ഒരു വയസ്സ് കഴിഞ്ഞപ്പോൾ മുതൽ മറ്റു കുട്ടികളെപ്പോലെ സ്വയം ഇരിക്കുവാനോ പിടിച്ചെഴുന്നേൽക്കാനോ സംസാരിക്കുവാനോ ആര്യക്കു കഴിയുമായിരുന്നില്ല. കഴിഞ്ഞ മാർച്ച് 14മുതൽ 21വരെ അബുദാബിയിൽവച്ച് നടന്ന വേൾഡ് സ്പെഷൽ സ്കൂൾ ഒളിന്പിക്സിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് 100, 200 മീറ്റർ മത്സരത്തിനായി കേരളത്തിൽ നിന്നു പോയ കായിക താരമായിരുന്നു ആര്യ.
""നാലുവയസുവരെ എഴുന്നേറ്റു നിൽക്കാനോ ഇരിക്കാനോ കഴിയാത്ത കുട്ടിയായിരുന്നു അവൾ. അവളെ ഒന്ന് ഇരുത്തുവാൻ വേണ്ടി മണ്ണിൽ കുഴികുഴിച്ച് അതിൽ ഇരുത്തിയിട്ടുണ്ട്.'' ഇത് ലോക സ്പെഷൽ സ്കൂൾ ഒളിന്പിക്സിൽ 200മീറ്ററിൽ 0.34സെക്കൻഡിൽ വെള്ളിമെഡൽ നേടിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആര്യ എന്ന മിടുക്കിക്കുട്ടിയുടെ അമ്മ വിജയശ്രീയുടെ വാക്കുകളാണ്.
കരുനാഗപ്പള്ളി കല്ലേലിഭാഗം കോഴിശ്ശേരി പുത്തൻവീട്ടിൽ പരേതനായ വേണുഗോപാലന്റെ രണ്ടാമത്തെ മകളായ ആര്യ ഇപ്പോൾ നാട്ടിലെ താരമാണ്. 2019 മാർച്ച് 14മുതൽ 21വരെ അബുദാബിയിൽ വച്ച് നടന്ന വേൾഡ് സ്പെഷൽ സ്കൂൾ ഒളിന്പിക്സിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് 100,200 മീറ്റർ മത്സരത്തിനായി കേരളത്തിൽ നിന്നും പോയ കായിക താരമായിരുന്നു ആര്യ. ഈ രണ്ട് മത്സരങ്ങൾക്കും ആര്യ വെള്ളിമെഡൽ കരസ്ഥമാക്കുകയുണ്ടായി. ഇതിൽ 100 മീറ്റർ മത്സരത്തിൽ 0.34 സെക്കൻഡിനാണ് ആര്യയ്ക്ക് സ്വർണം നഷ്ടപ്പെടുന്നത് 0. 4 സെക്കൻഡ് വ്യത്യാസത്തിൽ 200 മീറ്ററിന്റെ സ്വർണവും.
വേദനയുടെ ബാല്യം
2002 മാർച്ച് 13ന് ആയിരുന്നു ആര്യയെന്ന ഈ കൊച്ചുമിടുക്കിയുടെ ജനനം. ജനിച്ച് ആറുമാസം കഴിഞ്ഞിട്ടും സാധാരണ കുട്ടികളെപ്പോലെ അവൾ ചിരിക്കുകയും കരയുകയും ഒക്കെ ചെയ്തിരുന്നു. എന്നാൽ ഒരു വയസ്സ് കഴിഞ്ഞപ്പോൾ മുതൽ മറ്റുകുട്ടികളെപ്പോലെ സ്വയം ഇരിക്കുവാനോ സ്വയം പിടിച്ചെഴുന്നേൽക്കാനോ സംസാരിക്കുവാനോ കഴിയുന്നില്ല എന്ന യാഥാർഥ്യം വീട്ടുകാർ മനസിലാക്കി.
"" മണ്ണിൽ കുഴിയുണ്ടാക്കി അവളെ ഇരുത്തുകയും നിർത്തുകയും ചെയ്തിട്ടുണ്ട്. മരങ്ങളിൽ കന്പുകെട്ടി അതിൽ പിടിച്ച് നടത്തിക്കുമായിരുന്നു. '' അമ്മയുടെ ഓർമ്മ ആര്യയുടെ ബാല്യകാലത്തിലേക്ക് പോയി.അമ്മയുടെയും വീട്ടുകാരുടെയും നിരന്തര പരിശ്രമത്തിലൂടെ ആര്യ അഞ്ചാം വയസിൽ നടന്നു തുടങ്ങി. അപ്പോഴും സംസാരിക്കുവാനോ ആശയവിനിമയം നടത്തുവാനോ അവൾക്ക് കഴിഞ്ഞില്ല.
കയറിക്കിടക്കുവാൻ ഒരു കൂരപോലും ഇല്ലായിരുന്നു. പലകയും പ്ലാസ്റ്റിക് ഷീറ്റുംകൊണ്ട് മറച്ച ഒറ്റമുറി വീടായിരുന്നു ആര്യയുടേത് . പെരുമഴയത്ത് അയലത്തെ വീടുകളിൽ അഭയം പ്രാപിച്ചിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാത്ത അക്കാലത്ത് അവളെ ചികിൽസിക്കുവാനോ വേണ്ടവിധത്തിൽ പരിചരിക്കുവാനോ ആ നിർദ്ധനകുടുംബത്തിന് കഴിഞ്ഞില്ല.
ആര്യയുടെ അച്ഛൻ ഹോട്ടലിലും മറ്റും പാചകം ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനം വീട്ടുചെലവിന് പോലും തികയാത്ത അവസ്ഥയായിരുന്നു. അങ്ങനെ ഒരു വേളയിലാണ് ആര്യയുടെ അമ്മ അയൽവീടുകളിൽ വീട്ടുജോലിക്ക് പോയി തുടങ്ങിയത്. ഈ സമയത്തൊന്നും ആര്യയുടെ അവസ്ഥയ്ക്ക് കാര്യമായ മാറ്റങ്ങളൊന്നും കണ്ടില്ല.
അയലത്തെ കുട്ടികൾ സ്കൂളിൽ പോകുന്പോൾ ആര്യ എന്നും അവരോടൊപ്പം റോഡ് വരെ പോകുമായിരുന്നു. അഞ്ച് വയസിലും സംസാരിക്കാതെ വന്നപ്പോൾ മകളെ തിരുവനന്തപുത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. അവിടത്തെ ചികിത്സയിലും മാറ്റങ്ങൾ കണ്ടില്ല. തുടർന്ന് വീടിന് സമീപമുള്ള ഡോ. രാജിയെ യാദൃച്ഛികമായി കാണാൻ ഇടയായി. ""ആര്യയ്ക്ക് രണ്ട് വയസ്സിന്റെ മാനസിക വളർച്ചയുടെ കുറവുണ്ട് അല്ലാതെ മറ്റ് പ്രശ്നങ്ങൾ ഇല്ലായെന്ന ആ ഡോക്ടറുടെ വാക്കുകൾ ആ വീട്ടുകാരിൽ നേരിയ ആശ്വാസത്തിനു വകനൽകി. തുടർന്ന് ആര്യയുടെ അമ്മ തന്നെയായിരുന്നു അവളുടെ ഡോക്ടർ.
ആദ്യ സ്കൂൾ ജീവിതം ശ്രദ്ധകിട്ടാതെ
പ്രായത്തിനൊത്ത മാനസിക വളർച്ചയും സംസാരശേഷിയും ഇല്ലാത്തതിനാൽ അത്തരം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ചേർക്കുവാൻ പലരും നിർബന്ധിച്ചെങ്കിലും മാതാപിതാക്കൾക്ക് ആ തീരുമാനത്തോട് യോജിപ്പില്ലായിരുന്നു. (ശാസ്താംകോട്ടയിലെ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന മനോവികാസ് എന്ന സ്കൂളിൽ നിന്നും അദ്ധ്യാപകർ ആര്യയെ വിളിക്കുവാൻ വീട്ടിൽ വന്നിരുന്നു.) മകളെ സാധാരണ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ തന്നെ ചേർത്താൽ അവളുടെ കുറവുകൾ മെച്ചപ്പെടുത്തുവാനും അവൾ സാധാരണ കുട്ടികളോടൊപ്പം വളർന്നു വരുവാനും അവളുടെ കര്യങ്ങൾ സ്വയം നോക്കാനും കഴിയും എന്ന കാഴ്ചപ്പാടാണ് അന്ന് തങ്ങൾക്ക് ഉണ്ടായിരുന്നതെന്ന് അമ്മ വിജയശ്രീ സാക്ഷ്യപ്പെടുത്തി.
അങ്ങനെയാണ് ആര്യയ്ക്ക് ഏഴു വയസുള്ളപ്പോൾ വീടിനടുത്തുള്ള കല്ലേലിഭാഗം എസ് എൻ വി എൽ പി എസ്സിൽ ഒന്നാം ക്ലാസിൽ ചേർത്തത്. തന്റെ മകളെ അക്ഷരം പഠിപ്പിക്കുവാൻ ഈ അമ്മ ആവതും ശ്രമിച്ചു. പക്ഷേ ഫലം ഉണ്ടായില്ല. ""മോളെന്നും ക്ളാസിൽക്കിടന്ന് ഓട്ടമാണെന്നും അടങ്ങി ഒരിടത്തും ഇരിക്കില്ലെന്നുമുള്ള അദ്ധ്യാപകരുടെ പരാതി കേട്ടു മടുത്തിട്ടുണ്ട് അക്കാലങ്ങളിൽ '' വിജയശ്രീ പറഞ്ഞു.
അഞ്ചാം ക്ലാസ് മുതൽ ആര്യ പഠിച്ചത് കല്ലേലിഭാഗം യു പി സ്കൂളിൽ ആയിരുന്നു. ഗ്രൗണ്ടിൽ കായിക മത്സരങ്ങൾ നടക്കുന്പോൾ മറ്റുകുട്ടികളെക്കാളും വേഗത്തിൽ വെറുതെ കിടന്നോടുന്ന ആര്യയെ ശ്രദ്ധിക്കുവാൻ സ്കൂളിലെ ആർക്കും കഴിഞ്ഞിരുന്നില്ല. ആറാംക്ളാസിൽ പഠിക്കുന്പോഴാണ് അച്ഛന്റെ മരണം. ജീവിതത്തിൽ തീർത്തും ഒറ്റപ്പെട്ടുപോയ ആ വീട്ടമ്മ പിന്നീട് ആര്യയെ സ്കൂളിൽ വിട്ടില്ല. മൂത്തമകൾ ആദിത്യ ആയുർവേദ നഴ്സിങ് കോഴ്സ് കഴിഞ്ഞ് ഇപ്പോൾ എറണാകുളത്തുള്ള ഒരു സ്ഥാപനത്തിൽ ജോലിചെയ്യുന്നു. (മൂത്തകുട്ടിയുടെ വിദ്യാഭ്യാസ ചെലവുകൾ വഹിച്ചിരുന്നത് പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത അടുത്ത വീട്ടിലെ സുമനസുകളാണ്.)
ഭർത്താവിന്റെ മരണശേഷം രണ്ടു പെണ്കുട്ടികളുടെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്ന ആ വീട്ടമ്മ ചെറിയ ഒരു വീട് സ്വപ്നം കണ്ടിരുന്നു. പഞ്ചായത്തിന്റെയും നല്ലവരായ നാട്ടുകാരുടെയും സഹായത്തോടെ ആ സ്വപ്നം സാക്ഷാത്കരിച്ചു.
ആര്യയുടെ ജീവിതത്തിലെ വഴിത്തിരിവ്
അച്ഛൻ മരിച്ചു കഴിഞ്ഞ് അടുത്ത അധ്യയനവർഷാരംഭത്തിലാണ് ആര്യയുടെ ജീവിതത്തിലെ വഴിത്തിരിവ് ഉണ്ടാകുന്നത്. ആര്യ പഠനം നിർത്തിയതറിഞ്ഞ ശാസ്താംകോട്ടയിലുള്ള ഭിന്നശേഷി സൗഹൃദ വിദ്യാലയമായ ""മനോവികാസ് ''എന്ന സ്കൂളിലെ അധ്യാപികമാരായ ഗിരിജ ടീച്ചറും അന്പിളി ടീച്ചറും വീണ്ടും ആര്യയുടെ വീട്ടിലെത്തി. അവരുടെ നിർബന്ധപ്രകാരം ആര്യയെ ആ സ്കൂളിൽ ചേർത്തു.
വളരെ മാതൃകാപരമായി പ്രവർത്തിക്കുന്ന ഈ സ്കൂളിലെ അദ്ധ്യാപകർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരും ഇവിടത്തെ കുട്ടികളോട് കാണിക്കുന്ന താല്പര്യവും ആത്മാർത്ഥമായ സ്നേഹവും പരിഗണനയും ഒക്കെ പ്രശംസനീയം തന്നെ. ഭിന്നശേഷിക്കാരായ നൂറ്റിനാല്പതോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇവിടെ കുട്ടികളെ, അവരുടെ വയസിന്റെയും ബൗദ്ധികനിലവാരത്തിന്റെയും അടിസ്ഥാനത്തിലാണ് ക്ലാസുകൾ തീരുമാനിക്കുന്നത്.
അതിൻ പ്രകാരം പ്രൈമറി വിഭാഗത്തിലാണ് ആര്യ ഇപ്പോൾ പഠിക്കുന്നത്. നാലുവർഷം മുൻപ് ആര്യ അവിടെ എത്തുന്പോൾ തന്നെ അവളുടെ കഴിവിനെ കണ്ടെത്താൻ കഴിഞ്ഞുവെന്ന് ഗിരിജ ടീച്ചർ തന്നെ വെളിപ്പെടുത്തുന്നു.""ഭിന്നശേഷിയുള്ള ഓരോ കുട്ടിയിലും ഓരോ കഴിവ് അടങ്ങിയിട്ടുണ്ട് . അതിനെ കണ്ടെത്തി പരിപോഷിപ്പിച്ച് അതിനുവേണ്ടുന്ന പരിശീലനം കൊടുക്കുവാൻ രക്ഷിതാക്കളും സമൂഹവും ഒരേ മനസോടെ കൂടെയുണ്ടാകണം. നല്ല ക്ഷമയും വേണം''- അന്പിളി ടീച്ചർ കൂട്ടിച്ചേർത്തു.
എപ്പോഴുമുള്ള ഓട്ടം ശ്രദ്ധിക്കപ്പെട്ടു
ക്ലാസ് മുറികളിലും ഗ്രൗണ്ടിലും മിന്നിമറയുന്ന ആര്യ എല്ലാവരുടെയും ശ്രദ്ധാലുവായി. അതിന് ശേഷം ഓഫീസിൽ നിന്നും എന്തെങ്കിലും സാധനം എടുക്കുവാൻ ഉണ്ടെങ്കിൽ ആര്യയെയാണ് പറഞ്ഞു വിടുന്നത്. ആര്യയുടെ ഓടാനുള്ള താല്പര്യം കണ്ടറിഞ്ഞ അധ്യാപകർ സ്കൂൾ തല ഓട്ടമത്സരത്തിൽ പങ്കെടുപ്പിച്ചു. തുടർന്ന് ജില്ലാ, സംസ്ഥാന, ദേശീയ കായിക മത്സരത്തിൽ (ദേശീയ മത്സരം 2016ൽ ഭുവനേശ്വറിൽ വച്ച് നടന്നു )ബാക്കിയുള്ളവരെ പിന്തള്ളി ആര്യ ബഹുദൂരം മുന്നേറി. അവസാനം അത് ലോക ഒളിന്പിക്സിലും എത്തി.
ഈ നേട്ടങ്ങൾക്ക് പിന്നിൽ ഒരു കൂട്ടം അദ്ധ്യാപകരുടെ അക്ഷീണ പ്രയത്നം കാണാതിരിക്കാൻ കഴിയില്ല. നാലുവർഷമായി ആര്യയെയും നൂറ്, ഇരുനൂറ് മീറ്റർ ഓട്ടവും റിലേയും ഡിസ്ക് ത്രോയും ഒക്കെ പരിശീലിപ്പിച്ചു വരികയാണ്. എപ്പോൾ ഓടാൻ പറഞ്ഞാലും (അവശതയും ക്ഷീണവും വിഷമങ്ങളും ഒക്കെ ഉണ്ടെങ്കിലും )യാതൊരു മടിയും കൂടാതെ അവൾ അനുസരിക്കുമായിരുന്നു. അത് തന്നെയാണ് അവളുടെ ഈ വിജയത്തിന് കാരണമായതെന്നും അവർ പറഞ്ഞു.
നേട്ടം പുതുതലമുറയ്ക്കുള്ള പ്രചോദനം
ആര്യയുടെ നേട്ടം സ്കൂൾ അധികൃതർക്കും മറ്റ് രക്ഷിതാക്കൾക്കും നാട്ടുകാർക്കും പുതുതലമുറക്കാർക്കും വലിയ പ്രചോദനം ആയിരിക്കുകയാണ്.
""ആര്യയുടെ ബൗദ്ധികനിലവാരമനുസരിച്ച് ജീവിതത്തിന് ആവശ്യമുള്ള അറിവുകൾ പകർന്നുനൽകാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അവളുടെ പേരും അഡ്രസ്സും ഫോണ് നന്പറും എഴുതാൻ അറിയാം” - അധ്യാപികമാർ അഭിമാനത്തോടെ പറഞ്ഞു. ""ആര്യയെ ഏതറ്റം വരെയും സഹായിക്കുവാൻ വിവിധ സംഘടനകളും മുന്നോട്ട് വന്നിരിക്കുകയാണ് . കല്ലേലിഭാഗം പൗരാവലി, ക്വിലോണ് അത്്ലറ്റിക് ക്ലബ്, റൗണ്ട് ടേബിൾ കൊല്ലം തുടങ്ങിയവർ അക്കൂട്ടത്തിൽപ്പെടും.
ഞങ്ങൾ സംസാരിച്ച് കഴിഞ്ഞ് വീടിന്റെ പടിയിറങ്ങുന്പോൾ പ്രതീക്ഷയോടെ ആ അമ്മ ചോദിച്ചു ""ഒളിന്പിക്സ് മെഡൽ കിട്ടിയ എന്റെ മോൾക്ക് ഒരു സർക്കാർ ജോലി കിട്ടുമായിരിക്കും അല്ലേ സാറെ ''. ആ കൊച്ചുമിടുക്കിയുടെ സ്വപ്നങ്ങൾ യഥാർഥ്യമാക്കുവാൻ ഒരു നാടുമുഴുവൻ കൂടെയുണ്ട്. അതോടൊപ്പം നമ്മുടെ അധികൃതർ ആര്യയുടെ അമ്മയുടെ സ്വപ്നവും നടപ്പാക്കുമെന്ന് പ്രത്യാശിക്കാം.
സുഗതൻ എൽ.
""നാലുവയസുവരെ എഴുന്നേറ്റു നിൽക്കാനോ ഇരിക്കാനോ കഴിയാത്ത കുട്ടിയായിരുന്നു അവൾ. അവളെ ഒന്ന് ഇരുത്തുവാൻ വേണ്ടി മണ്ണിൽ കുഴികുഴിച്ച് അതിൽ ഇരുത്തിയിട്ടുണ്ട്.'' ഇത് ലോക സ്പെഷൽ സ്കൂൾ ഒളിന്പിക്സിൽ 200മീറ്ററിൽ 0.34സെക്കൻഡിൽ വെള്ളിമെഡൽ നേടിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആര്യ എന്ന മിടുക്കിക്കുട്ടിയുടെ അമ്മ വിജയശ്രീയുടെ വാക്കുകളാണ്.
കരുനാഗപ്പള്ളി കല്ലേലിഭാഗം കോഴിശ്ശേരി പുത്തൻവീട്ടിൽ പരേതനായ വേണുഗോപാലന്റെ രണ്ടാമത്തെ മകളായ ആര്യ ഇപ്പോൾ നാട്ടിലെ താരമാണ്. 2019 മാർച്ച് 14മുതൽ 21വരെ അബുദാബിയിൽ വച്ച് നടന്ന വേൾഡ് സ്പെഷൽ സ്കൂൾ ഒളിന്പിക്സിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് 100,200 മീറ്റർ മത്സരത്തിനായി കേരളത്തിൽ നിന്നും പോയ കായിക താരമായിരുന്നു ആര്യ. ഈ രണ്ട് മത്സരങ്ങൾക്കും ആര്യ വെള്ളിമെഡൽ കരസ്ഥമാക്കുകയുണ്ടായി. ഇതിൽ 100 മീറ്റർ മത്സരത്തിൽ 0.34 സെക്കൻഡിനാണ് ആര്യയ്ക്ക് സ്വർണം നഷ്ടപ്പെടുന്നത് 0. 4 സെക്കൻഡ് വ്യത്യാസത്തിൽ 200 മീറ്ററിന്റെ സ്വർണവും.
വേദനയുടെ ബാല്യം
2002 മാർച്ച് 13ന് ആയിരുന്നു ആര്യയെന്ന ഈ കൊച്ചുമിടുക്കിയുടെ ജനനം. ജനിച്ച് ആറുമാസം കഴിഞ്ഞിട്ടും സാധാരണ കുട്ടികളെപ്പോലെ അവൾ ചിരിക്കുകയും കരയുകയും ഒക്കെ ചെയ്തിരുന്നു. എന്നാൽ ഒരു വയസ്സ് കഴിഞ്ഞപ്പോൾ മുതൽ മറ്റുകുട്ടികളെപ്പോലെ സ്വയം ഇരിക്കുവാനോ സ്വയം പിടിച്ചെഴുന്നേൽക്കാനോ സംസാരിക്കുവാനോ കഴിയുന്നില്ല എന്ന യാഥാർഥ്യം വീട്ടുകാർ മനസിലാക്കി.
"" മണ്ണിൽ കുഴിയുണ്ടാക്കി അവളെ ഇരുത്തുകയും നിർത്തുകയും ചെയ്തിട്ടുണ്ട്. മരങ്ങളിൽ കന്പുകെട്ടി അതിൽ പിടിച്ച് നടത്തിക്കുമായിരുന്നു. '' അമ്മയുടെ ഓർമ്മ ആര്യയുടെ ബാല്യകാലത്തിലേക്ക് പോയി.അമ്മയുടെയും വീട്ടുകാരുടെയും നിരന്തര പരിശ്രമത്തിലൂടെ ആര്യ അഞ്ചാം വയസിൽ നടന്നു തുടങ്ങി. അപ്പോഴും സംസാരിക്കുവാനോ ആശയവിനിമയം നടത്തുവാനോ അവൾക്ക് കഴിഞ്ഞില്ല.
കയറിക്കിടക്കുവാൻ ഒരു കൂരപോലും ഇല്ലായിരുന്നു. പലകയും പ്ലാസ്റ്റിക് ഷീറ്റുംകൊണ്ട് മറച്ച ഒറ്റമുറി വീടായിരുന്നു ആര്യയുടേത് . പെരുമഴയത്ത് അയലത്തെ വീടുകളിൽ അഭയം പ്രാപിച്ചിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാത്ത അക്കാലത്ത് അവളെ ചികിൽസിക്കുവാനോ വേണ്ടവിധത്തിൽ പരിചരിക്കുവാനോ ആ നിർദ്ധനകുടുംബത്തിന് കഴിഞ്ഞില്ല.
ആര്യയുടെ അച്ഛൻ ഹോട്ടലിലും മറ്റും പാചകം ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനം വീട്ടുചെലവിന് പോലും തികയാത്ത അവസ്ഥയായിരുന്നു. അങ്ങനെ ഒരു വേളയിലാണ് ആര്യയുടെ അമ്മ അയൽവീടുകളിൽ വീട്ടുജോലിക്ക് പോയി തുടങ്ങിയത്. ഈ സമയത്തൊന്നും ആര്യയുടെ അവസ്ഥയ്ക്ക് കാര്യമായ മാറ്റങ്ങളൊന്നും കണ്ടില്ല.
അയലത്തെ കുട്ടികൾ സ്കൂളിൽ പോകുന്പോൾ ആര്യ എന്നും അവരോടൊപ്പം റോഡ് വരെ പോകുമായിരുന്നു. അഞ്ച് വയസിലും സംസാരിക്കാതെ വന്നപ്പോൾ മകളെ തിരുവനന്തപുത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. അവിടത്തെ ചികിത്സയിലും മാറ്റങ്ങൾ കണ്ടില്ല. തുടർന്ന് വീടിന് സമീപമുള്ള ഡോ. രാജിയെ യാദൃച്ഛികമായി കാണാൻ ഇടയായി. ""ആര്യയ്ക്ക് രണ്ട് വയസ്സിന്റെ മാനസിക വളർച്ചയുടെ കുറവുണ്ട് അല്ലാതെ മറ്റ് പ്രശ്നങ്ങൾ ഇല്ലായെന്ന ആ ഡോക്ടറുടെ വാക്കുകൾ ആ വീട്ടുകാരിൽ നേരിയ ആശ്വാസത്തിനു വകനൽകി. തുടർന്ന് ആര്യയുടെ അമ്മ തന്നെയായിരുന്നു അവളുടെ ഡോക്ടർ.
ആദ്യ സ്കൂൾ ജീവിതം ശ്രദ്ധകിട്ടാതെ
പ്രായത്തിനൊത്ത മാനസിക വളർച്ചയും സംസാരശേഷിയും ഇല്ലാത്തതിനാൽ അത്തരം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ചേർക്കുവാൻ പലരും നിർബന്ധിച്ചെങ്കിലും മാതാപിതാക്കൾക്ക് ആ തീരുമാനത്തോട് യോജിപ്പില്ലായിരുന്നു. (ശാസ്താംകോട്ടയിലെ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന മനോവികാസ് എന്ന സ്കൂളിൽ നിന്നും അദ്ധ്യാപകർ ആര്യയെ വിളിക്കുവാൻ വീട്ടിൽ വന്നിരുന്നു.) മകളെ സാധാരണ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ തന്നെ ചേർത്താൽ അവളുടെ കുറവുകൾ മെച്ചപ്പെടുത്തുവാനും അവൾ സാധാരണ കുട്ടികളോടൊപ്പം വളർന്നു വരുവാനും അവളുടെ കര്യങ്ങൾ സ്വയം നോക്കാനും കഴിയും എന്ന കാഴ്ചപ്പാടാണ് അന്ന് തങ്ങൾക്ക് ഉണ്ടായിരുന്നതെന്ന് അമ്മ വിജയശ്രീ സാക്ഷ്യപ്പെടുത്തി.
അങ്ങനെയാണ് ആര്യയ്ക്ക് ഏഴു വയസുള്ളപ്പോൾ വീടിനടുത്തുള്ള കല്ലേലിഭാഗം എസ് എൻ വി എൽ പി എസ്സിൽ ഒന്നാം ക്ലാസിൽ ചേർത്തത്. തന്റെ മകളെ അക്ഷരം പഠിപ്പിക്കുവാൻ ഈ അമ്മ ആവതും ശ്രമിച്ചു. പക്ഷേ ഫലം ഉണ്ടായില്ല. ""മോളെന്നും ക്ളാസിൽക്കിടന്ന് ഓട്ടമാണെന്നും അടങ്ങി ഒരിടത്തും ഇരിക്കില്ലെന്നുമുള്ള അദ്ധ്യാപകരുടെ പരാതി കേട്ടു മടുത്തിട്ടുണ്ട് അക്കാലങ്ങളിൽ '' വിജയശ്രീ പറഞ്ഞു.
അഞ്ചാം ക്ലാസ് മുതൽ ആര്യ പഠിച്ചത് കല്ലേലിഭാഗം യു പി സ്കൂളിൽ ആയിരുന്നു. ഗ്രൗണ്ടിൽ കായിക മത്സരങ്ങൾ നടക്കുന്പോൾ മറ്റുകുട്ടികളെക്കാളും വേഗത്തിൽ വെറുതെ കിടന്നോടുന്ന ആര്യയെ ശ്രദ്ധിക്കുവാൻ സ്കൂളിലെ ആർക്കും കഴിഞ്ഞിരുന്നില്ല. ആറാംക്ളാസിൽ പഠിക്കുന്പോഴാണ് അച്ഛന്റെ മരണം. ജീവിതത്തിൽ തീർത്തും ഒറ്റപ്പെട്ടുപോയ ആ വീട്ടമ്മ പിന്നീട് ആര്യയെ സ്കൂളിൽ വിട്ടില്ല. മൂത്തമകൾ ആദിത്യ ആയുർവേദ നഴ്സിങ് കോഴ്സ് കഴിഞ്ഞ് ഇപ്പോൾ എറണാകുളത്തുള്ള ഒരു സ്ഥാപനത്തിൽ ജോലിചെയ്യുന്നു. (മൂത്തകുട്ടിയുടെ വിദ്യാഭ്യാസ ചെലവുകൾ വഹിച്ചിരുന്നത് പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത അടുത്ത വീട്ടിലെ സുമനസുകളാണ്.)
ഭർത്താവിന്റെ മരണശേഷം രണ്ടു പെണ്കുട്ടികളുടെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്ന ആ വീട്ടമ്മ ചെറിയ ഒരു വീട് സ്വപ്നം കണ്ടിരുന്നു. പഞ്ചായത്തിന്റെയും നല്ലവരായ നാട്ടുകാരുടെയും സഹായത്തോടെ ആ സ്വപ്നം സാക്ഷാത്കരിച്ചു.
ആര്യയുടെ ജീവിതത്തിലെ വഴിത്തിരിവ്
അച്ഛൻ മരിച്ചു കഴിഞ്ഞ് അടുത്ത അധ്യയനവർഷാരംഭത്തിലാണ് ആര്യയുടെ ജീവിതത്തിലെ വഴിത്തിരിവ് ഉണ്ടാകുന്നത്. ആര്യ പഠനം നിർത്തിയതറിഞ്ഞ ശാസ്താംകോട്ടയിലുള്ള ഭിന്നശേഷി സൗഹൃദ വിദ്യാലയമായ ""മനോവികാസ് ''എന്ന സ്കൂളിലെ അധ്യാപികമാരായ ഗിരിജ ടീച്ചറും അന്പിളി ടീച്ചറും വീണ്ടും ആര്യയുടെ വീട്ടിലെത്തി. അവരുടെ നിർബന്ധപ്രകാരം ആര്യയെ ആ സ്കൂളിൽ ചേർത്തു.
വളരെ മാതൃകാപരമായി പ്രവർത്തിക്കുന്ന ഈ സ്കൂളിലെ അദ്ധ്യാപകർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരും ഇവിടത്തെ കുട്ടികളോട് കാണിക്കുന്ന താല്പര്യവും ആത്മാർത്ഥമായ സ്നേഹവും പരിഗണനയും ഒക്കെ പ്രശംസനീയം തന്നെ. ഭിന്നശേഷിക്കാരായ നൂറ്റിനാല്പതോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇവിടെ കുട്ടികളെ, അവരുടെ വയസിന്റെയും ബൗദ്ധികനിലവാരത്തിന്റെയും അടിസ്ഥാനത്തിലാണ് ക്ലാസുകൾ തീരുമാനിക്കുന്നത്.
അതിൻ പ്രകാരം പ്രൈമറി വിഭാഗത്തിലാണ് ആര്യ ഇപ്പോൾ പഠിക്കുന്നത്. നാലുവർഷം മുൻപ് ആര്യ അവിടെ എത്തുന്പോൾ തന്നെ അവളുടെ കഴിവിനെ കണ്ടെത്താൻ കഴിഞ്ഞുവെന്ന് ഗിരിജ ടീച്ചർ തന്നെ വെളിപ്പെടുത്തുന്നു.""ഭിന്നശേഷിയുള്ള ഓരോ കുട്ടിയിലും ഓരോ കഴിവ് അടങ്ങിയിട്ടുണ്ട് . അതിനെ കണ്ടെത്തി പരിപോഷിപ്പിച്ച് അതിനുവേണ്ടുന്ന പരിശീലനം കൊടുക്കുവാൻ രക്ഷിതാക്കളും സമൂഹവും ഒരേ മനസോടെ കൂടെയുണ്ടാകണം. നല്ല ക്ഷമയും വേണം''- അന്പിളി ടീച്ചർ കൂട്ടിച്ചേർത്തു.
എപ്പോഴുമുള്ള ഓട്ടം ശ്രദ്ധിക്കപ്പെട്ടു
ക്ലാസ് മുറികളിലും ഗ്രൗണ്ടിലും മിന്നിമറയുന്ന ആര്യ എല്ലാവരുടെയും ശ്രദ്ധാലുവായി. അതിന് ശേഷം ഓഫീസിൽ നിന്നും എന്തെങ്കിലും സാധനം എടുക്കുവാൻ ഉണ്ടെങ്കിൽ ആര്യയെയാണ് പറഞ്ഞു വിടുന്നത്. ആര്യയുടെ ഓടാനുള്ള താല്പര്യം കണ്ടറിഞ്ഞ അധ്യാപകർ സ്കൂൾ തല ഓട്ടമത്സരത്തിൽ പങ്കെടുപ്പിച്ചു. തുടർന്ന് ജില്ലാ, സംസ്ഥാന, ദേശീയ കായിക മത്സരത്തിൽ (ദേശീയ മത്സരം 2016ൽ ഭുവനേശ്വറിൽ വച്ച് നടന്നു )ബാക്കിയുള്ളവരെ പിന്തള്ളി ആര്യ ബഹുദൂരം മുന്നേറി. അവസാനം അത് ലോക ഒളിന്പിക്സിലും എത്തി.
ഈ നേട്ടങ്ങൾക്ക് പിന്നിൽ ഒരു കൂട്ടം അദ്ധ്യാപകരുടെ അക്ഷീണ പ്രയത്നം കാണാതിരിക്കാൻ കഴിയില്ല. നാലുവർഷമായി ആര്യയെയും നൂറ്, ഇരുനൂറ് മീറ്റർ ഓട്ടവും റിലേയും ഡിസ്ക് ത്രോയും ഒക്കെ പരിശീലിപ്പിച്ചു വരികയാണ്. എപ്പോൾ ഓടാൻ പറഞ്ഞാലും (അവശതയും ക്ഷീണവും വിഷമങ്ങളും ഒക്കെ ഉണ്ടെങ്കിലും )യാതൊരു മടിയും കൂടാതെ അവൾ അനുസരിക്കുമായിരുന്നു. അത് തന്നെയാണ് അവളുടെ ഈ വിജയത്തിന് കാരണമായതെന്നും അവർ പറഞ്ഞു.
നേട്ടം പുതുതലമുറയ്ക്കുള്ള പ്രചോദനം
ആര്യയുടെ നേട്ടം സ്കൂൾ അധികൃതർക്കും മറ്റ് രക്ഷിതാക്കൾക്കും നാട്ടുകാർക്കും പുതുതലമുറക്കാർക്കും വലിയ പ്രചോദനം ആയിരിക്കുകയാണ്.
""ആര്യയുടെ ബൗദ്ധികനിലവാരമനുസരിച്ച് ജീവിതത്തിന് ആവശ്യമുള്ള അറിവുകൾ പകർന്നുനൽകാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അവളുടെ പേരും അഡ്രസ്സും ഫോണ് നന്പറും എഴുതാൻ അറിയാം” - അധ്യാപികമാർ അഭിമാനത്തോടെ പറഞ്ഞു. ""ആര്യയെ ഏതറ്റം വരെയും സഹായിക്കുവാൻ വിവിധ സംഘടനകളും മുന്നോട്ട് വന്നിരിക്കുകയാണ് . കല്ലേലിഭാഗം പൗരാവലി, ക്വിലോണ് അത്്ലറ്റിക് ക്ലബ്, റൗണ്ട് ടേബിൾ കൊല്ലം തുടങ്ങിയവർ അക്കൂട്ടത്തിൽപ്പെടും.
ഞങ്ങൾ സംസാരിച്ച് കഴിഞ്ഞ് വീടിന്റെ പടിയിറങ്ങുന്പോൾ പ്രതീക്ഷയോടെ ആ അമ്മ ചോദിച്ചു ""ഒളിന്പിക്സ് മെഡൽ കിട്ടിയ എന്റെ മോൾക്ക് ഒരു സർക്കാർ ജോലി കിട്ടുമായിരിക്കും അല്ലേ സാറെ ''. ആ കൊച്ചുമിടുക്കിയുടെ സ്വപ്നങ്ങൾ യഥാർഥ്യമാക്കുവാൻ ഒരു നാടുമുഴുവൻ കൂടെയുണ്ട്. അതോടൊപ്പം നമ്മുടെ അധികൃതർ ആര്യയുടെ അമ്മയുടെ സ്വപ്നവും നടപ്പാക്കുമെന്ന് പ്രത്യാശിക്കാം.
സുഗതൻ എൽ.