റെഡ് സോണിൽ ആയാൽ പോലും കണ്ടെയ്ൻമെന്റ് സോണ് അല്ലെങ്കിൽ റോഡുകൾ അടച്ചിടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കടകൾ തുറക്കുന്നതു സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോണിൽ ഒഴികെ വർക്ക്ഷോപ്പുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. സർക്കാർ അനുവദിച്ച കടകൾ തുറക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രത്യേക അനുമതി ആവശ്യമില്ല. ഞായറാഴ്ച സന്പൂർണ അവധിയാണ്. എന്നാൽ റംസാന്റെ പശ്ചാത്തലത്തിൽ ഭക്ഷണം പാഴ്സൽ നൽകുന്ന കടകൾക്ക് ഉച്ചയ്ക്കുശേഷം പ്രവർത്തിക്കാം. ഭക്ഷണം പാഴ്സലായി അയയ്ക്കുന്നവരുണ്ടെങ്കിൽ അവർക്കും തുറക്കാം. ഇല്ലെങ്കിൽ ആ ദിവസം പട്ടിണിയാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കണ്ടെയ്ൻമെന്റ് സോണിൽ ഒഴികെ റോഡുകൾ അടയ്ക്കുന്നില്ല. റെഡ് സോണിൽ ആയാൽ പോലും കണ്ടെയ്ൻമെന്റ് സോണിൽ അല്ലെങ്കിൽ റോഡ് അടച്ചിടില്ല. ഓറഞ്ച് സോണിലും ഈ നിർദേശങ്ങൾ ബാധകമാണ്. നിയന്ത്രണങ്ങൾക്കു വിധേയമായി ഇവിടെ വാഹനഗതാഗതം അനുവദിക്കും. പൊതുഗതാഗതം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോണിൽ ഒഴികെ വർക്ക്ഷോപ്പുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. സർക്കാർ അനുവദിച്ച കടകൾ തുറക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രത്യേക അനുമതി ആവശ്യമില്ല. ഞായറാഴ്ച സന്പൂർണ അവധിയാണ്. എന്നാൽ റംസാന്റെ പശ്ചാത്തലത്തിൽ ഭക്ഷണം പാഴ്സൽ നൽകുന്ന കടകൾക്ക് ഉച്ചയ്ക്കുശേഷം പ്രവർത്തിക്കാം. ഭക്ഷണം പാഴ്സലായി അയയ്ക്കുന്നവരുണ്ടെങ്കിൽ അവർക്കും തുറക്കാം. ഇല്ലെങ്കിൽ ആ ദിവസം പട്ടിണിയാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കണ്ടെയ്ൻമെന്റ് സോണിൽ ഒഴികെ റോഡുകൾ അടയ്ക്കുന്നില്ല. റെഡ് സോണിൽ ആയാൽ പോലും കണ്ടെയ്ൻമെന്റ് സോണിൽ അല്ലെങ്കിൽ റോഡ് അടച്ചിടില്ല. ഓറഞ്ച് സോണിലും ഈ നിർദേശങ്ങൾ ബാധകമാണ്. നിയന്ത്രണങ്ങൾക്കു വിധേയമായി ഇവിടെ വാഹനഗതാഗതം അനുവദിക്കും. പൊതുഗതാഗതം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.