വയനാട്ടിൽ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. മാനന്തവാടി കുറുക്കൻമൂല പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 52-കാരനായ ട്രക്ക് ഡ്രൈവറുടെ റൂട്ട് മാപ്പാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ടത്.
18-ന് വീട്ടിൽനിന്ന് ലോറിയിൽ പോയി വൈകുന്നേരം അഞ്ചു മണിക്ക് ഗുണ്ടൽപേട്ടിലെത്തി രണ്ടു ദിവസം തങ്ങി. 20-ന് രാത്രി 9.30-ന് പുറപ്പെട്ട് ചെന്നൈ കോയന്പേട് മാർക്കറ്റിൽ എത്തി നാലു ദിവസം തങ്ങി സാധനം കയറ്റി 26-ന് ബാവലി ചെക്ക്പോസ്റ്റ് വഴി വന്ന് ഒന്നരയോടെ വീട്ടിലെത്തി. 27 ന് ഉച്ചയ്ക്ക് 12 മണിക്ക് ലോഡുമായി മീനങ്ങാടി കുന്പളേരി ഗോഡൗണിൽ എത്തി.
ലോഡ് ഇറക്കിയ ശേഷം മൂന്ന് മണിയോടെ മീനങ്ങാടി പച്ചക്കറി മാർക്കറ്റിൽ ബില്ലിനായി എത്തി വൈകീട്ട് നാലേകാലോടെ നാലാം മൈലിലെ ഫർണിച്ചർ ഗോഡൗണിലും 4.45 ഓടെ മാനന്തവാടിയിലെ മൊബൈൽ കടയിലും ഫ്രൂട്സ് കടയിലും കയറി. 5.15-ന് വീട്ടിലെത്തി 29-ന് 11 മണിയോടെ ആംബുലൻസിൽ സ്രവ പരിശോധനയ്ക്കായി ആശുപത്രിയിലെത്തി. ഉച്ചയ്ക്ക് 2.30 ഓടെ ആംബുലൻസിൽ വീട്ടിലേക്ക് മടങ്ങിയ ശേഷം മേയ് രണ്ട് ശനിയാഴ്ച വീണ്ടും ആശുപത്രിയിലെത്തി അഡ്മിറ്റായി.
18ന് ചെന്നൈയിലെ മാർക്കറ്റിൽനിന്ന് ചരക്കെടുത്ത് 26-നാണ് ഇദ്ദേഹം തിരിച്ചെത്തിയത്. 26 മുതൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 27നാണ് സാന്പിളെടുത്തത്. ആറ് പേരാണ് പ്രാഥമിക സന്പർക്കപട്ടികയിലുള്ളത്. അഞ്ച് കുടുംബാംഗങ്ങളും ഇദ്ദേഹത്തിന്റെ സഹയാത്രികനും. ഇതിൽ ട്രക്കിൽ ഒപ്പംപോയ ആളുടെ സാന്പിൾഫലം നെഗറ്റീവാണ്.
18-ന് വീട്ടിൽനിന്ന് ലോറിയിൽ പോയി വൈകുന്നേരം അഞ്ചു മണിക്ക് ഗുണ്ടൽപേട്ടിലെത്തി രണ്ടു ദിവസം തങ്ങി. 20-ന് രാത്രി 9.30-ന് പുറപ്പെട്ട് ചെന്നൈ കോയന്പേട് മാർക്കറ്റിൽ എത്തി നാലു ദിവസം തങ്ങി സാധനം കയറ്റി 26-ന് ബാവലി ചെക്ക്പോസ്റ്റ് വഴി വന്ന് ഒന്നരയോടെ വീട്ടിലെത്തി. 27 ന് ഉച്ചയ്ക്ക് 12 മണിക്ക് ലോഡുമായി മീനങ്ങാടി കുന്പളേരി ഗോഡൗണിൽ എത്തി.
ലോഡ് ഇറക്കിയ ശേഷം മൂന്ന് മണിയോടെ മീനങ്ങാടി പച്ചക്കറി മാർക്കറ്റിൽ ബില്ലിനായി എത്തി വൈകീട്ട് നാലേകാലോടെ നാലാം മൈലിലെ ഫർണിച്ചർ ഗോഡൗണിലും 4.45 ഓടെ മാനന്തവാടിയിലെ മൊബൈൽ കടയിലും ഫ്രൂട്സ് കടയിലും കയറി. 5.15-ന് വീട്ടിലെത്തി 29-ന് 11 മണിയോടെ ആംബുലൻസിൽ സ്രവ പരിശോധനയ്ക്കായി ആശുപത്രിയിലെത്തി. ഉച്ചയ്ക്ക് 2.30 ഓടെ ആംബുലൻസിൽ വീട്ടിലേക്ക് മടങ്ങിയ ശേഷം മേയ് രണ്ട് ശനിയാഴ്ച വീണ്ടും ആശുപത്രിയിലെത്തി അഡ്മിറ്റായി.
18ന് ചെന്നൈയിലെ മാർക്കറ്റിൽനിന്ന് ചരക്കെടുത്ത് 26-നാണ് ഇദ്ദേഹം തിരിച്ചെത്തിയത്. 26 മുതൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 27നാണ് സാന്പിളെടുത്തത്. ആറ് പേരാണ് പ്രാഥമിക സന്പർക്കപട്ടികയിലുള്ളത്. അഞ്ച് കുടുംബാംഗങ്ങളും ഇദ്ദേഹത്തിന്റെ സഹയാത്രികനും. ഇതിൽ ട്രക്കിൽ ഒപ്പംപോയ ആളുടെ സാന്പിൾഫലം നെഗറ്റീവാണ്.