കോവിഡിനെ തുടർന്നു വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 515 പേർ കേരളത്തിൽ മടങ്ങിയെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 28, 722 പേർ പാസിന് അപേക്ഷിച്ചു. നോർക്ക വഴി രജിസ്റ്റർ ചെയ്തവർക്ക് മുൻഗണനാ ക്രമത്തിൽ പാസ് നൽകും. അതിർത്തിയിൽ തിരക്കൊഴിവാക്കി ക്രമീകരണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വരെ തിരികെയെത്തിക്കാൻ കേന്ദ്രത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് കത്തയച്ചെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലുള്ളവരാണ് കൂടുതലായി മടങ്ങിവരാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരാനുള്ളവർക്ക് ഇനിയും അവസരം നൽകും. തിരികെയെത്തുന്നവർ വീടുകളിലേക്ക് സ്വയം വാഹനം ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വരെ തിരികെയെത്തിക്കാൻ കേന്ദ്രത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് കത്തയച്ചെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലുള്ളവരാണ് കൂടുതലായി മടങ്ങിവരാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരാനുള്ളവർക്ക് ഇനിയും അവസരം നൽകും. തിരികെയെത്തുന്നവർ വീടുകളിലേക്ക് സ്വയം വാഹനം ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.