കൊറോണ വൈറസിനെതിരായ വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണങ്ങൾക്കായി വിവിധ ലോകനേതാക്കൾ ചേർന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത് 807 കോടി ഡോളർ (7.4 ബില്യണ്‍ യൂറോ). യൂറോപ്യൻ യൂണിയൻ സംഘടിപ്പിച്ച ഓണ്‍ലൈൻ ഉച്ചകോടിയിൽ പങ്കെടുത്ത 40 രാജ്യങ്ങളുടെ ഉന്നതതല പ്രതിനിധികളാണ് വാഗ്ദാനം മുന്നോട്ടുവച്ചത്.
ആഗോളതലത്തിൽ അസാധാരണമായ സഹകരണം ഉറപ്പാക്കുന്നതാണ് ഈ വാഗ്ദാനമെന്ന് യൂറോപ്യൻ യൂണിയൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൻ ഡെർ ലെയൻ അഭിപ്രായപ്പെട്ടു. കൊറോണയ്ക്കെതിരെ ലോകം ഐക്യപ്പെട്ടിരിക്കുകയാണെന്നും ലോകം ഒറ്റക്കെട്ടായി വിജയിക്കുമെന്നും ലെയൻ പറഞ്ഞു.
രാജ്യങ്ങളെ കൂടാതെ ഐക്യരാഷ്ട്രസഭയും വിവിധ സന്നദ്ധ സംഘടനകളും ഗവേഷണ സ്ഥാപനങ്ങളും സഹായവാഗ്ദാനം മുന്നോട്ടു വച്ചിട്ടുണ്ട്. നൂറു കോടിയാണ് യൂറോപ്യൻ കമ്മീഷന്റെ വാഗ്ദാനം. ഫ്രാൻസ് അന്‍പത് കോടിയും സമ്മതിച്ചു. യൂറോപ്യൻ കമ്മീഷൻ ആണ് ധനസമാഹരണത്തിന് ആതിഥേയത്വം വഹിച്ചത്.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട രാജ്യമായ ചൈന യൂറോപ്യൻ യൂണിയനിലെ അംബാസഡർ വഴി ഓണ്‍ലൈൻ ഒത്തുചേരലി പങ്കെടുത്തു, അതേസമയം യുഎസ് ഒരു പ്രതിനിധിയെയും അയച്ചില്ല. റഷ്യയും സമ്മേളനത്തി നിന്ന് വിട്ടുനിന്നു.
സമയം പാഴാക്കിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന
കൊറോണ വൈറസ് ബാധയോട് പ്രതികരിക്കുന്നതിനു സമയം വൈകിപ്പിച്ചെന്ന ആരോപണം ലോകാരോഗ്യ സംഘടന നിഷേധിച്ചു.
ജനുവരി മുപ്പതിനു തന്നെ അന്താരാഷ്ട്രആരോഗ്യ അടിയന്തരാവസ്ഥയായി കൊറോണ വ്യാപനത്തെ സംഘടന പ്രഖ്യാപിച്ചിരുന്നു. എല്ലാ രാജ്യങ്ങൾക്കും മതിയായ ഒരുക്കങ്ങൾ നടത്താൻ ആവശ്യത്തിനു സമയം ഇതുവഴി ലഭിച്ചെന്നും സംഘടനാ തലവൻ ഡോ ടെഡ്രോസ് അധാനോം ഗബ്രേസസ് അവകാശപ്പെട്ടു.
ജോസ് കുന്പിളുവേലിൽ
ആഗോളതലത്തിൽ അസാധാരണമായ സഹകരണം ഉറപ്പാക്കുന്നതാണ് ഈ വാഗ്ദാനമെന്ന് യൂറോപ്യൻ യൂണിയൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൻ ഡെർ ലെയൻ അഭിപ്രായപ്പെട്ടു. കൊറോണയ്ക്കെതിരെ ലോകം ഐക്യപ്പെട്ടിരിക്കുകയാണെന്നും ലോകം ഒറ്റക്കെട്ടായി വിജയിക്കുമെന്നും ലെയൻ പറഞ്ഞു.
രാജ്യങ്ങളെ കൂടാതെ ഐക്യരാഷ്ട്രസഭയും വിവിധ സന്നദ്ധ സംഘടനകളും ഗവേഷണ സ്ഥാപനങ്ങളും സഹായവാഗ്ദാനം മുന്നോട്ടു വച്ചിട്ടുണ്ട്. നൂറു കോടിയാണ് യൂറോപ്യൻ കമ്മീഷന്റെ വാഗ്ദാനം. ഫ്രാൻസ് അന്‍പത് കോടിയും സമ്മതിച്ചു. യൂറോപ്യൻ കമ്മീഷൻ ആണ് ധനസമാഹരണത്തിന് ആതിഥേയത്വം വഹിച്ചത്.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട രാജ്യമായ ചൈന യൂറോപ്യൻ യൂണിയനിലെ അംബാസഡർ വഴി ഓണ്‍ലൈൻ ഒത്തുചേരലി പങ്കെടുത്തു, അതേസമയം യുഎസ് ഒരു പ്രതിനിധിയെയും അയച്ചില്ല. റഷ്യയും സമ്മേളനത്തി നിന്ന് വിട്ടുനിന്നു.
സമയം പാഴാക്കിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന
കൊറോണ വൈറസ് ബാധയോട് പ്രതികരിക്കുന്നതിനു സമയം വൈകിപ്പിച്ചെന്ന ആരോപണം ലോകാരോഗ്യ സംഘടന നിഷേധിച്ചു.
ജനുവരി മുപ്പതിനു തന്നെ അന്താരാഷ്ട്രആരോഗ്യ അടിയന്തരാവസ്ഥയായി കൊറോണ വ്യാപനത്തെ സംഘടന പ്രഖ്യാപിച്ചിരുന്നു. എല്ലാ രാജ്യങ്ങൾക്കും മതിയായ ഒരുക്കങ്ങൾ നടത്താൻ ആവശ്യത്തിനു സമയം ഇതുവഴി ലഭിച്ചെന്നും സംഘടനാ തലവൻ ഡോ ടെഡ്രോസ് അധാനോം ഗബ്രേസസ് അവകാശപ്പെട്ടു.
ജോസ് കുന്പിളുവേലിൽ