മസ്കറ്റിൽ ലോക്ക്ഡൗണ്‍ നീട്ടി, കൊച്ചിയിലേക്ക് ആദ്യ വിമാനം ശനിയാഴ്ച

06:26 PM May 06, 2020 | Deepika.com
സുൽത്താനേറ്റ് ഓഫ് ഒമാന്‍റെ തലസ്ഥാനമായ മസ്കറ്റ് ഗവർണറേറ്റിൽ നിലവിലുള്ള ലോക്ഡൗണ്‍ മെയ് 29 വരെ നീട്ടി. കോവിഡ് 19 രോഗ വ്യാപനം തടയുന്നതിനായി രൂപം കൊടുത്ത ഉന്നതാധികാര സമിതിയായ സുപ്രീം കമ്മറ്റിയുടേതാണ് തീരുമാനം. ഇന്നലെ വരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള 2735 കേസുകളിൽ 1958 രോഗികളും മസ്കറ്റ് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ചൊവ്വാഴ്ച 98 പേർക്കാണ് ഒമാനിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 73 പേരും മസ്കറ്റിൽ നിന്നുള്ളവരാണ്. ചൊവ്വാഴ്ച രജിസ്റ്റർ ചെയ്ത രോഗികളിൽ 52 പേർ വിദേശികളാണ്.

മസ്കറ്റിൽ നിന്നും കേരളത്തിലേക്കുൾപ്പെടെ ലോക്ഡൗണ്‍ നിമിത്തം വിമാന സർവീസുകൾ മുടങ്ങിയതിനാൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്‍റെ ഭാഗമായി മെയ് ഏഴ് മുതൽ 14 വരെയുള്ള തീയതികളിൽ 64 വിമാന സർവീസുകളാണ് നടത്തുക. മസ്കറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ തിരിച്ചു വരാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മസ്കറ്റിൽ നിന്ന് ആദ്യ ആഴ്ചയിൽ കേരളത്തിലേക്കും ചെന്നൈയിലേക്കും ഓരോ സർവീസുകളാണു നടത്തുന്നത്. ആദ്യസർവീസ് മെയ് ഒന്പതിന് ശനിയാഴ്ച കൊച്ചിയിലേക്ക് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം സർവീസ് നടത്തും. ചെന്നൈയിലേക്ക് മെയ് 12 ചൊവ്വാഴ്ചയാണ് സർവീസ്.

ഗൾഫിൽ നിന്നും ആദ്യ ആഴ്ച 1650 പേർ കേരളത്തിലേക്ക്

ഒമാനിലെ മസ്കറ്റിൽ നിന്നും കൊച്ചിയിലേക്ക് 200 പേർ വരുന്പോൾ അബുദാബിയിൽ നിന്നും കൊച്ചിയിലേക്ക് 200, ദുബായിൽ നിന്നും കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും 200 വീതം, സൗദി അറേബ്യയിലെ 3 വിമാനത്താവളങ്ങളിൽ നിന്നുമായി കോഴിക്കോട്, കൊച്ചി (2) സർവീസുകൾ ആകെ 600 പേർ, ഖത്തറിലെ ദോഹ വിമാനത്താവളത്തിൽ നിന്നും കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് 400 പേരും, ബഹറിനിലെ മനാമയിൽ നിന്നും കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും (200 വീതം) കുവൈറ്റിൽ നിന്നും കോഴിക്കോട്ടേക്ക് 200 പേർ. ഗൾഫിൽ നിന്നും ആകെ 1650 പേരാണ് ആദ്യ ഏഴു ദിവസങ്ങളിൽ എത്തുക.

മസ്കറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്കാണ് നിലവിൽ ഏറ്റവും കുറവ്. 14000 രൂപ. കുവൈത്ത്- കൊച്ചി 19000, ബഹറിൻ- കൊച്ചി 17000, ദോഹാ- കൊച്ചി 16000, ദുബായ്- കോഴിക്കോട് 15000, അബുദാബി - കൊച്ചി 15000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.

സേവ്യർ കാവാലം