യാത്രയായ്...

12:20 PM May 06, 2020 | Deepika.com
വിതുമ്പിക്കരഞ്ഞ് സഭാതലവൻ

ആനിക്കുഴിക്കാട്ടിൽ പിതാവിന്‍റെ സംസ്കാര ശുശ്രൂഷയുടെ സമാപനത്തിൽ സങ്കടം നിയന്ത്രിക്കാനാവാതെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിതുമ്പിക്കരഞ്ഞത് ഏവരുടെയും ദുഖം ഇരട്ടിപ്പിച്ചു. ബിഷപ്പിന്‍റെ വേർപാടിൽ ദുഖിതരായിരുന്നവർ ഇതോടെ ഏറെ സങ്കടത്തിലായി.

അഭിവന്ദ്യപിതാവേ ഇതുവരെ ഞങ്ങൾ അങ്ങയെ അനുഗമിച്ചു. ഇനി ദൈവത്തിന്‍റെ മാലാഖമാർ അങ്ങയെ അനുഗമിച്ചുകൊള്ളും. മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്കുതന്നെ മടങ്ങുമെന്നരുളിചെയ്ത ദൈവം വിധി ദിവസത്തിലങ്ങയെ ഉയർപ്പിച്ച് ദൈവത്തിന്‍റെ വലത്തുഭാഗത്ത് നിറുത്തട്ടെ. അങ്ങയുടെ അധ്വാനങ്ങൾക്കും ക്ലേശങ്ങൾക്കും അങ്ങ് സമർപ്പിച്ചിട്ടുള്ള.... അപ്പോഴേക്കും പ്രാർഥന തുടരാനാവാതെ അദ്ദേഹം വിതുന്പിപ്പോയിരുന്നു. പിന്നീട് ഏതാനും നിമിഷത്തേക്ക് പ്രാർഥന തുടരാനാവാതെ വിഷമിച്ചു.

ബിഷപ്പിന്‍റെ അനുശോചന സമ്മേളനത്തിലാണ് പിതാവിന്‍റെ സഹോദരൻ ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ വികാരാധീനനായത്. പിതാവിനും ആനിക്കുഴിക്കാട്ടിൽ കുടംബാംഗങ്ങൾക്കുംവേണ്ടി നന്ദി പറയുന്പോഴായിരുന്നു അദ്ദേഹം വീണ്ടും ആളുകളെ ദുഖാർഥരാക്കിയത്.

ആനിക്കുഴിക്കാട്ടിൽ പിതാവിന്‍റെ വേർപാട് ഇടുക്കിയിലെ ജനങ്ങളെ വലിയ ദുഖത്തിലാഴ്ത്തിയിരുന്നു.