കേരളത്തിലേക്കു മടങ്ങാൻ നോർക്ക വഴി രജിസ്റ്റർ ചെയ്തവർക്ക് മുൻഗണനാടിസ്ഥാനത്തിലാണ് പാസുകൾ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2,89,272 പേരാണ് ഇതുവരെ പാസിന് അപേക്ഷിച്ചത്. 5470 പാസുകൾ വിതരണം ചെയ്തു. തിങ്കളാഴ്ച ഉച്ചവരെ 515 പേർ വിവിധ ചെക്ക് പോസ്റ്റുകൾ വഴി കേരളത്തിലേക്ക് എത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതിർത്തിയിൽ തിരക്ക് ഒഴിവാക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത ആളുകളിൽ അഞ്ചിൽ ഒരാൾക്കു മാത്രമേ സ്വന്തം വാഹനങ്ങളിലോ വാടകയ്ക്ക് എടുത്ത വാഹനങ്ങളിലോ കേരളത്തിൽ എത്താൻ കഴിയൂ. മറ്റുള്ളവർക്കു തിരിച്ചെത്താൻ പ്രയാസമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിൽനിന്ന് അതിഥി തൊഴിലാളികൾക്കു പേകാൻ സൗകര്യം ഏർപ്പെടുത്തിയ ട്രെയിനുകൾ കേരളത്തിലേക്കു മടങ്ങുന്പോൾ രജിസ്റ്റർ ചെയ്ത മലയാളികളായവരെ നാട്ടിലേക്ക് അയയ്ക്കണമെന്നു കേരളം കേന്ദ്രത്തോട് അഭ്യർഥിച്ചു. വിവിധ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കു നോണ്‍ സ്റ്റോപ്പ് ട്രെയിനുകൾ അനുവദിക്കണമെന്നും അഭ്യർഥിച്ചു.
അതിർത്തിയിൽ തിരക്ക് ഒഴിവാക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത ആളുകളിൽ അഞ്ചിൽ ഒരാൾക്കു മാത്രമേ സ്വന്തം വാഹനങ്ങളിലോ വാടകയ്ക്ക് എടുത്ത വാഹനങ്ങളിലോ കേരളത്തിൽ എത്താൻ കഴിയൂ. മറ്റുള്ളവർക്കു തിരിച്ചെത്താൻ പ്രയാസമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിൽനിന്ന് അതിഥി തൊഴിലാളികൾക്കു പേകാൻ സൗകര്യം ഏർപ്പെടുത്തിയ ട്രെയിനുകൾ കേരളത്തിലേക്കു മടങ്ങുന്പോൾ രജിസ്റ്റർ ചെയ്ത മലയാളികളായവരെ നാട്ടിലേക്ക് അയയ്ക്കണമെന്നു കേരളം കേന്ദ്രത്തോട് അഭ്യർഥിച്ചു. വിവിധ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കു നോണ്‍ സ്റ്റോപ്പ് ട്രെയിനുകൾ അനുവദിക്കണമെന്നും അഭ്യർഥിച്ചു.