ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലെ കൂടുതൽ ഇളവുകൾ ഇന്നു സംസ്ഥാനത്തു നിലവിൽ വരും. റെഡ് സോൺ ജില്ലകളിലെ ഹോട്ട്സ്പോട്ട് (കണ്ടെയ്ൻമെന്റ് സോൺ) പ്രദേശങ്ങളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരും. മറ്റു പ്രദേശങ്ങളിലാണ് ഇളവുകൾ. ഹോട്ട്സ്പോട്ടുകൾ ഉള്ള നഗരസഭകളുടെ കാര്യത്തിൽ അതത് വാർഡുകളാണ് അടച്ചിടുക. പഞ്ചായത്തുകളിൽ വാർഡും അതിനോട് കൂടിച്ചേർന്നു കിടക്കുന്ന വാർഡുകളും അടച്ചിടും.
ഗ്രീൻ സോണുകളിൽ ഉൾപ്പെടെ ടാക്സി ഒഴികെയുള്ള പൊതുഗതാഗതം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്കു പുറമെ രണ്ടു പേരിൽ കൂടുതൽ യാത്ര ചെയ്യാൻ പാടില്ല. ടാക്സികളിലും ഡ്രൈവറെ കൂടാതെ രണ്ടു പേർക്കാണ് അനുവാദം (ഹോട്ട്സ്പോട്ടുകളിൽ ഒഴികെ). ടൂവീലറുകളിൽ പിൻസീറ്റ് യാത്ര പാടില്ല, അത്യാവശ്യ കാര്യത്തിനായി കുടുംബാംഗങ്ങൾക്കു പോകാം.
അവശ്യ സർവീസുകളല്ലാത്ത സർക്കാർ ഓഫീസുകൾ നിലവിലെ രീതിയിൽ തന്നെ മേയ് 15 വരെ പ്രവർത്തിക്കാം. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി, ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഓഫീസുകളിൽ ഹാജരാകാം.
ഇന്നു മുതൽ അനുവദനീയമായവ
ഗ്രീൻ സോണുകളിൽ കടകമ്പോളങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴു മുതൽ രാത്രി 7.30 വരെ. ഇത് ആഴ്ചയിൽ ആറുദിവസം അനുവദിക്കും. ഓറഞ്ച് സോണുകളിൽ നിലവിലെ സ്ഥിതി തുടരും. കടയിൽ ഒരു സമയം അഞ്ചു പേരേ കാണാവൂ.
ഗ്രീൻ സോണുകളിലെ സേവന മേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്നു ദിവസം പരമാവധി 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാം. ഓറഞ്ച് സോണുകളിൽ നിലവിലെ സ്ഥിതി തുടരും.
ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും പാഴ്സലുകൾ നല്കാം. നിലവിലുള്ള സമയക്രമം പാലിക്കണം.
ഓറഞ്ച് സോണിൽ ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾക്ക് നിലവിലെ സ്ഥിതി തുടരാം.
ഗ്രീൻ, ഓറഞ്ച് സോണുകളിൽ ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റയിൽ സ്ഥാപനങ്ങൾ അഞ്ചിൽ താഴെ ജീവനക്കാരുമായി തുറക്കാം.
യാത്രകൾ
ഗ്രീൻ, ഓറഞ്ച് സോണുകളിൽ നിയന്ത്രണങ്ങൾക്കു വിധേയമായി ടാക്സി, ഊബർ പോലുള്ള കാബ് സർവീസുകൾ അനുവദിക്കും. ഡ്രൈവറും രണ്ടു യാത്രക്കാരും മാത്രമേ പാടുള്ളൂ.
ഹോട്ട്സ്പോട്ടുകളിൽ ഒഴികെ ഗ്രീൻ, ഓറഞ്ച് സോണുകളിൽ ജില്ലാന്തര യാത്രയ്ക്ക് (അനുവദിക്കപ്പെട്ട കാര്യങ്ങൾക്കു മാത്രം) അനുമതി. കാറുകളിൽ രണ്ടു യാത്രക്കാരും ഡ്രൈവറും.
ചരക്കുവാഹന നീക്കത്തിനു നിയന്ത്രണമില്ല. പ്രത്യേക പെർമിറ്റും വേണ്ട.
ഹോട്ട്സ്പോട്ടിലൊഴികെ ജനങ്ങൾക്ക് അത്യാവശ്യ കാര്യങ്ങൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ പുറത്തിറങ്ങാം. എന്നാൽ, 65 വയസിനു മുകളിലുള്ളവരും പത്തുവയസിനു താഴെയുള്ളവരും പുറത്തിറങ്ങരുത്.
രാത്രി 7.30 മുതൽ രാവിലെ ഏഴു വരെയുള്ള രാത്രികാല സഞ്ചാരത്തിന് നിയന്ത്രണം.
അത്യാവശ്യവും അനുവദനീയവുമായ കാര്യങ്ങൾക്കു റെഡ്സോണുകളിലും വാഹനങ്ങൾ ഓടാൻ അനുവദിക്കും.
ഗ്രീൻ സോണുകളിൽ ഉൾപ്പെടെ ടാക്സി ഒഴികെയുള്ള പൊതുഗതാഗതം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്കു പുറമെ രണ്ടു പേരിൽ കൂടുതൽ യാത്ര ചെയ്യാൻ പാടില്ല. ടാക്സികളിലും ഡ്രൈവറെ കൂടാതെ രണ്ടു പേർക്കാണ് അനുവാദം (ഹോട്ട്സ്പോട്ടുകളിൽ ഒഴികെ). ടൂവീലറുകളിൽ പിൻസീറ്റ് യാത്ര പാടില്ല, അത്യാവശ്യ കാര്യത്തിനായി കുടുംബാംഗങ്ങൾക്കു പോകാം.
അവശ്യ സർവീസുകളല്ലാത്ത സർക്കാർ ഓഫീസുകൾ നിലവിലെ രീതിയിൽ തന്നെ മേയ് 15 വരെ പ്രവർത്തിക്കാം. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി, ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഓഫീസുകളിൽ ഹാജരാകാം.
ഇന്നു മുതൽ അനുവദനീയമായവ
ഗ്രീൻ സോണുകളിൽ കടകമ്പോളങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴു മുതൽ രാത്രി 7.30 വരെ. ഇത് ആഴ്ചയിൽ ആറുദിവസം അനുവദിക്കും. ഓറഞ്ച് സോണുകളിൽ നിലവിലെ സ്ഥിതി തുടരും. കടയിൽ ഒരു സമയം അഞ്ചു പേരേ കാണാവൂ.
ഗ്രീൻ സോണുകളിലെ സേവന മേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്നു ദിവസം പരമാവധി 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാം. ഓറഞ്ച് സോണുകളിൽ നിലവിലെ സ്ഥിതി തുടരും.
ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും പാഴ്സലുകൾ നല്കാം. നിലവിലുള്ള സമയക്രമം പാലിക്കണം.
ഓറഞ്ച് സോണിൽ ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾക്ക് നിലവിലെ സ്ഥിതി തുടരാം.
ഗ്രീൻ, ഓറഞ്ച് സോണുകളിൽ ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റയിൽ സ്ഥാപനങ്ങൾ അഞ്ചിൽ താഴെ ജീവനക്കാരുമായി തുറക്കാം.
യാത്രകൾ
ഗ്രീൻ, ഓറഞ്ച് സോണുകളിൽ നിയന്ത്രണങ്ങൾക്കു വിധേയമായി ടാക്സി, ഊബർ പോലുള്ള കാബ് സർവീസുകൾ അനുവദിക്കും. ഡ്രൈവറും രണ്ടു യാത്രക്കാരും മാത്രമേ പാടുള്ളൂ.
ഹോട്ട്സ്പോട്ടുകളിൽ ഒഴികെ ഗ്രീൻ, ഓറഞ്ച് സോണുകളിൽ ജില്ലാന്തര യാത്രയ്ക്ക് (അനുവദിക്കപ്പെട്ട കാര്യങ്ങൾക്കു മാത്രം) അനുമതി. കാറുകളിൽ രണ്ടു യാത്രക്കാരും ഡ്രൈവറും.
ചരക്കുവാഹന നീക്കത്തിനു നിയന്ത്രണമില്ല. പ്രത്യേക പെർമിറ്റും വേണ്ട.
ഹോട്ട്സ്പോട്ടിലൊഴികെ ജനങ്ങൾക്ക് അത്യാവശ്യ കാര്യങ്ങൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ പുറത്തിറങ്ങാം. എന്നാൽ, 65 വയസിനു മുകളിലുള്ളവരും പത്തുവയസിനു താഴെയുള്ളവരും പുറത്തിറങ്ങരുത്.
രാത്രി 7.30 മുതൽ രാവിലെ ഏഴു വരെയുള്ള രാത്രികാല സഞ്ചാരത്തിന് നിയന്ത്രണം.
അത്യാവശ്യവും അനുവദനീയവുമായ കാര്യങ്ങൾക്കു റെഡ്സോണുകളിലും വാഹനങ്ങൾ ഓടാൻ അനുവദിക്കും.