വിശ്വാസികൾ വീടുകളിൽ നിറമിഴികളോടെ...

11:39 AM May 06, 2020 | Deepika.com
ഇടുക്കിയുടെ പ്രിയ പിതാവിനെ അവസാനമായി ഒരുനോക്കു കാണാനും അന്തിമോപചാരമർപ്പിക്കാനുമാകാതെ പതിനായിരങ്ങൾ നിറമിഴികളോടെ പ്രാർഥാനാഞ്ജലികൾ അർപ്പിച്ചു. ഭവനങ്ങളിലിരുന്ന് നവമാധ്യമങ്ങളിലൂടെയും പ്രാദേശിക ചാനലുകളിലൂടെയും അവർ സംസ്കാരശുശ്രൂഷകളിൽ പങ്കെടുത്തു. വാഴത്തോപ്പ് കത്തീഡ്രലിൽ തിങ്കളാഴ്ച വൈകുന്നേരം 5.30ന് പിതാവിന്‍റെ ഭൗതികശരീരം എത്തിച്ചെങ്കിലും പൊതുജനങ്ങൾക്ക് ഇവിടേക്കു പ്രവേശനം അനുവദിച്ചിരുന്നില്ല. ഇടുക്കി തഹസിൽദാർ വിൻസെന്‍റ് ജോസഫിന്‍റെ മേൽനോട്ടത്തിൽ പോലീസ് കനത്ത നിയന്ത്രണങ്ങളാണ് വാഴത്തോപ്പിൽ ക്രമീകരിച്ചിരുന്നത്.

രാത്രിയിൽ കുറച്ചുപേർക്ക് പിതാവിന്‍റെ ഭൗതികശരീരം ദർശിക്കാനുള്ള അവസരം ലഭിച്ചിരുന്നെങ്കിലും വെളുപ്പിന് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുകയായിരുന്നു. പള്ളിയിലേക്ക് മാധ്യമപ്രവർത്തകരെ ഉൾപ്പെടെ ആരെയും കടത്തിവിടാൻ പോലീസ് തയാറായില്ല. പള്ളിക്ക് പരിസരത്തെത്തിയവരെപോലും പോലീസ് മടക്കിഅയച്ചു. ഇതോടെ നിരാശരായ ജനം വീടുകളിലെത്തി ടിവിയിലും മൊബൈൽ ഫോണിലും തത്സമയ സംപ്രേഷണം കണ്ട് തൃപ്തിപ്പെട്ടു.

കുഞ്ചിത്തണ്ണിയിയിലെ വീട്ടിൽ മൃതദേഹം എത്തിച്ചപ്പോൾ നാട്ടുകാർക്ക് സന്ദർശനാനുമതി ഉണ്ടായിരുന്നില്ല. തങ്ങളുടെ നാട്ടുകാരനായ വലിയ പിതാവിന്‍റെ ഭൗതികശരീരം ഒരുനോക്കുകാണാൻ അതിയായി ആഗ്രഹിച്ച് എത്തിയ നാനാജാതി മതസ്ഥർ അവിടെയുണ്ടായിരുന്നു. എന്നാൽ അനുമതി ലഭിക്കാതിരുന്നതിനാൽ ജനലിൽകൂടിയെങ്കിലും ഞങ്ങളുടെ പ്രിയ പുണ്യാളൻ കുഞ്ഞിനെ ഒന്നുകണ്ടോട്ടെയെന്ന് അവർ അഭ്യർഥിച്ചപ്പോൾ പിതാവിന്‍റെ വീട്ടുകാരുടെ ഹൃദയം തകരുന്ന അനുഭവമാണുണ്ടായത്.

ബിജു കലയത്തിനാൽ