+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർ മാത്യു ആനിക്കുഴിക്കാട്ടിൽ നിസ്വാർഥനായ മനുഷ്യസ്നേഹി: മാർ മാത്യു അറയ്ക്കൽ

കാപട്യം തെല്ലുമില്ലാത്ത ഒരു ശുദ്ധഹൃദയൻ. തികഞ്ഞ മനുഷ്യസ്നേഹി. കർഷകരുടെ നിലനിൽപിനും അവകാശങ്ങൾക്കും വേണ്ടി നിലകൊണ്ട നേതാവ്. കുടിയേറ്റ കർഷകരുടെ അത്താണി
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ നിസ്വാർഥനായ മനുഷ്യസ്നേഹി: മാർ മാത്യു അറയ്ക്കൽ
കാപട്യം തെല്ലുമില്ലാത്ത ഒരു ശുദ്ധഹൃദയൻ. തികഞ്ഞ മനുഷ്യസ്നേഹി. കർഷകരുടെ നിലനിൽപിനും അവകാശങ്ങൾക്കും വേണ്ടി നിലകൊണ്ട നേതാവ്. കുടിയേറ്റ കർഷകരുടെ അത്താണി- കാലം ചെയ്ത അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന് അനുയോജ്യമായ വിശേഷണങ്ങൾ ഇതൊക്കെയാണ്.

ഞാനും ആനിക്കുഴിക്കാട്ടിൽ പിതാവും തമ്മിൽ 50 വർഷത്തിലേറെ അടുപ്പമുണ്ട്. വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പഠനകാലത്ത് തുടങ്ങിയ ബന്ധം ഇക്കാലം വരെ തുടർന്നു. വടവാതൂർ സെമിനാരിയിൽ ഞങ്ങൾ ഏഴു വർഷം ഒരുമിച്ചുണ്ടായിരുന്നു.

സെമിനാരിയിൽ അധ്യാപകനെന്ന നിലയിൽ പിൽക്കാലത്ത് ഒട്ടേറെ വൈദികരുടെയും സന്യസ്തരുടെയും ഗുരുസ്ഥാനീയനുമായി അദ്ദേഹം. പറയാനുള്ള കാര്യങ്ങൾ ഏതു വേദിയിലും നേരേ പറയുന്നതിനൊപ്പം സ്വന്തം കുറവുകളെ വെളിപ്പെടുത്തുന്നതിലും അദ്ദേഹം ലുബ്ധു കാണിച്ചിരുന്നില്ല. പക്ഷെ സഭയുടെയും സമുദായത്തിന്‍റെയും നൻമയും സുരക്ഷയും ഉറപ്പാക്കുക എന്ന ഉത്തരവാദിത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് അദ്ദേഹം നേരിന്‍റെ വക്താവായി സംസാരിച്ചിട്ടുള്ളത്. എല്ലാത്തരത്തിലും ഒരു ഗ്രാമീണ മനസും ഗ്രാമീണഭാഷയുമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

ഒരോ ഭൂമിശാസ്ത്രവും അതിരടുപ്പവുമുള്ള ഇടുക്കി, കാഞ്ഞിപ്പള്ളി രൂപതകളിൽ ദീർഘകാലം രൂപതാധ്യക്ഷൻമാരായിരുന്നതിനാൽ അങ്ങേയറ്റം ഉൗഷ്മളമായ സഹകരണവും അടുപ്പവും ഞങ്ങൾ തമ്മിലുണ്ടായിരുന്നു. എല്ലാ കാലത്തും ഒരുമിച്ച് ഇടപെടലുകൾ നടത്തേണ്ട സമാന പ്രശ്നങ്ങളും ഞങ്ങൾക്കുണ്ടായിരുന്നു. ഇരു രൂപതകളും അഭിമുഖീകരിച്ച കാർഷിക പ്രശ്നങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാനും ധീരമായ നിലപാടുകൾ സ്വീകരിക്കാനും ഞങ്ങൾക്ക് സാധിച്ചു.

ഇടുക്കിയിലെ കർഷകരുടെ നിലനിൽപിനും അഭിവൃദ്ധിക്കുംവേണ്ടി സഹനപൂർണമായ സേവനം ആനിക്കുഴിക്കാട്ടിൽ പിതാവ് ചെയ്തിട്ടുണ്ട്. പരിമിതികളെയും പ്രതിസന്ധികളെയും പ്രാർഥനയിലും ദൈവാശ്രയബോധത്തിലുമാണ് പിതാവ് അഭിമുഖീകരിച്ചത്. ഇടുക്കി രൂപതാധ്യക്ഷൻ എന്ന നിലയിൽ വിശ്രമം അറിയാത്ത ജീവിതമായിരുന്നു നയിച്ചുപോന്നത്. ക്ലേശകരമായ യാത്രകളും സാന്പത്തിക വെല്ലുവിളികളും ഒരു വശത്ത്. ചെറുകിട നാമമാത്രഭൂമിയുള്ള കുടിയേറ്റ കർകഷരും അവരുടെ കുടുംബങ്ങളും നേരിടുന്ന ഒട്ടേറെ പരിമിതികൾ മറുവശത്ത്. ഇടുക്കി രൂപതയ്ക്ക് അടിത്തറയിടുക മാത്രമല്ല സ്വയംപര്യാപ്തയുടെ തലത്തിലേക്ക് ഉയർത്തുന്നതിലും പിതാവിന്‍റെ സമർപ്പണ അധ്വാനവും ശ്രദ്ധയും വഴിതെളിച്ചിട്ടുണ്ട്.

ഇടുക്കി രൂപതയിൽ മൈനർ സെമിനാരി, പള്ളികൾ, ആശുപത്രികൾ, കോളജുകൾ, സ്കൂളുകൾ തുടങ്ങി നിവവധി സ്ഥാപനങ്ങളും സംരംഭങ്ങളും പരിമിതികളിൽനിന്ന് പിതാവ് പടുത്തുയർത്തി. പട്ടയസമരങ്ങൾ, ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ട്, കാർഷിക വിലത്തകർച്ച, വരൾച്ച, പ്രളയം തുടങ്ങി ഇതര സമൂഹങ്ങളേക്കാൾ പ്രതിസന്ധികളിൽ ഒരേ സമയം പിതാവിന് ഇടപെടേണ്ടിവന്നു. ഇടുക്കി ജലാശയവും പെരിയാറും അതിരിടുന്ന ഇടുക്കിയുടെ ഓരോ ഗ്രാമത്തിലും പിതാവിന്േ‍റതായ ഇടപെടലും സഹായവും ഉണ്ടായിട്ടുണ്ട്.

ജാതിമതഭേദമന്യേ എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ട് അദ്ദേഹം കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്നു. ഇടുക്കി ജനത പെരുവഴിയിലാകുന്ന സാഹചര്യം വന്നപ്പോൾ നീതിയുടെ മാർഗത്തിൽ അദ്ദേഹം അവകാശപ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. ഇക്കാര്യങ്ങളിലൊക്കെ ആനിക്കുഴിക്കാട്ടിൽ പിതാവിനൊപ്പം കാഞ്ഞിരപ്പള്ളി രൂപതയും കൈകോർത്തും സഹകരിച്ചും നീങ്ങിയിട്ടുണ്ട്. നിരവധിയായ പ്രക്ഷോഭങ്ങളിൽ കർഷകർക്കും കർഷക പ്രസ്ഥാനങ്ങൾക്കും വിവിധസമുദായ സംഘടനകൾക്കുമൊപ്പം മുൻനിരയിൽ ആനിക്കുഴിക്കാട്ടിൽ പിതാവുണ്ടായിരുന്നു.

ഒളിവുകളില്ലാതെ എല്ലാം തുറന്നു പറയുകയും എല്ലാവരുടെയും പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്തിരുന്ന നല്ല മനുഷ്യമായിരുന്നു അദ്ദേഹം. ജനങ്ങളുടെ നൻമയും ആത്മീയ ഉന്നതിയും ലക്ഷ്യമാക്കി ജീവിതം സമർപ്പിച്ച മനുഷ്യസ്നേഹിയായ പിതാവും കർഷക നേതാവുമായിരുന്നു മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. സഹനപാതകളിൽ നൻമയും വിത്തുകൾ പാകിയും അനുഗ്രഹങ്ങൾ ചൊരിഞ്ഞും കടന്നുപോയ വന്ദ്യപിതാവിന് ആത്മശാന്തി നേരുന്നു.
More in All :