ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നഗരസഭാ കൗണ്‍സിലറടക്കം മൂന്നു പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്. ഇതോടെ ജില്ലയിൽ രണ്ടു ദിവസമായി തുടരുന്ന ആശയക്കുഴപ്പത്തിനും ആശങ്കയ്ക്കും വിരാമമായി. തൊടുപുഴ നഗരസഭയിലെ വനിത കൗണ്‍സിലർ, തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സ്, ഇടുക്കി മരിയാപുരം സ്വദേശിയായ യുവാവ് എന്നിവരുടെ പരിശോധനാ ഫലമാണ് ഇന്നലെ നെഗറ്റീവായത്.
ആദ്യ പരിശോധനയിൽ ഇവരുടെ ഫലം പോസിറ്റീവാണെന്നു കണ്ടെത്തിയതിനെ തുടർന്നു മൂവരെയും തിങ്കളാഴ്ച അർധരാത്രിതന്നെ ആശുപത്രികളിലെ ഐസൊലേഷൻ വാർഡിലേക്കു മാറ്റിയിരുന്നു. ഇവരുടെ ബന്ധുക്കൾ അടക്കമുള്ളവരോടു ക്വാറന്റൈനിൽ പോകാനും അധികൃതർ നിർദേശിച്ചു.
തൊടുപുഴ ജില്ലാ ആശുപത്രിയും നഗരസഭയും താത്കാലികമായി അടച്ചു. നഗരസഭ ചെയർപേഴ്സണും മറ്റു കൗണ്‍സിലർമാരും ജീവനക്കാരും വീടുകളിൽ സ്വയം നിരീക്ഷണത്തിലുമായി. ജില്ലാ കളക്ടർ മൂന്നുപേർക്കും കോവിഡ് സ്ഥിരീകരിച്ചതായി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ, മുഖ്യമന്ത്രി ചൊവ്വാഴ്ച നടത്തിയ പതിവ് വാർത്താ സമ്മേളനത്തിൽ ഇടുക്കി ജില്ലയിലെ കോവിഡ് ബാധിതരായ മൂന്നുപേരുടെയും വിവരം പരാമർശിക്കാതെ വന്നതോടെ ആശയക്കുഴപ്പമായി. ഇവരുടെ പരിശോധനാ ഫലത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നായിരുന്നു അന്നു മുഖ്യമന്ത്രി പറഞ്ഞത്. മൂവരുടെയും പരിശോധനാ ഫലം ബുധനാഴ്ചയും ലഭിക്കാതെ വന്നതോടെ ആശങ്ക വർധിച്ചു.
ഒടുവിൽ ഇന്നലെ മുഖ്യമന്ത്രി തന്നെ മൂവരുടെയും പരിശോധനാ ഫലം നെഗറ്റീവായ വിവരം വാർത്താസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു. ഇവർക്കു കോവിഡ് ബാധിച്ചിട്ടില്ലെന്നു വ്യക്തമായ സാഹചര്യത്തിൽ ആശുപത്രിയിൽനിന്ന് ഉടൻ ഡിസ്ചാർജ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. രണ്ടാമത്തെ പരിശോധനയിൽ ഫലം നെഗറ്റീവാണെങ്കിലും ഇതുവരെ ആരെയും ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തിരുന്നില്ല. ഇടുക്കി ജില്ലയിൽ 24 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 10 പേർ സുഖം പ്രാപിച്ചിരുന്നു.
നിലവിൽ 14പേരാണ് തൊടുപുഴ ജില്ലാ ആശുപത്രിയിലും ഇടുക്കി മെഡിക്കൽ കോളജിലുമായി ചികിൽസയിൽ കഴിയുന്നത്. ഇതിൽ ആറുപേരുടെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവായിട്ടുണ്ട്.
ആദ്യ പരിശോധനയിൽ ഇവരുടെ ഫലം പോസിറ്റീവാണെന്നു കണ്ടെത്തിയതിനെ തുടർന്നു മൂവരെയും തിങ്കളാഴ്ച അർധരാത്രിതന്നെ ആശുപത്രികളിലെ ഐസൊലേഷൻ വാർഡിലേക്കു മാറ്റിയിരുന്നു. ഇവരുടെ ബന്ധുക്കൾ അടക്കമുള്ളവരോടു ക്വാറന്റൈനിൽ പോകാനും അധികൃതർ നിർദേശിച്ചു.
തൊടുപുഴ ജില്ലാ ആശുപത്രിയും നഗരസഭയും താത്കാലികമായി അടച്ചു. നഗരസഭ ചെയർപേഴ്സണും മറ്റു കൗണ്‍സിലർമാരും ജീവനക്കാരും വീടുകളിൽ സ്വയം നിരീക്ഷണത്തിലുമായി. ജില്ലാ കളക്ടർ മൂന്നുപേർക്കും കോവിഡ് സ്ഥിരീകരിച്ചതായി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ, മുഖ്യമന്ത്രി ചൊവ്വാഴ്ച നടത്തിയ പതിവ് വാർത്താ സമ്മേളനത്തിൽ ഇടുക്കി ജില്ലയിലെ കോവിഡ് ബാധിതരായ മൂന്നുപേരുടെയും വിവരം പരാമർശിക്കാതെ വന്നതോടെ ആശയക്കുഴപ്പമായി. ഇവരുടെ പരിശോധനാ ഫലത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നായിരുന്നു അന്നു മുഖ്യമന്ത്രി പറഞ്ഞത്. മൂവരുടെയും പരിശോധനാ ഫലം ബുധനാഴ്ചയും ലഭിക്കാതെ വന്നതോടെ ആശങ്ക വർധിച്ചു.
ഒടുവിൽ ഇന്നലെ മുഖ്യമന്ത്രി തന്നെ മൂവരുടെയും പരിശോധനാ ഫലം നെഗറ്റീവായ വിവരം വാർത്താസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു. ഇവർക്കു കോവിഡ് ബാധിച്ചിട്ടില്ലെന്നു വ്യക്തമായ സാഹചര്യത്തിൽ ആശുപത്രിയിൽനിന്ന് ഉടൻ ഡിസ്ചാർജ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. രണ്ടാമത്തെ പരിശോധനയിൽ ഫലം നെഗറ്റീവാണെങ്കിലും ഇതുവരെ ആരെയും ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തിരുന്നില്ല. ഇടുക്കി ജില്ലയിൽ 24 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 10 പേർ സുഖം പ്രാപിച്ചിരുന്നു.
നിലവിൽ 14പേരാണ് തൊടുപുഴ ജില്ലാ ആശുപത്രിയിലും ഇടുക്കി മെഡിക്കൽ കോളജിലുമായി ചികിൽസയിൽ കഴിയുന്നത്. ഇതിൽ ആറുപേരുടെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവായിട്ടുണ്ട്.