+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോക്ക് ഡൗണ്‍ നല്കുന്ന പാഠങ്ങൾ

ലോകം മുഴുവനും ഒരേ ഭയം, ഒരേ അപകടം, ഒരേ വെല്ലുവിളി ഒരേ സമയത്ത് നേരിടുന്നത് ഇതാ
ലോക്ക് ഡൗണ്‍ നല്കുന്ന പാഠങ്ങൾ
ലോകം മുഴുവനും ഒരേ ഭയം, ഒരേ അപകടം, ഒരേ വെല്ലുവിളി ഒരേ സമയത്ത് നേരിടുന്നത് ഇതാദ്യമായിട്ടാണ്. ലോകം ഇതുവരെ കാണാത്ത ഒരു അടച്ചുപൂട്ടലിലാണ് നാം. കടുത്ത രോഗങ്ങൾക്ക് കടുത്ത നടപടികൾ സ്വീകരിക്കാൻ പറ്റിയതുകൊണ്ടാണ് ഇത്രയെങ്കിലും പിടിച്ചുനിർത്താൻ സാധിച്ചത്. സമസ്ത മേഖലകളിലും കോവിഡ്-19 നാശം വിതച്ചു. വളരെ വേഗത്തിലാണ് രണ്ടേകാൽ ലക്ഷം പേർ നമ്മെ വിട്ടുപിരിഞ്ഞത്.

എങ്കിലും നിരാശരാകാതെ ഈ വൈറസ് ആധുനിക ലോകത്തിന് നല്കുന്ന സന്ദേശത്തെക്കുറിച്ചു നമ്മൾ ഗൗരവതരമായി ചിന്തിക്കേണ്ട സമയമാണിത്. മോശമായവയിൽനിന്നു നന്മയുണ്ടാകാം; ശാപത്തിൽ നിന്ന് അനുഗ്രഹമുണ്ടാകാം. ലോകവ്യാപകമായ കൊറോണാ നാശത്തിൽനിന്ന് ലോകവ്യാപകമായ ഒരു കൂട്ടുത്തരവാദിത്വം ജനിച്ചുകഴിഞ്ഞു. ഓരോ രാജ്യത്തിന്‍റെയും ഒരു രൂപാന്തരീകരണത്തിന് ഇത് കാരണമാകാം. പരിവർത്തനം വരേണ്ട ഒരുപിടി മേഖലകൾ എല്ലാ രാജ്യങ്ങളിലും ജനതകളുടെ ഇടയിലുമുണ്ട്.

രണ്ടാം ലോക മഹായുദ്ധം നടന്നപ്പോൾ ഉണ്ടായിരുന്ന പൊതു പശ്ചാത്തലം: തിരുത്തപ്പെടേണ്ട ഏറെ കാര്യങ്ങളുണ്ട്; മനുഷ്യന്‍റെ മഹത്വവും തുല്യതയും പരിഗണിക്കാത്ത ഏറെ കാര്യങ്ങളുണ്ടായിരുന്നു; കൊടും ദാരിദ്ര്യം നിലവിലുണ്ടായിരുന്നു. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലം ഇതൊക്കെ തന്നെയാണ്. ഓരോ രാജ്യവും സ്വന്ത ജനത്തെയും മറ്റുളളവരെയും കൂടുതൽ ശ്രദ്ധിക്കുന്ന, കാരുണ്യം കാണിക്കുന്ന, മറ്റുളളവരെ ഉൾക്കൊളളുന്ന സമൂഹമാകണം. പലപ്പോഴും ഒരു സമുദായത്തിനുളളിലും രാജ്യത്തിനുളളിലും ഉളള ആളുകൾ തമ്മിൽ ഒരു കുട്ടയ്ക്കകത്ത് കിടക്കുന്ന ഓറഞ്ചുകൾ തമ്മിലുള്ള ബന്ധം പോലെയേ ഉളളൂ. ബാഹ്യമായിട്ടു മാത്രമേ ഇടപെടുന്നുളളൂ. നമ്മൾ ശരിക്കുളള കൂട്ടായ്മയിലേക്ക് എത്തുന്നില്ല. ജീവാത്മകമായ ബന്ധക്കുറവ് മിക്കവരുടെയും ഇടയിലുണ്ട്.

പൊതു ധാർമിക അടിത്തറയുടെ ആവശ്യം

നമ്മുടെ ജീവിതശൈലികൾ മാറണം, അതുവഴി ലോകത്തിന്‍റെ വഴിതെറ്റിയ പോക്കുകളെ തിരുത്തണം, അതു സാധിച്ചാൽ ഒരു പൊതു ധാർമിക അടിത്തറ നമുക്ക് ഇടാൻ കഴിയും. ധാർമിക നേട്ടവും കോട്ടവും വളരെ വേഗത്തിൽ നടക്കുന്ന കാര്യമല്ല, ഒരു കാലഘട്ടം വഴി സംഭവിക്കുന്നതാണ്. അതിന്മേൽ മാത്രമേ ഒരു നവസൃഷ്ടി, നവലോകം സാധ്യമാകൂ. ഒരു രാജ്യം ശക്തിയുളളതാകുന്നത്, അത് ബലഹീനരെ പരിഗണിക്കുന്പോഴാണ്; ഒരു രാജ്യം സന്പന്നമാകുന്നത് പാവപ്പെട്ടവരെ അത് മുഖ്യധാരയിലേക്കു സ്വീകരിച്ച് വളർത്തുന്പോഴാണ്. ഇതുവരെ നമ്മൾ കണ്ടുപിടിക്കാത്ത ഭാവിലോകത്തെ ചൂണ്ടിക്കാണിക്കുന്ന വടക്കുനോക്കി യന്ത്രമാണ് ഈ ധാർമിക ശക്തി.

ഈ പ്രപഞ്ചത്തോടും മനുഷ്യരോടും ക്രൂരമായി പെരുമാറുന്നതുകൊണ്ടാണ് വൈറസ് പിറക്കുന്നത്. ഭൂമി രോഗിണിയായി. ആവാസഭൂമി രോഗിണിയാകുന്പോൾ നാമും രോഗികളാകുന്നു. ഈ കോവിഡ് ദുരവസ്ഥ നമ്മെ നവീകരണത്തിലേക്കും വിമോചനത്തിലേക്കും ആനന്ദത്തിലേക്കും സ്വാതന്ത്യത്തിലേക്കും ധാർമികതയിലേക്കും നയിക്കണം. മുറിപ്പെട്ടതും വിഭജിക്കപ്പെട്ടതുമായ ഒരു ലോകത്തെ നവീകരിക്കുക മനുഷ്യന് അത്ര എളുപ്പമല്ല. മൂല്യാധിഷ്ഠിതമായ ഉൗന്നലുകൾ ഏറെ അത്യാവശ്യമാണ്.

പഠിച്ചതു വലിയ പാഠങ്ങൾ

ഞാൻ എന്ന അഹന്തയിൽ നിന്ന് നമ്മൾ എന്ന ഒരുമയിലേക്ക് വളരാൻ ഈ കാലഘട്ടം നമ്മെ സഹായിച്ചു. കൂട്ടുത്തരവാദിത്വം അതാണ്. affective and effective co-responsibility; ഫലപ്രദവും കാര്യക്ഷമതയുളളതുമായ കൂട്ടുത്തരവാദിത്വം, മനുഷ്യരെല്ലാം തുല്യരാണെന്ന ചിന്തയിലേക്ക് നയിക്കും. ഒരു കുടുംബം എന്ന ചിന്ത അതാണ്. കൊറോണാ ദുരന്തം ചിലപ്പോഴൊക്കെ നമ്മിലുളള ഏറ്റവും മോശമായതു പുറത്തുവരാൻ കാരണമായാലും നമ്മിലുളള ഏറ്റവും നല്ലതിനെയും അതു പുറത്തുകൊണ്ടുവരും. ഇപ്പോൾതന്നെ ഈ വളർച്ച കുറേയൊക്കെ നടന്നുകഴിഞ്ഞു. എത്രയോ പേരാണ് സന്നദ്ധപ്രവർത്തകരായി പുറത്തുവന്നത്.

നമ്മൾ ആലസ്യത്തിൽനിന്ന് ഉണർന്നെഴുന്നേറ്റു. സമസ്ത മേഖലകളിലും ഒരു ഉയിർപ്പ്/ഉണർവ് സംഭവിച്ചു കഴിഞ്ഞു. നല്ല ഐക്യദാർഢ്യമുളള ഒരു "നമ്മൾ' മനോഭാവത്തിലേക്കു രാജ്യം നീങ്ങിക്കഴിഞ്ഞു. ഈ ലോക്ക് ഡൗണ്‍ ശാരീരിക അകൽച്ച കൊണ്ടുവന്നു. പക്ഷേ ഹൃദയത്തിൽ ഐക്യം കൂടിയിട്ടുണ്ട്. ശാരീരികമായി നമ്മൾ അകന്നിരിക്കുന്പോഴും ആത്മീയമായി കൂടുതൽ അടുക്കാൻ സാധിച്ചിട്ടുണ്ട്. ശാരീരിക അകലം വല്ലാത്ത ഒരു പ്രതിസന്ധി ഉണ്ടാക്കിയിട്ടില്ല എന്നുതന്നെ പറയാം. വൈകാരികമായിട്ടും കൂടുതൽ അടുക്കാനുളള സാധ്യതകളേ ഉണ്ടായിട്ടുളളൂ. ഹൃദയം ഹൃദയത്തോട് സംസാരിച്ച നാളുകൾ ആയിരുന്നു.

ഹൃദയപൂർവകമായ സമീപനങ്ങളും വാക്കുകളും കൂടിയിട്ടുണ്ട്. വീട്, സമുദായം, വിശാലസമൂഹം, രാജ്യം, ലോകം എന്നിവയോടെല്ലാം നമുക്ക് ബന്ധമുണ്ട്. മനുഷ്യവർഗമെന്ന ആ വിശാല ആശയവുമായി കൂടുതൽ ബന്ധപ്പെടാൻ ഈ ലോക്ക് ഡൗണ്‍ കാലവും കൊറോണാ ഭീഷണിയും സഹായിച്ചിട്ടുണ്ട്. മനുഷ്യവർഗത്തിലെ ഒരു സജീവ അംഗമാണ് ഞാൻ എന്ന ഒരു വിചാരം ഓരോരുത്തരിലും ജനിപ്പിച്ചു. കുട്ടികൾക്കു വീട്ടിലുളള സ്ഥാനം ഒരിക്കൽക്കൂടി ഉറപ്പിക്കപ്പെട്ടു. മാതാപിതാക്കളുടെ ഉത്തരവാദിത്വവും ഒരിക്കൽ കൂടി അംഗീകരിക്കപ്പെട്ടു. ഏതെങ്കിലും കുടുംബങ്ങളിൽ മുതിർന്നവർ ഒറ്റപ്പെട്ട നിലയിൽ കഴിയുന്നുണ്ടായിരുന്നെങ്കിൽ അതിൽ വ്യത്യാസം വന്നിട്ടുണ്ട്.

ലോക്ക് ഡൗണ്‍ വലിയ ആന്തരികതയുടെ നാളുകളായി അനുഭവിച്ചവരുണ്ട്. വലിയ ആത്മീയ സാധ്യതകൾ അത് വളർത്തി. കുട്ടികളുടെ കലാവാസനകൾ അത്ഭുതകരമായ രീതിയിൽ വീടുകളിൽ പ്രകടിപ്പിക്കപ്പട്ടു. ഈ കൊലയാളി, നമ്മൾ കുറേകൂടി ഉത്തരവാദിത്വമുള്ളവരായിരിക്കണം എന്ന് പഠിപ്പിച്ചു. നമ്മോടുതന്നെയും നമ്മുടെ കുടുംബത്തോടും സമുദായത്തോടും സൃഷ്ടിയോടുതന്നെയും കൂടുതൽ ഉത്തരവാദിത്വബോധത്തോടെ പെരുമാറാൻ പഠിപ്പിച്ചു. അഹങ്കാരംകൊണ്ടും സന്പത്തുകൊണ്ടും അധികാരംകൊണ്ടും ഭ്രാന്ത് പിടിച്ച ഒരു സമൂഹത്തെ ഇത് വളരെ ചെറുതാക്കി. പക്ഷേ നമ്മെ വിനീതരും പ്രത്യാശയുളളവരുമാക്കാൻ കൊറോണാ ഓർമ്മ മനസിൽനിന്നു മാഞ്ഞുപോകരുത്.

വരുംകാലത്തേക്കുളള വിദ്യാഭ്യാസം

നമ്മുടെ സ്വഭാവത്തെയും നമ്മുടെ തലമുറയേയും എങ്ങനെ ഇതു സ്വാധീനിക്കും. ഏറ്റം ചെറിയ ഒരു വൈറസിന് ലോകത്തിലെ മനുഷ്യരെ മുഴുവൻ മുട്ടുകുത്തിക്കാൻ കഴിഞ്ഞു. കാലാവസ്ഥ വ്യതിയാനങ്ങൾ, ആഗോളവത്കരണം, വനനശീകരണം, ഓസ്‌സോണ്‍പാളി വിളളൽ, ജലമലിനീകരണം, തുടങ്ങിയ ഒരുപിടി വിഷയങ്ങളിലേക്ക് ഇത് നമ്മെ എത്തിക്കും. ഒപ്പം ഭൗതികവാദം, ആപേക്ഷികവാദം തുടങ്ങിയവയെക്കുറിച്ചും.

ദൈവവിചാരം വളർത്തി

നമ്മുടെ ജീവൻ ദൈവത്തിന്‍റെ കരങ്ങളിലാണെന്നു കോവിഡ്-19 പഠിപ്പിച്ചു. മാനസാന്തരത്തിന്‍റെ അവസരമാണിത്. നിസഹായതയുടെ തടവിൽ പാർത്ത കാലം ദൈവത്തിങ്കലേക്ക് തിരിയാനും, ദൈവത്തെ നോക്കാനുമുളള അവസരമായിരുന്നു. ലോകത്തിന്‍റെ വശ്യതകൾ നമ്മെ ഇവിടെ എത്തിച്ചു. പക്ഷേ മിശിഹായുടെ മുറിവുകൾ നമ്മെ സുഖപ്പെടുത്തും. നമുക്കേറ്റ വിഷം ഇറക്കാൻ ക്രൂശിതനെ നോക്കിയാൽ മതി. കൊറോണാ ദുരന്തമല്ല, തിരുത്തുന്ന ശക്തിയാണത്. മറന്നുപോയ പലതും ഈ മഹാമാരി നമ്മെ ഓർമിപ്പിക്കുന്നു. നമുക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുക്കാനുളള സമയമായിരുന്നു ലോക്ക് ഡൗണ്‍. നമുക്ക് പ്രതിരോധശക്തി ഉറപ്പിക്കാൻ പറ്റി. നമ്മുടെ മനഃസാക്ഷിയിലേക്ക് ഉൗളിയിട്ട് ഇറങ്ങാൻ സാധിച്ചു. പിറകോട്ടുതിരിഞ്ഞ് നമ്മുടെ ഭാഗത്തുനിന്നുവന്ന പോരായ്മകൾ കണ്ടെത്താൻ സാധിച്ചു. ഒപ്പം ഭാവിയെ ശുഭപ്രതീക്ഷയോടെ കാണാനും ഭാവിയിൽ നല്ല ബന്ധങ്ങൾ സ്ഥാപിക്കാനുമുളള അവസരം.

കൊറോണ നമ്മുടെ നിസാരതയും ബലഹീനതയും എളുപ്പത്തിൽ മുറിവേൽക്കാനുളള അവസ്ഥയും എടുത്തുകാണിക്കുന്നു. നമ്മൾ സ്രഷ്ടാക്കളല്ലെന്നും നിസാര പൂഴികളാണെന്നും ഒരിക്കൽകൂടി മനസിലാകുന്നു. നമ്മുടെ നിസാരതയും മനുഷ്യജീവന്‍റെ ഹൃസ്വതയും എടുത്തു കാണിക്കുന്നു. മറ്റാരെങ്കിലും ഓരോ നിമിഷവും നമുക്ക് ജീവൻ നല്കുന്നതുകൊണ്ടാണ് നാം ജീവിക്കുന്നത്. നമ്മൾ യജമാനന്മാർ അല്ല. അദൃശ്യനായ ഒരു ശത്രു നമ്മെ കാർന്നുതിന്നുകയാണ്. നമ്മെ രോഗിയാക്കുന്നു. നമ്മെ കൊല്ലുന്നു. അദൃശ്യനായ കൊലയാളി ശക്തനാണ്.

ഒരുവന്‍റെ ജീവൻ അവന്‍റെ സ്വന്തമല്ല. വലിയ കാര്യമായി കരുതാത്തതോ അല്ലെങ്കിൽ അവഗണിച്ചിരുന്നതോ ആയ ബന്ധങ്ങൾ ചൂടുളളതാക്കി, കല്ലറയ്ക്കുമുകളിലിരുന്ന കല്ല് സാവകാശം ഉരുട്ടി മാറ്റി. ജാഗ്രതയോടെ പരസ്നേഹപ്രവർത്തന രംഗത്ത് എല്ലാവരും എത്തി. പ്രത്യാശയ്ക്ക് ഇടം കൊടുത്താൽ മരണമല്ല അവസാന വാക്ക്. ഈ കൊറോണായിൽ നിന്നു നമ്മൾ പ്രത്യാശയുളളവരായി വളരണം. നമ്മെ എല്ലാവരേയും ഇതു വീണ്ടും പഠിപ്പിക്കുന്നു.
നമ്മൾ ഒരു മെച്ചപ്പെട്ട സംസ്കാരം, മെച്ചപ്പെട്ട രാജ്യം, മെച്ചപ്പെട്ട തനിമ, മെച്ചപ്പെട്ട ഉത്തരവാദിത്വം എന്നിവയുടെ വക്താക്കളാകണം.

നവീകരിക്കപ്പെട്ട ഒരു ജനതയും ഒരു രാജ്യവുമായി നാം മാറണം. കൂടുതൽ ധൈര്യവും ബോധ്യവും നേടിക്കൊണ്ട് കൊറോണാ വൈറസിനെ നാടുകടത്താം. കൂടുതൽ നീതി പൂർവ്വമായ ഒരു ലോകം സൃഷ്ടിക്കാൻ ഇതു സഹായിക്കും. നല്ല ഭാവി സൃഷ്ടിക്കുക. വിഭജിക്കപ്പെട്ടു/തകർക്കപ്പെട്ടു നില്ക്കുന്ന ഈ അവസ്ഥയിൽനിന്നു പൊതുനന്മ കണ്ടെത്തണം. നല്ല മനോഭാവം പുലർത്താനുളള അവസരമാണിത്. വന്ന ദുരന്തങ്ങളെ അംഗീകരിക്കാനും, നമുക്ക് മാറ്റാൻ പറ്റാത്തതിനെ ഉൾക്കൊള്ളാനും മാറ്റാൻ പറ്റുന്നതിനെയൊക്കെ ഭാവിയെ ലക്ഷ്യമാക്കി മാറ്റാനും തയാറാകണം. ഈ വെല്ലുവിളിയുടെ ആഴങ്ങൾ നാം കണ്ടെത്തണം. മാനസാന്തരത്തിന്‍റെ (കുറ്റംപറച്ചിലിന്‍റേതല്ല) സംസ്കാരം സ്ഥാപിക്കാനുളള അവസരമാണിത്.

പ്രത്യാശയുടെ നാഗരികത

ഒരിക്കൽക്കൂടി ഉയിർക്കാനുളള ഒരു സമഗ്രപദ്ധതി തയാറാക്കണം. കൊറോണ ലോകത്തെ ഒറ്റ കുടുംബമായി കാണാൻ സഹായിച്ചു. സമഗ്രതയുളളതും നിലനില്ക്കുന്നതുമായ പുരോഗതി എന്താണെന്ന് കാണിച്ചു. മനുഷ്യവർഗം വളരെ പുരോഗമിച്ചിരുന്നു എന്ന് നാം കരുതി. നീതിയും സ്നേഹവും ഐക്യവും എല്ലാം ആഗോളവത്കരണത്തിന്‍റെ വ്യഗ്രതയിൽ നഷ്ടപ്പെടുത്തി/ഒഴുകിപ്പോയി. നമ്മൾ നമ്മുടെ ജീവിത ശൈലികൾ ഒന്നു പൊളിച്ചുപണിയേണ്ടിവരും. കുറച്ചുകൂടി കാർക്കശ്യമായ, താപസോന്മുഖമായ ജീവിതക്രമം ഉൾക്കൊളളുന്പോൾ എല്ലാവർക്കും തുല്യമായ വിഭവങ്ങൾ കിട്ടും. നമുക്കു വേണ്ടത് ആഡംബരവസ്തുക്കളല്ല അവശ്യസാധനങ്ങളാണ്.

പ്രകൃതിയെ നശിപ്പിക്കലിൽ നിന്ന് തന്നെ നമ്മൾ പിന്മാറുന്പോൾ ഒരു പ്രത്യാശയുടെ നാഗരികത ഉടലെടുത്തുകഴിഞ്ഞു. ഇത് എല്ലാ ഭയത്തെയും തളളിക്കളയണം. ഉരുട്ടിവച്ചിരിക്കുന്ന കല്ലിന്‍റെ ഭാരമാണ് ഭയപ്പെടുത്തുന്നത്. അത് എല്ലാ പ്രത്യാശയെയും നശിപ്പിക്കുന്നതുപോലെ ചിലപ്പോൾ തോന്നും. പക്ഷേ ഒരിക്കലും നശിക്കാത്ത പ്രത്യാശയാണ് ഉത്ഥിതൻ.

കോവിഡ്-19 ഒരു മുന്നറിയിപ്പാണ് . വളരെ ശക്തിയുണ്ടെന്ന് ധരിച്ചുവശായിരുന്ന ഒരു ഭൗതിക ലോകം തകർന്ന് തരിപ്പണമായി. തനിക്ക് മുറിവേൽക്കുകയില്ലെന്ന് ആധുനിക മനുഷ്യർ വിശ്വസിച്ചിരുന്നു. ഒരു അണു ഈ യന്ത്രവത്കൃത ലോകത്തെ മുട്ടുകുത്തിച്ചു. സാന്പത്തികം തകർന്നു, ധാർമികത മാറിമറഞ്ഞു, എല്ലായിടത്തും ഒരുതരം തളർവാതം പിടിപെട്ടു.

കോവിഡ്-19 പ്രതിസന്ധികൾക്കുളള ഉത്തരം പഴയ നിയമത്തിലെ ജോബിന്‍റെ പുസ്തകത്തിലുണ്ട്. ജോബ് മൂന്ന് രഹസ്യങ്ങൾ വെളിപ്പെടുത്തുന്നുണ്ട്: ദൈവത്തിന്‍റെ രഹസ്യം, പ്രപഞ്ചത്തിന്‍റെ രഹസ്യം, മനുഷ്യന്‍റെ രഹസ്യം. ദൈവം സാത്താനുമായുളള ഒരു സംഭാഷണത്തിൽ നീതിമാനായ ജോബിനെ പരീക്ഷിക്കപ്പെടാനായി വിട്ടുകൊടുത്തു. ജോബിന് എല്ലാവിധ സഹനങ്ങളും അനുവദിച്ചു. സഹനങ്ങളെല്ലാം ആത്മീയവും ധാർമികവുമായ ട്യൂഷൻ ക്ലാസുകളാണ്. ദൈവമാണ് ഇവിടുത്തെ അധ്യാപകൻ. ദൈവം മനുഷ്യവർഗത്തിനുവേണ്ടി ഈ പ്രപഞ്ചം സൃഷ്ടിച്ചതുപോലെ ദൈവത്തിനു വസിക്കാൻ പറ്റിയ ഒരു ഇടമായി ഈ പ്രപഞ്ചത്തെ മാറ്റാൻ നമുക്ക് കഴിയണം.

ബിഷപ് ജോസഫ് കല്ലറങ്ങാട്ട്