സൗദിയിൽ കോവിഡ് രോഗികളുടെ എന്നതിൽ വൻ വർധന. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1,552 ആളുകളിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ സൗദിയിൽ 27,011 പേർക്കു രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ച എട്ടു പേർ മരണപ്പെട്ടു.
ജിദ്ദയിലും ദമ്മാമിലും ഓരോ സ്വദേശികളും മക്കയിൽ മൂന്നും റിയാദ്, മദീന, ജിദ്ദ എന്നിവിടങ്ങളിൽ ഓരോന്നു വീതവും വിദേശികളുമാണ് കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചത്. 32നും 84നും ഇടയിൽ പ്രായമുള്ളവർ മരിച്ചവരിൽ ഉൾപ്പെടുന്നു എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
പുതുതായി സ്ഥിരീകരിച്ച രോഗികളിൽ 84 ശതമാനം പുരുഷന്മാരും ബാക്കി സ്ത്രീകളുമാണ്. ഇതിൽ 81 ശതമാനം വിദേശികളാണ്. കുട്ടികൾ രണ്ടു ശതമാനം മാത്രമാണുള്ളത്. 369 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചു. ഇപ്പോൾ ചികിത്സയിലുള്ള 22,693 പേരിൽ 139 പേർ ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യവകുപ്പ് വക്താവ് ഡോ. മുഹമ്മദ് അബ്ദുള്ള അൽ ആലി പറഞ്ഞു. മക്കയിൽ ഇതുവരെ കോവിഡ് ബാധിച്ചു 78 പേരാണ് മരിച്ചത്.
സൗദിയിൽ ഞായറാഴ്ച എട്ടു മരണം
03:48 PM May 04, 2020 | Deepika.com