ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി എന്നും പടപൊരുതിയ കർമയോഗിയായിരുന്നു മാർ മാത്യു ആനിക്കുഴിക്കാട്ടിലെന്ന് സീറോമലബാർ സഭ മേജർആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ മാർ ആനിക്കുഴിക്കാട്ടിലിന്റെ സംസ്കാര ശുശ്രൂഷയിൽ അനുശോചന സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത. മലയോര ജനതയുടെ നൊന്പരങ്ങൾ അറിയുന്നവനായിരുന്നു ആനിക്കുഴിക്കാട്ടിൽ പിതാവ്.
കർഷക കുടുംബങ്ങളുടെ നിലനിൽപിനും അഭിവൃദ്ധിക്കും ജീവന്റെ സംരക്ഷണത്തിനും കുടുംബ നവീകരണത്തിനും കർക്കശ നിലപാടുകളുണ്ടായിരുന്ന മാർ ആനിക്കുഴിക്കാട്ടിൽ സംഘടിത മുന്നേറ്റങ്ങളുടെ ആവശ്യവും വ്യക്തമായി മനസിലാക്കിയിരുന്ന വ്യക്തിയാണ്. ആനിക്കുഴിക്കാട്ടിൽ പിതാവ് ദീപ്ത സ്മരണയാണെന്നും കർദിനാൾ പറഞ്ഞു.
മാർ ആനിക്കുഴിക്കാട്ടിലിനെ അനുസ്മരിക്കുന്നതിനിടെ കർദിനാൾ മാർ ആലഞ്ചേരി ഗദ്ഗത കണ്ഠനായി.
കർഷക കുടുംബങ്ങളുടെ നിലനിൽപിനും അഭിവൃദ്ധിക്കും ജീവന്റെ സംരക്ഷണത്തിനും കുടുംബ നവീകരണത്തിനും കർക്കശ നിലപാടുകളുണ്ടായിരുന്ന മാർ ആനിക്കുഴിക്കാട്ടിൽ സംഘടിത മുന്നേറ്റങ്ങളുടെ ആവശ്യവും വ്യക്തമായി മനസിലാക്കിയിരുന്ന വ്യക്തിയാണ്. ആനിക്കുഴിക്കാട്ടിൽ പിതാവ് ദീപ്ത സ്മരണയാണെന്നും കർദിനാൾ പറഞ്ഞു.
മാർ ആനിക്കുഴിക്കാട്ടിലിനെ അനുസ്മരിക്കുന്നതിനിടെ കർദിനാൾ മാർ ആലഞ്ചേരി ഗദ്ഗത കണ്ഠനായി.