+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അതിഥി തൊഴിലാളികളെ നിർബന്ധിച്ച് അയയ്ക്കരുതെന്നു നിർദേശം

കേരളത്തിൽ തുടരാൻ താത്പര്യം പ്രകടിപ്പിക്കുന്ന അതിഥി തൊഴിലാളികളെ നിർബന്ധിച്ചു മടക്കി അയയ്‌ക്കേണ്ടതില്ലെ
അതിഥി തൊഴിലാളികളെ നിർബന്ധിച്ച് അയയ്ക്കരുതെന്നു നിർദേശം
കേരളത്തിൽ തുടരാൻ താത്പര്യം പ്രകടിപ്പിക്കുന്ന അതിഥി തൊഴിലാളികളെ നിർബന്ധിച്ചു മടക്കി അയയ്‌ക്കേണ്ടതില്ലെന്നു ചീഫ് സെക്രട്ടറിയുടെ നിർദേശം.

സ്വദേശത്തേക്ക് മടങ്ങണമെന്ന് നിർബന്ധം പിടിക്കുന്ന അതിഥി തൊഴിലാളികളെ മാത്രം സ്വന്തം നാട്ടിലേക്ക് മടക്കി അയച്ചാൽ മതിയെന്നും ടോം ജോസ് നിർദേശിച്ചു. കേരളത്തിൽ തുടരുന്ന അതിഥി തൊഴിലാളികൾക്ക് ആവശ്യമായ സഹായം സംസ്ഥാന സർക്കാർ നൽകും.

തിരിച്ചു പോകാൻ താത്പര്യമില്ലാത്തവരേയും മടങ്ങാൻ നിർബന്ധിക്കുന്നതായി പരാതി ഉയർന്നതിന്‍റെ അടിസ്ഥാനത്തിലാണ് നിർദേശം. മേയ് ഒന്നു മുതലാണ് അതിഥി തൊഴിലാളികൾക്ക് മടങ്ങുന്നതിന് കേരളത്തിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിച്ചത്. ആദ്യ ട്രെയിനിൽ ഒഡീഷയിലേക്ക് 1200 പേരാണ് മടങ്ങിയത്.

ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ നിർമാണ മേഖല അടക്കം തൊഴിലിടങ്ങൾ സജീവമാകുന്ന സാഹചര്യവുമുണ്ടാവും. രാജ്യത്ത് ലോക്ക്ഡൗൺ നിലവിൽ വന്ന ശേഷം കേരളത്തിലെ അതിഥി തൊഴിലാളികളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക കരുതൽ സ്വീകരിച്ചിരുന്നു.