കോവിഡ് പ്രതിരോധത്തിനായി നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ അയഞ്ഞാൽ സ്ഥിതി മാറുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കുന്ന ഇടങ്ങളിൽ പുറത്തേക്കുള്ള വഴികൾ അടയ്ക്കും. ആവശ്യങ്ങൾക്കായി ജനങ്ങൾക്കു പുറത്തിറങ്ങാൻ കഴിയില്ല. ഏതെങ്കിലും ഒരിടത്ത് ഏതെങ്കിലും ഉദ്യോഗസ്ഥൻ നടപ്പാക്കുന്നതല്ല ഈ നിയന്ത്രണങ്ങൾ. ഇത് പൊതുവായി നടപ്പാക്കുന്നതാണ്. വീട്ടിലേക്കുള്ള സാധനങ്ങൾ ഹോം ഡെലിവറിയായി എത്തിക്കാൻ അതുകൊണ്ടാണു തീരുമാനിച്ചത്. ആ കാര്യങ്ങളിൽ പോലീസിന്റെ സഹായമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അപ്രതീക്ഷിത കേന്ദ്രങ്ങളിൽനിന്ന് രോഗബാധയുണ്ടാകുന്ന സ്ഥിതിയുണ്ട്. രോഗവ്യാപനത്തിലെ ഒരു ഘടകം ചരക്കുവണ്ടികളുടെ വരവാണ്. അത്തരത്തിലുള്ള കേസുകൾ കണ്ടെത്തി ക്വാറന്ൈറൻ ചെയ്യാൻ കഴിയുന്നുണ്ട്. നിയന്ത്രണങ്ങൾ അയഞ്ഞാൽ സ്ഥിതി മാറും. നിയന്ത്രണം വകവയ്ക്കാതെ കൂട്ടംകൂടാനുള്ള പ്രവണത പലയിടത്തുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറത്ത് മത്സ്യലേലവുമായി ബന്ധപ്പെട്ട പ്രശ്നമുണ്ട്. അതുകൊണ്ടാണ് മറ്റൊരു സംവിധാനം ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തിയത്. സംസ്ഥാനത്താകാതെ ഈ നീക്കം വിജയിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയന്ത്രണങ്ങൾ അയഞ്ഞാൽ സ്ഥിതി മാറും, കൂട്ടംകൂടൽ അനുവദിക്കില്ല: മുഖ്യമന്ത്രി
07:46 PM Apr 30, 2020 | Deepika.com