അന്പലപ്പുഴയിൽ ജനിച്ചുവളർന്ന ഒരു പെണ്കുട്ടിക്ക് മഴയും വെള്ളപ്പൊക്കവുമൊന്നും ഒരിക്കലും ഒരു പുതുമയല്ല. ഒറ്റ രാത്രി കൊണ്ട് കുതിച്ചെത്തുന്ന മലവെള്ളത്തിൽ കഴുത്തറ്റം മുങ്ങിനിൽക്കുന്ന വീടുകളും മടവീഴുന്ന നെൽവയലുകളുമൊക്കെ കണ്ട് മനസുവേദനിച്ച ബാല്യമായിരുന്നു ഹർഷയുടേത്. സർക്കാർ ഉദ്യോഗസ്ഥനായിട്ടും കൃഷിയെ കൈവിടാതെ നടന്ന പി കെ ശ്രീഹർഷന്റെ മകൾ വളർന്നു വലുതായപ്പോഴും പഠിക്കാനാഗ്രഹിച്ചത് കൃഷിയും അനുബന്ധവിഷയങ്ങളുമാണ്. ഡെയറി ടെക്നോളജിയിൽ ബി.ടെക് പഠിച്ച് സ്വകാര്യ സ്ഥാപനങ്ങളിലേക്കൊന്നും പോകാൻ നിൽക്കാതെ വടക്കൻ കേരളത്തിൽ ക്ഷീരവികസന ഓഫീസറായി ജോലിയിൽ പ്രവേശിക്കുന്പോഴും മനസ്സിലുണ്ടായിരുന്നത് മണ്ണിലിറങ്ങി പണിയെടുക്കാനും സർക്കാർ സംവിധാനങ്ങളുടെ ഒൗപചാരികതകൾക്കപ്പുറം കർഷകരെ സഹായിക്കാനുമുള്ള ആവേശമായിരുന്നു. ഒപ്പം ക്ഷീരവികസനമേഖലയിലെ പ്രവർത്തനങ്ങൾക്ക് ദൃശ്യമാധ്യമങ്ങളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തി.
പ്രളയത്തിന്റെ താണ്ഡവം
കഴിഞ്ഞവർഷം ഓഗസ്റ്റിൽ കേരളത്തെയാകെ പിടിച്ചുലച്ച പ്രളയം ഏറ്റവുമധികം സംഹാരതാണ്ഡവമാടിയ ജില്ലകളിലൊന്നാണ് വയനാട്. കനത്ത മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ദിവസങ്ങളോളം വയനാടിനെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നു തീർത്തും ഒറ്റപ്പെടുത്തി. അന്ന് ഹർഷ കണ്ണൂർ ജില്ലയിലെ തളിപ്പറന്പിൽ നിന്ന് സ്ഥലംമാറി വയനാട്ടിലെത്തിയിട്ട് അധികനാളായിരുന്നില്ല. എന്നാലും കൽപറ്റ ബ്ലോക്ക് ക്ഷീരവികസന ഓഫീസറെന്ന നിലയിൽ ചുരുങ്ങിയ കാലം കൊണ്ടുതന്നെ കൃഷിയും കാലിവളർത്തലും ജീവനാഡിയായ വയനാടൻ ഗ്രാമങ്ങളുടെ മനസ്സറിയാൻ കഴിഞ്ഞിരുന്നു. ഓരോ പ്രദേശങ്ങളിൽനിന്ന് ഉരുൾപൊട്ടലിന്റെയും നാശനഷ്ടങ്ങളുടെയും വാർത്തകളെത്തുന്പോൾ അവിടെ കണ്ടു പരിചയിച്ച ക്ഷീരകർഷകരുടെ മുഖമാണ് മനസ്സിൽ തെളിഞ്ഞത്.
ഗതാഗത- വാർത്താവിനിമയ മാർഗ്ഗങ്ങൾ ശരിയാകാതെ കൃത്യമായി വിവരങ്ങളറിയാനും നിവൃത്തിയില്ല. എല്ലാം കഴിഞ്ഞ് നേരിട്ടു ചെന്നുനോക്കിയപ്പോൾ കണ്ടത് മനസ്സു തകർക്കുന്ന കാഴ്ചകളായിരുന്നു. പാലുൽപാദനത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനത്തും ഉത്പാദനസാന്ദ്രതയിൽ ഒന്നാം സ്ഥാനത്തും നിൽക്കുന്ന ജില്ലയുടെ ക്ഷീരമേഖല ഉരുൾപൊട്ടലിലും പ്രളയത്തിലുംപെട്ട് പാടേ ഞെരിഞ്ഞമർന്നുപോയിരിക്കുന്നു. ആൾനാശത്തിന്റെയും വീടുകളുടെ തകർച്ചയുടെയും കണക്കെടുക്കുന്നതിനിടയിൽ പശുക്കളുടെ നഷ്ടം പലരും കാണാതെപോയി.
സങ്കടത്തിന്റെ മലവെള്ളപ്പാച്ചിൽ
ഉരുൾപൊട്ടിയെത്തിയ വെള്ളം പെട്ടെന്ന് കുത്തിയൊഴുകി വന്നപ്പോൾ വളർത്തുമൃഗങ്ങളെ രക്ഷിക്കാനാവാത്തതിന്റെ സങ്കടം പറഞ്ഞു കരയുകയായിരുന്നു കർഷകർ. കെട്ടിയിട്ട കന്നുകാലികൾക്ക് തൊഴുത്തിൽ വെള്ളം കയറിയപ്പോൾ ഒന്നും ചെയ്യാനായില്ല. എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ എന്നുകരുതി കെട്ടഴിച്ചു വിട്ടവയാണെങ്കിൽ ഒഴുക്കിൽ പെട്ടോ പേടികൊണ്ട് ഓടിപ്പോയിട്ടോ എവിടെയാണെന്നറിയാതെ അപ്രത്യക്ഷമായി. മറ്റു ചിലവ പരിക്കുപറ്റിയും ഒഴുക്കിൽ പെട്ടും ദയനീയമായ അവസ്ഥയിൽ തൊഴുത്തിൽ നിൽക്കുന്നു.
കൽപറ്റ മേൽമുറിയിലെ എഴുപത്തഞ്ചുകാരനായ മൊയ്തുവിന് കുറിച്യർമലയിലുണ്ടായ ഉരുൾപൊട്ടലിൽ സ്വന്തം വീടിനൊപ്പം നഷ്ടമായത് പ്രാണനേക്കാൾ സ്നേഹം കൊടുത്തിരുന്ന ഏഴ് പശുക്കളെയാണ്. അന്പതുവർഷത്തിലേറെയായി പശുവളർത്തൽ തന്നെയായിരുന്നു മൊയ്തുവിന്റെ ജീവിതം. ദിവസം അന്പതു ലിറ്ററോളം പാലാണ് തരിയോട് ക്ഷീരസംഘത്തിൽ നൽകിയിരുന്നത്. കൽപറ്റ ബ്ലോക്കിലെ നാശനഷ്ടങ്ങൾ വിലയിരുത്താനെത്തിയ ഹർഷ കണ്ട ആദ്യ കാഴ്ചകളിലൊന്ന് പശുക്കളുടെ ജഡത്തിനു മുന്നിൽ നിസ്സഹായനായി നിൽക്കുന്ന മൊയ്തുവിന്റേതായിരുന്നു.
ഡൊണേറ്റ് എ കൗ ചലഞ്ച്
പശുക്കളുടെ ഒപ്പവും ക്ഷീരസംഘത്തിലുമല്ലാതെ മൊയ്തു ഇക്കയെ നാട്ടിലാരും കണ്ടിട്ടില്ലെന്നറിയാവുന്ന ഹർഷ ഓഫീസിൽ തിരികെയെത്തിയപ്പോൾ ചിന്തിച്ചത് ആ മനുഷ്യന്റെ ഇനിയുള്ള ജീവിതം എങ്ങനെയാവുമെന്നായിരുന്നു. സംഭവത്തിന്റെ റിപ്പോർട്ട് തയ്യാറാക്കുന്നതിനിടയിൽ ഹർഷ ഓഫീസിലുള്ളവരോട് ചോദിച്ചു, മൊയ്തു ഇക്കയ്ക്ക് നമുക്കൊരു പശുവിനെ വാങ്ങി നൽകിയാലോ..? ചുറ്റുമുള്ള സങ്കടക്കാഴ്ചകൾ കണ്ട് മനസ്സുതകർന്നിരിക്കുകയായിരുന്ന സഹപ്രവർത്തകർക്കും അത് നൂറു ശതമാനം സമ്മതമായിരുന്നു. ഒരു നല്ല പശുവിന് 55,000 മുതൽ 70,000 രൂപ വരെ വിലയുണ്ട്. കൽപറ്റ ക്ഷീരവികസന ഓഫീസിലെ രണ്ടു സ്ഥിരം ജീവനക്കാരും മൂന്ന് താൽക്കാലിക ജീവനക്കാരും ചേർന്ന് അവരവർക്കാവുന്ന വിധം നൽകിയ സംഭാവനകൾ ചേർത്തുവച്ച് പണം സമാഹരിച്ചു.
ക്ഷീരകർഷകരായ തോമസും ജോസും കൂടി നല്ലൊരു പശുവിനെ കണ്ടെത്തി. 16 ലിറ്ററോളം പാൽ ദിവസവും ലഭിക്കുന്ന പശു പ്രസവിച്ച് 9 ദിവസം മാത്രമേ ആയിരുന്നുള്ളൂ. ദുരന്തം നടന്ന് ഒരു മാസത്തിനുള്ളിൽ തന്നെ എല്ലാവരും കൂടി പശുവിനെ വാങ്ങി മൊയ്തു ഇക്കയുടെ കൈയിലേൽപിച്ചു. തരിയോട് ക്ഷീരസംഘത്തിന്റെ വകയായി തൽക്കാലത്തേക്കുള്ള കാലിത്തീറ്റയും വൈക്കോലും പച്ചപ്പുല്ലും നൽകി. നിറഞ്ഞുകവിഞ്ഞ കണ്ണുകളും വിറയ്ക്കുന്ന കൈകളുമായി മൊയ്തു പശുവിനെ ഏറ്റുവാങ്ങി.
അതൊരു വലിയ തുടക്കമായിരുന്നു. എല്ലാം നഷ്ടപ്പെട്ട ക്ഷീരകർഷകർ ഇനിയും ഒരുപാടുണ്ട്. ഓരോരുത്തർക്കും ഒരു പശുവിനെയെങ്കിലും വാങ്ങി നൽകിയാൽ അത് പ്രത്യാശയുടെ ആദ്യ ചുവടായിരിക്കും. അതിന് പണം വേണം. സ്പോണ്സർമാരെ കണ്ടെത്തണം. അതിന് മാധ്യമങ്ങളുടെ സഹായം തേടാൻ ഹർഷ തീരുമാനിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വിപുലമായ ബന്ധങ്ങൾ അതിന് സഹായകമായി. അതോടൊപ്പം അച്ചടിമാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും വിപുലമായ പ്രചാരണം നൽകി. ഡൊണേറ്റ് എ കൗ എന്ന പേരിലുള്ള ചാലഞ്ച് ഏറ്റെടുക്കാൻ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഒരുപാട് വ്യക്തികളും സംഘടനകളുമെത്തി. ഓസ്ട്രേലിയയടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്നു പോലും പിന്തുണയെത്തി. ജില്ലാ ഭരണകൂടവും ക്ഷീരവികസന വകുപ്പും വീ ഫോർ വയനാട് കൂട്ടായ്മയും വിവിധ ക്ഷീരസംഘങ്ങളും കർഷകരും മനസ്സുനിറഞ്ഞ പിന്തുണയുമായി ഒപ്പം നിന്നു.
അറുപതു പശുക്കളും 250 കിടാരികളും
ബംഗളൂരുവിൽ വിപ്രോയിൽ ജോലിചെയ്യുന്ന ഹർഷയുടെ സുഹൃത്തുക്കളായ വിനയകുമാറും ഭാര്യ മഞ്ജുഷയും വയനാട്ടിലെത്തി ഒരു പശുവിനെ വാങ്ങി കാവുംമന്ദം കോളനിയിലെ ശശിക്ക് നൽകി. അഞ്ച് പശുക്കളെ നഷ്ടപ്പെട്ട പനമരത്തെ മേരി, സീനമോൾ, കാവുംമന്ദത്തെ റെജി, കുരുന്നുംകരയിലെ സെബാസ്റ്റ്യൻ, അഞ്ചുകുന്നിലെ രാജേഷ്, പിണങ്ങോട്ടെ ഫാത്തിമ, പൊഴുതനയിലെ ലക്ഷ്മി, രവീന്ദ്രൻ, എടവക എള്ളുംമന്ദത്തെ ശാന്ത എന്നിങ്ങനെ എല്ലാം നഷ്ടപ്പെട്ട കർഷകർക്കോരോരുത്തർക്കും പുതിയ പ്രതീക്ഷ പകർന്ന് പശുക്കൾ വന്നു.
കണിയാരത്തെ മേഴ്സി ജോയി, പെരുവകയിലെ ഷീജ, മക്കിക്കൊല്ലിയിലെ സേവ്യർ, പഞ്ചാരക്കൊല്ലിയിലെ വിനോദിനി, ലീല എന്നിവർക്കായി തളിപ്പറന്പ് പെരിഞ്ചല്ലൂർ സംഗീതസഭ അഞ്ച് പശുക്കളെ വാങ്ങി നൽകി. ഓസ്ട്രേലിയൻ മലയാളിയായ അല്ലക്കാട്ടിൽ ഗിരീഷ് നൽകിയ ഒരു ലക്ഷം രൂപ ഉപയോഗിച്ച് വെണ്ണിയോട്ടെ ദേവസ്യയ്ക്കും ബഷീറിനും ഓരോ പശുക്കളെ നൽകി. ഡെയറി ഫാം നടത്തുന്ന അബ്ദുൽ റഷീദിന്റെയും വിദേശമലയാളിയായ ടൈറ്റസിന്റെയും വകയായി രണ്ട് പശുക്കൾ കൂടി മൊയ്തുവിന്റെ വീട്ടിലെത്തി.
പശുക്കളെ വിതരണം ചെയ്യാനെത്തിയ സബ് കളക്ടർ എൻ.എസ്.കെ ഉമേഷ് മടങ്ങിയത് തന്റെ വകയായും സുഹൃത്തുക്കളുടെ സഹായത്തോടെയുമായി ഒന്പത് പശുക്കളെ ലഭ്യമാക്കിയാണ്. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായ ഹർഷയുടെ ഭർത്താവ് ഇ.വി. പ്രേമരാജൻ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമൊപ്പം ചാലഞ്ചിൽ പങ്കാളിയായി. ബംഗളൂരുവിലെ റീച്ച് ദ ഹാൻഡ് എന്ന സന്നദ്ധ സംഘടന നൂറ് കന്നുകുട്ടികളെ വാങ്ങി നൽകാൻ തീരുമാനിച്ചു.
മണ്ണുത്തിയിലേയും പൂക്കോട്ടേയും വെറ്ററിനറി കോളജുകളിലെയും ബത്തേരി ഗവ.സർവജന സ്കൂളിലെയും സെന്റ് മേരീസ് കോളജിലേയും വിദ്യാർത്ഥികളും പേരാവൂർ മണത്തണ വാട്ട്സ് ആപ് ഗ്രൂപ്പ് പ്രവർത്തകരും നിറഞ്ഞ മനസ്സോടെ പങ്കാളികളായി. ഏതാനും മാസങ്ങൾക്കുള്ളിൽ അറുപതോളം കറവ പശുക്കളും 250 കിടാരികളും എല്ലാം നഷ്ടപ്പെട്ട ക്ഷീരകർഷകരുടെ വീടുകളിലെത്തി. അതിനിടയിൽ ഹർഷയുടെ സ്വന്തം ജില്ലയായ ആലപ്പുഴയിലും പദ്ധതിക്ക് തുടക്കംകുറിച്ചു.
ശാന്തയുടെ അമ്മിണിക്കുട്ടി
പ്രളയത്തിൽ മുങ്ങിയ നാളുകൾക്ക് ഒരു വർഷമാകുന്നു. ഏതാനും ദിവസം മുന്പ് സുൽത്താൻബത്തേരി ഗവ. സർവജന സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും എടവക എള്ളുംമന്ദം ചേർക്കോട് കോളനിയിലെ ശാന്തയുടെ വീട്ടിലെത്തി. കഷ്ടിച്ച് ഒരു കൊല്ലം മുന്പ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെ അന്പത്താറായിരം രൂപ ചെലവിട്ട് അവർ വാങ്ങി നൽകിയ അമ്മിണിക്കുട്ടിയെന്ന പശുവിനെ കാണാൻ. എല്ലാം നഷ്ടമായൊരു കാലത്ത് തങ്ങൾ വാങ്ങി നൽകിയ പശു രണ്ടു കുട്ടികളും പ്രായമായ അമ്മയും ഉൾപ്പെടുന്ന കുടുംബത്തിന് അതിജീവനത്തിനുള്ള മാർഗ്ഗമായി മാറിയത് കണ്ടപ്പോൾ എല്ലാവരുടെയും മനസ്സ് നിറഞ്ഞു. ഇപ്പോൾ പ്രതിദിനം ശരാശരി 22 ലിറ്റർ പാൽ സൊസൈറ്റിയിൽ കൊണ്ടുകൊടുക്കാൻ ശാന്തയ്ക്ക് കഴിയുന്നുണ്ട്. അതുപോലെ മൊയ്തുവിന്റെയും ശശിയുടെയും റെജിയുടെയും സേവ്യറിന്റെയുമൊക്കെ വീടുകളിൽ പുതിയ പ്രതീക്ഷകൾ തളിരിട്ടു വളരുകയാണ്.
ഡൊണേറ്റ് എ കൗ ചലഞ്ച് ഇപ്പോഴും തുടരുകയാണ്. അടുത്ത ഒരു മാസത്തിനുള്ളിൽ മൂന്നോ നാലോ പശുക്കളെക്കൂടി വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഹർഷയുടെ സഹപ്രവർത്തകർ. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലും പദ്ധതി സ്ഥാനംപിടിച്ചു. സർക്കാർ തലത്തിലുൾപ്പെടെ ബഹുമതികളും അംഗീകാരങ്ങളും തേടിയെത്തുന്പോഴും കൽപറ്റ ബ്ലോക്കിലെ ക്ഷീരകർഷകരുടേയും പശുക്കളുടേയും ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളുടെ തിരക്കിലാണ് ഹർഷ. അമ്മയ്ക്കെപ്പോഴും പശുവിന്റെ കാര്യമേ പറയാനുള്ളൂ എന്ന പരാതി തീരാതെ മക്കളായ കേശുവും ശങ്കരനും ഒപ്പമുണ്ട്.
ശ്രീജിത് കൃഷ്ണൻ
പ്രളയത്തിന്റെ താണ്ഡവം
കഴിഞ്ഞവർഷം ഓഗസ്റ്റിൽ കേരളത്തെയാകെ പിടിച്ചുലച്ച പ്രളയം ഏറ്റവുമധികം സംഹാരതാണ്ഡവമാടിയ ജില്ലകളിലൊന്നാണ് വയനാട്. കനത്ത മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ദിവസങ്ങളോളം വയനാടിനെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നു തീർത്തും ഒറ്റപ്പെടുത്തി. അന്ന് ഹർഷ കണ്ണൂർ ജില്ലയിലെ തളിപ്പറന്പിൽ നിന്ന് സ്ഥലംമാറി വയനാട്ടിലെത്തിയിട്ട് അധികനാളായിരുന്നില്ല. എന്നാലും കൽപറ്റ ബ്ലോക്ക് ക്ഷീരവികസന ഓഫീസറെന്ന നിലയിൽ ചുരുങ്ങിയ കാലം കൊണ്ടുതന്നെ കൃഷിയും കാലിവളർത്തലും ജീവനാഡിയായ വയനാടൻ ഗ്രാമങ്ങളുടെ മനസ്സറിയാൻ കഴിഞ്ഞിരുന്നു. ഓരോ പ്രദേശങ്ങളിൽനിന്ന് ഉരുൾപൊട്ടലിന്റെയും നാശനഷ്ടങ്ങളുടെയും വാർത്തകളെത്തുന്പോൾ അവിടെ കണ്ടു പരിചയിച്ച ക്ഷീരകർഷകരുടെ മുഖമാണ് മനസ്സിൽ തെളിഞ്ഞത്.
ഗതാഗത- വാർത്താവിനിമയ മാർഗ്ഗങ്ങൾ ശരിയാകാതെ കൃത്യമായി വിവരങ്ങളറിയാനും നിവൃത്തിയില്ല. എല്ലാം കഴിഞ്ഞ് നേരിട്ടു ചെന്നുനോക്കിയപ്പോൾ കണ്ടത് മനസ്സു തകർക്കുന്ന കാഴ്ചകളായിരുന്നു. പാലുൽപാദനത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനത്തും ഉത്പാദനസാന്ദ്രതയിൽ ഒന്നാം സ്ഥാനത്തും നിൽക്കുന്ന ജില്ലയുടെ ക്ഷീരമേഖല ഉരുൾപൊട്ടലിലും പ്രളയത്തിലുംപെട്ട് പാടേ ഞെരിഞ്ഞമർന്നുപോയിരിക്കുന്നു. ആൾനാശത്തിന്റെയും വീടുകളുടെ തകർച്ചയുടെയും കണക്കെടുക്കുന്നതിനിടയിൽ പശുക്കളുടെ നഷ്ടം പലരും കാണാതെപോയി.
സങ്കടത്തിന്റെ മലവെള്ളപ്പാച്ചിൽ
ഉരുൾപൊട്ടിയെത്തിയ വെള്ളം പെട്ടെന്ന് കുത്തിയൊഴുകി വന്നപ്പോൾ വളർത്തുമൃഗങ്ങളെ രക്ഷിക്കാനാവാത്തതിന്റെ സങ്കടം പറഞ്ഞു കരയുകയായിരുന്നു കർഷകർ. കെട്ടിയിട്ട കന്നുകാലികൾക്ക് തൊഴുത്തിൽ വെള്ളം കയറിയപ്പോൾ ഒന്നും ചെയ്യാനായില്ല. എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ എന്നുകരുതി കെട്ടഴിച്ചു വിട്ടവയാണെങ്കിൽ ഒഴുക്കിൽ പെട്ടോ പേടികൊണ്ട് ഓടിപ്പോയിട്ടോ എവിടെയാണെന്നറിയാതെ അപ്രത്യക്ഷമായി. മറ്റു ചിലവ പരിക്കുപറ്റിയും ഒഴുക്കിൽ പെട്ടും ദയനീയമായ അവസ്ഥയിൽ തൊഴുത്തിൽ നിൽക്കുന്നു.
കൽപറ്റ മേൽമുറിയിലെ എഴുപത്തഞ്ചുകാരനായ മൊയ്തുവിന് കുറിച്യർമലയിലുണ്ടായ ഉരുൾപൊട്ടലിൽ സ്വന്തം വീടിനൊപ്പം നഷ്ടമായത് പ്രാണനേക്കാൾ സ്നേഹം കൊടുത്തിരുന്ന ഏഴ് പശുക്കളെയാണ്. അന്പതുവർഷത്തിലേറെയായി പശുവളർത്തൽ തന്നെയായിരുന്നു മൊയ്തുവിന്റെ ജീവിതം. ദിവസം അന്പതു ലിറ്ററോളം പാലാണ് തരിയോട് ക്ഷീരസംഘത്തിൽ നൽകിയിരുന്നത്. കൽപറ്റ ബ്ലോക്കിലെ നാശനഷ്ടങ്ങൾ വിലയിരുത്താനെത്തിയ ഹർഷ കണ്ട ആദ്യ കാഴ്ചകളിലൊന്ന് പശുക്കളുടെ ജഡത്തിനു മുന്നിൽ നിസ്സഹായനായി നിൽക്കുന്ന മൊയ്തുവിന്റേതായിരുന്നു.
ഡൊണേറ്റ് എ കൗ ചലഞ്ച്
പശുക്കളുടെ ഒപ്പവും ക്ഷീരസംഘത്തിലുമല്ലാതെ മൊയ്തു ഇക്കയെ നാട്ടിലാരും കണ്ടിട്ടില്ലെന്നറിയാവുന്ന ഹർഷ ഓഫീസിൽ തിരികെയെത്തിയപ്പോൾ ചിന്തിച്ചത് ആ മനുഷ്യന്റെ ഇനിയുള്ള ജീവിതം എങ്ങനെയാവുമെന്നായിരുന്നു. സംഭവത്തിന്റെ റിപ്പോർട്ട് തയ്യാറാക്കുന്നതിനിടയിൽ ഹർഷ ഓഫീസിലുള്ളവരോട് ചോദിച്ചു, മൊയ്തു ഇക്കയ്ക്ക് നമുക്കൊരു പശുവിനെ വാങ്ങി നൽകിയാലോ..? ചുറ്റുമുള്ള സങ്കടക്കാഴ്ചകൾ കണ്ട് മനസ്സുതകർന്നിരിക്കുകയായിരുന്ന സഹപ്രവർത്തകർക്കും അത് നൂറു ശതമാനം സമ്മതമായിരുന്നു. ഒരു നല്ല പശുവിന് 55,000 മുതൽ 70,000 രൂപ വരെ വിലയുണ്ട്. കൽപറ്റ ക്ഷീരവികസന ഓഫീസിലെ രണ്ടു സ്ഥിരം ജീവനക്കാരും മൂന്ന് താൽക്കാലിക ജീവനക്കാരും ചേർന്ന് അവരവർക്കാവുന്ന വിധം നൽകിയ സംഭാവനകൾ ചേർത്തുവച്ച് പണം സമാഹരിച്ചു.
ക്ഷീരകർഷകരായ തോമസും ജോസും കൂടി നല്ലൊരു പശുവിനെ കണ്ടെത്തി. 16 ലിറ്ററോളം പാൽ ദിവസവും ലഭിക്കുന്ന പശു പ്രസവിച്ച് 9 ദിവസം മാത്രമേ ആയിരുന്നുള്ളൂ. ദുരന്തം നടന്ന് ഒരു മാസത്തിനുള്ളിൽ തന്നെ എല്ലാവരും കൂടി പശുവിനെ വാങ്ങി മൊയ്തു ഇക്കയുടെ കൈയിലേൽപിച്ചു. തരിയോട് ക്ഷീരസംഘത്തിന്റെ വകയായി തൽക്കാലത്തേക്കുള്ള കാലിത്തീറ്റയും വൈക്കോലും പച്ചപ്പുല്ലും നൽകി. നിറഞ്ഞുകവിഞ്ഞ കണ്ണുകളും വിറയ്ക്കുന്ന കൈകളുമായി മൊയ്തു പശുവിനെ ഏറ്റുവാങ്ങി.
അതൊരു വലിയ തുടക്കമായിരുന്നു. എല്ലാം നഷ്ടപ്പെട്ട ക്ഷീരകർഷകർ ഇനിയും ഒരുപാടുണ്ട്. ഓരോരുത്തർക്കും ഒരു പശുവിനെയെങ്കിലും വാങ്ങി നൽകിയാൽ അത് പ്രത്യാശയുടെ ആദ്യ ചുവടായിരിക്കും. അതിന് പണം വേണം. സ്പോണ്സർമാരെ കണ്ടെത്തണം. അതിന് മാധ്യമങ്ങളുടെ സഹായം തേടാൻ ഹർഷ തീരുമാനിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വിപുലമായ ബന്ധങ്ങൾ അതിന് സഹായകമായി. അതോടൊപ്പം അച്ചടിമാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും വിപുലമായ പ്രചാരണം നൽകി. ഡൊണേറ്റ് എ കൗ എന്ന പേരിലുള്ള ചാലഞ്ച് ഏറ്റെടുക്കാൻ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഒരുപാട് വ്യക്തികളും സംഘടനകളുമെത്തി. ഓസ്ട്രേലിയയടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്നു പോലും പിന്തുണയെത്തി. ജില്ലാ ഭരണകൂടവും ക്ഷീരവികസന വകുപ്പും വീ ഫോർ വയനാട് കൂട്ടായ്മയും വിവിധ ക്ഷീരസംഘങ്ങളും കർഷകരും മനസ്സുനിറഞ്ഞ പിന്തുണയുമായി ഒപ്പം നിന്നു.
അറുപതു പശുക്കളും 250 കിടാരികളും
ബംഗളൂരുവിൽ വിപ്രോയിൽ ജോലിചെയ്യുന്ന ഹർഷയുടെ സുഹൃത്തുക്കളായ വിനയകുമാറും ഭാര്യ മഞ്ജുഷയും വയനാട്ടിലെത്തി ഒരു പശുവിനെ വാങ്ങി കാവുംമന്ദം കോളനിയിലെ ശശിക്ക് നൽകി. അഞ്ച് പശുക്കളെ നഷ്ടപ്പെട്ട പനമരത്തെ മേരി, സീനമോൾ, കാവുംമന്ദത്തെ റെജി, കുരുന്നുംകരയിലെ സെബാസ്റ്റ്യൻ, അഞ്ചുകുന്നിലെ രാജേഷ്, പിണങ്ങോട്ടെ ഫാത്തിമ, പൊഴുതനയിലെ ലക്ഷ്മി, രവീന്ദ്രൻ, എടവക എള്ളുംമന്ദത്തെ ശാന്ത എന്നിങ്ങനെ എല്ലാം നഷ്ടപ്പെട്ട കർഷകർക്കോരോരുത്തർക്കും പുതിയ പ്രതീക്ഷ പകർന്ന് പശുക്കൾ വന്നു.
കണിയാരത്തെ മേഴ്സി ജോയി, പെരുവകയിലെ ഷീജ, മക്കിക്കൊല്ലിയിലെ സേവ്യർ, പഞ്ചാരക്കൊല്ലിയിലെ വിനോദിനി, ലീല എന്നിവർക്കായി തളിപ്പറന്പ് പെരിഞ്ചല്ലൂർ സംഗീതസഭ അഞ്ച് പശുക്കളെ വാങ്ങി നൽകി. ഓസ്ട്രേലിയൻ മലയാളിയായ അല്ലക്കാട്ടിൽ ഗിരീഷ് നൽകിയ ഒരു ലക്ഷം രൂപ ഉപയോഗിച്ച് വെണ്ണിയോട്ടെ ദേവസ്യയ്ക്കും ബഷീറിനും ഓരോ പശുക്കളെ നൽകി. ഡെയറി ഫാം നടത്തുന്ന അബ്ദുൽ റഷീദിന്റെയും വിദേശമലയാളിയായ ടൈറ്റസിന്റെയും വകയായി രണ്ട് പശുക്കൾ കൂടി മൊയ്തുവിന്റെ വീട്ടിലെത്തി.
പശുക്കളെ വിതരണം ചെയ്യാനെത്തിയ സബ് കളക്ടർ എൻ.എസ്.കെ ഉമേഷ് മടങ്ങിയത് തന്റെ വകയായും സുഹൃത്തുക്കളുടെ സഹായത്തോടെയുമായി ഒന്പത് പശുക്കളെ ലഭ്യമാക്കിയാണ്. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായ ഹർഷയുടെ ഭർത്താവ് ഇ.വി. പ്രേമരാജൻ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമൊപ്പം ചാലഞ്ചിൽ പങ്കാളിയായി. ബംഗളൂരുവിലെ റീച്ച് ദ ഹാൻഡ് എന്ന സന്നദ്ധ സംഘടന നൂറ് കന്നുകുട്ടികളെ വാങ്ങി നൽകാൻ തീരുമാനിച്ചു.
മണ്ണുത്തിയിലേയും പൂക്കോട്ടേയും വെറ്ററിനറി കോളജുകളിലെയും ബത്തേരി ഗവ.സർവജന സ്കൂളിലെയും സെന്റ് മേരീസ് കോളജിലേയും വിദ്യാർത്ഥികളും പേരാവൂർ മണത്തണ വാട്ട്സ് ആപ് ഗ്രൂപ്പ് പ്രവർത്തകരും നിറഞ്ഞ മനസ്സോടെ പങ്കാളികളായി. ഏതാനും മാസങ്ങൾക്കുള്ളിൽ അറുപതോളം കറവ പശുക്കളും 250 കിടാരികളും എല്ലാം നഷ്ടപ്പെട്ട ക്ഷീരകർഷകരുടെ വീടുകളിലെത്തി. അതിനിടയിൽ ഹർഷയുടെ സ്വന്തം ജില്ലയായ ആലപ്പുഴയിലും പദ്ധതിക്ക് തുടക്കംകുറിച്ചു.
ശാന്തയുടെ അമ്മിണിക്കുട്ടി
പ്രളയത്തിൽ മുങ്ങിയ നാളുകൾക്ക് ഒരു വർഷമാകുന്നു. ഏതാനും ദിവസം മുന്പ് സുൽത്താൻബത്തേരി ഗവ. സർവജന സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും എടവക എള്ളുംമന്ദം ചേർക്കോട് കോളനിയിലെ ശാന്തയുടെ വീട്ടിലെത്തി. കഷ്ടിച്ച് ഒരു കൊല്ലം മുന്പ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെ അന്പത്താറായിരം രൂപ ചെലവിട്ട് അവർ വാങ്ങി നൽകിയ അമ്മിണിക്കുട്ടിയെന്ന പശുവിനെ കാണാൻ. എല്ലാം നഷ്ടമായൊരു കാലത്ത് തങ്ങൾ വാങ്ങി നൽകിയ പശു രണ്ടു കുട്ടികളും പ്രായമായ അമ്മയും ഉൾപ്പെടുന്ന കുടുംബത്തിന് അതിജീവനത്തിനുള്ള മാർഗ്ഗമായി മാറിയത് കണ്ടപ്പോൾ എല്ലാവരുടെയും മനസ്സ് നിറഞ്ഞു. ഇപ്പോൾ പ്രതിദിനം ശരാശരി 22 ലിറ്റർ പാൽ സൊസൈറ്റിയിൽ കൊണ്ടുകൊടുക്കാൻ ശാന്തയ്ക്ക് കഴിയുന്നുണ്ട്. അതുപോലെ മൊയ്തുവിന്റെയും ശശിയുടെയും റെജിയുടെയും സേവ്യറിന്റെയുമൊക്കെ വീടുകളിൽ പുതിയ പ്രതീക്ഷകൾ തളിരിട്ടു വളരുകയാണ്.
ഡൊണേറ്റ് എ കൗ ചലഞ്ച് ഇപ്പോഴും തുടരുകയാണ്. അടുത്ത ഒരു മാസത്തിനുള്ളിൽ മൂന്നോ നാലോ പശുക്കളെക്കൂടി വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഹർഷയുടെ സഹപ്രവർത്തകർ. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലും പദ്ധതി സ്ഥാനംപിടിച്ചു. സർക്കാർ തലത്തിലുൾപ്പെടെ ബഹുമതികളും അംഗീകാരങ്ങളും തേടിയെത്തുന്പോഴും കൽപറ്റ ബ്ലോക്കിലെ ക്ഷീരകർഷകരുടേയും പശുക്കളുടേയും ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളുടെ തിരക്കിലാണ് ഹർഷ. അമ്മയ്ക്കെപ്പോഴും പശുവിന്റെ കാര്യമേ പറയാനുള്ളൂ എന്ന പരാതി തീരാതെ മക്കളായ കേശുവും ശങ്കരനും ഒപ്പമുണ്ട്.
ശ്രീജിത് കൃഷ്ണൻ