മലയോരകർഷകരുടെ കരുത്തും കരുതലുമായി ജീവിതം സമർപ്പിച്ച മാർ മാത്യു ആനിക്കുഴിക്കാട്ടിൽ മണ്ണിന്റെ മക്കളുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹനപൂർണമായി അധ്വാനിച്ച മനുഷ്യസ്നേഹിയാണ്.
മൃതസംസ്കാര ശുശ്രൂഷയിലെ അനുസ്മരണ പ്രസംഗത്തിൽ മാർ മാത്യു അറയ്ക്കൽ പറഞ്ഞു. ഭരമേൽപ്പിക്കപ്പെട്ട ജനതയെ ചേർത്തുപിടിക്കുകയും അവരെ ഹൃദയപൂർവം സ്നേഹിക്കുകയും ചെയ്തു മാർ ആനിക്കുഴിക്കാട്ടിൽ. ലാളിത്യത്തിലും എളിമയിലും സ്വന്തം ജനതയ്ക്കൊപ്പം സഹനപൂർണമായ ശുശ്രൂഷ ചെയ്ത ക്രിസ്തുദാസനായിരുന്നു അദ്ദേഹം.
വാക്കിലും പ്രവൃത്തിയിലും കളങ്കമില്ലാത്ത ശുദ്ധനായ മനുഷ്യൻ എന്ന് തലമുറകൾ വിശേഷിപ്പിച്ചു. ദരിദ്രരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും നിസഹായരോടും പക്ഷം ചേരുകയും അഗതികൾക്കും അശരണർക്കും കാരുണ്യം പകർന്നുനൽകുകയും ചെയ്തു. കപടപരിസ്ഥിതിവാദ നീക്കങ്ങളുടെ ഇരകളായി ലക്ഷക്കണക്കിന് ചെറുകിട കർഷകരെ വഴിയാധാരമാക്കാനുള്ള ഗൂഢ നീക്കങ്ങളുണ്ടായപ്പോൾ ജാതിമതഭേദമന്യേ ജനങ്ങളെ സംഘടിപ്പിച്ച് ചെറുത്തുനിൽപ്പിന്റെ ശബ്ദം മുഴക്കി പ്രക്ഷോഭ പാതയിലേക്കിറങ്ങിയ കർഷക നേതാവായിരുന്നു പിതാവ്.
പട്ടയം നേടിയെടുക്കാനും കരിനിയമങ്ങളെ ചെറുക്കാനുമായി ബഹുജനമുന്നേറ്റശക്തിയായി ഹൈറേഞ്ച് സംരക്ഷണ സമിതിക്കു രൂപം നൽകി അവകാശമുന്നണിയുടെ മുൻനിര പോരാളിയായി നിലകൊണ്ടു. പഴയ നിയമത്തിലെ മോശയെപ്പോലെ സ്വന്തം ജനതയുടെ സംരക്ഷണത്തിനായി ഈ അജപാലകൻ സഹനപാതകൾ താണ്ടി. 49 വർഷത്തെ പൗരോഹിത്യജീവിതത്തിൽ 17 വർഷം ശ്രേഷ്ഠ അജപാലകനായി ഇടുക്കി രൂപതയിലെ ഓരോ കുടുംബത്തിന്റെയും പിതൃസാന്നിധ്യമായി പിതാവ് വിശ്വാസ ചൈതന്യം പകർന്നു.
ഭൂരഹിതർക്കും ഭവനരഹിതർക്കും ഏറെ സഹായങ്ങൾ നൽകി. സഭയെ ദൈവത്തിന്റെ കുടുംബമായി ദർശിച്ച അജപാലനശൈലിയുടെ ശ്രദ്ധാകേന്ദ്രം കുടുംബനവീകരണമായിരുന്നു. സീറോ മലബാർ സഭയുടെ ഫാമിലി കമ്മീഷൻ ചെയർമാനെന്ന നിലയിൽ കാര്യക്ഷമമായ ഏറെ ഇടപെടലുകൾ നടത്തി. ദൈവവചനത്തിൽനിന്നും സഭാപ്രബോധനത്തിൽനിന്നും കുടുംബങ്ങൾ വ്യതിചലിക്കുന്നത് കുടുംബശിഥിലീകരണത്തിനും സമൂഹത്തിന്റെ തകർച്ചയ്ക്കും രാഷ്ട്രനിർമിതിയിൽ ദിശാബോധം നഷ്ടപ്പെടുന്നതിനും ഇടയാക്കുമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ഇടുക്കിയുടെ പ്രഥമ മെത്രാനായിരിക്കെ പരിമിതികളുടെയും ക്ലേശങ്ങളുടെയും നടുവിൽ 19 പുതിയ ഇടവകളും 21 മിഷൻ സ്റ്റേഷനുകളും 25 ദേവാലയങ്ങളും പടുത്തുയർത്തിയ പിതാവിനെ ഇടുക്കി രൂപതയുടെ ശിൽപി എന്ന് കാലം ഓർമിക്കും.
ക്രിസ്തുജ്യോതി അജപാലനകേന്ദ്രം, ആത്മജ്യോതി പാസ്റ്ററൽ സെന്റർ, മാർ അപ്രേം മൈനർ സെമിനാരി, വിയാനി പ്രീസ്റ്റ് ഹോം, ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി മന്ദിരം തുടങ്ങി രൂപതയ്ക്ക് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ കരുതൽ സമ്മാനിച്ചതായും മാർ മാത്യു അറയ്ക്കൽ അനുസ്മരിച്ചു.
മൃതസംസ്കാര ശുശ്രൂഷയിലെ അനുസ്മരണ പ്രസംഗത്തിൽ മാർ മാത്യു അറയ്ക്കൽ പറഞ്ഞു. ഭരമേൽപ്പിക്കപ്പെട്ട ജനതയെ ചേർത്തുപിടിക്കുകയും അവരെ ഹൃദയപൂർവം സ്നേഹിക്കുകയും ചെയ്തു മാർ ആനിക്കുഴിക്കാട്ടിൽ. ലാളിത്യത്തിലും എളിമയിലും സ്വന്തം ജനതയ്ക്കൊപ്പം സഹനപൂർണമായ ശുശ്രൂഷ ചെയ്ത ക്രിസ്തുദാസനായിരുന്നു അദ്ദേഹം.
വാക്കിലും പ്രവൃത്തിയിലും കളങ്കമില്ലാത്ത ശുദ്ധനായ മനുഷ്യൻ എന്ന് തലമുറകൾ വിശേഷിപ്പിച്ചു. ദരിദ്രരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും നിസഹായരോടും പക്ഷം ചേരുകയും അഗതികൾക്കും അശരണർക്കും കാരുണ്യം പകർന്നുനൽകുകയും ചെയ്തു. കപടപരിസ്ഥിതിവാദ നീക്കങ്ങളുടെ ഇരകളായി ലക്ഷക്കണക്കിന് ചെറുകിട കർഷകരെ വഴിയാധാരമാക്കാനുള്ള ഗൂഢ നീക്കങ്ങളുണ്ടായപ്പോൾ ജാതിമതഭേദമന്യേ ജനങ്ങളെ സംഘടിപ്പിച്ച് ചെറുത്തുനിൽപ്പിന്റെ ശബ്ദം മുഴക്കി പ്രക്ഷോഭ പാതയിലേക്കിറങ്ങിയ കർഷക നേതാവായിരുന്നു പിതാവ്.
പട്ടയം നേടിയെടുക്കാനും കരിനിയമങ്ങളെ ചെറുക്കാനുമായി ബഹുജനമുന്നേറ്റശക്തിയായി ഹൈറേഞ്ച് സംരക്ഷണ സമിതിക്കു രൂപം നൽകി അവകാശമുന്നണിയുടെ മുൻനിര പോരാളിയായി നിലകൊണ്ടു. പഴയ നിയമത്തിലെ മോശയെപ്പോലെ സ്വന്തം ജനതയുടെ സംരക്ഷണത്തിനായി ഈ അജപാലകൻ സഹനപാതകൾ താണ്ടി. 49 വർഷത്തെ പൗരോഹിത്യജീവിതത്തിൽ 17 വർഷം ശ്രേഷ്ഠ അജപാലകനായി ഇടുക്കി രൂപതയിലെ ഓരോ കുടുംബത്തിന്റെയും പിതൃസാന്നിധ്യമായി പിതാവ് വിശ്വാസ ചൈതന്യം പകർന്നു.
ഭൂരഹിതർക്കും ഭവനരഹിതർക്കും ഏറെ സഹായങ്ങൾ നൽകി. സഭയെ ദൈവത്തിന്റെ കുടുംബമായി ദർശിച്ച അജപാലനശൈലിയുടെ ശ്രദ്ധാകേന്ദ്രം കുടുംബനവീകരണമായിരുന്നു. സീറോ മലബാർ സഭയുടെ ഫാമിലി കമ്മീഷൻ ചെയർമാനെന്ന നിലയിൽ കാര്യക്ഷമമായ ഏറെ ഇടപെടലുകൾ നടത്തി. ദൈവവചനത്തിൽനിന്നും സഭാപ്രബോധനത്തിൽനിന്നും കുടുംബങ്ങൾ വ്യതിചലിക്കുന്നത് കുടുംബശിഥിലീകരണത്തിനും സമൂഹത്തിന്റെ തകർച്ചയ്ക്കും രാഷ്ട്രനിർമിതിയിൽ ദിശാബോധം നഷ്ടപ്പെടുന്നതിനും ഇടയാക്കുമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ഇടുക്കിയുടെ പ്രഥമ മെത്രാനായിരിക്കെ പരിമിതികളുടെയും ക്ലേശങ്ങളുടെയും നടുവിൽ 19 പുതിയ ഇടവകളും 21 മിഷൻ സ്റ്റേഷനുകളും 25 ദേവാലയങ്ങളും പടുത്തുയർത്തിയ പിതാവിനെ ഇടുക്കി രൂപതയുടെ ശിൽപി എന്ന് കാലം ഓർമിക്കും.
ക്രിസ്തുജ്യോതി അജപാലനകേന്ദ്രം, ആത്മജ്യോതി പാസ്റ്ററൽ സെന്റർ, മാർ അപ്രേം മൈനർ സെമിനാരി, വിയാനി പ്രീസ്റ്റ് ഹോം, ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി മന്ദിരം തുടങ്ങി രൂപതയ്ക്ക് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ കരുതൽ സമ്മാനിച്ചതായും മാർ മാത്യു അറയ്ക്കൽ അനുസ്മരിച്ചു.