+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളത്തിനു പുറത്തുള്ള, അത്യാവശ്യമുള്ള എല്ലാവരെയും തിരിച്ചെത്തിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തിനു പുറത്തുള്ളവരും ഇങ്ങോട്ടുവരാൻ അത്യാവശ്യമുള്ളതുമായ എല്ലാവരെയും തിരിച്ചെത്തിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനുള്ള ക്രമീകരണങ്ങൾ ഏ
കേരളത്തിനു പുറത്തുള്ള, അത്യാവശ്യമുള്ള എല്ലാവരെയും തിരിച്ചെത്തിക്കും: മുഖ്യമന്ത്രി
സംസ്ഥാനത്തിനു പുറത്തുള്ളവരും ഇങ്ങോട്ടുവരാൻ അത്യാവശ്യമുള്ളതുമായ എല്ലാവരെയും തിരിച്ചെത്തിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

നോർക്ക പോർട്ടലിൽ രജിസ്റ്റർ ചെയ്തവർ ഇവിടെ ലഭിക്കുന്ന നന്പർ ഉപയോഗിച്ച് ജില്ലാ കളക്ടറിൽനിന്ന് അനുമതി വാങ്ങണം. ചെക്ക്പോസ്റ്റ്, എത്തുന്ന തീയതിയും സമയവും രേഖപ്പെടുത്തിയാണ് അപേക്ഷിക്കേണ്ടത്. പാസ് മൊബൈലിൽ ലഭിക്കും. ഏതു സംസ്ഥാനത്തുനിന്നാണോ യാത്ര ചെയ്യുന്നത് അവിടെനിന്നുള്ള അനുമതിയും ഉറപ്പാക്കണം.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവരുന്ന കേരളീയരിൽ മുൻഗണനാ ലിസ്റ്റിൽ പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ അനുമതി നൽകുക. ഇതിൽ വിദ്യാർഥികൾ (പ്രത്യേകിച്ച് അവധിക്കാല ക്യാന്പുകൾക്കും മറ്റുമായി മറ്റു സംസ്ഥാനങ്ങളിൽ പോയവർ), കേരളത്തിൽ സ്ഥിരതാമസക്കാരായ മുതിർന്ന പൗരൻമാർ, ഗർഭിണികൾ, മറ്റ് ആരോഗ്യ ആവശ്യങ്ങളുള്ളവർ മുതലായവർ ഉൾപ്പെടും.

നിർദിഷ്ട സമയത്ത് ചെക്ക് പോസ്റ്റ് എത്തിയാൽ പാസ് കാണിച്ച് വൈദ്യപരിശോധനയ്ക്കുശേഷം കേരളത്തിലേക്കു കടക്കാം. രോഗലക്ഷണമുള്ളവരാണെങ്കിൽ സർക്കാർ ഒരുക്കിയ ക്വാറന്ൈ‍റനിലേക്ക് മാറ്റും. ആരോഗ്യപ്രശ്നമില്ലാത്തവർക്ക് നേരെ വീട്ടിലേക്ക് പോകാം. യാത്രക്കാരെ കൊണ്ടുപോകുന്ന ഡ്രൈവർമാർ 14 ദിവസം ക്വാറന്ൈ‍റനിൽ പോകണം.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് യാത്രക്കാരെ കൊണ്ടുവരുന്ന വാഹനങ്ങൾക്ക് അതത് ജില്ലാ കളക്ടർമാർ പാസ് നൽകണം. ഇവർ ഫോണിൽ സർക്കാർ നിർദേശിക്കുന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ ഇവർക്കു തിരിവനന്തപുരം സെക്രട്ടറിയേറ്റിലെ വാർറൂമിൽ ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ കുടുംബാംഗങ്ങളെ കൂട്ടിക്കൊണ്ടുപേകാൻ അങ്ങോട്ടുപോകണമെങ്കിൽ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.