+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജനഹൃദയങ്ങളിലെ ജനകീയ മെത്രാന്‍

കുടിയേറ്റ കർഷകന്‍റെ സ്വരമായി ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ഇടയനാണ് ഇടുക്കിയുടെ പ്രഥമ ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടി
ജനഹൃദയങ്ങളിലെ ജനകീയ മെത്രാന്‍
കുടിയേറ്റ കർഷകന്‍റെ സ്വരമായി ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ഇടയനാണ് ഇടുക്കിയുടെ പ്രഥമ ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. ഒന്നര പതിറ്റാണ്ട് ഇടുക്കി രൂപതയുടെ അമരക്കാരനായ ബിഷപ് രൂപതയുടെ ഭൗതികവും ആത്മീയവുമായ വളർച്ചയ്ക്കു നൽകിയ സംഭാവനകൾ വിസ്മരിക്കാനാവില്ല.

കടപ്ലാമറ്റം ആനിക്കുഴിക്കാട്ടിൽ ലൂക്ക (കുട്ടി) - കുരുവിനാൽ കൊട്ടാരം ഏലിക്കുട്ടി (കുഞ്ഞേലി) ദന്പതികളുടെ 15 മക്കളിൽ മൂന്നാമനായും ആണ്‍മക്കളിൽ ഒന്നാമനായും 1942 സെപ്റ്റംബർ 23ന് കടപ്ലാമറ്റത്തു ജനിച്ചു. കൂടല്ലൂർ സെന്‍റ് ജോസഫ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കുടുംബം ഹൈറേഞ്ചിലെ കുഞ്ചിത്തണ്ണിയിലേക്കു കുടിയേറി.

പഠനം

കുഞ്ചിത്തണ്ണി, ചിത്തിരപുരം സ്കൂളുകളിലെ പഠനത്തിനുശേഷം മുത്തോലി സെന്‍റ് ആന്‍റണീസ് ഹൈസ്കൂളിൽനിന്നും പത്താം ക്ലാസ് വിജയിച്ചു. 1960-ൽ കോതമംഗലം രൂപതയുടെ മൈനർ സെമിനാരിയിൽ ചേർന്ന് വൈദിക പഠനമാരംഭിച്ചു. കോട്ടയം വടവാതൂർ മേജർ സെമിനാരിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1971 മാർച്ച് 15-ന് കുഞ്ചിത്തണ്ണി ഹോളിഫാമിലി പള്ളിയിൽ കോതമംഗലം രൂപതയുടെ പ്രഥമ മെത്രാൻ മാർ മാത്യു പോത്തനാമൂഴിയിൽനിന്നു പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ദിവ്യബലിയർപ്പിച്ചു.

വൈദിക ശുശ്രൂഷ

കോതമംഗലം കത്തീഡ്രൽ പള്ളിയിൽ അസിസ്റ്റന്‍റ് വികാരിയായി വൈദിക ശുശ്രൂഷ ആരംഭിച്ചു. ജോസ്ഗിരി പള്ളിയിൽ ഏഴുവർഷവും ചുരുളി പള്ളിയിൽ 56 ദിവസവും എഴുകുംവയൽ പള്ളിയിൽ ഒരുവർഷവും വികാരിയായി സേവനമനുഷ്ഠിച്ചു. തുടർന്ന് മൂവാറ്റുപുഴ ജീവജ്യോതി പാസ്റ്ററൽ സെന്‍ററിന്‍റെ ഡയറക്ടറും രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടറും മാർ മാത്യൂസ് പ്രസ് ഡയറക്ടറുമായും നിയമിക്കപ്പെട്ടു. അതോടൊപ്പംതന്നെ നെയ്യശേരി പള്ളി വികാരിയായും സേവനമനുഷ്ഠിച്ചു.

ഉപരിപഠനം

1985ൽ ഉപരിപഠനത്തിനായി പോയ അദ്ദേഹം 1989ൽ ബെൽജിയത്തിലെ ലുവെയ്ൻ യൂണിവഴ്സിറ്റിയിൽനിന്നും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ഉപരിപഠനത്തിനുശേഷം തിരികെവന്ന അദ്ദേഹം പൊട്ടൻകാട് പള്ളിയിലും രണ്ടാർപള്ളിയിലും സേവനംചെയ്തു. 1990 ൽ കോതമംഗലം രൂപതയുടെ ചാൻസലറായും രൂപതാ സെക്രട്ടറിയായും നിയമിതനായി.

2000ൽ കോതമംഗലം മൈനർ സെമിനാരി റെക്ടറായി നിയമിക്കപ്പെട്ടു. ഈ കാലഘട്ടത്തിൽതന്നെ വടവാതൂർ സെമിനാരിയിലും കോതമംഗലം മൈനർ സെമിനാരിയിലും അധ്യാപകനായി. തട്ടേക്കണ്ണി, തൃക്കാരിയൂർ പള്ളികളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. 2000-ൽ കോതമംഗലം മൈനർ സെമിനാരി റെക്ടറായി നിയമിക്കപ്പെട്ടു. കോതമംഗലം രൂപത പ്രിസ്ബറ്റേരിയൽ കൗണ്‍സിൽ, കാറ്റീക്കറ്റിക്കൽ കമ്മിറ്റി, രൂപത നിർമാണ പ്രവർത്തന കമ്മിറ്റി എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

രൂപതയെ നയിക്കാൻ

2003-ൽ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ എട്ടു ഫൊറോനകളോടുകൂടി കോതമംഗലം രൂപത വിഭജിച്ച് ഇടുക്കി രൂപത സ്ഥാപിച്ചു. രൂപതയുടെ പ്രഥമ ബിഷപ്പായി 2003 ജനുവരി 15-ന് മാർ മാത്യു ആനിക്കുഴിക്കാട്ടിലിനെ നിയമിച്ചു. 2003 മാർച്ച് രണ്ടിന് വാഴത്തോപ്പ് സെന്‍റ് ജോർജ് കത്തീഡ്രലിൽ ഇടുക്കി രൂപയുടെ ഉദ്ഘാടനവും ആനിക്കുഴിക്കാട്ടിൽ പിതാവിന്‍റെ മെത്രാഭിഷേകവും നടന്നു.

കർമവേദിയിൽ തീക്ഷ്ണമതിയായ മാർ ആനിക്കുഴിക്കാട്ടിൽ ഇടുക്കിയുടെ ഇടയനായി സേവനംചെയ്യുന്നതിനൊപ്പം കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാനായും കെസിബിസി എസ് സി/എസ് ടി കമ്മീഷൻ, സീറോ മലബാർ സിനഡൽ കമ്മീഷനംഗം എന്നീ നിലയിലുമെല്ലാം പ്രവർത്തിച്ചു. 2018-ൽ 75 വയസ് പൂർത്തിയായതിനെത്തുടർന്ന് രൂപതയുടെ അധ്യക്ഷസ്ഥാനത്തുനിന്നും വിരമിച്ച് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

ബിജു കലയത്തിനാൽ