കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന ചെന്നൈയില്‍ മലയാളിയായ ബിരുദ വിദ്യാർഥിനിക്കും രോഗബാധ കണ്ടെത്തി. ചെന്നൈയില്‍ താമസമാക്കിയ പാലക്കാട് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തേനാംപേട്ടിലെ മലയാളിയായ ചായവിതരണക്കാരന്റെ മകളാണിത്. 19 വയസുള്ള പെണ്‍കുട്ടിയെ കില്‍പോക് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ കുടുംബത്തിലെ നാലു പേരെ സർക്കാർ ക്വാറന്റൈനിലാക്കി.
തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും ചെന്നൈയില്‍ സ്ഥിതി വ്യത്യസ്തമാണ്. ചെന്നൈയിലെ കോയമ്പേട് മാർക്കറ്റ് രോഗവ്യാപനത്തിന്റെ കേന്ദ്രമായി മാറുകയാണ്. മാര്‍ക്കറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വന്നുപോയ 145 ല്‍ അധികം ആളുകള്‍ക്ക് ഇവിടെ നിന്ന് രോഗം പകര്‍ന്നിട്ടുണ്ട്. പതിനായിരങ്ങൾ ഒരേസമയം എത്തുന്ന മാർക്കറ്റിൽ നിന്ന് കൂടുതൽ പേർക്ക് രോഗബാധയുണ്ടാകാനുള്ള സാധ്യത ഏറെയാണെന്നാണ് റിപ്പോർട്ടുകൾ.
ഞായറാഴ്ച പതിനായിരത്തോളം പേരുടെ പരിശോധന ഫലങ്ങളാണ് തമിഴ്നാട്ടില്‍ പുറത്തുവരാനുള്ളത്. ആശുപത്രികള്‍ നിറയാന്‍ തുടങ്ങിയതോടെ ഗുരുതരാവസ്ഥയില്ലാത്ത രോഗികളെ നഗരത്തിലെ വിവിധ ഐസലേഷന്‍ കേന്ദ്രങ്ങളിലേക്കു മാറ്റും. കൂടുതല്‍ രോഗികളെ ക്വാറന്റൈനിലാക്കാൻ കല്ല്യാണ മണ്ഡപങ്ങളും വിട്ട് നല്‍കണമെന്ന് കോര്പ്പറേഷന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി വ്യവസായ സ്ഥാപനങ്ങളും ഐടി പാര്‍ക്കുകളും തിങ്കളാഴ്ച മുതൽ തുറന്നുപ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. വ്യവസായ സ്ഥാപനങ്ങളിൽ 30 ശതമാനം ജീവനക്കാരും ഐടി പാർക്കുകളിൽ 10 ശതമാനം ജീവനക്കാർക്കുമാണ് ജോലി ചെയ്യാൻ അനുമതി.
മലയാളിയുടെ മകൾക്കും കോവിഡ്; ചെന്നൈ തലവേദനയാകുന്നു
07:39 PM May 03, 2020 | Deepika.com