കഴിഞ്ഞ ആഴ്ചയിലെ ഫാമിലിവിഷനിൽ ഞാൻ എഴുതിയത് മക്കൾ അറിയാൻ എന്ന തലക്കെട്ടോടുകൂടിയ ഒരു ലേഖനമായിരുന്നു. ലേഖനം വായിച്ച പലരും എനിക്ക് ഫോണ് ചെയ്തിരുന്നു. അക്കൂട്ടത്തിൽ എന്തു കൊണ്ടും എനിക്കിഷ്ടപ്പെട്ടത് ജൂലി എന്ന് പേരുള്ള ഒരു മരുമകളുടെ ഫോണ് കോളായിരുന്നു. മുണ്ടക്കയം കൂട്ടിക്കൽ എന്ന സ്ഥലത്ത് ജനിച്ച ജൂലി ഭർത്താവിനും മക്കൾ ഇരുവർക്കും ഒപ്പം തിരുവനന്തപുരത്താണ് താമസിക്കുന്നത്.
വിവാഹം ചെയ്ത് ഭർതൃഗൃഹത്തിലേക്ക് ജൂലി ചെല്ലുന്ന കാലത്ത് അവളുടെ അമ്മായിയപ്പനും അമ്മായി അമ്മയും ജീവിച്ചിരിപ്പുണ്ട്. അമ്മായിയമ്മ ഹൗസ് വൈഫും അമ്മായിയപ്പൻ റിട്ടയേഡ് ബാങ്കുദ്യോഗസ്ഥനുമായിരുന്നു.ജൂലിയുടെ ഭർത്താവ് ആന്റപ്പനെ കൂടാതെ മൂന്ന് പെണ്മക്കൾ കൂടി ഉണ്ടായിരുന്നു അവർക്ക്. ജൂലി മരുമകളായി ചെന്നശേഷമാണ് ആന്റപ്പന്റെ സഹോദരിമാർ രണ്ടു പേരുടെയും വിവാഹം നടന്നത്.
മൂത്ത സഹോദരിയുടെ വിവാഹം ആന്റപ്പന്റെയും ജൂലിയുടെയും വിവാഹത്തിന് മുന്പാണ് നടന്നത്. തന്റെ വീട്ടിൽ വല്യപ്പനും വല്യമ്മയും ഉണ്ടായിരുന്നതുകൊണ്ടും അവരെ തന്റെ അമ്മയും പപ്പയും നന്നായി ശുശ്രൂഷിക്കുന്നത് കണ്ടിരുന്നതുകൊണ്ടും ജുലിക്ക് തന്റെ അമ്മായിയപ്പനേയും അമ്മായിയമ്മയേയും ശുശ്രൂഷിക്കുന്നതിൽ ഒരു മടിയുമില്ലായിരുന്നു.
എന്നാൽ താൻ സന്തോഷത്തോടെ അവർക്ക് നൽകിയ കരുതലിനെയും സ്നേഹത്തെയും അവരിരുവരും പുച്ഛിക്കുകയാണ് ചെയ്തത് എന്നാണ് ജൂലി എന്നോട് പറഞ്ഞത്.അതിന് ഒത്താശ നൽകിയിരുന്നത് തന്റെ മൂത്ത നാത്തൂനായിരുന്നെന്ന് പറയുന്പോൾ ജൂലിയുടെ കണ്ഠം ഇടറുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു.
മക്കളെ മക്കളായി അവരുടെ വിവാഹ ശേഷവും മാതാപിതാക്കൾ പരിഗണിക്കുന്നതിലും കരുതൽ നൽകുന്നതിലും കുഴപ്പമില്ലന്നും എന്നാൽ മരുമകളായി വരുന്ന ആളിന്റെ സ്നേഹത്തെയും ശുശ്രൂഷയേയും ഒരിക്കലും അവർ പുച്ഛിക്കാൻ പാടില്ലെന്നും ജൂലി തന്റെ ദുരനുഭവത്തിൽ നിന്നു പറയുന്നു.തന്റെ നാത്തൂന്മാരെയും അവരുടെ കുടുംബങ്ങളെയും തന്നിൽ നിന്ന് അകറ്റുന്നതിന് മുഖ്യപങ്ക് വഹിച്ചത് തന്റെ അമ്മായിഅപ്പനും പ്രത്യേകിച്ച് അമ്മായി അമ്മയും ആയിരുന്നെന്ന് ജൂലി ഓർക്കുന്നു.
സ്വന്തം പെണ്മക്കളുമായി തന്നെയും തന്റെ ചെയ്തികളെയും താരതമ്മ്യപ്പെടുത്തുകയും താൻ പലതിലും അവരെക്കാൾ പിന്നോക്കമാണെന്ന് വരുത്തി ത്തീർക്കുകയും ചെയ്യുക എന്നത് അമ്മായിയമ്മയ്ക്ക് വലിയൊരു വിനോദമായിരുന്നെന്നാണ് ജൂലിയുടെ പക്ഷം. ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും അവരിരുവരുടെയും വാർദ്ധക്യത്തിലും രോഗത്തിലും താൻ തന്നെയാണ് അവരിരുവരെയും ശുശ്രൂഷിച്ചതെന്നും അപ്പോൾ പോലും തന്നോട് പണ്ട് അവർ കാട്ടിയതിനെക്കുറിച്ചൊന്നും അവർക്ക് ഇരുവർക്കും പ്രത്യേകിച്ച് അമ്മായിയമ്മയ്ക്ക് പശ്ചാത്താപം ഒന്നും ഇല്ലായിരുന്നെന്നും പറയുന്ന ജൂലി വാർദ്ധക്യത്തിലെത്തുന്ന മാതാപിതാക്കളോടും അമ്മായിയപ്പൻമാരോടും അമ്മായിയമ്മമാരോടും ചോദിക്കുന്നത് അവരിൽ ചിലരുടെയൊക്കെ കൈയിലിരുപ്പ് മൂലമല്ലേ മക്കളും മരുമക്കളുമൊക്കെ അവരെ തിരസ്കരിക്കുന്നതെന്നാണ്.
നിങ്ങൾ എന്ത് പറയുന്നു, ജൂലിയുടെ ആക്ഷേപത്തിൽ കാര്യമുണ്ടോ? ജൂലി പറയും പോലെയുള്ള മാതാപിതാക്കളും അമ്മായിയപ്പന്മാരും അമ്മായിയമ്മമാരും അങ്ങിങ്ങായി ഉണ്ടെന്നുന്നള്ളത് നേരാണ്. പക്ഷേ, ഉരുളയ്ക്ക് ഉപ്പേരി പോലെ പകരം വീട്ടാനും പാഠം പഠിപ്പിക്കാനുമുള്ള കാലമല്ലല്ലൊ മേൽപ്പറഞ്ഞ വരുടെയൊക്കെ വാർദ്ധക്യവും രോഗാവസ്ഥയും. മക്കളുടെയും മരുമക്കളുടെയും നല്ല മനസിനെ അംഗീകരിക്കാനും പരാതികളും പരിഭവങ്ങളും ഒരു പരിധി വരെ ഒഴിവാക്കാനും കഴിഞ്ഞാൽ മക്കൾക്കും മരുമക്കൾക്കുമൊന്നും മാതാപിതാക്കളെ സ്നേഹിക്കാനും ശുശ്രൂഷിക്കാനും മടുപ്പ് തോന്നിയെന്ന് വരുകയില്ല.
പ്രായാധിക്യത്തിലും വല്ലായ്മയിലുമൊന്നും അവർക്ക് ഇതിനൊക്കെ സാധിച്ചെന്ന് വരില്ല എന്നതും നേരാണ്. മക്കളും മരുമക്കളും തങ്ങളുടെ വാർദ്ധക്യത്തെയും രോഗാവസ്ഥയേയുമൊക്കെ തങ്ങളുടെ മാതാപിതാക്കളുടെ അത്തരമൊരു അവസ്ഥയിൽ കണ്ട് വേണം അവരെ ശുശ്രൂഷിക്കാൻ എന്ന് പറയുന്പോൾ എത്ര പേർക്ക് അത് ഉൾക്കൊള്ളാനാകും? കുടുംബത്തോടും മാതാപിതാക്കളോടുമുള്ള സ്നേഹത്തിൽ മക്കളെ അവരുടെ കുട്ടിക്കാലത്ത് തന്നെ വളർത്തുക എന്നത് ഇവിടെ മുഖ്യമാണ്.
മക്കളെ വീട്ടുത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ നിന്ന് അവരുടെ ചെറുപ്പകാലത്ത് തന്നെ പഠനത്തിന്റെയും ജോലിയുടെയും തിരക്കുകളുടെയും ഒക്കെ പേരിൽ മാറി നിൽക്കാൻ അനുവദിക്കുന്ന മാതാപിതാക്കൾ ഭാവിയിൽ അവരെ സ്വന്തം കാര്യത്തിൽ മാത്രം താൽപര്യമുള്ളവരാക്കി മാറ്റുകയാകും ചെയ്യുക എന്നത് മാതാപിതാക്കൾ മനസിലാക്കേണ്ട കാര്യമാണ്. മാതാപിതാക്കൾ മക്കൾക്കു വേണ്ടി പല കാര്യങ്ങളും ചെയ്യുന്പോൾ അവരുടെ കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കൾക്കു് വേണ്ടിയും പലതും ചെയ്യാൻ അവരെ ബോധപൂർവം ശീലിപ്പിക്കേണ്ടതാണ്.
ക്രൈസ്തവ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ആദ്യത്തെ മൂന്ന് ദൈവകൽപ്പനകൾ പാലിക്കാൻ തങ്ങളുടെ മക്കളെ അവർ പരിശീലിപ്പിച്ചാൽ തൊട്ടടുത്ത മാതാപിതാക്കളെ ബഹുമാനിക്കണം എന്ന കൽപന വീഴ്ച കൂടാതെ അവർ പാലിക്കും എന്നാണ് എന്റെ അഭിപ്രായം.
വിവാഹം ചെയ്ത് ഭർതൃഗൃഹത്തിലേക്ക് ജൂലി ചെല്ലുന്ന കാലത്ത് അവളുടെ അമ്മായിയപ്പനും അമ്മായി അമ്മയും ജീവിച്ചിരിപ്പുണ്ട്. അമ്മായിയമ്മ ഹൗസ് വൈഫും അമ്മായിയപ്പൻ റിട്ടയേഡ് ബാങ്കുദ്യോഗസ്ഥനുമായിരുന്നു.ജൂലിയുടെ ഭർത്താവ് ആന്റപ്പനെ കൂടാതെ മൂന്ന് പെണ്മക്കൾ കൂടി ഉണ്ടായിരുന്നു അവർക്ക്. ജൂലി മരുമകളായി ചെന്നശേഷമാണ് ആന്റപ്പന്റെ സഹോദരിമാർ രണ്ടു പേരുടെയും വിവാഹം നടന്നത്.
മൂത്ത സഹോദരിയുടെ വിവാഹം ആന്റപ്പന്റെയും ജൂലിയുടെയും വിവാഹത്തിന് മുന്പാണ് നടന്നത്. തന്റെ വീട്ടിൽ വല്യപ്പനും വല്യമ്മയും ഉണ്ടായിരുന്നതുകൊണ്ടും അവരെ തന്റെ അമ്മയും പപ്പയും നന്നായി ശുശ്രൂഷിക്കുന്നത് കണ്ടിരുന്നതുകൊണ്ടും ജുലിക്ക് തന്റെ അമ്മായിയപ്പനേയും അമ്മായിയമ്മയേയും ശുശ്രൂഷിക്കുന്നതിൽ ഒരു മടിയുമില്ലായിരുന്നു.
എന്നാൽ താൻ സന്തോഷത്തോടെ അവർക്ക് നൽകിയ കരുതലിനെയും സ്നേഹത്തെയും അവരിരുവരും പുച്ഛിക്കുകയാണ് ചെയ്തത് എന്നാണ് ജൂലി എന്നോട് പറഞ്ഞത്.അതിന് ഒത്താശ നൽകിയിരുന്നത് തന്റെ മൂത്ത നാത്തൂനായിരുന്നെന്ന് പറയുന്പോൾ ജൂലിയുടെ കണ്ഠം ഇടറുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു.
മക്കളെ മക്കളായി അവരുടെ വിവാഹ ശേഷവും മാതാപിതാക്കൾ പരിഗണിക്കുന്നതിലും കരുതൽ നൽകുന്നതിലും കുഴപ്പമില്ലന്നും എന്നാൽ മരുമകളായി വരുന്ന ആളിന്റെ സ്നേഹത്തെയും ശുശ്രൂഷയേയും ഒരിക്കലും അവർ പുച്ഛിക്കാൻ പാടില്ലെന്നും ജൂലി തന്റെ ദുരനുഭവത്തിൽ നിന്നു പറയുന്നു.തന്റെ നാത്തൂന്മാരെയും അവരുടെ കുടുംബങ്ങളെയും തന്നിൽ നിന്ന് അകറ്റുന്നതിന് മുഖ്യപങ്ക് വഹിച്ചത് തന്റെ അമ്മായിഅപ്പനും പ്രത്യേകിച്ച് അമ്മായി അമ്മയും ആയിരുന്നെന്ന് ജൂലി ഓർക്കുന്നു.
സ്വന്തം പെണ്മക്കളുമായി തന്നെയും തന്റെ ചെയ്തികളെയും താരതമ്മ്യപ്പെടുത്തുകയും താൻ പലതിലും അവരെക്കാൾ പിന്നോക്കമാണെന്ന് വരുത്തി ത്തീർക്കുകയും ചെയ്യുക എന്നത് അമ്മായിയമ്മയ്ക്ക് വലിയൊരു വിനോദമായിരുന്നെന്നാണ് ജൂലിയുടെ പക്ഷം. ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും അവരിരുവരുടെയും വാർദ്ധക്യത്തിലും രോഗത്തിലും താൻ തന്നെയാണ് അവരിരുവരെയും ശുശ്രൂഷിച്ചതെന്നും അപ്പോൾ പോലും തന്നോട് പണ്ട് അവർ കാട്ടിയതിനെക്കുറിച്ചൊന്നും അവർക്ക് ഇരുവർക്കും പ്രത്യേകിച്ച് അമ്മായിയമ്മയ്ക്ക് പശ്ചാത്താപം ഒന്നും ഇല്ലായിരുന്നെന്നും പറയുന്ന ജൂലി വാർദ്ധക്യത്തിലെത്തുന്ന മാതാപിതാക്കളോടും അമ്മായിയപ്പൻമാരോടും അമ്മായിയമ്മമാരോടും ചോദിക്കുന്നത് അവരിൽ ചിലരുടെയൊക്കെ കൈയിലിരുപ്പ് മൂലമല്ലേ മക്കളും മരുമക്കളുമൊക്കെ അവരെ തിരസ്കരിക്കുന്നതെന്നാണ്.
നിങ്ങൾ എന്ത് പറയുന്നു, ജൂലിയുടെ ആക്ഷേപത്തിൽ കാര്യമുണ്ടോ? ജൂലി പറയും പോലെയുള്ള മാതാപിതാക്കളും അമ്മായിയപ്പന്മാരും അമ്മായിയമ്മമാരും അങ്ങിങ്ങായി ഉണ്ടെന്നുന്നള്ളത് നേരാണ്. പക്ഷേ, ഉരുളയ്ക്ക് ഉപ്പേരി പോലെ പകരം വീട്ടാനും പാഠം പഠിപ്പിക്കാനുമുള്ള കാലമല്ലല്ലൊ മേൽപ്പറഞ്ഞ വരുടെയൊക്കെ വാർദ്ധക്യവും രോഗാവസ്ഥയും. മക്കളുടെയും മരുമക്കളുടെയും നല്ല മനസിനെ അംഗീകരിക്കാനും പരാതികളും പരിഭവങ്ങളും ഒരു പരിധി വരെ ഒഴിവാക്കാനും കഴിഞ്ഞാൽ മക്കൾക്കും മരുമക്കൾക്കുമൊന്നും മാതാപിതാക്കളെ സ്നേഹിക്കാനും ശുശ്രൂഷിക്കാനും മടുപ്പ് തോന്നിയെന്ന് വരുകയില്ല.
പ്രായാധിക്യത്തിലും വല്ലായ്മയിലുമൊന്നും അവർക്ക് ഇതിനൊക്കെ സാധിച്ചെന്ന് വരില്ല എന്നതും നേരാണ്. മക്കളും മരുമക്കളും തങ്ങളുടെ വാർദ്ധക്യത്തെയും രോഗാവസ്ഥയേയുമൊക്കെ തങ്ങളുടെ മാതാപിതാക്കളുടെ അത്തരമൊരു അവസ്ഥയിൽ കണ്ട് വേണം അവരെ ശുശ്രൂഷിക്കാൻ എന്ന് പറയുന്പോൾ എത്ര പേർക്ക് അത് ഉൾക്കൊള്ളാനാകും? കുടുംബത്തോടും മാതാപിതാക്കളോടുമുള്ള സ്നേഹത്തിൽ മക്കളെ അവരുടെ കുട്ടിക്കാലത്ത് തന്നെ വളർത്തുക എന്നത് ഇവിടെ മുഖ്യമാണ്.
മക്കളെ വീട്ടുത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ നിന്ന് അവരുടെ ചെറുപ്പകാലത്ത് തന്നെ പഠനത്തിന്റെയും ജോലിയുടെയും തിരക്കുകളുടെയും ഒക്കെ പേരിൽ മാറി നിൽക്കാൻ അനുവദിക്കുന്ന മാതാപിതാക്കൾ ഭാവിയിൽ അവരെ സ്വന്തം കാര്യത്തിൽ മാത്രം താൽപര്യമുള്ളവരാക്കി മാറ്റുകയാകും ചെയ്യുക എന്നത് മാതാപിതാക്കൾ മനസിലാക്കേണ്ട കാര്യമാണ്. മാതാപിതാക്കൾ മക്കൾക്കു വേണ്ടി പല കാര്യങ്ങളും ചെയ്യുന്പോൾ അവരുടെ കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കൾക്കു് വേണ്ടിയും പലതും ചെയ്യാൻ അവരെ ബോധപൂർവം ശീലിപ്പിക്കേണ്ടതാണ്.
ക്രൈസ്തവ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ആദ്യത്തെ മൂന്ന് ദൈവകൽപ്പനകൾ പാലിക്കാൻ തങ്ങളുടെ മക്കളെ അവർ പരിശീലിപ്പിച്ചാൽ തൊട്ടടുത്ത മാതാപിതാക്കളെ ബഹുമാനിക്കണം എന്ന കൽപന വീഴ്ച കൂടാതെ അവർ പാലിക്കും എന്നാണ് എന്റെ അഭിപ്രായം.