വീട്ടിൽ സൗകര്യമില്ലെങ്കിൽ പ്രവാസികൾക്ക് സർക്കാർ വക ക്വാറന്‍റൈൻ; നിർദേശങ്ങൾ

05:02 PM May 04, 2020 | Deepika.com
വിദേശരാജ്യങ്ങളിൽനിന്നു പ്രവാസികൾ മടങ്ങിവരുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നടപടിക്രമങ്ങൾ വിശദീകരിച്ച് സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കി. വീടുകളിലേക്ക് പോകുന്ന പ്രവാസികളും വീട്ടുകാരും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉത്തരവിൽ നിഷ്കർഷിച്ചിട്ടുണ്ട്.

കേരളത്തിലെ വിമാനത്താവളങ്ങളിൽ മടങ്ങിവരുന്ന പ്രവാസികളുടെ കോവിഡ് സ്ക്രീനിംഗിനുള്ള സൗകര്യങ്ങൾ ഒരുക്കണം. ശാരീരിക അകലം പാലിച്ച് മറ്റ് സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം സ്ക്രീനിംഗ്. സ്ക്രീനിംഗിൽ രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ സർക്കാർ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണം. നിരീക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്പോൾ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണെങ്കിൽ അവരെ കോവിഡ് സെന്‍ററുകളിലേക്ക് മാറ്റണം.

സ്ക്രീനിംഗിൽ രോഗലക്ഷണങ്ങൾ ഇല്ലെന്ന് കാണുന്നവരെ പ്രത്യേക വഴികളിലൂടെ പുറത്തിറക്കി വിമാനത്താവളത്തിൽ നിന്ന് അവരുടെ വീടുകളിൽ പോകാൻ അനുവദിക്കും. ഇവർ വീടുകളിലേക്ക് പോകുന്നവഴിക്ക് എവിടെയും ഇറങ്ങാനോ ആളുകളുമായി ഇടപഴകാനോ പാടില്ല. അവർ വീടുകളിൽ 14 ദിവസം ക്വാറന്‍റൈനിൽ കഴിയണം.

പ്രവാസികളും വീട്ടുകാരും പാലിക്കേണ്ട അത്യാവശ്യ മുൻകരുതലുകളെക്കുറിച്ച് ആവശ്യമായ ബോധവത്കരണം നടത്തണം. മടങ്ങിവരുന്നവരിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് വീട്ടിൽ ക്വാറന്‍റൈന് ആവശ്യമായ സൗകര്യമുണ്ടെന്ന് ഉറപ്പാക്കണം. പ്രത്യേക മുറിയും ബാത്ത് റൂമും ടോയ്ലറ്റും ക്വാറന്‍റൈനിൽ കഴിയുന്ന ആൾ ഉപയോഗിക്കണം. ഈ സൗകര്യമില്ലാത്ത വീടാണെങ്കിൽ സർക്കാർ ഇത്തരക്കാർക്കുവേണ്ടി ഒരുക്കുന്ന ക്വാറന്‍റൈൻ കെട്ടിടത്തിലേക്ക് മാറ്റണം.

മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ടവരുടെ വീട്ടിൽ പെട്ടെന്ന് രോഗം പിടിപെടാൻ സാധ്യതയുള്ള ആളുണ്ടെങ്കിൽ കരുതൽ എന്ന നിലയ്ക്ക് മടങ്ങിവരുന്ന പ്രവാസികൾ വേറെ താമസിക്കുന്നതിന് തയാറാകണം. അത്തരക്കാരെ സർക്കാർ ഒരുക്കുന്ന കെട്ടിടത്തിലേക്ക് മാറ്റണം. മേൽപ്പറഞ്ഞ വിഭാഗത്തിന് ഹോട്ടലിൽ പ്രത്യേക മുറിയിൽ താമസിക്കണമെന്നുണ്ടെങ്കിൽ അവരുടെ ചെലവിൽ അതിനുള്ള സൗകര്യം ഒരുക്കണം.

ഇത്തരക്കാരെ താമസിപ്പിക്കാൻ രോഗലക്ഷണമുള്ളവരെ പാർപ്പിക്കുന്ന ക്വാറന്‍റൈൻ കെട്ടിടമല്ലാതെ മറ്റൊരു കെട്ടിടം എല്ലാ ജില്ലകളിലും കണ്ടെത്തണം. ഇവരെ ബന്ധപ്പെടുന്നത് മേൽപ്പറഞ്ഞ മോണിറ്ററിംഗ് സംവിധാനം വഴിയായിരിക്കണം. ഇവരുടെ കാര്യത്തിലും ടെലിമെഡിസിൻ, മൊബൈൽ ക്ലിനിക് എന്നിവ ബാധകമാക്കണം. ഇപ്രകാരമുള്ള ആളുകൾ ക്വാറന്‍റൈൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് പോലീസ് ഉറപ്പുവരുത്തണം.