ലാലംപുരില്‍നിന്ന് 250 പേരും ജിദ്ദയില്‍നിന്ന് 200 പേരും വരും. വിമാനങ്ങള്‍ എത്തുന്ന സമയക്രമം ലഭ്യമായിട്ടില്ല.

പ്രവാസികളുടെ കോവിഡ് പരിശോധനയ്ക്ക് അറൈവല്‍ ഭാഗത്ത് തെര്‍മല്‍ സ്‌കാനര്‍ സ്ഥാപിച്ചു. ഒപ്പം ശരീരോഷ്മാവ് പ്രത്യേകമായി അളക്കാനും സംവിധാനമുണ്ട്. ഇതിനായി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പ്രത്യേക സംഘം നിലയുറപ്പിക്കും. യാത്രക്കാര്‍ പാലിക്കേണ്ട അകലം മനസിലാക്കാനായി പ്രത്യേക മാര്‍ക്കിംഗ് നടത്തി. യാത്രക്കാര്‍ കസ്റ്റംസ്, ഇമിഗ്രേഷന്‍ പരിശോധനകൾക്കു വിധേയമാകുന്നതിനു മുന്‍പായി വിശ്രമിക്കാന്‍ പ്രത്യേകമായി സജീകരിച്ച ഐസൊ ലേഷന്‍ ഏരിയയിലാണ് ഇരിപ്പിടം. തുണി കുഷ്യനുകളും മറ്റും ഒഴിവാക്കി പൂര്‍ണമായും പ്ലാസ്റ്റിക് കസേരകളാക്കി.

രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള ആംബുലന്‍സ് സംവിധാനങ്ങളും ഏര്‍പ്പെടുത്തി. മറ്റുള്ളവരെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാൻ നിര്‍ദേശിക്കും.